മണ്ണിനായി മാത്രമല്ല ആകാശത്തും പടവെട്ടാൻ ചൈന; ആവശ്യമുള്ളടത്ത് കൃത്രിമ മഴ; വേണ്ടെങ്കിൽ മഴമേഘങ്ങളെ നാടുകടത്തും; മഴയും മഞ്ഞും വരെ വരുതിയിലാക്കാനുള്ള പരീക്ഷണം 10,000 കോടിയുടേത്; പദ്ധതി 2025 ഓടെ; സൈനിക നീക്കങ്ങളിലും മേൽക്കൈ കിട്ടും; കാലാവസ്ഥാ പരിഷ്കരണത്തിനുള്ള ചൈനയുടെ നീക്കത്തിൽ പകച്ച് ലോകം
മറുനാടൻ മലയാളി ബ്യൂറോ
ബെയ്ജിങ്: ഭൂമി വെട്ടിപ്പിടിക്കാനും രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കാനുമുള്ള പോരാട്ടം കാലങ്ങളായി തുടരുന്ന രാജ്യമാണ് ചൈന. അയൽരാജ്യങ്ങളോട് പടവെട്ടിയും കൈയേറിയും പിടിച്ചെടുത്തും ചുവന്ന മണ്ണിനൊപ്പം അങ്ങനെ ചേർത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഭൂപടം വിസ്തൃതമാക്കാനുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഭരണകൂടം. എന്നാൽ മണ്ണ് വിട്ട് വിണ്ണിലേക്കും ചൈനീസ് 'അധിനിവേശം' വ്യാപിക്കുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങൾ. ആവശ്യമുള്ളിടത്തു കൃത്രിമമായി മഴ പെയ്യിക്കാനും വേണ്ടെന്നു തോന്നുന്നിടത്തുനിന്നു മഴമേഘങ്ങളെ ഓടിക്കാനും സാധിക്കും. ചൈനയുടെ ആഭ്യന്തര കാര്യമാണെന്നു പറയുമ്പോഴും ഇത്രയും ബൃഹദ് പദ്ധതി മറ്റു രാജ്യങ്ങളെയും ബാധിക്കുമെന്നാണു കരുതുന്നത്.
കാലാവസ്ഥയെ നല്ലതോതിൽ നിയന്ത്രിക്കാനും പരീക്ഷണം നടത്താനുമുള്ള വിപുലമായ പദ്ധതി കഴിഞ്ഞ ദിവസമാണു ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പ്രഖ്യാപിച്ചത്. ആകെ 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലേറെ വിസ്തൃതിയിലാണു പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ആകെ വിസ്തൃതിയേക്കാൾ (32.87 ലക്ഷം ചതുരശ്ര കിലോമീറ്റർ) ഒന്നര മടങ്ങ് വലിപ്പമുണ്ട് പദ്ധതിക്ക് എന്നതു ചൈനയുടെ മുന്നൊരുക്കങ്ങളുടെയും ലക്ഷ്യത്തിന്റെയും വ്യാപ്തി കാണിക്കുന്നു. 2025 ഓടെ പദ്ധതി പൂർണതോതിലാകുമെന്നാണു കണക്കാക്കുന്നത്. കാലാവസ്ഥാ പരിഷ്കാര പദ്ധതി ആഗോള തലത്തിൽ 2035 ഓടെ സജീവമാകുമ്പോഴേക്കും ചുവടുറപ്പിക്കുകയാണ് ചൈന ലക്ഷ്യമിടുന്നതെന്ന് സ്റ്റേറ്റ് കൗൺസിൽ വ്യക്തമാക്കുന്നു.
കൃത്രിമ മഴയും മഞ്ഞുവീഴ്ചയും നടപ്പിലാക്കുന്ന പ്രദേശങ്ങളുടെ പരിധിയാണ് 5 വർഷത്തിനകം 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലേക്കു വ്യാപിപ്പിക്കുക. ഇതിൽ 5.80 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ആലിപ്പഴ വീഴ്ചാനിയന്ത്രണ സാങ്കേതികവിദ്യകളാകും ഉപയോഗിക്കുക. ദുരന്ത നിവാരണം, കാർഷികോൽപാദനം, പുൽമേടുകളും കാടുകളും കത്തുമ്പോഴുള്ള അടിയന്തര പ്രതികരണം, വരൾച്ച, ഉയർന്ന ചൂട് തുടങ്ങിയവയെ നേരിടാൻ പദ്ധതി സഹായിക്കുമെന്നാണു ചൈനയുടെ അവകാശവാദം.
സാധാരണ മഴ എങ്ങനെയെന്ന് ഉണ്ടാകുന്നതെന്ന് നമുക്ക് അറിയാവുന്നതാണ്. വേനലിൽ ഭൂമിയുടെ കരപ്രദേശങ്ങൾ ചൂടുപിടിക്കുമ്പോൾ സാന്ദ്രത നിറഞ്ഞ അന്തരീക്ഷവായു മേലോട്ടുയരുന്നു. മുകളിലേക്കു പോകുന്തോറും അന്തരീക്ഷമർദം കുറയും. ഇതോടെ വായു വികസിച്ച്, തണുത്ത് മേഘങ്ങൾ ഉണ്ടാകുന്നു. വായുവിലെ പൊടി, പുക മുതലായ സൂക്ഷ്മകണങ്ങൾ കേന്ദ്രമാക്കി ജലകണങ്ങൾ ഒന്നിച്ചുചേർന്ന് വലിയ ജലകണങ്ങളാകുകയും താഴേക്ക് മഴയായി പെയ്തിറങ്ങുന്നു.
എന്താണ് കൃത്രിമ മഴ
എന്നാൽ പലപ്പോഴും മഴ പെയ്യാതെ മേഘങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. ഈ അവസരത്തിലാണു കൃത്രിമ മഴയുടെ സാധ്യത തെളിയുന്നത്. ക്ലൗഡ് സീഡിങ് എന്നാണ് കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യയ്ക്കു പറയുന്നത്. മഴമേഘങ്ങളിൽ സിൽവർ അയോഡൈഡ് വിതച്ച് മേഘത്തിന്റെ ജലസാന്ദ്രത വർധിപ്പിക്കും. ചിറകുകളിൽ സിൽവർ അയോഡൈഡ് തിരികൾ ഘടിപ്പിച്ച പ്രത്യേക വിമാനം ഉപയോഗിച്ചാണു മേഘങ്ങളിൽ രാസപദാർഥം വിതറുക. അത്യാധുനിക സോഫ്റ്റ്വെയറുകൾ സംയോജിപ്പിച്ച റഡാറുകളുടെ സഹായത്താലാണ് മേഘങ്ങളെ കണ്ടെത്തുന്നത്. ഭൂമിയിൽനിന്ന് 12000 അടി ഉയരത്തിലുള്ള 2000 മീറ്റർ കനവും ആറു കിലോമീറ്റർ നീളവുമുള്ള മേഘങ്ങളാണ് ഉത്തമമെന്നാണ് വിദഗ്ദാഭിപ്രായം. 'വിത്ത്' വിതയ്ക്കപ്പെടുന്ന മേഘത്തിന്റെ താപനില മൈനസ് രണ്ടു ഡിഗ്രിക്കും മൈനസ് 14 ഡിഗ്രി സെൽഷ്യസിനും മധ്യേ ആയിരിക്കണം. മേഘങ്ങൾ കൃത്രിമമായി നിർമ്മിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. യുഎസ് രസതന്ത്രജ്ഞനും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ വിൻസന്റ് ഷെയ്ഫർ ആണു കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതികവിദ്യ 1946ൽ ആദ്യമായി രൂപപ്പെടുത്തിയത്. ഡോ. ബർണാഡ് വോൺഗട്ട്, പ്രഫ. ഹെന്റി ചെസിൻ എന്നിവരും കൃത്രിമ മഴയുടെ ആദ്യകാല ഗവേഷകരാണ്.
കൃത്രിമ മഴ പെയ്യിക്കാൻ പ്രധാനമായും മൂന്നു ഘട്ടങ്ങളാണുള്ളത്. അവിടവിടെയായി ചിതറി അലയുന്ന ചെറുമേഘങ്ങളെ ഒരുമിച്ചുകൂട്ടുന്നതാണ് ആദ്യപടി. ഇതിനായി ചില രാസവസ്തുക്കൾ ഉപയോഗിക്കും. ഒരു നിശ്ചിത പ്രദേശത്തുള്ള മേഘടപലങ്ങളെയെല്ലാം മഴ പെയ്യിക്കേണ്ട സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിലായി ഒരുമിച്ചു കൂട്ടാനാകും. അടുത്തതായി വെള്ളത്തുള്ളികൾ രൂപമെടുക്കണം. അതിനായി നീരാവിയുടെ സൂക്ഷ്മ കണികകൾ ഒരുമിക്കണം. രാസവസ്തുക്കൾ പ്രയോഗിക്കുമ്പോൾ വേഗത്തിൽ ഒരുമിച്ചുകൂടും. ഈ സമയത്തു ചെറു ജലകണങ്ങൾ പറ്റിപ്പിടിക്കാൻ സഹായിക്കുന്ന യൂറിയ, അമോണിയം നൈട്രേറ്റ്, കാൽസ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കൾ വിതറിക്കൊടുക്കും. ഇതിനു ചുറ്റുമാണു ജലകണങ്ങൾ രൂപമെടുക്കുക. മഴ പെയ്യുന്നതിനാവശ്യമായ വലുപ്പവും ഭാരവുമുള്ള ജലത്തുള്ളികളായി ഈ ചെറു ജലകണങ്ങൾ രൂപം കൊള്ളുകയാണ് അടുത്തതായി വേണ്ടത്.
ഇതിനായി സിൽവർ അയഡൈഡ്, ഡ്രൈ ഐസ് എന്നീ രാസപദാർഥങ്ങൾ ചേർക്കും. ഇതോടെ ജലകണികകൾക്കു വലുപ്പം കൂടുകയും ഗുരുത്വാകർഷണം മൂലം മഴയായി താഴേക്കു പതിക്കുകയും ചെയ്യുന്നു. കൊടുംവരൾച്ചയ്ക്കു കൃത്രിമ മഴ ശാശ്വത പരിഹാരമല്ലെന്നാണു വിദഗ്ദ്ധർ പറയുന്നത്. മേഘങ്ങളിൽ വിതറുന്ന സൂക്ഷ്മവസ്തുക്കൾ കാൻസർപോലുള്ള രോഗങ്ങളുണ്ടാക്കുമോ, മഴവെള്ളത്തിന്റെ സ്വാഭാവിക ഗുണത്തിനും മണത്തിനും മാറ്റമുണ്ടാകുമോ, ഉദ്ദേശിച്ച ഫലപ്രാപ്തി കാണുമോ എന്നിങ്ങനെ പോകുന്നു ആശങ്കകൾ. എന്നാൽ, പല സംശയങ്ങൾക്കും അടിസ്ഥാനമില്ലെന്നു പഠനങ്ങൾ പറയുന്നു. ആഗോള കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) കർശന മാർഗനിർദ്ദേശങ്ങൾക്കു വിധേയമായാണു പല രാജ്യങ്ങളും ഇത്തരം പരീക്ഷണങ്ങൾ നടത്താറുള്ളത്.
ഉപയോഗിക്കുന്ന കണങ്ങളുടെ അളവ്, പ്രകൃത്യാ അന്തരീക്ഷത്തിലുള്ള അവയുടെ അളവിന്റെ ഒരു ശതമാനത്തിലും താഴെ മാത്രമാണുള്ളത്. അതായത്, ദിവസവും അന്തരീക്ഷത്തിലേക്കു വിവിധ കാരണങ്ങളാൽ ബഹിർഗമിക്കുന്ന സൂക്ഷ്മകണങ്ങളുടെ അളവ് സീഡിങ്ങിന് ഉപയോഗിക്കുന്നതിന്റെ നൂറു മടങ്ങോളം വരുമെന്നർഥം. ക്ലൗഡ് സീഡിങ് വളരെ ചെറിയ പ്രദേശത്തു മാത്രം (നൂറു ചതുരശ്ര കിലോമീറ്ററിൽ താഴെ) നടത്തുന്ന ക്ഷണികമായ പ്രതിഭാസമായാണ് ഇതുവരെ കണക്കാക്കിയിരുന്നത്. അത്യപൂർവമായ വരൾച്ചയ്ക്കുള്ള തീർത്തും താൽക്കാലികമായ ഒറ്റമൂലി മാത്രമാണു കൃത്രിമ മഴയെന്നും സീഡിങ്ങിനു വേണ്ടിവരുന്ന വലിയ പണച്ചെലവും ഫലപ്രാപ്തിയിലെ അനിശ്ചിതത്വവും വെല്ലുവിളിയാണെന്നും ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.
ചൈന ലക്ഷ്യമിടുന്നത്
കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും കടുത്ത വെല്ലുവിളി ഉയർത്തുന്ന കാലഘട്ടത്തിൽ കൃത്രിമ മഴ അടക്കമുള്ള സാഹസങ്ങൾക്ക് ചൈന എന്തുകൊണ്ട് തയ്യാറെടുക്കുന്നു എന്നതാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ശാസ്ത്രലോകത്തിന്റെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളെല്ലാം മറികടന്നാണു ചൈനയുടെ ഇപ്പോഴത്തെ പരീക്ഷണങ്ങൾ.
ക്ലൗഡ് സീഡിങ്ങിലെ അനിശ്ചിതത്വമൊന്നും ചൈനയെ പിന്തിരിപ്പിച്ചില്ലെന്ന് അവരുടെ മുതൽമുടക്ക് കണ്ടാലറിയാം. 2012നും 2017നും ഇടയ്ക്കു വിവിധ കാലാവസ്ഥാ നിയന്ത്രണ പരിപാടികൾക്കായി 1.34 ബില്യൻ ഡോളർ (ഏകദേശം 9889 കോടി രൂപ) ആണ് ചൈന നിക്ഷേപിച്ചത്. രാജ്യത്തിന്റെ പ്രധാന കാർഷിക മേഖലയായ സിൻജിയാങ്ങിൽ ആലിപ്പഴം വീഴ്ച മൂലമുള്ള നാശനഷ്ടം 70 ശതമാനം കുറയ്ക്കാൻ കാലാവസ്ഥാ നിയന്ത്രണം സഹായിച്ചെന്ന് ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളും ക്ലൗഡ് സീഡിങ് നടത്തുന്നുണ്ട്. കാർഷിക രാജ്യമായ ഇന്ത്യയിൽ മൺസൂണിനെ ആശ്രയിച്ചാണു കൃഷിയിറക്കുന്നത്. ഇതിനെ താളം തെറ്റിക്കുന്ന രീതിയിൽ കാലാവസ്ഥാ വ്യതിയാനത്തിനും ചൈനയുടെ ഇടപെടലുകൾ കാരണമാകുമോ എന്ന് ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
സൈനിക നീക്കങ്ങൾ ലക്ഷ്യമിട്ടും
കിഴക്കൻ ലഡാക്കിലെ ചൈനയുടെ അധിനിവേശ നീക്കങ്ങളെ വീറോടെ ചെറുത്ത ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ നീക്കങ്ങൾ. അത്യാധുനിക ആയുധങ്ങൾ അതിർത്തിയിൽ വിന്യസിച്ചാണ് അധിനിവേശ നീക്കങ്ങളെ ഇന്ത്യ ഇതുവരെ ചെറുത്തുപോന്നത്. ആയിരക്കണക്കിനു സൈനികരാണ് അതിർത്തിയിൽ കാവലാളായി നിലകൊള്ളുന്നത്. ഇതിനിടെ ഭൂട്ടാന്റെ പ്രദേശം കൈയേറി ചൈന ഗ്രാമങ്ങൾ സൃഷ്ടിച്ച വാർത്തകളും പുറത്തുവന്നിരുന്നു.
അതിനെ സാധൂകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. ദോക്ലായിൽനിന്ന് 9 കിലോമീറ്റർ അകലെ പുതുതായി നിർമ്മിച്ച പാങ്ഡ ഗ്രാമത്തിനു പുറമെ പ്രദേശത്തു റോഡും ചൈന ഒരുക്കി. 2017ൽ ചൈനയുടെയും ഇന്ത്യയുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായ പ്രദേശമായ ദോക്ലായിലെ സോംപൽറി (ജംഫേരി) മുനമ്പ് വരെ ചൈനീസ് സൈന്യത്തിന് എത്താവുന്ന സമാന്തര പാതയാണ് പുതിയ റോഡെന്നാണു നിഗമനം. അതിർത്തിയിൽ സൈനിക നീക്കത്തിന് ലക്ഷ്യമിട്ട് നിർമ്മാണങ്ങൾ പുരോഗമിക്കുന്നതിനിടെ കാലാവസ്ഥ നിയന്ത്രണവും ഇന്ത്യയ്ക്കെതിരെ ചൈന ആയുധം ആക്കിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
അതിർത്തിയിൽ നിരന്തരം പ്രകോപനപരവും ഏകപക്ഷീയവുമായ നടപടികൾ സ്വീകരിക്കുന്ന ചൈന, കാലാവസ്ഥാ പരിഷ്കരണം നടപ്പാക്കുമ്പോൾ അതീവശ്രദ്ധ വേണമെന്നാണു പ്രതിരോധ വിദഗ്ദ്ധർ പറയുന്നത്. മഞ്ഞുമൂടിയ കടുത്ത കാലാവസ്ഥയിലാണ് അതിർത്തിയിൽ സൈനികർ കാവൽ നിൽക്കുന്നത്. ദുർഘടമായ മലമ്പാതകളിലൂടെ അതിവേഗമുള്ള സൈനിക നീക്കങ്ങൾക്കും പരിമിതിയുണ്ട്. എന്നാൽ, ചൈനീസ് സൈന്യത്തിന് അനുകൂലമായ തരത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാക്കാനും അതുവഴി ഇന്ത്യയ്ക്കുമേൽ മേൽക്കൈ നേടാനും ചൈന ശ്രമിച്ചേക്കുമോ എന്നാണ് ഉയരുന്ന ആശങ്ക. ഹിമാലയത്തിലെ കാലാവസ്ഥ കൈപ്പിടിയിലൊതുക്കി മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനും ചൈന ശ്രമിച്ചേക്കും.
പ്രധാന തർക്ക വിഷയമായ ജലം ഇന്ത്യയ്ക്കെതിരെ ആയുധമാക്കാൻ ചൈന ശ്രമം തുടങ്ങിക്കഴിഞ്ഞു. ഏഷ്യയിലെ വലിയ നദികളിലൊന്നായ ബ്രഹ്മപുത്രയിൽ ഭീമൻ ജലവൈദ്യുത പദ്ധതി നിർമ്മിച്ചാണു പടയ്ക്കു കളമൊരുക്കുന്നത്. അടുത്ത വർഷം മുതൽ നടപ്പാക്കാനിരിക്കുന്ന പഞ്ചവത്സര പദ്ധതിയിലാണു ഡാമിനു നിർദ്ദേശമുള്ളത്. ബ്രഹ്മപുത്രയിൽ വമ്പൻ ഡാം പണിതാൽ ഇന്ത്യക്കാർ വലിയ ദുരിതം നേരിടേണ്ടിവരും. യാർലങ് സാങ്ബോ നദിയുടെ (ബ്രഹ്മപുത്രയുടെ ടിബറ്റൻ പേര്) താഴ്വരയിൽ ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്നും ഇതിലൂടെ ആഭ്യന്തര സുരക്ഷ നിലനിർത്താൻ സാധിക്കുമെന്നുമാണു ചൈന കരുതുന്നത്. ഡാമിൽ വെള്ളം നിറയ്ക്കുന്നതോടെ താഴേക്കു നീരൊഴുക്ക് കുറയും. തുറന്നുവിട്ടാലോ താഴ്ഭാഗം വെള്ളത്തിലാകും. ഈ സാഹചര്യത്തിൽ ചൈനയുടെ സ്വപ്ന പദ്ധതി ഇന്ത്യയ്ക്കു ഹിമാലയൻ വാട്ടർബോംബ് ആകുമെന്നാണു വിലയിരുത്തൽ.
കാലവർഷത്തിൽ മെയ് ഒക്ടോബർ മാസങ്ങളിൽ ഹൈഡ്രോളജിക്കൽ ഡേറ്റ നൽകുന്നതിനു ചൈനയുമായി ഇന്ത്യയ്ക്കു പ്രത്യേക കരാറുണ്ട്. ഈ ഡേറ്റ പരിശോധിച്ചാണ് ഇന്ത്യ മുന്നറിയിപ്പുകൾ നൽകുന്നത്. ദോക്ലാ സംഘർഷ സമയത്ത്, 2017ൽ ഈ ഡേറ്റ നൽകാൻ ചൈന മടിച്ചു. അസമിൽ ഉൾപ്പെടെ ഏതു ഭാഗത്താണു വെള്ളപ്പൊക്കമുണ്ടാകുക എന്ന ഭയത്തിലായിരുന്നു ജനങ്ങൾ കഴിഞ്ഞത്. കുറച്ചുകാലമായി ജലം, മഴ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൈന ഇന്ത്യയ്ക്കു കൃത്യമായി കൈമാറുന്നില്ല. ഹൈഡ്രോളജിക്കൽ ഡേറ്റ ലഭിക്കാത്തതിനാൽ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാൻ സാധിക്കില്ലെന്നും കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രളയത്തിനു വരെ കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തികമായും സൈനികമായും കടന്നുകയറാൻ ഉത്സാഹം കാണിക്കുന്ന ചൈന അയൽരാജ്യങ്ങളിലെ അനുകൂല കാലാവസ്ഥ സാഹചര്യങ്ങളെയും അട്ടിമറിക്കാനുള്ള നീക്കങ്ങൾ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്