Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹാക്ക് ചെയ്തത് ബാങ്ക് അക്കൗണ്ടുകളും ആമസോൺ ഫ്‌ളിപ്പ് കാർട്ട് ഭീം ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും; പണം ഗിഫ്റ്റ് വൗച്ചറാക്കി ഓൺലൈൻ വിൽപ്പനയിലൂടെ തന്ത്രപൂർവം തട്ടിപ്പും; മഞ്ചേരിയിൽ അറസ്റ്റിലായ സംഘത്തിന് എതിരെ കൊച്ചിയിലും സമാനതട്ടിപ്പിന് കേസ്

ഹാക്ക് ചെയ്തത് ബാങ്ക് അക്കൗണ്ടുകളും ആമസോൺ ഫ്‌ളിപ്പ് കാർട്ട് ഭീം ഓൺലൈൻ പേയ്‌മെന്റ് സംവിധാനങ്ങളും; പണം ഗിഫ്റ്റ് വൗച്ചറാക്കി ഓൺലൈൻ വിൽപ്പനയിലൂടെ തന്ത്രപൂർവം തട്ടിപ്പും; മഞ്ചേരിയിൽ അറസ്റ്റിലായ സംഘത്തിന് എതിരെ കൊച്ചിയിലും സമാനതട്ടിപ്പിന് കേസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് വൻതോതിൽ മലയാളികളുടെ പണം തട്ടുന്ന സംഘം ചില്ലറക്കാരല്ല. മഞ്ചേരിയിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ കൊച്ചി സിറ്റിയിലും സമാന തട്ടിപ്പിന് കേസ് രജിസ്റ്റർ ചെയ്തു. തട്ടിപ്പ് നടത്തിയത് ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോൺ, ഫ്‌ളിപ്പ് കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ ഹാക്ക് ചെയ്ത്.

അറസ്റ്റിലായ രണ്ടുപേരും 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ടീമിലെ പ്രധാനികൾ. മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്ത 'മിസ്റ്റീരിയസ്ഹാക്കേഴ്സ്' ഗ്രൂപ്പിലെ രണ്ട് പേരുടെ പേരിലാണ് കൊച്ചി സിറ്റിയിലും സമാനമായ കാര്യത്തിന് കേസ് രജിസ്റ്റർ ചെയ്തത്. ബാങ്ക് അക്കൗണ്ടുകളും, ഭീം, ആമസോൺ, ഫ്‌ളിപ്പ് കാർട്ട് ഉൾപ്പെടെയുള്ള വിവിധ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങളും ഹാക്ക് ചെയ്ത് പണം തട്ടിവരികയായിരുന്ന 'മിസ്റ്റീരിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിലെ പ്രധാനികളായ മഹാരാഷ്ട്ര താനെയിൽ താമസിക്കുന്ന ഭരത് ഗുർമുഖ് ജെതാനി (20 ), നവി മുംബൈയിൽ താമസിക്കുന്ന ക്രിസ്റ്റഫർ (20) എന്നിവരെയാണ് കഴിഞ്ഞ മാസം മഞ്ചേരി പൊലീസ് മഹാരാഷ്ട്രയിൽ നിന്നും അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും കസ്റ്റഡിയിലെടുത്ത ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിച്ചതിൽ നിന്നും പ്രതികൾ കാലങ്ങളായി സമാനമായ രീതിയിൽ കുറ്റം ചെയ്തുവരികയായിരുന്നു എന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരിൽ നിന്നും കസ്റ്റഡിയിലെടുത്ത ഉപകരണങ്ങളുടെ യുനീക് ഐഡികളും മറ്റും രാജ്യത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളുമായും ഇതര സർക്കാർ അന്വേഷണ ഏജൻസികളുമായും മഞ്ചേരി പൊലീസ് ഷെയർ ചെയ്തിരുന്നു. തുടർന്ന് കൊച്ചി സ്വദേശിയായ ശാസ്ത്രജ്ഞന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഹാക്ക് ചെയ്തതും ഇവരാണെന്ന് വ്യക്തമാവുകയായിരുന്നു.

വിവിധ ഫിഷിങ് വെബ്സൈറ്റുകൾ ഉപയോഗിച്ച് വ്യക്തികളുടെ ഇന്റർനെറ്റ് ബാങ്കിങ് യൂസർ ഐഡിയും പാസ് വേഡും ക്രാക്ക് ചെയ്യുന്ന പ്രതികൾ പിന്നീട് അതുവഴി അക്കൗണ്ടിലെ പണം ഹാക്ക് ചെയ്യുകയും ആ പണം ഉപയോഗിച്ച് ഗിഫ്റ്റ് വൗച്ചറുകളും വ്യാജ വിലാസങ്ങൾ നല്കി വസ്തുക്കൾ വാങ്ങുകയുമാണ് ചെയ്യുന്നത്. ഇത്തരത്തിൽ വാങ്ങുന്ന ഗിഫ്റ്റ് വൗച്ചറുകൾ ഓൺലൈൻ വഴി വില്പന നടത്തിയാണ് പ്രതികൾ പണമാക്കി മാറ്റുന്നത്. നേരിട്ട് പണമാക്കി മാറ്റിയാൽ എളുപ്പത്തിൽ പിടിക്കപ്പെടാം എന്നതിനാലാണ് ഇത്തരത്തിൽ സമർത്ഥമായി കാര്യങ്ങൾ ചെയ്യുന്നത്.

ഇതര വ്യക്തികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകളും വ്യാജ ഐപി വിലാസങ്ങളും ഉപയോഗിച്ചാണ് ഇവർ ഹാക്കിങ് നടത്തിവന്നിരുന്നത്. ഏറെ നാളത്തെ ശ്രമകരമായ നീക്കത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനായി പൊലീസ് സംഘം ഇരുപത് ദിവസത്തോളം മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ച് താമസിക്കേണ്ടിവന്നു. ഹാക്കിംഗിലൂടെ സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് പ്രതികൾ നയിച്ചിരുന്നത്.

വ്യക്തികളെ യാതൊരുവിധേനയും ബന്ധപ്പെടാതെയാണ് പ്രതികൾ കുറ്റം ചെയ്തിരുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മോഷണം, വ്യാജ രേഖ ചമക്കൽ, ഗൂഢാലോചന മുതലായ വകുപ്പുകളും, ഇൻഫോർമേഷൻ ടെക്നോളജി ആക്ടിലെ ഹാക്കിങ്, ഐഡന്റിറ്റി മോഷണം മുതലായ വകുപ്പുകളും ചേർത്താണ് മഞ്ചേരി പൊലീസ് കേസ് അന്വേഷിക്കുന്നത്.ഹാക്കിങ് ടൂൾസ്, ഹാക്ക് ചെയ്ത വിവരങ്ങൾ മുതലായവ ഷെയർ ചെയ്യാനായി ഇവർ ക്രിയേറ്റ് ചെയ്ത 'മിസ്റ്റേറിയസ് ഹാക്കേഴ്സ്' ഗ്രൂപ്പിൽ ഹാക്ക് ചെയ്ത നിരവധി വ്യക്തികളുടെ യൂസർ ഐഡികളും പാസ് വേഡുകളും ഷെയർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതികൾ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ നിർദ്ദേശപ്രകാരം മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ സി. അലവിയുടെ നേതൃത്വത്തിൽ സൈബർ ഫോറൻസിക് ടീം അംഗം എൻ.എം. അബ്ദുല്ല ബാബു, സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അംഗങ്ങളായ എം. ഷഹബിൻ, കെ. സൽമാൻ, എംപി. ലിജിൻ എന്നിവരാണ് മഹാരാഷ്ട്രയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്ത് കേസിന്റെ അന്വേഷണം നടത്തുന്നത്.ഈ കേസിന്റെ അന്വഷണ സംഘത്തിന് സംസ്ഥാന പൊലീസ് മേധാവി ക്യാഷ് അവാർഡ് നൽകി.

കേസിന്റെ നാൾ വഴി

മഞ്ചേരി പൊലീസ് സൈബർ ഫോറൻസിക് ടീം 2017-ൽ ഒ.എൽ.എസ് തട്ടിപ്പ് കേസിലുൾപ്പെട്ട നൈജീരിയൻ സ്വദേശിയെ ഡൽഹി മെഹ്റോളിയിൽ നിന്നും, 2018-ൽ ഒ.ടി.പി തട്ടിപ്പ് കേസിലെ രണ്ട് പ്രതികളെ ഝാർഖണ്ഡിൽ നിന്നും അറസ്റ്റ് ചെയ്താണ് മഞ്ചേരി പൊലീസ് സൈബർ ഫോറൻസിക് ടീം ദൗത്യം ആരംഭിച്ചത്. മഞ്ചേരി സ്വദേശിയായ കോളേജ് പ്രൊഫസർക്ക് വിദേശത്ത് ഉന്നത ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ ഡൽഹി സ്വദേശിയെ കഴിഞ്ഞ വർഷം ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.

ഇതുകൂടാതെ ഒരു സൈബർ തട്ടിപ്പ് കേസിലുൾപ്പെട്ട രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ, നൈജീരിയ സ്വദേശികളായ രണ്ട് പേർ, കാമറൂൺ സ്വദേശികളായ പത്ത് പേർ എന്നിങ്ങനെ മൊത്തം പന്ത്രണ്ട് പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.ഒരൊറ്റ സൈബർ കേസിൽ കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദേശികളായ പ്രതികളെ അറസ്റ്റ് ചെയ്തത് മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 ൽ ഇന്ത്യയിലെ ഏറ്റവും മികച്ച തൊണ്ണൂറ്റിയാറ് കേസന്വേഷണങ്ങളുടെ കൂട്ടത്തിൽ ഈ കേസിന്റെ ഇൻവെസ്റ്റിഗേഷൻ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഒക്ടോബർ മാസം ഓൺലൈൻ തട്ടിപ്പ് കേസിൽ മധ്യപ്രദേശിൽ നിന്നും ഒരാളെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP