Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എച്ച് 1 ബി വിസയുടെ പേരിൽ നടത്തിയത് 10 കോടിയുടെ തട്ടിപ്പ്; പണം തട്ടിയത് വിസ കൺസൽറ്റന്റുമാർ എന്ന വ്യാജേന; ഇന്ത്യൻ ദമ്പതികളെ തിരഞ്ഞ് യുഎസ്

എച്ച് 1 ബി വിസയുടെ പേരിൽ നടത്തിയത് 10 കോടിയുടെ തട്ടിപ്പ്; പണം തട്ടിയത് വിസ കൺസൽറ്റന്റുമാർ എന്ന വ്യാജേന; ഇന്ത്യൻ ദമ്പതികളെ തിരഞ്ഞ് യുഎസ്

മറുനാടൻ ഡെസ്‌ക്‌

വിജയവാഡ: എച്ച് 1 ബി വിസയുടെ പേരിൽ വൻ തട്ടിപ്പു നടത്തിയ ഇന്ത്യൻ ദമ്പതികളെ തേടി അമേരിക്കൻ പൊലീസ്. വിസ കൺസൽറ്റന്റുമാർ എന്ന വ്യാജേന കോടിക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയതിനാണ് ഇന്ത്യൻ ദമ്പതികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽനിന്നുള്ള മുത്യല സുനിൽ, ഭാര്യ പ്രണിത എന്നിവർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. തട്ടിപ്പു നടത്തിയ പണവുമായി ഇവർ യുഎസ് വിട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ദമ്പതികൾ യുഎസ് വിട്ടെന്നും യൂറോപ്പിൽ എവിടെയോ ആണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കഴിഞ്ഞ തിങ്കളാഴ്ച അറ്റ്‌ലാന്റയിലെ ആഭ്യന്തര സുരക്ഷാ വകുപ്പാണ് എച്ച് 1 ബി വീസയുടെ പേരിൽ ദമ്പതികൾ നടത്തിയ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്തു വിട്ടത്. നിരവധി പേരിൽ നിന്നാണ് ദമ്പതികൾ പണം വാങ്ങിയിരുന്നത്.

വീസ വാഗ്ദാനം ചെയ്ത് കോളജ് വിദ്യാർത്ഥികളിൽ നിന്ന് 25,000 യുഎസ് ഡോളർ വീതം പിരിച്ചെടുത്തതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 10 കോടി രൂപ തട്ടിയെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഒരു കോടിയോളം രൂപ ആന്ധ്രയിലെ പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

ആന്ധ്രയിൽനിന്നുള്ള നിരവധി വിദ്യാർത്ഥികളും ഇയാളുടെ തട്ടിപ്പിന് ഇരയായെന്ന് പൊലീസ് പറയുന്നു. 30ഓളം വിദ്യാർത്ഥികളാണ് പരാതി നൽകിയത്. സുനിലിന്റെ പിതാവ് സത്യനാരായണയും ഒളിവിലാണ്. ഇയാളെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ഇന്റർപോളും ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP