അദാനി മനസ്സിൽ കാണുന്നത് മോദി മാനത്തു കാണും എന്നു പറയുന്നത് ശരിയോ? കർഷക ബിൽ കേന്ദ്രസർക്കാർ പാസാക്കും മുമ്പ് അദാനി ഗ്രൂപ്പ് രൂപം നൽകിയത് പത്തിലേറെ അഗ്രോ-ബിസിനസ് കമ്പനികൾക്ക്; പിന്നാലെ കോർപ്പറേറ്റുകൾക്ക് നേരിട്ടു കർഷകരുമായി കരാറിൽ ഏർപ്പെടാൻ അനുമതി കേന്ദ്രം വക; കാർഷിക ബില്ലിനെ കർഷകർ സംശയത്തോടെ കാണുന്നതിന് പ്രധാന കാരണം മോദി-അദാനി ബന്ധം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: നരേന്ദ്ര മോദിയുടെയും കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിന്റെയും കടുത്ത വിമർശകരുടെ കൂട്ടത്തിലാണ് സൈബർ ലോകത്ത് സജീവമായി ഓൺലൈൻ വ്ളോഗർ കൂടിയായ ധ്രുവ് രതി. കഴിഞ്ഞ ദിവസം അദ്ദേഹം സൈബർ ഇടത്തിൽ തമാശക്ക് ഇട നൽകുന്നൊരു ട്രോൾ പങ്കു വെച്ചിരുന്നു. മുകേഷ് അംബാനിയെ ഒരു വിഷ് മെഷീനായി ചിത്രീകരിച്ചു കൊണ്ടായിരുന്നു ഈ ട്രോൾ. ഇതിൽ അദ്ദഹം ചൂണ്ടിക്കാട്ടിയത് രസകരമായ ഒരു കാര്യമായിരുന്നു. ഇന്ത്യയിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാക്കേണ്ട ആവശ്യകതകയിൽ ഊന്നി പ്രധാനമന്ത്രി സംസാരിച്ച കാര്യമായിരുന്നു ഇത്. ഇതിന് പിന്നാലെ റിലയൻസ് ജിയുടെ 5 ജി സേവനങ്ങൾ 2021 മുതൽ രാജ്യത്ത് ലഭ്യമാക്കുമെന്ന് മുകേഷ് അംബാനി നടത്തിയ സ്റ്റേറ്റ്മെന്റും പുറത്തുവന്നു. മോദിയും അംബാനിയും തമ്മിലുള്ള ബന്ധം എത്രത്തോളുമുണ്ടെന്ന് വ്യക്തമാക്കാനായിരുന്നു ധ്രുവ് രതി ഈ ട്രോൾ പോസ്റ്റ് ചൂണ്ടിക്കാട്ടിയത്.
രാജ്യ തലസ്ഥാനത്തെ സ്തംഭിപ്പിക്കുന്ന വിധത്തിൽ കർഷക പ്രക്ഷോഭം കടുക്കുമ്പോൾ കർഷകരെ രോഷം കൊളിക്കുന്ന ഘടകങ്ങളിൽ പ്രധാനം കേന്ദ്രസർക്കാറും കോർപ്പറേറ്റുകളും തമ്മിലുള്ള ഇത്തരം അന്തർധാരയാണ്. അതുകൊണ്ടാണ് അംബാനിയെയും അദാനിയെയും കർഷകർ എതിർക്കുകയും കോലം കത്തിച്ചുകൊണ്ട് വിമർശനം ഉന്നയിക്കുകയും ചെയ്യുന്നത്. അംബാനിയെ പോലെ, ഒരുപക്ഷേ അതിലേറെ നരേന്ദ്ര മോദിക്ക് പ്രിയപ്പെട്ടവരുടെ കൂട്ടത്തിലുള്ളത് ഗുജറാത്തി വ്യവസായി ആയ ഗൗതം അദാനിയാണ്.
നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രി ആയ ശേഷം ഗൗതം അദാനിയെന്ന ശതകോടീശ്വരന്റെ വളർച്ച അതിവേഗത്തിലായിരുന്നു. അദാനി ഇച്ഛിക്കുന്നത് എന്തായാലും അത് മോദി നടത്തിക്കൊടുക്കും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അടുത്തകാലത്തായി കേന്ദ്രസർക്കാർ നടത്തിയ ഉദാരവൽക്കരണ നയങ്ങളുടെ ഏറ്റഴും വലിയ ഗുണഭോക്താവും അദാനിയായിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട തുറമുഖങ്ങളും വിമാനത്താവളങ്ങളുടെയും നടത്തിപ്പു ചുമതല അദാനി സ്വന്തമാക്കി കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇപ്പോൾ കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങളിൽ പ്രധാന നേട്ടം കൊയ്യാൻപോകുന്നത് അദാനിയാകും എന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
ഒരു പടികൂടി കടന്ന് സൈബർ ഇടത്തിൽ ഇത് സമർത്ഥിക്കുന്നവരും കുറവല്ല, അവർ ചൂണ്ടിക്കാട്ടുന്നത് അടുത്തകാലത്ത് ഗൗതം അദാനി തുടങ്ങിയ അഗ്രോ ബിസിനസ് കമ്പനികളും അതിലേക്ക് അദാനി ഗ്രൂപ്പിലെ പ്രബലനായി അമിത് മാലിക്ക് ഡയറക്ടറായി കടന്നുവന്ന സംഭവവുമാണ്. കകാർഷിക ബിൽ രാജ്യസഭ പാസാക്കുന്നതിന് മുമ്പ് 2019ൽ അദാനി ഗ്രൂപ്പ് പത്തിലേറെ അഗ്രി കമ്പനികൾക്ക് രൂപം നൽകുകയുണ്ടായി. കാർഷിക വിളകൾ ശേഖരിക്കുന്ന കമ്പനികളാണ് ഇതെന്നാണ് കർഷക സമരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്.
പത്ത് കമ്പനികളിൽ ഡയറക്ടറായി അദാനി ഗ്യാസിന്റെ ജനറൽ മനേജറായിരുന്ന അമിത് മാലിക്ക് നിയമിതനായി. 2019 മാർച്ച് മുതലുള്ള മൂന്ന് മാസങ്ങളിലായാണ് ഈ നടപടി ഉണ്ടായത്. ഈ കമ്പനികളുടെ ലിസ്റ്റാണ് ചുവടേ:
അദാനി അഗ്രി ലോജിസ്റ്റിക്സ്(കാത്തിഹാർ)ലിമിറ്റഡ്
അദാനി അഗ്രി ലോജിസ്റ്റിക്സ് (ദാഹൂഡ്) ലിമിറ്റഡ്.
അദാനി ലോജിസ്റ്റിക്സ് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്.
അദാനി അഗ്രി ലോജിസ്റ്റിക്സ്(കന്നു)ലിമിറ്റഡ്
അദാനി അഗ്രി ലോജിസ്റ്റിക്സ്(കോത്ത്കപുര)ലിമിറ്റഡ്
ഡെർമോട്ട് ഇൻഫ്രാകോൺ പ്രൈവറ്റ് ലമിറ്റഡ്
അദാനി അഗ്രി ലേജിസ്റ്റിസ്ക്സ്(ബോറിവാലി) ലിമിറ്റഡ്
അദാനി അഗ്രി ലോജിസ്റ്റിക്സ്(ദാർബംഗ)ലിമിറ്റഡ്
അദാനി അഗ്രി ലോജിസ്റ്റിക്സ് (ദമോറെ) ലിമിറ്റഡ്.
അദാനി ലോജിസ്റ്റിസ്ക് (പാനിപ്പറ്റ്) ലിമിറ്റഡ്
ഈ കമ്പനികൾ കൂടുതൽ ആക്ടിവായി പ്രവർത്തിക്കാൻ തുടങ്ങിയത് അടുത്തകാലത്താണ്. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കർഷക നയത്തിൽ കേന്ദ്രത്തിന് അനുകൂലമായി ഭേദഗതികൾ വരുത്തിയത്. അതുകൊണ്ട് തന്നെ അദാനിയെ പോലുള്ളവർക്ക് വേണ്ടിയാണ് ഇപ്പോഴത്തെ നിയമം എന്നാണ് കർഷകർ ആരോപിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി തെരഞ്ഞെടുപ്പു കാമ്പയിന് ഉപയോഗിച്ചിരുന്നത് പോലും അദാനിയുടെ വിമാനമായിരുന്നു. അത്രയ്ക്ക് ആത്മബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇക്കാര്യം അടക്കം കർഷക രോഷത്തിന് ഇടയാക്കുന്നു.
വിവാദ കാർഷിക നിയമങ്ങളും കർഷകരുടെ ആശങ്കയും
വിവാദമായ മൂന്ന് ഓർഡിനൻസുകളാണ് രാജ്യസഭയിൽ പാസാക്കിയെടുത്തത്. ഈ നിയമം പൂർണ്ണമായും റദ്ദു ചെയ്യണം എന്നതാണ് കർഷകരുടെ ആവശ്യം.
1) ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ്
ആൻഡ് ഫാം സർവിസ് ബിൽ 2020
2) ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ
ബിൽ 2020
3) എസൻഷ്യൽ കമ്മോദിറ്റീസ് (അമെൻഡ്മെന്റ്) ആക്ട് 2020
ഫെഡറൽ സംവിധാനത്തിന്റെ ലംഘനമാണ് ഇപ്പോഴത്തെ നിയമം എന്നതാണ് പ്രധാനമായ കാര്യം. പൂർണമായും സംസ്ഥാനങ്ങൾക്ക് നിയന്ത്രണാധികാരമുള്ള കാർഷിക വിഷയത്തിൽ നിയമനിർമ്മാണത്തിന് മുമ്പ് സംസ്ഥാനങ്ങളോട് കൂടിയാലോചനകൾ നടത്തിയില്ലെന്നും സംസ്ഥാനങ്ങൾ ആലോചിക്കുന്നു. അഗ്രികൾച്ചറൽ പ്രൊഡ്യൂസെർസ് മാർക്കറ്റിങ് കമ്മറ്റി അഥവാ എ.പി.എം.എസ് ആണ് സംസ്ഥാനത്തിന് നിയന്ത്രണാധികാരമുള്ള വിഷയത്തിൽ തീരുമാനങ്ങളെടുക്കുന്നത്. ഇത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തന്നെ തകർക്കുന്ന നീക്കമാണ്.
സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എ.പി.എം.സി (അഗ്രികൾച്ചറൽ പ്രൊഡ്യൂസെർസ് മാർക്കറ്റിങ് കമ്മറ്റി)കൾ വഴിയാണ് കർഷകർ അവരുടെ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്. ഈ എ.പി.എം.എസുകളിൽ ഏജന്റുമാരുണ്ടാകും. അവർക്കാണ് കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ വിൽക്കുന്നത്. എ.പി.എം.സികൾക്ക് വിവിധ ഭാഗങ്ങളിൽ വിപണികളുണ്ടാകും. ഇത്തരം കമ്മറ്റികളാണ് പിന്നീട് ഈ ഉത്പന്നങ്ങൾ സംസ്ഥാനത്തിനകത്തോ പുറത്തോ വിപണനം ചെയ്യുന്നത്. കർഷകർക്ക് അർഹമായ വില ഉറപ്പു വരുത്തുകയാണ് ഇത്തരം കമ്മറ്റികളുടെ ലക്ഷ്യം.
ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020 നടപ്പാക്കുന്നതോടെ ഇത്തരം എ.പി.എം.സികൾക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതാകുമെന്നും കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിറ്റഴിക്കാൻ സാധിക്കുമെന്നുമാണ് സർക്കാരിന്റെ ന്യായീകരണം. എന്നാൽ എ.പി.എം.സികൾ ഇല്ലാതാകുന്നതോടെ കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ വൻകിട കോർപ്പറേറ്റുകൾക്ക് നേരിട്ട് വിൽക്കാം. അതുകൊണ്ട് തന്നെ തങ്ങൾക്കനുകൂലമായ വില നിശ്ചയിച്ച് കോർപ്പറേറ്റുകൾക്ക് കർഷകരെ ചൂഷണം ചെയ്യാൻ സാധിക്കുമെന്നാണ് കർഷക സംഘടനകൾ പറയുന്ന മറുവാദം. എന്നാൽ, എ.പി.എം.സികൾ നിർത്തലാക്കില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. ഇത് മുഖവിലക്കെടുക്കാൻ സർക്കാർ തയ്യാറാകുന്നുമില്ല.
ഫാർമേർസ് എംപവർമെന്റ് ആൻഡ് എഗ്രിമെന്റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020 വ്യവസായികൾക്ക് കർഷകരുമായി നേരിട്ട് കരാറിൽ ഏർപ്പെടാൻ അനുമതി നൽകുന്ന നിയമമാണ്. ഇവിടെയാണ് കർഷകർക്ക് ഇടയിലേക്ക് അദാനിയുടെയും അംബാനിയുടെയും കടന്നുവരവ്. കോർപ്പറേറ്റുകൾ കർഷകരുമായി നേരിട്ട് കരാറിൽ ഏർപ്പെടുമ്പോൾ എഴുതിയുണ്ടാക്കുന്ന കരാർ വ്യവസ്ഥകൾ സാധാരണക്കാരായ കർഷകർക്ക് എത്രമാത്രം മനസിലാകും എന്നതും ആശങ്കയുണർത്തുന്ന ഒന്നാണ്. ഇങ്ങനെ കർഷകർ വൻകിട കോർപ്പറേറ്റുകളുമായി കരാറിലേർപ്പെടുമ്പോൾ കടബാധ്യതയുണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെയുണ്ടായാൽ സാധാരണക്കാരായ കർഷകർ നിയമയുദ്ധം ചെയ്യേണ്ടി വരുന്നത് വൻകിട കോർപ്പറേറ്റുകളുമായാണ്.
അന്നന്നത്തെ അന്നത്തിനായി പണിയെടുക്കുന്ന കർഷകർക്ക് എങ്ങനെയാണ് വൻകിട വ്യവസായികളുമായി നിയമയുദ്ധം സാധ്യമാവും എന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. താങ്ങുവില ഇല്ലാതാകുമെന്ന് കർഷകർ ഭയക്കുന്നു. അങ്ങനെ സംഭവിക്കില്ലെന്ന സർക്കാർ വാദത്തെ അംഗീകരിക്കാൻ അവർ തയ്യാറാകുന്നില്ല. മാർക്കറ്റിൽ ഒരു കാർഷിക ഉത്പന്നത്തിന് വിലയിടിവ് സംഭവിച്ചാൽ സർക്കാർ നിശ്ചയിക്കുന്ന ഒരു താങ്ങുവിലയിൽ കർഷകർക്ക് ഈ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകും. എന്നാൽ താങ്ങുവില ഇല്ലാതാകുന്നതോടെ ഉത്പന്നങ്ങൾ വിറ്റഴിക്കാനാകാതെ കർഷകർ പിന്നെയും കടക്കെണിയിലാകും. മുമ്പ് നിലവിലുണ്ടായിരുന്ന എസൻഷ്യൽ കമ്മോദിറ്റീസ് ആക്ടിന്റെ സെക്ഷൻ 3 ൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് മൂന്നാമത്തെ ബിൽ പാസാക്കിയിരിക്കുന്നത്.
കാർഷിക മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് വഴിയൊരുക്കുന്നതാണ് എസൻഷ്യൽ കമ്മോദിറ്റീസ് (അമെൻഡ്മെന്റ്) ആക്ട് 2020. സ്റ്റോക്ക് ഹോൾഡിങ് ലിമിറ്റ് എടുത്തു കളഞ്ഞു എന്നുള്ളതാണ് ഈ ബില്ലിന്റെ മറ്റൊരു അപാകതയായി കർഷകർ ചൂണ്ടിക്കാട്ടുന്നത്. അതായത് സ്റ്റോക്ക് ചെയ്യാവുന്ന കാർഷിക ഉത്പന്നങ്ങൾക്ക് ഇനി മുതൽ പരിധിയുണ്ടാകില്ല. അതുകൊണ്ട് തന്നെ കോർപ്പറേറ്റുകൾക്ക് പരിധികളില്ലാതെ കാർഷികോൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്യാം. ഇതിനുള്ള മുന്നൊരുക്കങ്ങളായി അദാനി കൂടുതൽ കമ്പനികൾ രൂപീകരിച്ചതും എന്നതും ശ്രദ്ധേയമാണ്. കൂടുതൽ സംഭരണ കേന്ദ്രങ്ങൾ തുടങ്ങാനും അദാനി തയ്യാറെടുക്കുന്നു. മാർക്കറ്റിൽ വില കൂടുന്ന ഘട്ടത്തിൽ ഇത് യഥേഷ്ടം വിറ്റഴിക്കാമെന്നതും ശ്രദ്ധേയമാണ്. ചുരുക്കത്തിൽ കാർഷിക മേഖലയിൽ വൻകിട കോർപ്പറേറ്റുകൾക്ക് ഇഷ്ടാനുസരണം കൈകടത്താനുള്ള ലൈസൻസാണ് കാർഷിക ബില്ലുകൾ പാസാക്കിയതിലൂടെ സർക്കാർ ചെയ്തിരിക്കുന്നത് എന്നാണ് കർഷകർ ഉന്നയിക്കുന്ന ആക്ഷേപം.
എ.പി.എം.സികൾക്ക് പൂർണമായും അധികാരം നഷ്ടമാകുന്നതോടെ കോർപ്പറേറ്റുകൾക്ക് ആവശ്യമാംവിധം തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാമെന്നും, കർഷകർ മാർക്കറ്റിൽ നിന്നും പൂർണമായും പുറന്തള്ളപ്പെടുമെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു. പ്രതിവർഷം 12,000 ത്തോളം കർഷകർ ആത്മഹത്യ ചെയ്യുന്ന ഒരു രാജ്യത്ത് തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങൾ വിറ്റഴിക്കാൻ പേലും ഇനി കോർപറേറ്റുകളുടെ ഔദാര്യത്തിനായി കാത്തിരിക്കേണ്ടി വരുമോ എന്ന ആശങ്കയാണ് കർഷകർക്ക്. അതുകൊണ്ട് തന്നെയാണ് അവർ കേന്ദ്രസർക്കാറിനെതിരെ സമരവുമായി രംഗത്തുവരുന്നത്. ഈ ആശങ്ക പരിഹരിക്കാൻ ആവശ്യമായി നടപടി സ്വീകരിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്