ടൗണിൽ പോയി തിരിച്ചുവന്ന ശേഷം ഒരുമിച്ചിരുന്ന് മദ്യപാനം; ഇതിനിടെ 7000 രൂപയിൽ വാക്കു തർക്കം; മദ്യലഹരിയിൽ മൂവരും ഉറങ്ങുന്നതിനിടെ ഏലം കവാത്ത് ചെയ്യുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് സുഹൃത്തുക്കളെ കൊന്ന് ജാർഖണ്ഡുകാരൻ; തടയാൻ ശ്രമിച്ച കൂട്ടുകാരിയുടെ തലയ്ക്ക് വെട്ടും; വേദനയുമായി വസന്തി ഓടിയപ്പോൾ കേരളം അറിഞ്ഞത് 'ഭായി'യുടെ ക്രൂരത
മറുനാടൻ മലയാളി ബ്യൂറോ
കട്ടപ്പന: വീണ്ടും ഭായിമാർ കേരളത്തെ നടുക്കുകയാണ്. ഏഴായിരം രൂപ സംബന്ധിച്ച തർക്കം കൊലപാതകത്തിൽ എത്തുകുയാണ്. ഒപ്പമുള്ള 2 പേരെ കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിച്ച ജാർഖണ്ഡ് സ്വദേശിയായ സഞ്ജയ് ബസ്കിയാണ് പുതിയ വില്ലൻ. സഞ്ജയ്യുടെ ഏഴായിരം രൂപ ജംഷ് മറാൻഡി, ഷുക് ലാൽ മറാൻഡി, ബസന്തിയും ചേർന്ന് കൈക്കലാക്കിയെന്ന് ആരോപിച്ചായിരുന്നു ഈ ശ്രമം. പണം തിരികെ ആവശ്യപ്പെട്ടിട്ടും കൊടുക്കാൻ മൂവരും തയാറാകാതിരുന്നതോടെ അക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു. മദ്യലഹരിയിൽ ഉറങ്ങുകയായിരുന്ന ഇരുവരുടെയും കഴുത്ത് കത്തി ഉപയോഗിച്ച് അറുത്താണ് കൊലപാതകം നടത്തിയത്. പാമ്പാടുംപാറ, ഇരട്ടയാർ പഞ്ചായത്തുകളുടെ അതിർത്തി മേഖലയിലാണ് ഞായറാഴ്ച അർധരാത്രി ക്രൂര കൊലപാതകം അരങ്ങേറിയത്.
വലിയതോവാളയിലെ കൃഷിയിടത്തിൽ ജോലി ചെയ്തിരുന്ന ജാർഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ജംഷ് മറാൻഡി (28), ഷുക് ലാൽ മറാൻഡി (43) എന്നിവരാണു മരിച്ചത്. ഗോഡ ജില്ലയിലെ ബലതാർ സ്വദേശി സഞ്ജയ് ബസ്കി (30) പിടിയിലായി. ഇവർക്കൊപ്പം താമസിച്ചിരുന്ന അതിഥിത്തൊഴിലാളിസ്ത്രീ ബസന്തി(45) തലയുടെ പിൻഭാഗത്തു വെട്ടേറ്റ് ചികിത്സയിലാണ്. പൊട്ടൻപ്ലാക്കൽ ജോർജിന്റെ കൃഷിയിടത്തിലാണ് 4 പേരും ജോലി ചെയ്തിരുന്നത്. മദ്യലഹരിയിൽ പണത്തെക്കുറിച്ചുള്ള തർക്കത്തിനിടെ ആക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റ ബസന്തിയാണു വീട്ടുടമയെ വിവരം അറിയിച്ചത്. കെട്ടിടത്തിലെ 2 മുറികളിലായി കഴുത്തിനു കുത്തേറ്റു മരിച്ച നിലയിലാണു തൊഴിലാളികളെ കണ്ടത്. വീട്ടുടമ എത്തിയപ്പോൾ സഞ്ജയ് സ്ഥലത്തുണ്ടായിരുന്നെങ്കിലും വിവരം പൊലീസിൽ അറിയിക്കുന്നതിനിടെ ഇയാൾ കൃഷിയിടത്തിൽ ഒളിച്ചു.
ഏലച്ചെടികളുടെ കള വെട്ടാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു കൊലപാതകം. 2 മുറികളിലായാണ് ജംഷും ഷുക് ലാലും കിടന്നിരുന്നത്. ഇരുവരെയും കൊന്നശേഷം ബസന്തിക്കുനേരെയും ആക്രമണം ഉണ്ടായി. തലക്കു പിന്നിൽ സാരമായി മുറിവേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ഒരു കൈവിരലും അറ്റിട്ടുണ്ട്. കേരളം ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത സമാനതകളില്ലാത്ത കൊലപാതകം. പൊലീസിനേയും ആക്രമിച്ചാണ് പ്രതിയുടെ കീഴടങ്ങൽ. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ഏലത്തോട്ടത്തിൽ നിന്ന് പിടികൂടി. പ്രതിയുടെ കത്തി വീശലിൽ ഡിവൈഎസ് പിക്കും പരിക്കേറ്റു. സാഹസികമായിരുന്നു പ്രതിയെ പിടിക്കാനുള്ള ഓർപ്പറേഷൻ.
സർക്കാർ സംവിധാനങ്ങൾ ഒന്നും അറിയാത്ത വിധമാണ് ഈ സംഘം കേരളത്തിൽ താമസിച്ചിരുന്നു. അടിമുടി ദുരൂഹമാണ് ഇതെല്ലാം. വലിയതോവാള പൊട്ടംപ്ലാക്കൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ജോലി ചെയ്യാനായി ആറുമാസം മുൻപാണ് 2 പേർ എത്തിയത്. പിന്നീട് നാലുമാസം മുൻപ് രണ്ടുപേർ കൂടിയെത്തി. വീടിനോടു ചേർന്നുള്ള കെട്ടിടത്തിലാണ് ഇവർക്ക് താമസ സൗകര്യം ഒരുക്കിയത്. നാലംഗ സംഘം ഇവിടെ ജോലി ചെയ്യുന്ന കാര്യം തൊഴിൽ വകുപ്പിലോ പൊലീസിലോ അറിയിച്ചിരുന്നില്ല. ഇത്തരത്തിൽ നിരവധി പേർ കേരളത്തിലുണ്ടെന്ന സൂചനയാണ് ഈ സംഭവവും നൽകുന്നത്.
ഷുക് ലാലിന്റെ ഭാര്യയാണ് ബസന്തിയെന്നാണ് വീട്ടുടമയോടു പറഞ്ഞിരുന്നത്. എന്നാൽ കേരളത്തിൽ എത്തിയശേഷമാണ് ബസന്തി ഇവർക്കൊപ്പം ചേർന്നതെന്നാണ് സൂചന. കൊല്ലപ്പെട്ടവർക്കും പ്രതിക്കും നാട്ടിൽ ഭാര്യയും മക്കളും ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു. അർധരാത്രിയിൽ നടന്ന ഇരട്ടക്കൊലപാതകത്തിന്റെ വിവരം അറിഞ്ഞതോടെ പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ഡിവൈഎസ്പി എൻ.സി.രാജ്മോഹനും സംഘവും എത്തി. പ്രതി കടന്നെങ്കിലും അധികദൂരം പോകാൻ സാധ്യതയില്ലാത്തതിനാൽ കണ്ടെത്താൻ ശ്രമം ഊർജിതമാക്കി.
കമ്പംമെട്ട്, നെടുങ്കണ്ടം, തങ്കമണി, വണ്ടന്മേട്, കട്ടപ്പന എന്നിവിടങ്ങളിൽ നിന്നു കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തി. റോഡുകൾ അടച്ച് പ്രതി കടക്കാനുള്ള സാധ്യത തടഞ്ഞു. ഇതിനിടെ അൻപതോളം നാട്ടുകാരും സ്ഥലത്തെത്തി. പൊലീസും നാട്ടുകാരും പല സംഘങ്ങളായി തിരിഞ്ഞ് കൃഷിയിടങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ചു. ഏറെനേരം നീണ്ട തിരച്ചിലിനിടെയാണ് പ്രതിയെ കണ്ടത്. വീട്ടിൽ നിന്ന് നൂറുമീറ്ററോളം മാറി ഏലക്കാടിനുള്ളിലാണ് ഇയാൾ ഒളിച്ചിരുന്നത്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ കയ്യിൽ കരുതിയിരുന്ന കത്തി വീശി. മൊബൈലിന്റെയും ടോർച്ചിന്റെയും വെളിച്ചത്തിൽ ഇയാളെ കീഴ്പ്പെടുത്തുക ശ്രമകരമായിരുന്നു. പ്രതി കത്തി വീശിയപ്പോൾ ഡിവൈഎസ്പിയുടെ കൈക്ക് പരുക്കേറ്റു.
ഇതിനിടെ പ്രതി ഏലക്കുഴിയിൽ വീഴുകയും ചെയ്തു. അതിനിടെ നാട്ടുകാർ വടി ഉപയോഗിച്ച് പ്രതിയുടെ കയ്യിൽ അടിച്ചു. കത്തി തെറിച്ചുപോയി. ഉടൻതന്നെ ഇയാളെ പിന്നിൽ നിന്ന് വട്ടംപിടിച്ച് നിലത്തു വീഴ്ത്തി കീഴ്പ്പെടുത്തുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പി എൻ.സി.രാജ്മോഹൻ, വണ്ടന്മേട് എസ്എച്ച്ഒ വി എസ്.നവാസ്, കട്ടപ്പന എസ്എച്ച്ഒ വിശാൽ ജോൺസൻ, എസ്ഐമാരായ സന്തോഷ് സജീവ്, എം.ജയകൃഷ്ണൻ, ബിജു ജോസഫ്, എഎസ്ഐ പി.ആർ.സുനിൽ, എസ് സിപിഒമാരായ അബ്ദുൽ സലാം, ഹരികുമാർ, സിപിഒ ഇർഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത്: നാലുമാസമായി ഝാർഖണ്ഡ് സ്വദേശികൾ പൊട്ടൻപ്ലാക്കൽ ജോർജിന്റെ ഏലത്തോട്ടത്തിൽ പണിക്ക് എത്തിയിട്ട്. ജോർജിന്റെ വീടിനോട് ചേർന്ന കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച ടൗണിൽ പോയി തിരിച്ചുവന്ന തൊഴിലാളികൾ മൂന്നുപേരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. അതിനിടെ ഇവർ തമ്മിൽ പണം സംബന്ധിച്ച് വാക്തർക്കമുണ്ടായി. തുടർന്ന് മദ്യലഹരിയിൽ മൂവരും ഉറങ്ങുന്നതിനിടെ സഞ്ജയ് ബസ്കി ഏലം കവാത്ത് ചെയ്യുന്ന കത്തി ഉപയോഗിച്ച് കഴുത്തറത്ത് ജംഷ് മറാണ്ടിയെയും ഷുക്ക് ലാൽ മറാണ്ടിയെയും കൊല്ലുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെയാണ് വാസന്തിയുടെ തലക്ക് വെട്ടേറ്റത്.
വെട്ടുകൊണ്ട വസന്തി ഓടി ഉടമ ജോർജിന്റെ വീട്ടിലെത്തി ജനലിൽ തട്ടിവിളിച്ചു. ജോർജ് വസന്തി പറഞ്ഞതുപ്രകാരം മുറിയിലെത്തി നോക്കുമ്പോൾ ഇരുവരും കൊല്ലപ്പെട്ട നിലയിലായിരുന്നു. സമീപത്ത് പ്രതി കത്തിയുമായി നിൽക്കുന്നുണ്ടായിരുന്നു. കത്തി താഴെയിടാൻ ജോർജ് ആവശ്യപ്പെട്ടെങ്കിലും പ്രതി ഏലത്തോട്ടത്തിലേക്ക് കടന്നു. ജോർജാണ് സമീപവാസികളെയും പൊലീസിനെയും വിവരം അറിയിച്ചത്.
പിന്നീട് പിടികൂടിയ പ്രതിയെ തിങ്കളാഴ്ച ഉച്ചയോടെ സ്ഥലത്തുകൊണ്ടുവന്ന് തെളിവെടുത്തു. കൊലപാതകം നടന്ന മുറി, കൊലപാതകം നടത്തിയ രീതി തുടങ്ങിയവ പ്രതി പൊലീസിനോട് വിവരിച്ചു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൊല്ലപ്പെട്ടവരുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തി കോവിഡ് ടെസ്റ്റിനുശേഷം കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി. പോസ്റ്റ്മോർട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും.
Stories you may Like
- സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ 7.50 ലക്ഷത്തോളം
- കണ്ണൂരിൽ ഇതരസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ വ്യാപക റെയ്ഡ്
- കട്ടപ്പനയിൽ ദുരഭിമാനവും വ്യക്തിവിരോധവും ആഭിചാരക്രിയകളും ചർച്ചയിൽ
- ഉറങ്ങിക്കിടന്ന ഗൃഹനാഥന്റെ തലയ്ക്കടിച്ചു; ഛത്തീസ്ഗഢ് സ്വദേശി കസ്റ്റഡിയിൽ
- മാർട്ടിന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത 457 കോടി കേരളത്തിലെ സാധാരണക്കാരുടെ പണം
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍