പുലർച്ചെ 6.31..... ആദ്യ കോവിഡ് വാക്സിൻ നൽകി കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ചരിത്രത്തിന്റെ ഭാഗമായി; മാർഗരറ്റ് അമ്മൂമ്മക്കും പിന്നാലെ വില്യം അപ്പൂപ്പനും വാക്സിൻ നൽകിയ നിമിഷത്തിൽ സാക്ഷികളായി മൂന്നു മലയാളികളും; മെഡിക്കൽ വാർഡിൽ രാവിലെ നിറഞ്ഞതു സന്തോഷ പൂത്തിരികൾ; ആദ്യ വാക്സിൻ നൽകും മുന്നേ നാടകീയ നീക്കങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇന്നലെ പുലർച്ചെ 6.31. കവൻട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ കവാടം ദേശീയ മാധ്യമങ്ങളുടെ വാർത്ത സംഘങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു . രാവിലെ ജോലിക്കെത്തി തുടങ്ങിയ ജീവനക്കാർക്കും അപ്പോയ്ന്റ്മെന്റ് തേടിയെത്തിയ രോഗികൾക്കും സന്ദർശകർക്കും ആദ്യം കാര്യം എന്തെന്ന് മനസിലായില്ല . പക്ഷെ പൊടുന്നനെ വിവരം ലീക്കായി . രാജ്യത്തെ ആദ്യ കോവിഡ് വാക്സിൻ നൽകുന്ന ചരിത്ര മുഹൂർത്തമാണ് കവൻട്രിയിൽ സംഭവിക്കുന്നത് .
ഇതിനായാണ് ഇരുൾ വെളുക്കും മുന്നേ ഏകദേശം അഞ്ചരയോടെ തന്നെ വാർത്ത സംഘങ്ങൾ എത്തി ലൈവ് റിപ്പോർട്ടിങ്ങിനായി ഒരുക്കങ്ങൾ നടത്തിയത് . കവൻട്രിയിൽ വാക്സിൻ നൽകുന്നത് രാജ്യത്ത് തന്നെ ആദ്യ സംഭവം ആയിരിക്കണം എന്ന നിശ്ചയത്തോടെ വൻ ഒരുക്കങ്ങളാണ് ട്രസ്റ് നടത്തിയിരുന്നത് . ഹോസ്പിറ്റലിലെ പ്രധാന ജീവനക്കാർ ഒഴികെയുള്ളവരൊക്കെ വൈകിയാണ് ഇക്കാര്യം അറിഞ്ഞത് തന്നെ .
വാക്സിൻ നൽകും മുൻപ് നാടകീയ നീക്കങ്ങൾ
ഇന്നലെ കവൻട്രിയിൽ ആദ്യ വാക്സിൻ നൽകുന്നു എന്ന വിവരം പുറത്തു പോകാതിരിക്കാൻ ഹോസ്പിറ്റൽ ട്രസ്റ് നാടകീയ നീക്കങ്ങളും നടത്തിയിരുന്നു . വാക്സിൻ നൽകുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയതിനു പിന്നാലെ ജീവനക്കാർക്കിടയിൽ വിവര ശേഖരം നടത്തിയ ട്രസ്റ് തൊട്ടു പിന്നാലെ രണ്ട്മത് മറ്റൊരു ഇമെയിൽ കൂടി അയച്ചിരുന്നു . അതിൽ വാക്സിൻ സംബന്ധിച്ച നടപടിക്രമങ്ങൾ വൈകിയേക്കും എന്ന സൂചനയാണ് ഉണ്ടായിരുന്നത് .
എന്നാൽ സകല ഒരുക്കങ്ങളും ഇതിനിടയിൽ നടത്തി വാക്സിൻ വിതരണം രാജ്യത്തു തന്നെ ആദ്യമായി കവൻട്രിയിൽ ആയിരിക്കണം എന്ന ഹോസ്പിറ്റൽ ട്രസ്റ്റിന്റെ നീക്കമാണ് ഇന്നലെ ലോകത്തിന്റെ മുഴുവൻ കണ്ണുകളും കവൻട്രിയിലേക്കു തിരിയാൻ കാരണം . വാക്സിൻ നൽകി ഏതാനും മിനിറ്റുകൾ കഴിഞ്ഞപ്പോൾ തന്നെ വാർത്ത സംഘത്തിനും വാക്സിൻ എടുത്ത , അടുത്ത ആഴ്ച 91 പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുന്ന മാർഗരറ്റ് കീനാൻ എന്ന മുത്തശ്ശിയുമായി സംസാരിക്കാനും അവസരം ലഭിച്ചു . ഇതോടെ വാർത്തകൾ ഒന്നിന് പിന്നാലെ ഒന്നായി ലോകത്തിനു മുന്നിലെത്തി . അൽപ സമയം കഴിഞ്ഞു കവൻട്രിയിൽ തന്നെ രണ്ടാമത്തെ ആളായ വില്യം ഷേക്സ്പിയറിനും വാക്സിൻ നൽകിയ ശേഷമാണു മറ്റിടങ്ങളിൽ ഉള്ളവർക്ക് വാക്സിൻ ലഭിച്ചു തുടങ്ങിയത് .
സാക്ഷികളാകാൻ മൂന്നു മലയാളി ജീവനക്കാരും
വാർഡ് 40 യിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന മാർഗരറ്റും വില്യവും ആണ് ആദ്യ കോവിഡ് വാക്സിൻ സ്വീകരിക്കുന്നതെന്ന് അവിടെ ജോലി ചെയ്തിരുന്ന ജീവനക്കാർ അറിയുന്നത് തിങ്കളാഴ്ച രാത്രിയാണ് . രാത്രി ഷിഫ്റ്റിൽ ജോലിക്കു എത്തിയ കവൻട്രി നിവാസികളായ നേഴ്സുമാരായ ബീന പീറ്റർ , സ്വപ്ന ബിജു എന്നിവരും നേഴ്സിങ് അസിസ്റ്റന്റ് നിബു സിറിയകുമാണ് ആകസ്മികമായി ഈ ചരിത്ര മുഹൂർത്തത്തിന് സാക്ഷികളയത് .
മൂന്നു പേരും ഏറെ വര്ഷങ്ങളായി കോവൻട്രി ഹോസ്പിറ്റൽ ജീവനക്കാരാണ് , അടുത്ത സുഹൃത്തുക്കളും . ലോകം മുഴുവൻ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്ന ഈ മഹാമാരിക്ക് എതിരെ പ്രതീക്ഷയുടെ വെളിച്ചമായി വാക്സിൻ എത്തിയപ്പോൾ അതിനു സാക്ഷികളാകാൻ കഴിഞ്ഞത് ഇക്കാലമത്രയും ചെയ്ത ജോലിക്കിടയിലെ ഏറ്റവും തിളക്കമുള്ള ദിവസമായി കൂടെയുണ്ടാകുമെന്നു മൂവരും സൂചിപ്പിച്ചു . മാത്രമല്ല ഒരു ചരിത്ര നിമിഷത്തിന്റെ ഭാഗമായി മാറാൻ കഴിഞ്ഞതും അതിലേറെ സന്തോഷം നൽകുന്നു . ഇന്നലെ രാത്രി തന്നെ ആരൊക്കെയാണ് വാക്സിൻ എടുക്കുന്നതെന്നും അതിനുള്ള ക്രമീകരണങ്ങൾ എന്തൊക്കെയാണെന്നും മൂവരും അറിഞ്ഞിരുന്നു .
എന്നാൽ രോഗിയുടെ സ്വകാര്യത നിർബന്ധമായും പാലിക്കണമെന്നും ജീവനക്കാർക്ക് പൊതുവിൽ നിർദ്ദേശം ഉണ്ടായിരുന്നതിനാൽ ഹോസ്പിറ്റൽ ട്രസ്റ് ഔദ്യോഗികമായി രോഗിയുടെ പേര് പുറത്തു വിടും വരെ ഇക്കാര്യം രഹസ്യമായി തുടർന്ന് . കോവിഡ് വാക്സിൻ സ്വീകരിച്ച ആദ്യ വെക്തി മാർഗരറ്റിനെ കുത്തിവെയ്പ് എടുക്കാൻ രാവിലെ മുതൽ പരിചരിച്ചിരുന്ന ചുമതല ബീന പീറ്ററിന് ആയിരുന്നു . എന്നാൽ വാക്സിൻ സ്വീകരണത്തിന് പ്രത്യേക മുറി തന്നെ ഒരുക്കിയതിനാൽ പുലർച്ചെ ആറുമണി കഴിഞ്ഞപ്പോൾ തന്നെ വാർഡിൽ നിന്നും മാറ്റുക ആയിരുന്നു . വാർത്ത ലേഖകരും ചാനൽ പ്രവർത്തകരും ഒക്കെയായി മാധ്യമപ്പട തന്നെ ഉണ്ടായിരുന്നതിനാൽ എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് വാക്സിൻ നൽകുന്നതിനുള്ള ഇടം ക്രമീകരിച്ചിരുന്നത് .
വാക്സിൻ സ്വീകരിച്ച ശേഷം അധികം വൈകാതെ വാർഡിലേക്ക് മടങ്ങിയെത്തിയ മാർഗരറ്റിനെയും വില്യമിനെയും ജീവനക്കാർ കയ്യടിച്ചു സ്വീകരിക്കുക ആയിരുന്നു . വാക്സിൻ എടുത്തവർ വാർഡിലേക്ക് തിരിച്ചെത്തിയതോടെ എങ്ങും സന്തോഷത്തിന്റെ മുഖങ്ങൾ മാത്രമായിരുന്നു വാർഡ് 40 യിലെ കാഴ്ചകൾ .
ആദ്യ ദിവസങ്ങളിൽ വാക്സിൻ പ്രായമായവർക്ക്
ആശ്വാസവും ആശന്കയ്യും ഒരേ വിധമാണ് കോവിഡ് വാക്സിന്റെ കാര്യത്തിൽ . നിർമ്മാതാക്കളായ ഫൈസർ പൂർണ ഉറപ്പു നൽകുന്നതിന്റെ ആശ്വാസം ഒരു വശത്തു നിൽകുമ്പോൾ വാക്സിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്ന വാദങ്ങൾ ആശന്കയ്യും സമ്മാനിക്കുന്നു . ഇക്കാരണത്താൽ വാക്സിൻ വേണ്ടെന്നു പറയുന്നവരുടെ എണ്ണവും കൂടുകയാണ് .
പക്ഷെ ആദ്യ റൗണ്ട് പിന്നിടുമ്പോൾ എതിർപ്പുകൾ താനേ ഇല്ലാതാകും എന്ന പ്രതീക്ഷയാണ് സർക്കാരിന് . അതിനാൽ തുടക്ക ദിവസങ്ങളിൽ പ്രായം ചെന്നവർക്കു വാക്സിൻ നല്കാൻ ആണ് നിർദ്ദേശം .കെയർ ഹോം , നേഴ്സിങ് ഹോം എന്നിവിടങ്ങളിൽ വാക്സിൻ ആവശ്യമായവരുടെ കണക്കെടുപ്പും പൂർത്തിയായിട്ടുണ്ട് . ഇത് പൂർത്തിയാകുന്ന മുറയ്ക്കാകും രണ്ടാം ഘട്ടം ആരംഭിക്കുക . പക്ഷെ ഈ ഘട്ടത്തിൽ ഏറെ വൈകാതെ തന്നെ എല്ലാവരിലേക്കും വാക്സിൻ എത്തിക്കും എന്ന സൂചനയും സർക്കാർ നൽകുന്നു .
ബ്രിട്ടനിലെ ഏറ്റവും വലിയ രോഗ പ്രതിരോധ പ്രവർത്തനമായി കോവിഡ് വാക്സിൻ വിതരണം മാറുമെന്നാണ് കണക്കാക്കപ്പെടുന്നത് . ആരോഗ്യ പ്രവർത്തകർ , ഡ്രൈവർമാർ ഉൾപ്പെടെ ഗതാഗത രംഗത്ത് ജോലി ചെയുന്നവർ , സ്കൂൾ ജീവനക്കാർ എന്നിവരെല്ലാം വാക്സിൻ സ്വീകരിക്കപ്പെടുന്നവരുടെ മുൻഗണന ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട് . അടുത്ത വര്ഷം ജനുവരി മുതൽ ഏപ്രിൽ വരെ നീണ്ടു നിൽക്കുന്ന സമയം കൊണ്ട് വാക്സിൻ വിതരണം പൂർത്തിയാക്കാൻ കഴിയുമെന്ന്നാണ് വിലയിരുത്തപ്പെടുന്നത് .
Stories you may Like
- പട്ടി കടിച്ചാൽ പേവിഷ പ്രതിരോധം പ്രതിസന്ധിയിൽ
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- സുഡാനിൽ നിന്നും ബെംഗളൂരുവിലെത്തിയ 25 മലയാളികൾ വിമാനത്താവളത്തിൽ കുടുങ്ങി
- കാട്ടുപൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു
- നവജാത ശിശുവിന് വാക്സിൻ മാറി കുത്തിവെച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്