സിപിഎമ്മിന്റെ പീഡനം അതിജീവിക്കാനാകാതെ ഒരു പ്രവാസി വ്യവസായി കൂടി; പദ്ധതിക്കെതിരെ മുനിസിപ്പാലിറ്റി പോയത് സുപ്രീംകോടതി വരെ; സഖാക്കളുടെ വേട്ടയാടലിൽ സ്വപ്ന പദ്ധതി ഉപേക്ഷിക്കുന്നതായി പ്രവാസി വ്യവസായി മുഹമ്മദ് സാലിഹ് കൊല്ലംകുഴി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കണ്ണൂർ ആന്തൂരിലെ സാജനും, പുനലൂരിൽ സുഗതനുമൊന്നും മലയാളി മനസ്സിന്റെ വിങ്ങലായിട്ട് നാളുകളേറെയായില്ല. ഇനിയെങ്കിലും സാജന്മാരുണ്ടാകരുതെന്ന് സമൂഹം ആത്മാർത്ഥമായി ആഗ്രഹിക്കുമ്പോൾ ചില ശക്തികൾ വീണ്ടും വീണ്ടും സാജന്മാരെ സൃഷ്ടിക്കുകയാണ്. സർക്കാരിന്റെയും മുൻസിപ്പാലിറ്റിയുടെയും പീഡനത്തിൽ മടുത്ത് ഒരു പ്രവാസി നിക്ഷേപകൻ കൂടി നാട് വിടാനൊരുങ്ങുന്നു. ഇടതുമുന്നണി ഭരിക്കുന്ന ചാവക്കാട് മുൻസിപ്പാലിറ്റിയുടെ നിക്ഷേപക വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് ദോഹയിലെ പ്രവാസിയായ മുഹമ്മദ് സാലിഹ് കൊല്ലംകുഴി തന്റെ പദ്ധതി ഉപേക്ഷിക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് വിശദമായ കുറിപ്പും വീഡിയോയും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആത്മഹത്യ എന്ന വഴി തെരഞ്ഞെടുക്കാൻ മനസ്സിലാത്തതുകൊണ്ട് തിരിച്ചു പ്രവാസലോകത്തേക്ക് പറക്കാനൊരുങ്ങുകയാണ് മുഹമ്മദ് സാലിഹ്. ്പ്രവാസികൾ നാടിന്റെ സമ്പത്താണെന്നൊക്കെ വാക്കിൽ തേൻപുരട്ടുമെങ്കിലും കാര്യത്തോടടുക്കുമ്പോൾ അവസ്ഥ മാറാറാണ് പതിവ്. പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പീഡനത്തിന്റെ ഫലമായി രണ്ട് പ്രവാസി വ്യവസായികളാണ് കഴിഞ്ഞ നാലര വർഷത്തിനിടയിൽ ആത്മഹത്യ ചെയ്തത്.
ആന്തൂരിൽ സാജന്റെ സമാനമായ സ്ഥിതിയാണ് ചാവക്കാട് മുൻസിപ്പാലിറ്റിയിലും മുഹമ്മദ് സാലിഹിന് നേരിടേണ്ടി വരുന്നത്. മുൻസിപ്പൽ ചെയർമാനും സംഘവും തന്നെ നിരന്തരം വേട്ടയാടുന്നതുകൊണ്ട് നിക്ഷേപ പദ്ധതി ഉപേക്ഷിക്കുന്നുവെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിക്കുന്നത്. നിക്ഷേപം നടത്താൻ വരുന്ന പ്രവാസികൾക്ക് എല്ലാ സഹായവും നൽകുമെന്ന് മുഖ്യമന്ത്രിയും കൂട്ടരും തള്ളലുകൾ നടത്തുന്നതിനിടയിലാണ് പ്രവാസികളെ പീഡിപ്പിച്ച് നാട് കടത്തുന്നത്.
19ാമത്തെ വയസ്സിൽ ഗൾഫിലെത്തി ഏറെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം കൊണ്ടാണ് ചാവക്കാട് ബൈപ്പാസിൽ കുറച്ച് സ്ഥലം വാങ്ങിയത്. ഈ സ്ഥലം വാങ്ങുന്നതിന് മുൻപും അതിന് ശേഷവും സിപിഎം നേതാക്കളിൽ നിന്ന് ഒട്ടേറെ ബുദ്ധിമുട്ടും പ്രയാസവും നേരിടേണ്ടി വന്നിരുന്നു. സ്വകാര്യമായും പാർട്ടിക്ക് വേണ്ടിയും ലക്ഷങ്ങൾ തന്റെ കൈയിൽ നിന്നും വാങ്ങിയിരുന്നുവെന്ന് സാലിഹ് പറയുന്നു. മുൻസിപ്പൽ ചെയർമാനും ഇപ്പോഴത്തെ ഏരിയാ സെക്രട്ടറിയുമായ വ്യക്തിയാണ് ദ്രോഹങ്ങളുടെ എല്ലാം കേന്ദ്ര ബിന്ദു.
എന്തിനാണ് തന്നെ ദ്രോഹിക്കുന്നുവെന്നത് അറിയില്ലെന്നും സാലിഹ് കുറിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി തങ്ങൾക്ക് അനുകൂലമായിട്ടും അതിനെതിരെ ലക്ഷങ്ങൾ മുടക്കി മുൻസിപ്പാലിറ്റി കേസ് നടത്താൻ പോയി. ഇങ്ങനെ ഉപദ്രവങ്ങളും പീഡനങ്ങളും സഹിക്കവയ്യാതെയാണ് താൻ പദ്ധതി ഉപേക്ഷിക്കുന്നതെന്നും സാലിഹ് പറയുന്നു.
സാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:
സുഹൃത്തുക്കളെ,
വളരെ വിഷമത്തോടെയുള്ള ഒരു തീരുമാനമാണ് ഞാനും എന്റെ കുടുംബവും എടുക്കുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ചാവക്കാട്ടെ ബിസിനസ് സംരംഭം. മരുഭൂമിയിൽ എത്ര വെയിലേറ്റാലും പ്രവാസി തളരില്ല, കാരണം അവന്റെ മനസ്സിൽ നാടെന്ന പ്രതീക്ഷയുണ്ടാകും. നാട്ടിൽ ബിസിനസ് തുടങ്ങാമെന്ന പ്രതീക്ഷയോടെ നാട്ടിലേക്ക് വരുന്ന പ്രവാസികളിൽ ഭൂരിഭാഗവും നാട്ടിലെ ചിലയാളുകളുടെ ക്രൂരത കാരണം തന്റെ സ്വപ്നങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്യും.
എല്ലാം നഷ്ടപ്പെട്ട ചിലർ ശിഷ്ടകാലം മറ്റാരുടേയെങ്കിലും തണലിൽ തള്ളി നീക്കും. എന്നാൽ ചാവക്കാട് ബിസിനസ് തുടങ്ങി രക്ഷപ്പെടാമെന്ന് കരുതി ഒരു പ്രവാസിയും ചാവക്കാട്ടേക്ക് വരരുത്, അപേക്ഷയാണ്. മുൻസിപ്പൽ ചെയർമാനും സംഘവും എന്തിനാണ് ഈ ക്രൂരത ഒരു പ്രവാസിയായ എന്നോട് കാണിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല.
എന്റെ സ്ഥലത്തിന്റെ ചുറ്റിലും ബിൽഡിങ്ങ് പെർമിറ്റ് നൽകുകയും എന്നെ മാത്രം നിരന്തരം ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നു. ഒരാളോടും ഇത്തരം ക്രൂരത കാണിക്കരുത്. നിങ്ങളോട് മത്സരിച്ച് ജയിക്കാൻ മാത്രം അധികാരമോ ശക്തിയോ ഇല്ലാത്ത പാവങ്ങളായ ഞങ്ങളെ ഈ പോസ്റ്റിന്റെ പേരിൽ ഇനി പീഡിപ്പിക്കയുമരുത് .ആരോടും ശത്രുതയോ വെറുപ്പോ വിദ്വേഷമോ ഇല്ല.
ചാവക്കാട് മുനിസിപ്പാലിറ്റിയുടെ നിരന്തരമായ പീഡനങ്ങളിൽ മനംനൊന്ത് വിഷമത്തോടെ അതിലേറെ സങ്കടത്തോടെ എന്റെ സ്വപ്ന പദ്ധതി എന്നെന്നേക്കുമായി ഞാൻ ഉപേക്ഷിക്കുകയാണ്.ഇതെന്റെ സ്വപ്നമായിരുന്നു, 19 മത്തെ വയസിൽ ഗൾഫിലേക്ക് പോകുമ്പോൾ,എല്ലാ പ്രവാസികളെയും പോലെ എനിക്കും സ്വപ്നങ്ങളുണ്ടായിരുന്നു. ഗൾഫിലെത്തിയ നാൾ മുതൽ എന്റെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി അഞ്ച് വർഷം കഷ്ടപ്പെട്ട് പണിയെടുത്ത് കിട്ടിയ ഓരോ തുട്ടുകളും സ്വരുക്കൂട്ടി വച്ചാണ് ചാവക്കാട് ബൈപാസിൽ സ്ഥലം വാങ്ങിയത്.പ്രവാസികളുടെ കഷ്ടപ്പാടറിയണമെങ്കിൽ ഒരിക്കലെങ്കിലും പ്രവാസിയാകണം.
പ്രവാസിയുടെ കദന കഥകളറിയണം.പറയുന്നയാളുടെ കണ്ഠമിടറാതെയും കേൾക്കുന്നയാളുടെ കണ്ണ് നിറയാതെയും പ്രവാസിയുടെ കഥ അവസാനിപ്പിക്കാൻ ബുദ്ധിമുട്ടാണ്.സ്ഥലം വാങ്ങിക്കുന്നതിന് മുമ്പും ശേഷവും ചാവക്കാട്ടെ പാർട്ടി നേതാക്കളിൽ പലരും സ്വകാര്യമായും പാർട്ടിക്ക് വേണ്ടിയും ലക്ഷങ്ങൾ എന്റെ കയ്യിൽ നിന്നും വാങ്ങിച്ചിട്ടുണ്ട് . ഞാൻ വളരെ സന്തോഷപൂർവം സ്ഥലം വാങ്ങിയ കാര്യം അവരുമായി പങ്ക് വെച്ചിട്ടുണ്ട്.വാങ്ങിയ സ്ഥലത്ത് ബിൽഡിങ് പെർമിറ്റ് എടുക്കാൻ ശ്രമം തുടങ്ങിയത് മുതലാണ് നിലവിലെ മുൻസിപ്പൽ ചെയർമാനും ഇപ്പോഴത്തെ ഏരിയ സെക്രട്ടറിയുമായ വ്യക്തി ദ്രോഹിക്കാൻ തുടങ്ങിയത്.
എന്തിനാണ് ഇങ്ങിനെ ദ്രോഹിക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നുമില്ല. എന്റെ സ്ഥലത്തിന്റെ ചുറ്റിലും ബിൽഡിങ് അനുമതി കൊടുത്തു. ഞങ്ങളെ മാത്രം ദ്രോഹിച്ചു കൊണ്ടിരിക്കുന്നു. ഹൈക്കോടതി വിധി ഞങ്ങൾക്ക് അനുകൂലമായിട്ട് പോലും അതിനെതിരെ ലക്ഷങ്ങൾ ചെലവാക്കി സുപ്രീം കോടതിയിൽ വരെ പോയി. ഞാനടങ്ങുന്ന മുനിസിപ്പാലിറ്റിയിലെ ജനങ്ങളുടെ നികുതിപ്പണമാണ് കേസിനു വേണ്ടി ചെലവാക്കിയത്. എന്തിനാണ് ഇങ്ങിനെ ദ്രോഹിക്കുന്നത്. നിങ്ങൾ ശക്തനാണ് അറിയാം. നിങ്ങളെ തോൽപിക്കാൻ ഞങ്ങളെ പോലുള്ളവർ വിചാരിച്ചാൽ നടക്കില്ലായിരിക്കാം.എങ്കിലും ഞാനും എന്റെ ചെറിയ കുടുംബവും ഇന്നും സ്വപ്നം കാണുന്നു 'ഞങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി'
Stories you may Like
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- പുതുപ്പള്ളി സൂചകമായാൽ ഇടതു മുന്നണിക്ക് കയ്യിലുള്ള 34 സീറ്റുകൾ നഷ്ടമാകുന്ന സാഹചര്യം
- ഇടുക്കിയിലേക്ക് ഗവർണർ എത്തന്നത് രണ്ടും കൽപ്പിച്ച് തന്നെ
- മറിയക്കുട്ടിയെ ഗവർണർ സന്ദർശിച്ചേക്കും; വ്യാപാരികളുടേത് പെറപ്പ് പണിയോ?
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍