''ഒരാൾ നിങ്ങളേ വധിക്കാൻ വരുന്നെങ്കിൽ ചാടിയെഴുന്നേറ്റ് അയാളെ ആദ്യം വധിക്കുക'' യഹൂദ ഗ്രന്ഥമായ തലൂദിലെ വരികൾ നെഞ്ചോട് ചേർത്ത് പിടിച്ച് പ്രവർത്തനം; ഇറാന്റെ ആണവ പിതാവിനെ വകവരുത്തി പന്ത്രണ്ടംഗ സംഘം രക്ഷപ്പെട്ടു എന്നത് അതിശയകരമായ കാര്യം; ദി ആർട്ട് ഓഫ് അസ്സാസിനേഷൻ: മൊസാദ് എന്ന ഇസ്രയേലി ചാര സംഘത്തിന്റെ അത്യപൂർവ്വ കഥ
മറുനാടൻ മലയാളി ബ്യൂറോ
''ഒരാൾ നിങ്ങളേ വധിക്കാൻ വരുന്നെങ്കിൽ ചാടിയെഴുന്നേറ്റ് അയാളെ ആദ്യം വധിക്കുക'' യഹൂദ നിയമങ്ങളുടെ അടിസ്ഥാന ഗ്രന്ഥമായ തലൂദിലെ വരികൾ എന്നും നെഞ്ചോട് ചേർത്ത് പിടിക്കുന്ന ഒരു കൂട്ടരുണ്ട്. ലോകമാകമാനം ഭീതിയോടെ മാത്രം കണുന്ന മൊസാദ് എന്ന ഇസ്രയേലി ചാര സംഘടനയിലെ അംഗങ്ങൾ. ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ മാത്രം കാണാനാകുന്ന തരത്തിൽ സിരകളെ ത്രസിപ്പിക്കുന്ന നീക്കങ്ങളിലൂടെ ശത്രുക്കളെ എണ്ണിയെണ്ണി ഇല്ലാതെയാക്കുന്ന മൊസാദ് അടുത്തകാലത്ത് വീണ്ടും വാർത്തകളിൽ നിറഞ്ഞത് ഇറാനിയൻ ആണവ ശാസ്ത്രജ്ഞനായ ഫക്രിസദേയുടെ കൊലപാതകത്തോടെയാണ്.
ആക്രമണത്തിനുള്ള സമയവും സ്ഥലവും നിശ്ചയിച്ചതിനു ശേഷം സമീപ പ്രദേശങ്ങളിലെ വൈദ്യൂത ബന്ധവും വിഛേദിച്ചതിനു ശേഷമായിരുന്നു ഫക്രിസദേയുടെ വധം. തികഞ്ഞ സുരക്ഷയോടെ കാറിൽ സഞ്ചരിക്കുകയായിരുന്ന ശാസ്ത്രജ്ഞനെ വകവരുത്തിയതിനു ശേഷം പന്ത്രണ്ടംഗ അക്രമി സംഘം ഒരു പോറലുമേൽക്കാതെ രക്ഷപ്പെട്ടു എന്നതാണ് അതിശയകരമായ കാര്യം. ഇസ്രയേൽ ചാരസംഘടനയായ മൊസാദാണ് ഇതിനു പിന്നിലെന്ന് ഇറാൻ ആരോപിക്കുമ്പോഴും ഇസ്രയേൽ പക്ഷെ ഇക്കാര്യത്തിൽ മൗനം തുടരുകയാണ്.
എഴുപത് വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായതിനു ശേഷം ഇതുവരെ 2,700 പേരെയെങ്കിലും മൊസാദ് വധിച്ചിട്ടുണ്ടെന്നാണ് മൊസാദ് പ്രവർത്തനങ്ങളുടെ ചരിത്രമെഴുതിയ ഇസ്രയേലി പത്രപ്രവർത്തകനായ റോണെൻ ബെർഗ്മാൻ പറയുന്നത്. 7000 അംഗങ്ങളും 2 ബില്ല്യൺ പൗണ്ടിന്റെ വാർഷിക ബജറ്റുമുള്ള മൊസാദ് ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ ചാരസംഘടനയാണ്. അമേരിക്കയുടെ സി ഐ എ യ്ക്കാണ് ഇക്കാര്യത്തിൽ ഒന്നാം സ്ഥാനം.
നാസികളുടെ വിഷവാതക അറകളിൽ ഒടുങ്ങിയ പൂർവ്വികരുടെ ചരിത്രം, നാലുവശവും ശത്രുക്കളാൽ ചുറ്റപ്പെട്ടു കിടക്കുന്നു എന്ന യാഥാർത്ഥ്യം, തങ്ങൾ രക്ഷിച്ചില്ലെങ്കിൽ ഇസ്രയേലിനെ രക്ഷിക്കാൻ മറ്റാരുമില്ലന്ന ബോധം ഇതൊക്കെയാണ് മൊസാദിനെ ലോകം ഭയക്കുന്ന ചാര സംഘടനയാക്കി മാറ്റിയതെന്ന് ബെർഗ്മാൻ പറയുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലായി മൊസാദ് നടത്തിയ ഓപ്പറേഷനുകളിൽ പലതും ഹോളിവുഡ് ത്രില്ലറുകളെ പോലും വെല്ലുന്ന തരത്തിലുള്ളതാണ്.
ഏതൊരു രാജ്യത്തും ഏതൊരുവേഷത്തിലും ഒളിച്ചിരിക്കുന്ന ശത്രുവിനെ കണ്ടെത്തി അവസാനിപ്പിക്കുന്ന ചടുല നീക്കങ്ങൾ ആദ്യമായി ലോക ശ്രദ്ധയാകർഷിച്ചത് നാസി തലവനായിരുന്ന അഡോൾഫ് എയ്ക്ക്മാനെ അർജന്റീനയിൽ നിന്നും പൊക്കിയെടുത്ത് ഇസ്രയേലിൽ കൊണ്ടുവന്നതോടെയാണ്. പിന്നീട്, ഇത്തരം അവിശ്വസനീയമായ സംഭവങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടായി.
നാസി ഭീകരനെ ഇസ്രയേലിൽ എത്തിച്ച് വധശിക്ഷ വിധിച്ചു
നാസി ഭരണകാലത്തെ ഗ്യസ് ചേമ്പറുകൾ എന്നും കണ്ണുനീരിൽ കുതിർന്ന ഓർമ്മയാണ് യഹൂദർക്ക്. രണ്ടാം ലോകമഹായുദ്ധാനന്തരം ഒട്ടു മിക്ക നാസി പ്രമുഖരും കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തെങ്കിലും, ഹോളോകോസ്റ്റ് എന്നറിയപ്പെടുന്ന യഹൂദ കൂട്ടക്കൊലയിൽ പ്രധാന പങ്കുവഹിച്ച അഡോൾഫ് ഐക്ക്മാൻ മാത്രം രക്ഷപ്പെടുകയായിരുന്നു. അതി സാഹസികമായിട്ടായിരുന്നു ഇയാളെ പിടികൂടി ഇസ്രയേലിൽ എത്തിച്ചത്.
അർജന്റീനയിലെ ഒരു ഫാക്ടറിയിൽ നിന്നും ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒരു തൊഴിലാളിയുടെ മുന്നിൽ 1960 മെയ് 11 ന് ഇസ്രയേലി ചാരസംഘടനയായ മൊസാദിലെ ഉദ്യോഗസ്ഥനായ പീറ്റർ മാല്ക്കിൻ പ്രത്യക്ഷപ്പെട്ടു. ഒരു നിമിഷം ഒന്നു നിൽക്കാമോ എന്ന പീറ്ററിന്റെ അഭ്യർത്ഥനയ്ക്ക് ചെവികൊടുക്കാതെ അയാൾ നടന്നുനീങ്ങിയപ്പോൾ പീറ്ററും മറ്റ് മൂന്നുപേരും കൂടി ഒരു മല്ലയുദ്ധത്തിലൂടെ അയാളെ കീഴടക്കി തങ്ങൾ വന്ന കാറിന്റെ പുറകിലെ സീറ്റിൽ കിടത്തി. കമ്പിളിപ്പുതപ്പുകൊണ്ട് പുതപ്പിച്ച് അവിടെനിന്നും അയാളെ അതി സാഹസികമായി ഇസ്രയേലിലേക്ക് കൊണ്ടുവന്നു.
സഖ്യകക്ഷികളുടേ അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞുമാറി അർജന്റീനയിൽ താരതമ്യേന ഒരു സമാധാന ജീവിതം നയിക്കുകയായിരുന്ന അഡോൾഫ് ഐക്ക്മാൻ ആയിരുന്നു. അത്. ഇസ്രയേലിലെത്തിച്ച് വിചാരണ നടത്തി അയാൾക്ക് വധ ശിക്ഷ വാങ്ങികൊടുത്തപ്പോൾ മാത്രമാണ് അവരുടേ പ്രതികാര ദാഹം അടങ്ങിയത്.
ഓപ്പറേഷൻ എന്റബെ അഥവാ ഓപ്പറേഷൻ തണ്ടർബോൾട്ട്
1976 ജൂൺ 27 ന് ഇസ്രയേലിലേ ടെൽഅവീവിൽ നിന്നും പറന്നുയർന്ന വിമാനത്തിൽ ഗ്രീസിലെ ഏഥൻസിൽ നിന്നും കുറച്ചു യാത്രക്കാർ കൂടി കയറി. പിന്നീടുള്ള ലക്ഷ്യം പാരിസായിരുന്നു. എന്നാൽ പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിൽ തന്നെ രണ്ട് ഫലസ്തീൻ തീവ്രവാദികളും റെവലൂഷണറി സെൽസ് എന്ന സംഘടനയിലെ അംഗങ്ങളായ രണ്ട് ജർമ്മൻകാരും ചേർന്ന് വിമാനം തട്ടിയെടുത്തു. ലിബിയയിലെ ബെൻഘാസിയിലേക്കാണ് വിമാനം തിരിച്ചു വിട്ടത്. അവിടെ നിന്നും ഇന്ധനം നിറച്ച വിമാനം പിന്നെ ഇറങ്ങിയത് ഉഗാണ്ടയിലെ എന്റബെ വിമാനത്താവളത്തിലായിരുന്നു.
ഉഗാണ്ട വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ നിന്നും യാത്രക്കാരെ പഴയ വിമാനത്താവള ടെർമിനലിനടുത്തുള്ള ഒരു മുറിയിലേക്ക് മാറ്റി. പിന്നീട് ഇസ്രയേലികളല്ലാത്ത യാത്രക്കാരെയെല്ലാം പിന്നീട് മോചിപ്പിച്ചു. തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ നയതന്ത്ര വഴിയിലൂടെയുള്ള ഇസ്രയേലിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടപ്പോൾ അവർ മൊസാദിനെ രംഗത്തിറക്കുകയായിരുന്നു.
അതിസാഹസികമായി മൂന്ന് വിമാനങ്ങളിലായി എന്റബെ വിമാനത്താവളത്തിലെത്തിയ മൊസാദിന്റെ പോരാളികൾ തീവ്രവാദികളെ വധിച്ച് ബന്ധികളായി വച്ച യാത്രക്കാരെ മോചിപ്പിച്ചു. ഇപ്പോഴത്തെ ഇസ്രയേലി പ്രധാനമന്ത്രിയുടെ സഹോദരനായ യോനാഥൻ നേതന്യാഹു ആയിരുന്നു ഈ ഓപ്പറേഷന് നേതൃത്വം നൽകിയത്. എല്ലാം കഴിഞ്ഞ് യാത്രക്കാരെ വിമാനത്തിൽ കയറ്റി തിരികെ ഇസ്രയേലിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഉഗാണ്ടൻ പട്ടാളത്തിന്റെ വെടിയേറ്റ് നേതന്യാഹു മരണമടഞ്ഞു.
രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന പ്രതികാരം
1977 ലെ മ്യുണിക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ എത്തിയ 11 ഇസ്രയേലി കായികതാരങ്ങളെ ബന്ധിയാക്കി വധിച്ച ഫലസ്തീനിയൻ തീവ്രവാദികളോടെ ഇസ്രയേൽ പ്രതികാരം ചെയ്തത് ഇരുപത് വർഷംകൊണ്ടാണ്.തങ്ങളുടേ പ്രിയ കായികതാരങ്ങളുടെ കൊലപാതകത്തിൽ പങ്കുണ്ടായിരുന്ന ഓരോരുത്തരെയായി തേടിപ്പിടിച്ച് കൊല്ലുകയായിരുന്നു മൊസാദ്. ബ്ലാക്ക് സെപ്റ്റംബർ എന്ന പേരിൽ അറിയപ്പെടുന്ന മ്യുണിക് ദുരന്തത്തിന് പ്രത്യക്ഷമായും പരോക്ഷമായും ഉത്തരവാദികളയവരെ തിരഞ്ഞുപിടിച്ച് കൊല്ലുവാൻ അന്നത്തെ പ്രധാനമന്ത്രി ഗോൾഡ മെയർ അദ്ധ്യക്ഷത വഹിച്ച കമിറ്റിയായിരുന്നു മൊസാദിനെ ചുമതലപ്പെടുത്തിയത്.
ദൈവത്തിന്റെ കോപം എന്ന പേരിട്ട ഈ പദ്ധതി നടപ്പിലാക്കുവാൻ മൊസാദ് തുനിഞ്ഞിറങ്ങി. പി എൽ ഒ സംഘാടകനും, യാസർ അരാഫത്തിന്റെ ബന്ധുവുമായ വേയ്ൽ സ്വൈറ്റർ ആയിരുന്നു ഇതിൽ ആദ്യം കൊല്ലപ്പെട്ടത്. 1972 ൽ തന്നെ റോമിലെ ഒരു കെട്ടിടത്തിന്റെ ലോബിയിൽ വച്ച് അയാളെ വെടിവെച്ചുകൊന്നുകൊണ്ട് മൊസാദ് തങ്ങളുടെ ജോലി ആരംഭിച്ചു.
പാരിസിലെ പി എൽ ഒ പ്രതിനിധിയായ മൊഹമ്മദ് ഹംഷാരി ആയിരുന്നു അടുത്ത ലക്ഷ്യം. ഒരു ഇറ്റാലിയൻ പത്രപ്രവർത്തകനെന്ന വ്യാജേന ഒരു മൊസാദ് ഉദ്യോഗസ്ഥൻ ഇയാളുമായി ഒരു ടെലിഫോൺ അഭിമുഖത്തിനുള്ള സമയം നിശ്ചയിച്ചിരുന്നു. ഈ സമയത്തിന് മുൻപായി ഇയാളുടെ മുറിയിൽ ഒളിച്ചു കയറിയ ഒരു മൊസാദ് ഏജന്റ് ടെലിഫോണീൽ ബോംബ് വയ്ക്കുകയായിരുന്നു. ഹംഷാരി അഭിമുഖത്തിൽ പങ്കെടുത്ത് സ്വന്തം പേറ് പറഞ്ഞതോടെ റിമോട്ട് കൺട്രോളിൽ ആയിരുന്ന ബോംബ് പൊട്ടിത്തെറിച്ചു. അയാൾ ഉടൻ തന്നെ മരണപ്പെടുകയും ചെയ്തു.
അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ ലിസ്റ്റിൽ ഉണ്ടായിരുന്ന ബേസിൽ അൽ കുബൈസി, ഹുസൈൻ അബാദ് അൽ ഖിർ, സെയ്ദ് മുഷാസി, മൊഹമ്മദ് ബൗഡിയ തുടങ്ങിയവരും കൊല്ലപ്പെട്ടു. പിന്നീട് 1973-ൽബെയ്റൂട്ടിലെ പി എഫ് എൽ പി ആസ്ഥാനത്ത് ഇസ്രയേലി കമാൻഡോകൾ പാരച്യുട്ടിൽ ഇറങ്ങി നടത്തിയ ആക്രമണത്തിൽ മുഹമ്മദ് യൂസഫ് അൽ നജ്ജാർ, കമാൽ അദ്വാൻ, കമാൽ നാസർ എന്നിവരും കൊല്ലപ്പെട്ടു. എന്നാൽ, അതേ വർഷം തങ്ങളുടെ ഇരയാണെന്ന് തെറ്റിദ്ധരിച്ച്നോർവേയിൽ വച്ച് നിരപരാധിയായ ഒരു ഹോട്ടൽ ജീവനക്കാരനെ കൊന്നത് മൊസാദിന് തീരാകളങ്കമായി.
പിന്നീട് 1979 ലും 1982 ലും 1986 ലും വിവിധ സ്ഥലങ്ങളിൽ വച്ച് തങ്ങളുടെ ഇരകളെ ഓരോരുത്തരെയായി മൊസാദ് വകവരുത്തി. 1988 ഫെബ്രുവരി 14 ന് സൈപ്രസ്സിൽ വച്ച് അബു അൽ ഹസ്സനും വധിക്കപ്പെട്ടു. എന്നാൽ ബ്ലാക്ക് സെപ്റ്റംബറിന് നേതൃത്വം നൽകിയ അലി ഹസ്സൻ സലാമെ അപ്പോഴും പിടികൊടുക്കാതെ നടക്കുകയായിരുനു. 1992 ൽ പിൻ എൽ ഒ യുടെ രഹസ്യാന്വേഷണ വിഭാഗം തലവനായ അറ്റേഫ് ബസേസിയോവിനെ പാരിസിൽ വച്ച് വെടിവച്ചു വീഴ്ത്തിയതോടെയാണ് രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന പ്രതികാരം മൊസാദ് അവസാനിപ്പിച്ചത്.
നേരിട്ടുള്ള പോരാട്ടത്തിലൂടെയല്ലാതെ തന്നെ പലയിടങ്ങളിലും മൊസാദ് എതിരാളികളെ ഇല്ലാതെയാക്കിയിട്ടുണ്ട്. വിഷം കൊടുത്തും ഫോണിൽ ബോംബുവച്ചുമെല്ലാം എതിരാളീകളെ ഇല്ലാതെയാക്കുന്ന മൊസാദ് പക്ഷെ ഒരിക്കലും കുറ്റം തങ്ങളിലേക്ക് നീളുന്ന തെളിവുകൾ അവശേഷിപ്പിക്കാറില്ല. നേരിട്ടുള്ള ഏറ്റുമുട്ടലുകളിലും പലപ്പോഴും അക്രമികൾ സംഭവ സ്ഥലത്തുനിന്നും ഞൊടിയിടയിൽ രക്ഷപ്പെടുകയും ചെയ്യും. ഇറാനിൽ ആണവ ശാസ്ത്രജ്ഞനെ വധിച്ച ശേഷം അക്രമികളെ കണ്ടുപിടിക്കാനായില്ലെന്നതും ശ്രദ്ധേയമാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്