കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യം എന്നു പറഞ്ഞ് ആദ്യം നിലപാട് വ്യക്തമാക്കി; പിന്നാലെ ഇന്ത്യയുമായുള്ള വ്യവസായ സഹകരണങ്ങളും വർദ്ധിപ്പിച്ചു; ഇപ്പോൾ പുതുചരിത്രം കുറിച്ച് ഇന്ത്യൻ കരസേന മേധാവിയെ സൗദിയിലേക്ക് സന്ദർശനത്തിനും ക്ഷണിച്ചു സൈനിക സഹകരണത്തിനും; ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം പുതുചരിത്രമാകും; മോദിയും എംബിഎസും ഭായി, ഭായിമാരാകുമ്പോൾ നെഞ്ചിടിച്ച് ഇമ്രാൻ ഖാൻ
മറുനാടൻ ഡെസ്ക്
റിയാദ്: ഇന്ത്യൻ വിദേശകാര്യ രംഗത്ത് അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ നേട്ടാണ് സൗദി അറേബ്യയുമായുള്ള കൂട്ടുകെട്ട്. മുൻകാലങ്ങളിൽ പാക്കിസ്ഥാനോട് കൂടുതൽ താൽപ്പര്യം പുലർത്തിയ സൗദി അറേബ്യ ഇപ്പോൾ തങ്ങളുടെ ഇന്ത്യയോട് കൂടുതൽ അടുക്കുകയാണ്. ഇടക്കാലം കൊണ്ട് തുർക്കിയും എർദോഗാനുമായുള്ള ഇമ്രാൻ ഖാന്റെ അടുപ്പമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ ഇന്ത്യയുമായു കൂടുതൽ കൂട്ടുകൂടാൻ പ്രേരിപ്പിച്ചത്.
സാമ്പത്തിക രംഗത്തുള്ള കൂടുതൽ സഹകരണത്തിന് പുറമേ സൈനിക സഹകരണത്തിനു കൂടിയാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിന്റെ ആദ്യ ഘട്ടമാണ് ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ കരസേനയുടെ മേധാവി സൗദി അറേബ്യ സന്ദർശിക്കാൻ ഒരുങ്ങുന്നതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യൻ കരസേന മേധാവി ജനറൽ എം.എം നരവനെയുടെ സൗദി സന്ദർശനം ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. സൗദി അറേബ്യയുടെ വിദേശകാര്യ നയത്തിലെ കാതലായ മാറ്റമായി ഇതിനെ വിലയിരുത്തുന്നു.
ഇറാനുമായി ഇന്ത്യ അടുക്കാതിരിക്കാൻ കൂടിയാണ് പാക്കിസ്ഥാനെ അവഗണിച്ചു കൊണ്ട് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയുമായി കൂടുതൽ അടുക്കുന്നത്. പാക്കിസ്ഥാനുമായി വലിയ ബന്ധം പുലർത്തിയിരുന്ന സൗദി അറേബ്യ കാശ്മീർ വിഷയത്തിൽ അടക്കം ഇന്ത്യൻ നിലപാടിനൊപ്പമാണ് നിന്നത്. ഇന്ത്യ പാക് യുദ്ധത്തിന്റെ സമയത്ത് പാക്കിസ്ഥാനെ സഹായിച്ചിരുന്ന നിലപാടുകൾ കൈക്കൊണ്ട രാജ്യമാണ് മാറുന്ന കാലത്ത് ഇന്ത്യക്കൊപ്പോ തോൾചേരുന്നത്.
പാക്കിസ്ഥാനുമായുള്ള സൗദിയുടെ ബന്ധം ശിഥിലമായി കൊണ്ടിരിക്കുന്നതിനിടയിലാണ് ഇന്ത്യൻ കരസേന മേധാവി സൗദി അറേബ്യയിലെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. കാശ്മീർ വിഷയത്തിൽ അടിയന്തിരമായി ഒ.ഐ.സി സെഷൻ വിളിച്ചു ചേർക്കാത്തതിൽ സൗദിക്കെതിരെ പാക്കിസ്ഥാൻ വലിയ രീതിയിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സൗദി അറേബ്യയിലെത്തിയ പാക് ആർമി തലവൻ ക്വമാർ ജാവേദ് ബജ്വയെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നേരിട്ട് കാണാതിരുന്നത് അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരുന്നു.
എന്നാൽ, കാശ്മീർ വിഷയത്തിൽ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷൻ (ഒഐസി) ഭീഷണിപ്പെടുത്താൻ ശ്രമിച്ച പാക്കിസ്ഥാനെതിരെ കടുത്ത നടപടികളിലേക്ക് കടക്കുകയും ചെയ്തു സൗദി അറേബ്യ. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നായിരുന്നു സൗദിയുടെ നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാതെ പാക്കിസ്ഥാൻ ഒഐസിയെ പിളർത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
പാക് വിദേശകാര്യമന്ത്രി ഭീഷണി ഉയർത്തിയതിനെ തുടർന്ന് പാക്കിസ്ഥാനുള്ള വായ്പയും എണ്ണ വിതരണവും സൗദി അവസാനിപ്പിച്ചിരുന്നു. തുടർന്ന് പാക്കിസ്ഥാൻ വിവിധ തലങ്ങളിലൂടെ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും നിലപാടിൽ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്ന നിലപാടണ് സൗദി സ്വീകരിച്ചത്. റിയാദിന് ആധിപത്യമുള്ള ഒഐസി പിളർക്കുമെന്ന ഭീഷണി തങ്ങളുടെ ആഭ്യന്തരവിഷയത്തിലുള്ള കൈകടത്തലായിട്ടാണ് സൗദി കരുതുന്നത്. മുസ്ലിം രാജ്യങ്ങൾ ആർക്കും കീഴ്പ്പെട്ടല്ല കഴിയുന്നതെന്ന സന്ദേശം നൽകാനാണ് വായ്പയും എണ്ണവിതരണവും സൗദി പൊടുന്നനെ നിർത്തിയത്.
നേരത്തെ പാക്കിസ്ഥാന് നൽകിയ ഒരു ബില്യൺ ഡോളറിന്റെ വായ്പ തിരിച്ചടക്കാൻ സൗദി പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 2018 നവംബറിൽ സൗദി അറേബ്യ പ്രഖ്യാപിച്ച 6.2 ബില്യൺ ഡോളർ പാക്കേജിന്റെ ഭാഗമായിരുന്നു വായ്പ. ഇതിൽ തന്നെ മൂന്ന് ബില്യൺ ഡോളർ വായ്പയും 3.2 ബില്യൺ ഡോളറിന്റെ എണ്ണയുമായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പാക്കിസ്ഥാൻ സന്ദർശിച്ചപ്പോൾ ആയിരുന്നു ഈ കരാറുകളിൽ ഒപ്പുവെച്ചത്. ഈ തീരുമാനമെല്ലാം സൗദിയുടെ അനിഷ്ടത്തിന് തെളിവായിരുന്നു.
പാക്കിസ്ഥാനും സൗദിയും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ സൗദിയേയും ഇന്ത്യേയേയും അടുപ്പിക്കുമെന്നാണ് ചില അന്താരാഷ്ട്ര നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. സൗദി സാമ്പത്തിക മേഖലയിൽ വരുത്താൻ ഉദ്ദേശിക്കുന്ന പരിഷ്കരണങ്ങളും ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുന്നത് സൗദിക്കും ഗുണകരമാകുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നേരത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിപണി മാത്രം കേന്ദ്രീകരിച്ചായിരുന്നു സൗദിയുടെ സാമ്പത്തിക മേഖല പ്രവർത്തിച്ചിരുന്നത്. എന്നാൽ സമീപകാലത്തായി മറ്റ് വാണിജ്യ മേഖലയിലേക്കും വിദേശ നിക്ഷേപത്തിലേക്കും സൗദി അറേബ്യ കടന്നിരുന്നു. ഇതിന്റെ ഭാഗമായി തന്നെ സൗദി അറേബ്യയയിലെയും ലോകത്തിലെ തന്നെയും ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനികളിലൊന്നായ അറാക്കോ ഇന്ത്യയിൽ വൻ തുകയുടെ നിക്ഷേപം നടത്തുകയും ചെയ്തിരുന്നു.
അതേസമയം ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം പാക്കിസ്ഥാന് അഭികാമ്യമല്ല. ഇതിന്റെ ഭാഗമായി തന്നെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സൗദി അറേബ്യയയുമായി അനുരഞ്ജന ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യൻ കരസേന മേധാവിയുടെ സന്ദർശത്തിന് തൊട്ടു മുൻപ് മുഹമ്മദ് ബിൻ സൽമാനെയും സൗദിയുടെ മറ്റ് രണ്ട് പ്രധാന ഉദ്യോഗസ്ഥരെയും അന്താരാഷ്ട്ര തലത്തിൽ സംരക്ഷിക്കപ്പെടുന്ന പക്ഷിയായ ഹോബ്ര ബസ്റ്റാർഡിനെ വേട്ടയാടാൻ ഇമ്രാൻ ഖാൻ ക്ഷണിച്ചിരുന്നു.
പക്ഷി വേട്ട മുഹമ്മദ് ബിൻ സൽമാന്റെ വിനോദമാണെന്നിരിക്കെ അദ്ദേഹത്തെ സന്തോഷിപ്പിക്കാനാണ് ഇത്തരമൊരു നീക്കം ഇമ്രാൻ ഖാൻ നടത്തിയതെന്നും നിരീക്ഷണങ്ങളുണ്ടായിരുന്നു. തുർക്കിയുമായുള്ള പാക്കിസ്ഥാന്റെ ബന്ധമാണ് സൗദി അറേബ്യയെ പാക്കിസ്ഥാനിൽ നിന്നും അകറ്റുന്നത്. പ്രതിരോധ മേഖലയിലെ പങ്കാളിത്തം മെച്ചപ്പെടുത്താനാണ് നരവനയുടെയും സൗദി അറേബ്യയുടെയും കൂടിക്കാഴ്ച പ്രധാനമായും ലക്ഷ്യം വെക്കുന്നത്.
സൗദിക്ക് പുറമേ യുഎഇയും നരവനെ സന്ദർശിക്കുന്നുണ്ട്. ഇന്ത്യയുടെ പ്രതിരോധ, സുരക്ഷാ സഹകരണങ്ങൾ വർദ്ധിപ്പിക്കുന്ന നടപടികളാണ് സന്ദർശനത്തിന്റെ ലക്ഷ്യം. ഡിസംബർ 9ന് യു.എ.ഇയിലെത്തുന്ന നരവനെ അവിടെ കരസേനാ മേധാവിയുമായി ചർച്ചകൾ നടത്തും. മുതിർന്ന കരസേനാ മേധാവികളെയും 9,10 തീയതികളിൽ നരവനെ സന്ദർശിച്ച് ചർച്ചകൾ നടത്തും. വിവിധ പ്രതിരോധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് സേനാവൃത്തങ്ങൾ അറിയിച്ചു.
ഡിസംബർ 13ന് സൗദി അറേബ്യയിലെത്തുന്ന എം.എം നരവനെ രാജ്യത്തെ വിവിധ പ്രതിരോധ മേധാവികളെ കണ്ട് സുശക്തമായ പ്രതിരോധ സഹകരണം ഉറപ്പ് വരുത്തും.ഇതിനു പുറമേ സൗദി കരസേനയുടെ ആസ്ഥാന കാര്യാലയം എം.എം നരവനെ സന്ദർശിക്കും. സംയുക്ത സേന ആസ്ഥാനവും കിങ് അബ്ദുൾ അസീസ് വാർ കോളേജും സന്ദർശിക്കും. ദേശീയ പ്രതിരോധ സർവകലാശാലയിൽ കുട്ടികളെയും അദ്ധ്യാപകരെയും അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കും.
ഈ രാജ്യങ്ങളിലെ പൊതുഅവധി ദിവസങ്ങളിൽ അദ്ദേഹം അവിടെത്തന്നെ തുടരും.പടിഞ്ഞാറൻ ഏഷ്യൻ രാജ്യങ്ങളുമായി പ്രതിരോധ,സുരക്ഷാ ബന്ധങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യം കരസേന മേധാവിയെ അയക്കുന്നത്. മുൻപ് കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കർ നവംബർ 24 മുതൽ 26 വരെ ബഹറൈനിലും യു.എ.ഇയിലും സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ചുവട്പിടിച്ചാണ് നരവനെയുടെ സന്ദർശനം. തീവ്രവാദത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളും സഹകരിക്കുന്നത്.മുൻപ് ഒക്ടോബർ മാസത്തിൽ മ്യാന്മാറിൽ വിദേശകാര്യ സെക്രട്ടറി ഹർഷ് ശൃംഗ്ലയോടൊപ്പം നരവനെയും സന്ദർശനം നടത്തിയിരുന്നു.
ഈ സന്ദർശനത്തിൽ രാജ്യത്തെ മുതിർന്ന നേതാവായ ഓംഗ് സാൻ സുകി, കരസേന ജനറൽ ഔങ് ലൈയിങ് എന്നിവരുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.തുടർന്ന് നേപ്പാളിലും സന്ദർശനം നടത്തിയ അദ്ദേഹത്തെ നേപ്പാളി സൈന്യം ഓണററി ജനറൽ പദവി നൽകി ആദരിച്ചു. ഇസ്രയേലുമായി യു.എ.ഇയും ബഹ്റൈനും സുഡാനും ബന്ധത്തിന് കരാറായ ശേഷം ഇവിടെ ഇന്ത്യൻ കരസേന മേധാവി എത്തുന്ന ഈ സന്ദർശനത്തിന് വലിയ പ്രാധാന്യമാണുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍