അട്ടക്കുളങ്ങര ജയിലിൽ വെച്ച് തന്നെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടത്തിയെന്ന് സ്വപ്ന; ഉന്നതരുടെ പേരു പറയാൻ ഭീഷണിയെത്തിയെന്ന ചർച്ചയെത്തുമ്പോൾ പ്രതിക്കൂട്ടിൽ നിൽക്കുന്നവരിൽ സംസ്ഥാന വിജിലൻസും; ലൈഫ് മിഷനിലെ അതിവേഗ കേസെടുക്കൽ മൊഴി തിരുത്താനുള്ള പൊലീസ് തന്ത്രമെന്ന വാദം ശക്തിപ്പെടും; എല്ലാം നിയന്ത്രണത്തിലാക്കാൻ ജയിലിലെ 'സിങ്കവും'
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തു വന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അട്ടക്കുളങ്ങര ജയിലിൽ തനിക്കു വധഭീഷണിയുണ്ടായി എന്ന സ്വപ്ന സുരേഷിന്റെ പരാതിക്ക് പിന്നിലെന്ന് സൂചന. ശബ്ദ രേഖ ചോർന്നത് ജയിലിൽ നിന്നല്ലെന്ന നിലപാടാണ് പൊലീസും ജയിൽ അധികൃതരും സ്വീകരിച്ചത്. എന്നാൽ ജയിലിനുള്ളിൽ സമ്മർദ്ദമുണ്ടായെന്ന് സ്വപ്ന പറയുന്നത് ഏറെ നിർണ്ണായകമാണ്. കേസിൽ ഉന്നതർക്ക് എതിരെ മൊഴി പറയരുതെന്ന സമ്മർദ്ദം ജയിലിനുള്ളിൽ നിന്നുണ്ടായി എന്നാണ് സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ.
ഇതോടെ ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ഉൾപ്പെടെ എടുത്ത നിലപാടുകൾ വിവാദമാകുകയാണ്. ജയിലിൽ സ്വപ്നയെ ചിലർ സന്ദർശിച്ചതായി ആരോപണമുന്നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നു വരെ പറഞ്ഞാണ് ഋഷിരാജ് സിങ് പ്രതിരോധിച്ചത്. ഒടുവിൽ സ്വപ്ന തന്നെ വധഭീഷണിയെപ്പറ്റി പറയുന്നുവെന്നതാണ് വസ്തുത. അതും കോടതിക്ക് മുന്നിൽ. ഇതിന് പിന്നിൽ കേന്ദ്ര ഏജൻസികളുടെ തന്ത്രപരമായ നീക്കമാണെന്ന് ജയിൽ വകുപ്പും വിലയിരുത്തുന്നു. എന്നാൽ ആരോപണങ്ങളെ പ്രതിരോധിക്കുക എളുപ്പമല്ലെന്ന് അവർക്കും അറിയാം. അതുകൊണ്ട് തന്നെ ജയിലിലെ എല്ലാ നീക്കവും ഇനി ഋഷിരാജ് സിങ് നേരിട്ട് വിലയിരുത്തും.
അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞ 10 ന് ചോദ്യം ചെയ്യാനെത്തിയ ഇഡി ഉദ്യോഗസ്ഥരോടും അതു കഴിഞ്ഞെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരോടും സ്വപ്ന ഭീഷണിയെപ്പറ്റി പറഞ്ഞിരുന്നു. സ്വപ്നയുടെ ഫോണിൽനിന്നു വീണ്ടെടുത്ത വാട്സാപ് സന്ദേശങ്ങളിൽ ഉന്നതരായ ചിലരെക്കുറിച്ചു ലഭിച്ച വിവരങ്ങൾ ഇഡി ചോദിച്ചപ്പോഴാണ് അതെല്ലാം തുറന്നുപറയാൻ ഭയമുണ്ടെന്ന് അവർ അറിയിച്ചത്. ഇതാണ് നിർണ്ണായകമായത്. എല്ലാ സുരക്ഷയും ഉറപ്പു നൽകി ചോദ്യം ചെയ്യൽ തുടർന്നു. ശബ്ദ രേഖ ചോർന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും കൃത്യമായ മറുപടി നൽകി. ഇതോടെയാണ് കേസ് നിർണ്ണായക വഴിത്തിരിവിൽ എത്തിയത്.
ജയിലിൽ സ്വപ്നയെ ചോദ്യം ചെയ്യുമ്പോൾ ജയിൽ ജീവനക്കാർ നിരീക്ഷിച്ചിരുന്നുവെന്നു കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. അതോടെയാണു ചോദ്യം ചെയ്യുന്നതിനായി സ്വപ്നയെ കസ്റ്റഡിയിൽ കൊണ്ടുപോയത്. ഇത് ഏറെ നിർണ്ണായകവുമായി. ഇതുവരെ പറയാത്ത പലതും സ്വപ്ന പറഞ്ഞു. വാട്സാപ്പ് ചാറ്റുകളായിരുന്നു ഇതിന് കാരണം. മൊബൈലിൽ നിന്ന് രേഖകൾ കണ്ടെത്തിയതാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.
കസ്റ്റംസും ഇഡിയും അല്ലാതെ ജയിലിൽ സ്വപ്നയെ കാണാനെത്തിയവരിൽ വിജിലൻസ് സംഘവുമുണ്ട്. ഇവർ 5 മണിക്കൂറോളം സ്വപ്നയോടു സംസാരിച്ചിരുന്നു. കൂടാതെ ജയിൽ ഡിജിപി ഋഷിരാജ് സിങ് ഒരു തവണയും ജയിൽ ഡിഐജി അജയകുമാർ 5 തവണയും സ്വപ്നയെ കണ്ടിരുന്നുവെന്നാണു ജയിലിൽനിന്നു ഔദ്യോഗികമായി പുറത്തുപറയുന്ന വിവരം. ഇതിനിടെ സ്വപ്നയുടേതായി ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. അതുകൊണ്ട് തന്നെ സ്വപ്നയുടെ ഭീഷണിപ്പെടുത്തൽ വാദം ചർച്ചയാകുമ്പോൾ ജയിലിൽ എത്തി കണ്ടവരെല്ലാം പ്രതിക്കൂട്ടിലാവുകയാണ്.
അതിനിടെ സ്വപ്ന സുരേഷിന് ജയിലിൽ ഭീഷണിയുണ്ടെന്ന കേന്ദ്ര അന്വേഷണ ഏജൻസികളുടെ ആരോപണം നിഷേധിച്ച് ജയിൽ വകുപ്പ് രംഗത്തു വന്നു. സ്വപ്നയ്ക്ക ജയിലിൽ ഭീഷണിയില്ല. സ്വപ്നയുടെ സുരക്ഷ വർധിപ്പിക്കുമെന്നും ജയിൽ വകുപ്പ് കോടതിയിൽ റിപ്പോർട്ട് നൽകും. സ്വപ്നയിൽ ജയിലിൽ പുറത്തുനിന്നുള്ള ആരും സന്ദർശിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും മാത്രമാണ് എത്തിയതെന്നും ജയിൽ വകുപ്പ് പറയുന്നു. സംശയമുണ്ടെങ്കിൽ ജയിൽ കവാടത്തിലും മറ്റും സ്ഥാപിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും ജയിൽ വകുപ്പ് പറയുന്നു.
കഴിഞ്ഞദിവസം സ്വപ്ന കോടതിയിൽ നൽകിയ ഹർജിയിലും തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഏതു സമയത്തും ആപത്തിൽപെട്ടേക്കുമെന്നും ജീവന് സംരക്ഷണം നൽകണമെന്നും സ്വപ്ന പറഞ്ഞിരുന്നു. സംരക്ഷണം നൽകണമെന്ന സ്വപ്നാ സുരേഷിന്റെ അപേക്ഷയിൽ ആവശ്യമായ സംരക്ഷണം നൽകണമെന്ന് കോടതി മറുപടി നൽകി. പൊലീസ്, ജയിൽ ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലർ ജയിലിൽ വന്ന് തന്നെ കണ്ടു. കേസുമായി ബന്ധമുള്ള ഉന്നതരുടെ പേരുകൾ പറയരുതെന്ന് ആവശ്യപ്പെട്ടു. പറഞ്ഞാൽ തന്നെയും കുടുംബത്തെയും വകവരുത്തുമെന്നും ചിലർ ഭീഷണിപ്പെടുത്തിയതായി ഹർജിയിൽ പറയുന്നു.
പൊലീസുകാരെ പോലെ തോന്നുന്നവരാണ് വന്നത്. തന്നെ വകവരുത്താൻ ശേഷിയുള്ളവരാണ് അവരെന്നും പറഞ്ഞു. ഉന്നതരുടെ പേരുകൾ പറയരുതെന്ന് നവംബർ 25 ന് മുമ്പ് പല തവണ തന്നെ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ ജയിൽ അധികൃതർക്കാണ് നിർദ്ദേശം നൽകിയത്. അട്ടക്കുളങ്ങര ജയിലിൽ വെച്ച് തന്നെ ആക്രമിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടത്തി. റിമാൻഡിലേക്ക് പോകുന്നതിന് തൊട്ടു മുമ്പായിരുന്നു സ്വപ്ന ഇക്കാര്യം ബോദ്ധ്യപ്പെടുത്തിയത്.
Stories you may Like
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- കെ ഫോൺ പദ്ധതിയിൽ മുഖ്യമന്ത്രിക്ക് എതിരെ സ്വപ്ന സുരേഷ്
- ഇനിയും നിയമോപദേശം തേടും; ആക്ഷൻ ഹീറോയെ ഇനി സ്റ്റേഷനിൽ വരുത്തില്ല
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍