'ഗോൾവാക്കറുടെ പേര് നൽകി അപമാനിക്കാനല്ല സ്ഥാപനം വിട്ടുതന്നത്; പേരിടുന്നതിലെ വിയോജിപ്പ് രണ്ട് കാര്യങ്ങളിൽ'; രാജീവ് ഗാന്ധി രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്ര വിവാദത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ.തോമസ് ഐസക്
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: രാജീവ് ഗാന്ധി രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്രത്തിന് ഗോൾവാൾക്കറുടെ പേരിടുന്ന വിഷയത്തിൽ പ്രതികരിച്ച് ഡോ.തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്.ഗോൾവാൾക്കറുടെ പേര് നൽകുന്നതിൽ കേരളത്തിന് രണ്ട് കാരണങ്ങൾ മൂലമാണ് വിയോജിപ്പുള്ളതെന്ന് ഐസക് പറയുന്നു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണസ്ഥാപനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കേന്ദ്രസർക്കാരിനെ ഈ സ്ഥാപനം ഏൽപ്പിച്ചത്. അല്ലാതെ സംഘിനേതാക്കളുടെ പേരിട്ട് നാടിനെ അപമാനിക്കാനല്ല. എന്തു വിശ്വസിച്ചാണ് ഇതുപോലുള്ള സ്ഥാപനങ്ങൾ നാം കേന്ദ്രസർക്കാരിനെ ഏൽപ്പിക്കുക എന്നും അദ്ദേഹം ചോദിക്കുന്നു.പൊതുമേഖലാ സ്ഥാപനങ്ങളാണെങ്കിൽ തുച്ഛവിലയ്ക്ക് വിറ്റു തുലയ്ക്കുകയാണ്. ഗവേഷണ സ്ഥാപനങ്ങളാണെങ്കിൽ ഇതുപോലുള്ള പേരുകളിട്ട് അപമാനിക്കലുമെന്നും പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു.ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാമത്തെ ക്യാമ്പസിന് ആർഎസ്എസ് നേതാവ് എം.എസ് ഗോൾവാക്കറുടെ പേര് നൽകാനുള്ള കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനത്ത് പ്രതിഷേധം ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എന്തുകൊണ്ട് കേരളം എതിർക്കുന്നു എന്ന് വിശദീകരിച്ചുകൊണ്ട് ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്തെത്തിയത്.
തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ..
രാജീവ് ഗാന്ധി ബയോടെക്നോളജി ഗവേഷണ കേന്ദ്രത്തിന് ഗോൾവാൾക്കറുടെ പേരിടുന്നതിൽ കേരളത്തിന് രണ്ടു കാരണങ്ങളാൽ വിയോജിപ്പുണ്ട്. ഒന്ന്, കേന്ദ്രസർക്കാരിന് കേരളം വിട്ടുകൊടുത്ത സ്ഥാപനമാണിത്. 2007 ഓഗസ്റ്റ് 2ന് അന്നത്തെ ശാസ്ത്രസാങ്കേതിക വകുപ്പു മന്ത്രി കപിൽ സിബലാണ് സ്ഥാപനം കേന്ദ്രസർക്കാർ ഏറ്റെടുത്ത പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര നിലവാരത്തിൽ ഈ സ്ഥാപനത്തെ വികസിപ്പിക്കുന്നതിനുവേണ്ടി സ്ഥാപനം കേന്ദ്രസർക്കാരിനു കൈമാറിയതിൽ സംസ്ഥാന സർക്കാരിന് നന്ദി പറയാനും അദ്ദേഹം മറന്നില്ല.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു ഗവേഷണസ്ഥാപനമായി വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരളം കേന്ദ്രസർക്കാരിനെ ഈ സ്ഥാപനം ഏൽപ്പിച്ചത്. അല്ലാതെ സംഘിനേതാക്കളുടെ പേരിട്ട് നാടിനെ അപമാനിക്കാനല്ല.
എന്തു വിശ്വസിച്ചാണ് ഇതുപോലുള്ള സ്ഥാപനങ്ങൾ നാം കേന്ദ്രസർക്കാരിനെ ഏൽപ്പിക്കുക? പൊതുമേഖലാ സ്ഥാപനങ്ങളാണെങ്കിൽ തുച്ഛവിലയ്ക്ക് വിറ്റു തുലയ്ക്കുകയാണ്. ഗവേഷണ സ്ഥാപനങ്ങളാണെങ്കിൽ ഇതുപോലുള്ള പേരുകളിട്ട് അപമാനിക്കലും.
പേരിടലിനെ എതിർക്കാൻ രണ്ടാമതൊരു കാരണവുമുണ്ട്. കേരളീയരെ പൊതുവിലും കേരളത്തിലെ സ്ത്രീകളെ വിശേഷിച്ചും പരസ്യമായി അപമാനിച്ച ഒരു ചരിത്രമുണ്ട് ഗോൾവാൾക്കറിന്. വി മുരളീധരനും എം ടി രമേശുമൊക്കെ ആ ചരിത്രം മനസിലാക്കണം. അത്തരമൊരാളിന്റെ പേരിലല്ല നമ്മുടെ നാട്ടിലെ ഒരു ശാസ്ത്രഗവേഷണ സ്ഥാപനം അറിയപ്പെടേണ്ടത്.
ശാസ്ത്രവിരുദ്ധവും സംസ്ക്കാരശൂന്യവും മനുഷ്യരാശിയുടെതന്നെ അന്തസു കെടുത്തുന്നതുമായ ആശയങ്ങളുടെ ഉടമയായിരുന്ന ഒരു വംശീയവാദിയുടെ പേരിലല്ല തിരുവനന്തപുരത്തെ ബയോളജി ഇൻസ്റ്റ്യൂട്ട് അറിയപ്പെടേണ്ടത്. ഈ തീരുമാനം തിരുത്തിക്കാൻ വി മുരളീധരനെപ്പോലുള്ളവരും കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം എന്നഭ്യർത്ഥിക്കട്ടെ.
1960 ഡിസംബർ 17ന് ഗുജറാത്ത് സർവകലാശാലയിലെ സ്കൂൾ ഓഫ് സോഷ്യൽ സയൻസ് വിഭാഗത്തിൽ നടത്തിയ പ്രഭാഷണത്തിലാണ് ഗോൾവാൾക്കർ കേരളത്തെ പേരെടുത്തു പറഞ്ഞ് അപമാനിച്ചത്. ആ പ്രഭാഷണത്തിന്റെ റിപ്പോർട്ട് 1961 ജനുവരി 2ന്റെ ഓർഗനൈസറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ഒരു ഭാഗം താഴെക്കൊടുക്കുന്നു.
In an effort to better the human species through cross-breeding, the Namboodri Brahamanas of the North were settled in Kerala and a rule was laid down that the eldest son of a Namboodri family could marry only the daughter of Vaishya, Kashtriya or Shudra communities of Kerala. Another still more courageous rule was that the first off-spring of a married woman of any class must be fathered by a Namboodri Brahman and then she could beget children by her husband. Today this experiment will be called adultery but it was not so, as it was limited to the first child.
ഏതു ജാതിയിലെയും സ്ത്രീയുടെ ആദ്യത്തെ കുട്ടി നമ്പൂതിരി ബ്രാഹ്മണനിൽ നിന്നായിരിക്കണമെന്ന ധീരമായ നിയമം കേരളത്തിലുണ്ടായിരുന്നു പോലും. മേന്മയുള്ള സങ്കരയിനം മനുഷ്യരെ സൃഷ്ടിക്കാനാണത്രേ വടക്കു നിന്ന് നമ്പൂതിരി ബ്രാഹ്മണർ കേരളത്തിലേയ്ക്ക് കുടിയേറിയത്. ഇത്തരം അസംബന്ധങ്ങൾ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത ഒരാളിന്റെ പേര് ഒരു ശാസ്ത്രഗവേഷണ സ്ഥാപനത്തിനു നൽകാൻ സംഘികൾക്കല്ലാതെ മറ്റാർക്കാണ് ധൈര്യമുണ്ടാവുക?
എത്ര നീചവും അധമവുമായിരുന്നു ഗോൾവാൾക്കറുടെ ചിന്തകൾ എന്നു നോക്കൂ. അങ്ങേയറ്റം സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമായ ജൽപനങ്ങൾ ഒരു സർവകലാശാലയിൽ ചെന്ന് തട്ടിമൂളിക്കാൻ ആർഎസ്എസുകാർക്കേ കഴിയൂ. ഈ വംശശുദ്ധി വാദത്തെ വി മുരളീധരനും എം ടി രമേശും അംഗീകരിക്കുന്നുണ്ടോ? എങ്കിലത് ജനങ്ങളോട് പരസ്യമായി പറയാൻ അവരെ വെല്ലുവിളിക്കുകയാണ്. ഈ ആശയം ഉപ്പു ചേർത്താണോ പഞ്ചാര ചേർത്താണോ എം ടി രമേശിനെപ്പോലുള്ളവർ വിഴുങ്ങുന്നത്?
ജാതിയുടെ പേരിൽ പടച്ചുവെച്ച ഉച്ചനീചത്വങ്ങളിൽ അഗാധമായ വിശ്വാസമുള്ള വ്യക്തിക്കു മാത്രമേ മേൽപ്പറഞ്ഞ സങ്കരജാതി വങ്കത്തരം എഴുന്നെള്ളിക്കാൻ കഴിയൂ. കേരളത്തിലുള്ളവരെല്ലാം അധമവർഗമായിരുന്നുവെന്നാണ് ആർഎസ്എസ് നേതാവ് ധരിച്ചുവെച്ചിരുന്നത്. അവരിൽ മേൽത്തരം സങ്കരയിനം സന്തതികളെ ഉൽപാദിപ്പിക്കാൻ ഉത്തരേന്ത്യയിലെ മേന്മയേറിയ നമ്പൂതിരിമാർ നിയോഗിക്കപ്പെട്ടുവത്രേ. ഈ വാദത്തിന്റെ വ്യാഖ്യാനങ്ങൾ ഞാൻ ട്രോളർമാർക്കു വിടുന്നു.
നമ്മുടെ നാടിനെയും സ്ത്രീകളെയും ഹീനവും നീചവുമായി അപമാനിച്ച ആളിന്റെ പേരിൽ ഈ നാട്ടിലൊരു ശാസ്ത്രഗവേഷണ സ്ഥാപനം അറിയപ്പെടാൻ പാടില്ല. അത് മലയാളികളെയും കേരളത്തെയും അപമാനിക്കുന്ന പ്രവൃത്തിയാണ്. ഈ തീരുമാനത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം. കേന്ദ്രത്തിന് നാം വിട്ടുകൊടുത്ത സ്ഥാപനത്തിൽ ഒരു രണ്ടാം കാമ്പസ് വരുന്നത്, കേരളീയരെ അപമാനിച്ചുകൊണ്ടാവരുത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍