വിവരങ്ങൾ വേഗത്തിലും കൃത്യതയിലും; രഹസ്യങ്ങളുടെ കലവറയായ കുഞ്ഞുചതുരപ്പെട്ടിക്ക് പ്രിയമേറുമ്പോൾ; ക്വിക് റെസ്പോൺസ് കോഡ് എന്ന ക്യു ആർ കോഡിന്റെ കുഞ്ഞു വലിയ കഥകൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: കറുപ്പും വെളുപ്പും കുത്തുകൾ നിറഞ്ഞ ചെറിയ ഒരു ചതുരപ്പെട്ടി ഇപ്പോൾ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്ഥാനം പിടിച്ചുകഴിഞ്ഞു. പത്രമാധ്യമങ്ങൾ മുതൽ പണമിടാപാടിനു വരെ ഇപ്പോൾ ഈ ചതുരപ്പെട്ടിയെ കാണാൻ കഴിയും. ക്യു ആർ കോഡ് എന്ന ചതുരപ്പെട്ടിയുടെ പൂർണ്ണരൂപം ക്വിക് റെസ്പോൺസ് കോഡ് എന്നാണ്. എളുപ്പത്തിൽ വിവരങ്ങൾ കൈമാറാനും ഒത്തിരി വിവരങ്ങൾ സൂക്ഷിക്കുവാൻ കഴിയുമെന്നതുമാണ് ക്യൂ ആർ കോഡിനെ ഉപയോക്താക്കളുടെ പ്രിയങ്കരനായി മാറ്റുന്നത്. കോവിഡാനന്തരം പണമിടപാടുകൾ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ വഴിയായതോടെ ക്യൂ ആർ കോഡിന്റെ ഉപയോഗം വർധിച്ചു. ബാർകോഡുകളുടെ തുടർച്ചയായണ് ക്യൂ ആർ കോഡും രംഗം കീഴടക്കുന്നത്.
കുഞ്ഞൻ ചതുരപ്പെട്ടി വന്ന വഴി
ജപ്പാനാണ് ക്യൂ ആർ കോഡിന്റെ സ്വദേശം. 1960-കളിൽ ജപ്പാൻ സാമ്പത്തികമായി വളർച്ച പ്രാപിക്കുന്ന സമയം.ഈ കാലഘട്ടത്തിലാണ് അവിടെ സൂപ്പർമാർക്കറ്റ് എന്ന സംവിധാനം നിലവിൽ വരുന്നത്.വ്യാപാര സൗകര്യം വർധിച്ചതോടെ ജനങ്ങൾ സൂപ്പർ മാർക്കറ്റുകളെ കൂടുതലായും ആശ്രയിക്കാൻ തുടങ്ങി. പക്ഷെ ഈ മാറ്റം കാഷ്യർമാർക്കും മറ്റും ഇത് പ്രതികൂലമായ ഒരു പ്രശ്നം സൃഷ്ടിച്ചു. അവർക്ക് അമിത ജോലിഭാരം നേരിട്ടു. ഇതിന് പരിഹാരമായാണ് ബാർകോഡ് സംവിധാനം ആവിഷക്കരിക്കുന്നത്. ഇത് ചെറിയ മാറ്റങ്ങൾ അവിടെ സൃഷ്ടിച്ചു. ഉത്പാദന, വിതരണ വ്യവസായ മേഖലകളിലെല്ലാം 1980-കളോടെ ബാർകോഡ് സംവിധാനം ഉപയോഗിക്കാൻ തുടങ്ങി. 1990 കൾ ആയപ്പോഴേക്കും വീണ്ടും വലിയ മാറ്റങ്ങൾ നേരിച്ചു. വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിക്കാൻ ബാർകോഡുകൾ പോരാതെ വന്നു.കൂടുതൽ ഡാറ്റ ഉൾക്കൊള്ളുന്ന ബാർകോഡ് വികസിപ്പിക്കേണ്ടതായി വന്നു.
ഈ ഒരു മാറ്റത്തിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു കോഡ് സംവിധാനം എന്ന ആവശ്യം ഉയർന്നുവന്നത്. അങ്ങിനെയാണ് ഇന്ന് കാണുന്ന ക്യു ആർ കോഡുകളുടെ ആദ്യരൂപം സൃഷ്ടിക്കപ്പെട്ടത്. ഡെൻസോയിലെ ബാർകോഡ് സ്കാനറുകളുടെയും ക്യാരക്റ്റർ ഒപ്റ്റിക്കൽ റെക്കഗ്നിഷൻ ഉപകരണങ്ങളുടെയും വികസനത്തിൽ ഏർപ്പെട്ടിരുന്ന മസാഹിരോ ഹാര എന്ന മനുഷ്യൻ കൂടുതൽ വേഗത്തിൽ വായിക്കാൻ കഴിയുന്ന വിധത്തിലുള്ള ബാർകോഡുകൾ വികസിപ്പിക്കാൻ തയ്യാറെടുത്തു. തുടക്കത്തിൽ ചില പോരായ്മകളൊക്കെ നേരിട്ടു. ഒട്ടേറെ പരിമിതികൾ അതിനുണ്ടായി. ഒരു ചെറിയ ഏരിയയിൽ അച്ചടിക്കാൻ കഴിയുന്ന കോഡ് സൃഷ്ടിക്കണമെന്ന ആവശ്യം നേരിട്ടു. തുടർന്ന് ഒട്ടേറെ വിവരങ്ങളെ സംഭരിക്കുന്ന ഒരു കോംപാക്റ്റ് കോഡ് വികസിപ്പിച്ചെടുത്തു. വളരെ വേഗത്തിൽ വായിക്കാൻ കഴിയുന്നത്.ഇങ്ങനെയാണ് ക്യു ആർ കോഡ് ജനിക്കുന്നത്.
ക്യു ആർ കോഡുകൾ ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടത് 1994-ൽ ആണ്.ഡെൻസോ വേവ് കോർപ്പറേഷനായിരുന്നു അവരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ആദ്യം ക്യു ആർ കോഡ് വികസിപ്പിച്ചത്. വാഹനങ്ങൾ നിർമ്മിക്കുന്ന ടൊയോട്ടയുടെ അനുബന്ധ സ്ഥാപനമായിരുന്നു അത്. വാഹനനിർമ്മാണത്തിനാവശ്യമായ സ്പെയർപാർട്ടുകളുടെ സുഗമമായ നീക്കം ഉറപ്പുവരുത്താനായിരുന്നു ആദ്യത്തെ ഉപയോഗം. ക്യു ആർ കോഡിന്റെ പേറ്റന്റ് ഡെൻസോ വേവ് കമ്പനിക്കാണെങ്കിലും അവർ പിന്നീട് ഇത് സ്വതന്ത്രമായ ഉപയോഗത്തിനായി വിട്ടുനൽകുകയായിരുന്നു. പുതിയ കാലത്ത് ക്യു ആർ കോഡുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി.
താരമായി ക്യൂ ആർ കോഡ്.. ചതുരപ്പെട്ടി തരംഗമാകുമ്പോൾ..
പ്രധാനപ്പെട്ട പല വിവരങ്ങളും ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന പ്രത്യേക രീതിയിലുള്ള ദ്വിമാന മെട്രിക്സ് കോഡുകളാണ് ഇവ. കടയിൽനിന്ന് വാങ്ങുന്ന സാധനങ്ങളുടെയും പുസ്തകങ്ങളുടെയുമൊക്കെ പുറകുവശത്ത് കാണാറുള്ള കറുപ്പും വെള്ളയും ബാർകോഡുകൾ ഇല്ലേ, ഏതാണ്ട് അതുപോലെയുള്ള ഒന്നാണ് ഈ ക്യു ആർ കോഡും.ബാർകോഡിൽ ഉള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്താൻ സാധിക്കും എന്നതാണ് ക്യു ആർ കോഡിന്റെ പ്രധാന നേട്ടം.
യു ആർ എൽ വീഡിയോയുടെ ലിങ്കുകൾ, വിശദമായ വിവരങ്ങൾ എന്നിവയെല്ലാം ഇത് ഉൾക്കൊള്ളുന്നു. വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭിക്കുന്നു എന്നതാണ് ക്യു ആർ കോഡിനെ ജനപ്രിയമാക്കിയത്. ക്യു ആർ കോഡ് റീഡർ പോലുള്ള ആപ്പുകൾ നമ്മുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ മതി, കോഡിലുള്ള സകല വിവരങ്ങളും ഫോണിലൂടെ കാണാനാകും.വളരെ എളുപ്പത്തിൽ ക്യു ആർ കോഡുകൾ ജനറേറ്റ് ചെയ്യാൻ കഴിയുന്ന വെബ്സൈറ്റുകൾ രംഗത്ത് വന്നു. ഇതെല്ലാം ക്യു ആർ കോഡുകളുടെ ഉപയോഗത്തെയും സാധ്യതയേയും അനുകൂലമായി ബാധിച്ചു.
സ്മാർട്ട് ഫോണുകളുടെ ഉപഭോഗം ക്രമാതീതമായി വർദ്ധിച്ചതും ഒരു പ്രധാനപ്പെട്ട കാര്യമാണ്. ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണമടയ്ക്കുന്ന രീതിയും ഹോട്ടലുകളിലും മറ്റും വ്യാപകമായിത്തുടങ്ങി. എല്ലാ രാജ്യങ്ങളിലും ഇന്ന് ക്യു ആർ കോഡ് സംവിധാനം ലഭിക്കുന്നു. ഒക്ലഹോമയിലെ എഡ്മണ്ട് ഫസ്റ്റ് ബാപ്റ്റിസ്റ്റ് പള്ളി ആദ്യമായി ക്യു. ആർ കോഡ് ഉപയോഗിച്ച ദേവാലയം എന്ന ചരിത്രനേട്ടം കൈവരിച്ചു. വരും നാളുകളിൽ ക്യൂ ആർ കോഡ് കൂടുതൽ മാറ്റങ്ങൾ കൈവരിക്കുന്നതോടെ ഇ സാങ്കേതിക വിദ്യ കൂടുതൽ ജനപ്രീയമാകുമെന്ന കാര്യം തീർച്ചയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍