കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയുടെ വികസന കുതിപ്പിനെ നേരിടാൻ ഒരുമിച്ചു കൈകോർത്ത് എൽഡിഎഫും യുഡിഎഫും; ഇരു മുന്നണികളും ഒരുമിച്ചു കൈകോർക്കുന്നത് മറ്റിടങ്ങളിലേക്കും ഈ വികസന മോഡൽ വ്യാപിപ്പിക്കുന്നത് തങ്ങളുടെ രാഷ്ട്രീയത്തിന് തിരിച്ചടിയെന്ന തിരിച്ചറിവിൽ; ചുരുങ്ങിയ കാലം കൊണ്ട് നേടിയ ജനവിശ്വാസം കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ ടീം ട്വന്റി ട്വന്റിയും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരള രാഷ്ട്രീയത്തിൽ പുതിയൊരു മാതൃക തീർത്തവരാണ് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി കൂട്ടായ്മ. മൂന്ന് പ്രബലമുന്നണികൾക്കെതിരെയും ഇവർ പോരാട്ടത്തിലാണ്. പറയാനുള്ളത് വികസനത്തിന്റെ രാഷ്ട്രീയമാണ്. ഇക്കുറിയും ഇവിടെ ട്വന്റി ട്വന്റിയെ നേരിടാൻ യുഡിഎഫും എൽഡിഎഫും ഒരുമിച്ചു കൈകോർത്തു കൊണ്ടാണ് രംഗത്തുള്ളത്.
കഴിഞ്ഞ അഞ്ചു വർഷക്കാലത്തെ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി കൂട്ടായ്മ വോട്ട് തേടുന്നതെങ്കിൽ, കിഴക്കമ്പലം വികസന പ്രവർത്തനങ്ങളിൽ പിന്നാക്കം പോയെന്ന് മറ്റ് രാഷ്ട്രീയ കക്ഷികൾ പറയുന്നു. അവസാന ലാപ്പിലെത്തുമ്പോഴും ജനഹിതം തങ്ങൾക്കനുകൂലമായിരിക്കുമെന്ന ഉറച്ച പ്രതീക്ഷയിൽ തന്നെയാണ് ട്വന്റി ട്വന്റി.
കോർപ്പറേറ്റ് നേതൃത്വത്തിലുള്ള ഒരു ജനകീയ കൂട്ടായ്മ പഞ്ചായത്ത് ഭരണം പിടിച്ചതിലൂടെയാണ് കഴിഞ്ഞതവണ കിഴക്കമ്പലം കേരളത്തിന്റെ ശ്രദ്ധ പിടിച്ചത്. രണ്ട് പ്രബല മുന്നണികളെയും തോല്പിച്ചായിരുന്നു ആ ജയം. ആകെയുള്ള പത്തൊൻപത് വാർഡുകളിൽ പതിനേഴും ഇവർ പിടിച്ചെടുത്തു. കഴിഞ്ഞ തവണ വിജയിച്ച ഭരണ സമിതിയിലെ മൂന്ന് പേർക്ക് മാത്രമാണ് ഇത്തവണ മത്സരിക്കാൻ അവസരം നൽകിയിട്ടുള്ളത്.
ട്വന്റി ട്വന്റിയെ തോൽപിക്കാനുള്ള വ്യഗ്രതയിൽ കിഴക്കമ്പലത്ത് ഒരു അപൂർവ മുന്നണി ഇവിടെ രൂപപ്പെട്ടിരിക്കുന്നു. കുമ്മനോട് ഏഴാം വാർഡിൽ മത്സരിക്കുന്ന അമ്മിണി രാഘവൻ എൽഡിഎഫിനും യുഡിഎഫിനും അവരുടെ സ്വന്തം സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. എന്നാൽ മുന്നണി ധാരണകൾ ഇല്ലെന്നും എൽഡിഎഫ് സ്വതന്ത്രയായ തനിക്ക് യുഡിഎഫ് പിന്തുണ നൽകുന്നുവെന്നുമാണ് സ്ഥാനാർത്ഥി പറയുന്നത്.
ഇരുമുന്നണികളും ഒരുമിച്ചു നിന്നാലും വാർഡ് പിടിക്കാനാവില്ലെന്നാണ് ട്വന്റി- ട്വന്റി സ്ഥാനാർത്ഥി ശ്രീഷാ ശശിയുടെ ആത്മവിശ്വാസം. കഴിഞ്ഞ തവണ 455 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച വാർഡിൽ വിജയം ഉറപ്പെന്ന് ശ്രീഷ ശശി. എൽഡിഎഫ്- യുഡിഎഫ് കൂട്ടുകെട്ടും ട്വന്റി ട്വന്റി പ്രചാരണായുധമാക്കുന്നുണ്ട്. അഞ്ജു രാജീവാണ് ഈ വാർഡിലെ ബിജെപി സ്ഥാനാർത്ഥി.
മാസങ്ങൾക്ക് മുമ്പ് തന്നെ ട്വന്റി ട്വന്റി ഇവിടെ തെരഞ്ഞെടുപ്പു പ്രചരണവുമായി രംഗത്തുണ്ടായിരുന്നു. കിഴക്കമ്പലത്തിനു പുറമേ കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ, വെങ്ങോല പഞ്ചായത്തുകളിലും ട്വന്റി ട്വന്റി മാറ്റുരയ്ക്കുന്നണ്ട് ഇക്കുറി. അന്ന, കിറ്റെക്സ് ഗ്രൂപ്പുകളുടെ സാരഥികളിലൊരാളായ സാബു എം. ജേക്കബിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയ കക്ഷികൾക്കും അപ്പുറം എന്ന കാഴ്ചപ്പാടോടെ ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ രൂപവത്കരിച്ചത്.
മൂന്ന് പ്രബല മുന്നണികൾക്കും എതിരേ എൺപതോളം വാർഡുകളിലാണ് ട്വന്റി ട്വന്റി ഇത്തവണ ജനവിധി തേടുന്നത്. മാസങ്ങൾക്കു മുൻപു തന്നെ ഇതിനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. ട്വന്റി ട്വന്റി മെംബർഷിപ്പ് ഫോമുകൾ ഈ പ്രദേശങ്ങളിൽ വിതരണം ചെയ്തുരുന്നു. 80 ശതമാനം മെംബർഷിപ്പ് ഫോമുകൾ മടക്കിക്കിട്ടിയ സ്ഥലങ്ങളിലാണ് സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. അത്തരം പ്രദേശങ്ങളിൽ മറ്റു സ്ഥാനാർത്ഥികൾ 40 ശതമാനം വോട്ടുകൾ പിടിച്ചാലും തങ്ങൾക്ക് ബാക്കി വരുന്നതിൽ 40 ശതമാനം നേടാനായാൽ വിജയം ഉറപ്പിക്കാൻ കഴിയുമെന്നാണ് ട്വന്റി ട്വന്റി ലക്ഷ്യമാക്കുന്നത്. അതിനാലാണ് മെംബർഷിപ്പിന്റെ എണ്ണത്തിന് ആനുപാതികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്ന രീതി സ്വീകരിച്ചത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതിനു മുൻപേ സ്ഥാനാർത്ഥി പട്ടിക തയാറാക്കി പ്രചാരണമാരംഭിക്കാൻ കഴിഞ്ഞതു നേട്ടമായെന്ന വിലയിരുത്തലാണ് ട്വന്റി ട്വന്റി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്മ നേടിയ വിജയം രാഷ്ട്രീയ പാർട്ടികളെയും മുന്നണികളെയും ഞെട്ടിച്ചിരുന്നു. ആകെയുള്ള പത്തൊൻപത് വാർഡുകളിൽ പതിനേഴും ഇവർ പിടിച്ചെടുത്തു.
ഇത്തവണത്തെ തെരഞ്ഞെടുപ്പ്, പഞ്ചായത്ത് ഭരണത്തിന്റെ വിലയിരുത്തൽ കൂടിയാകും എന്നതിനാൽ പ്രചാരണം ശക്തമാണ്. കിഴക്കമ്പലത്ത് എട്ടുവർഷം മുമ്പുള്ളതിനെക്കാൾ പതിന്മടങ്ങെങ്കിലുമായി ആളുകളുടെ സന്തോഷം വർധിച്ചിട്ടുണ്ടെന്നാണ് ട്വന്റി ട്വന്റി പറയുന്നത്. ഇന്നിവിടെ പട്ടിണിയില്ല. കുറ്റകൃത്യങ്ങൾ 80 ശതമാനത്തോളം കുറഞ്ഞു. 13 കോടി 57 ലക്ഷം രൂപ സ്ഥിരനിക്ഷേപവുമായാണ് ഭരണത്തിൽ നിന്നിറങ്ങിയത്. റോഡ് വികസനം തുടങ്ങി എല്ലാ മേഖലയിലും കഴിഞ്ഞ് അഞ്ചു വർഷക്കാലം നടപ്പാക്കിയ സമഗ്ര വികസനം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്.
കേരളത്തിനാകെ മാതൃകയാകുന്ന ഭക്ഷ്യ സുരക്ഷാ മാർക്കറ്റിന്റെ പ്രവർത്തനം ഉയർത്തിയുള്ള പ്രചാരണം തന്നെയാണ് ട്വന്റി ട്വന്റി നടത്തുന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച മാർട്ടിന്റെ ഉപഭോക്താക്കൾ കിഴക്കമ്പലം പഞ്ചായത്ത് നിവാസികൾ മാത്രമാണ്. ട്വന്റി ട്വന്റി സ്ഥാനാർത്ഥികൾ വിജയിക്കുന്ന മറ്റു പഞ്ചായത്തുകളിലും ഇത്തരത്തിൽ ഫുഡ്സേഫ്റ്റി മാർട്ട് നിർമ്മിക്കുമെന്നതാണ് ട്വന്റി ട്വന്റിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്ദാനം.
പച്ചക്കറി, പലചരക്ക്, ഭക്ഷ്യ വസ്തുക്കൾ, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയവ മാർക്കറ്റ് വിലയേക്കാൾ 70 ശതമാനം വിലക്കുറവിലാണ് ഇവിടെ ലഭിക്കുന്നത്. കിഴക്കമ്പലത്ത് ഉത്പാദിക്കുന്ന പച്ചക്കറി, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ, പാൽ തുടങ്ങിയ ഉത്പന്നങ്ങൾ ട്വന്റി ട്വന്റി മാർക്കറ്റിലൂടെ വിൽക്കുകയും അതുവഴി കർഷകർക്ക് ന്യായമായ വില ലഭ്യമാക്കുകയും ചെയ്യുന്നു. കർണാടകം, തമിഴ്നാട് എന്നീ അയൽ സംസ്ഥാനങ്ങളിൽ നിന്നാണ് മാർക്കറ്റിലേക്ക് ആവശ്യമായ പച്ചക്കറികളും മറ്റു അവശ്യസാധങ്ങളും എത്തിക്കുന്നത്. കർശനമായ ഗുണനിലവാര പരിശോധനയിലൂടെയാണ് സാധനങ്ങൾ ഇവിടെ വിറ്റഴിക്കപ്പെടുന്നത്. ഉത്സവകാലങ്ങളിൽ വില കുറയും.
കിഴക്കമ്പലത്തെ 62,000 വരുന്ന ജനങ്ങൾ ഈ മാർക്കറ്റിന്റെ ഉപഭോക്താക്കളാണ്. 500 ഓളം ഗർഭിണികൾക്കും പാലൂട്ടുന്ന അമ്മമാർക്കും ആറു വയസിൽ താഴെയുള്ള 1,500 കുട്ടികൾക്കും പാലും മുട്ടയും സൗജന്യമായി നൽകുന്നുണ്ട്. നിരാലംബരായ മുന്നൂറോളം കുടുംബങ്ങൾക്കും റോഡിന്റെ വികസനത്തിനായി സ്ഥലംവിട്ടു നൽകിയ 1,050 കുടുംബങ്ങൾക്കും പച്ചക്കറിയും പലവ്യഞ്ജനങ്ങളും സൗജന്യമാണ്.
നിത്യോപയോഗ സാധനങ്ങളുടെ വില വർധന ജനങ്ങളുടെ ജീവിതം ദുസഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റ് വഴി 1,500 രൂപ കൊണ്ട് ഒരു കുടുംബത്തിന് ഒരു മാസത്തെ ജീവിതച്ചെലവുകൾ നടത്താൻ സാധിക്കുമെന്നതാണ് ഫുഡ്സേഫ്റ്റി മാർട്ടിന്റെ പ്രത്യേകത.
കഴിഞ്ഞ അഞ്ചുവർഷംകൊണ്ടു നാലു വാർഡുകളിലെ 72 വീടുകൾ 'ഗോഡ്സ് വില്ല' എന്നപേരിൽ അപ്പാർട്ടുമെന്റുകളാക്കി. ലക്ഷം വീടുകൾ ഉൾപ്പെടെ ഒറ്റവീടാക്കുന്നതാണു പദ്ധതി. 750 ചതുരശ്ര അടി വിസ്തീർണത്തിൽ തയാറാക്കിയ വീടുകൾ രണ്ട് ബെഡ് റൂം, അടുക്കള, ബാത്ത്റൂം, ടോയ്ലറ്റ്, സിറ്റൗട്ട്, കാർപോർച്ച്, ചുറ്റുമതിൽ എന്നിവ അടങ്ങിയതാണ്. വെള്ളം, റോഡ്, വഴിവിളക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വില്ലകളോട് കിടപിടിക്കുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍