യോഗ്യത ഇല്ലാതിരുന്നിട്ടും പ്രത്യേക കേസായി പരിഗണിച്ച് 215 കോടിയുടെ കരാർ; നോട്ട് തയ്യാറാക്കയത് ശിവശങ്കർ; ഒരേ സമയം 800 കോടിയുടെ മരാമത്ത് പണിക്ക് പ്രത്യേക ഉത്തരവിലൂടെ അനുമതിയും; സ്റ്റാർട്ട് അപ്പ് മിഷൻ സമുച്ഛയത്തിൽ ഊരാളുങ്കലിന് വേണ്ടി നടന്നത് സമാനതകളില്ലാത്ത ഇടപെടൽ; രേഖകൾ മറുനാടൻ പുറത്തു വിടുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം. ഊരാളുങ്കൽ ലേബർ സർവ്വീസ് സൊസൈറ്റിക്ക് മതിയായ യോഗ്യത ഇല്ലാതിരുന്നിട്ടും സർക്കാർ വഴി വിട്ടു നല്കിയ 215.26 കോടി കരാർ സംബന്ധിച്ച വിശാദാംശങ്ങൾ മറുനാടൻ പുറത്തു വിടുന്നു. 2016 ഒക്ടോബറിലാണ് 3.4 ലക്ഷം സ്ക്വയർ ഫീറ്റിൽ 215.26 കോടി മുടക്കി കൊച്ചിയിലെ കളമശേരിയിൽ സ്റ്റാർട്ട് അപ്പ് മിഷന് വേണ്ടി കെട്ടിട സമുച്ഛയം പണിയാൻ സർക്കാർ തീരുമാനിച്ചത്. കേരളത്തിലെ സ്റ്റാർട്ട അപ്പുകൾക്ക് മികച്ച ഭൗതിക സാഹചര്യം ഒരുക്കുകയായിരുന്നു ഉദ്ദേശം.
കെട്ടിട സമുച്ഛയം നിർമ്മിക്കാനുള്ള തുക കിഫ്ബി വഴി അനുവദിക്കാനായിരുന്നു തീരുമാനം. ഇത് പ്രകാരം പദ്ധതിക്ക് കിഫ്ബി ഭരണാനുമതി നല്‍കുകയും പദ്ധതിയുടെ അടങ്കൽ തുക 215.26 കോടിയായി നിജപ്പെടുത്തുകയും ചെയ്തു. പദ്ധതി നടത്തിപ്പിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ വഴി കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രെക്ചർ ലിമിറ്റഡിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷമാണ് കരാർ ഊരാളുങ്കലിന് തന്നെ ഉറപ്പിക്കാനായി സർക്കാർ നീക്കം നടത്തിയത്. ഇതിനായി ഊരാളുങ്കൽ ചെയർമാൻ രമേശിനെ കൊണ്ട് മുഖ്യമന്ത്രിക്ക് ആദ്യം നിവേദനം നല്‍കിപ്പിച്ചു.
ഈ നിവേദനം പ്രത്യേക കേസായി ശിവശങ്കർ തന്നെ ഫയൽ ആക്കി മുകളിലോട്ട് സമർപ്പിച്ചു. ഇതിനിടെ ഇത്രയും വലിയ കരാർ എടുക്കാനുള്ള ഊരാളുങ്കലിന്റെ ശേഷി സംബന്ധിച്ച് പരിശോധ നടത്തിയ ധനവകുപ്പ് 50കോടിക്കപ്പുറമുള്ള കരാറുകൾ ഒരേ സമയം ഊരാളുങ്കലിന് ചെയ്യാൻ അനുമതി ഇല്ലന്ന് കണ്ടെത്തി. എന്നാൽ കരാർ ഊരാളുങ്കലിന് തന്നെ കൊടുക്കണമെന്നും ഇവരുടെ കരാർ നടത്തിപ്പ് ശേഷി ഉയർത്തണമെന്നും ധനവകുപ്പ് നിലാപടെടുത്തു. ഇതിന് ശേഷമാണ് ശിവശങ്കർ ഐ ടി സെക്രട്ടറി എന്ന നിലയിൽ പ്രത്യേക നോട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി മന്ത്രിസഭക്ക് ഫയൽ സമർപ്പിച്ചത്.
വിഷയം 2017 ഫെബ്രുവരിവരി രണ്ടിന് ചേർന്ന മന്ത്രി സഭയിൽ വന്നപ്പോൾ യാതൊരു ചർച്ചയും കൂടാതെ പ്രത്യേക കേസായി പരിഗണിച്ച് ഊരാളുങ്കലിന് കരാർ നല്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ സർക്കാർ ഊരാളുങ്കലിന് ഒരേ സമയം ചെയ്യാവുന്ന മരാമത്തു പണികളുടെ കരാർ തുക 800 കോടിയായി ഉയർത്തി നൽകി. പിന്നീട് തുടർ നടപടികൾ പൂർത്തിയാക്കി ഫയൽ മരാമത്ത് പണി നടത്തിപ്പിന്റെ ഏജൻസി ആയ കേരള ഐ ടി ഇൻഫ്രസെട്രക്ടർ ലിമിറ്റഡിൽ എത്തിയപ്പോൾ കരാർ വിളിക്കാതെ ഒരു കമ്പിനിക്ക് മരാമത്ത് ജോലി നല്‍കുന്നതിലെ അനൗചിത്യം പല ഉന്നത ഉദ്യേഗസ്ഥരും ചൂണ്ടിക്കാട്ടി.
എന്നാൽ അന്നത്തെ ഐ ടി സെക്രട്ടറി ശിവശങ്കരനും കെഎസ്ഐടിഎൽ മാനേജിങ് ഡയറക്ടർ ജയശങ്കർ പ്രസാദും വിരുദ്ധ അഭിപ്രായം പറഞ്ഞ ഉദ്യോഗസ്ഥരെ തുടർ ചർച്ചക്ക് അവസരം നല്‍കാതെ സർക്കാർ തീരുമാനം നടപ്പിലാക്കാൻ നിർബന്ധിച്ചു. ഇതിനിടെ കെ എസ് ഐ ടി എല്ലിൽ മരാമത്ത് പണികളുടെ ചുമതലക്കാരനായ ജനറൽ മാനേജർ പദ്ധതി സംബന്ധിച്ച് കരാർ വിളിക്കണമെന്ന് നിലപാടെടുക്കുകയും കരാർ വിളിക്കുകയു ചെയ്തു. ഈ കരാറിലും ഊരാളുങ്കൽ പങ്കെടുത്തു. എന്നാൽ കരാറിൽ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്തത് നാസിക് ആസ്ഥാനമായുള്ള പ്രകാശ് കൺസട്രുവൽ ലിമിറ്റഡ് ആയിരുന്നു. പദ്ധതി സംബ്ന്ധിച്ച ആദ്യ ഘട്ട ജോലികൾക്ക് ഇവർ ക്വാട്ട് ചെയ്തത് 87,9862885 കോടി രൂപയായരുന്നു.
ഈ കമ്പിനിക്ക് കരാർ നല്‍കുന്നതിന് പകരം രണ്ടാമത് എത്തിയ ഊരാളുങ്കലിന് കേരളാ സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്ട്രക്ചടർ ലിമിറ്റഡ് കരാർ നല്‍കുകയായിരുന്നു. ഊരാളുങ്കൽ ക്വാട്ട് ചെയ്തത് 88,8865127.25 കോടിയായിരുന്നു. മാത്രമല്ല പദ്ധതി സംബന്ധിച്ച നടപടികൾ സുതാര്യമാക്കാനും കരാർ വിളിക്കാനും നടപടി എടുത്ത ജനറൽ മാനേജരെ കമ്പിനിയിൽ നിന്നും ശിവശങ്കറും കൂട്ടരും പുകച്ച് പുറത്തു ചാടിക്കുകയും ചെയ്തു. തൂടർന്ന് ഉത്തരേന്ത്യ നിർമ്മാണ കമ്പിനിയായ പ്രകാശ് കൺസ്ട്രുവൽ കരാറില കള്ളക്കളിക്കെതിരെ കോടതിയെ സമീപിച്ചു. ആദ്യം കോടതി ഉത്തരവ് എതിരായാങ്കിലും ഹൈക്കോടതിയിൽ നിന്നും പ്രകാശ് കൺസ്ട്രുവൽ അനുകൂല വിധി സമ്പാദിച്ചു.
അപ്പോഴേക്കും ഊരാളുങ്കൽ പദ്ധതി സംബന്ധിച്ച നിർമ്മാണ ജോലികൾ ആരംഭിച്ചിരുന്നു. നിർമ്മാണ ജോലികൾ നിയന്ത്രിച്ചത് ഊരാളുങ്കലിൽ ഉന്നത തസ്തിക വഹിച്ചിരുന്ന ശിവശങ്കറിന്റെ അടുത്ത സുഹൃത്തായ യുവതി ആയിരുന്നു. പദ്ധതി സംബന്ധിച്ച ജോലികൾ ഊരാളുങ്കൽ ഏറ്റെടുത്തതിനാൽ രണ്ടു മാസത്തിനകം പ്രകാശ് കൺസ്ട്രുവലിന് ഊരാളുങ്കൽ 90,02,242 രൂപ നൽകണം എന്നു കോടതി ഉത്തരവിടുകയും ചെയ്തു. ഈ വർഷം മാർച്ചിന് മുൻപ് തീരേണ്ട ഈ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പകുതി പോലും ഊരാളുങ്കൽ തീർത്തിട്ടില്ലന്നും പറയപ്പെടുന്നു.
ഇനി സർക്കാർ ഇടപെട്ട് ഇവർക്ക് കരാർ കാലാവധി നീട്ടി കൊടുക്കുമെന്നാണ് സൂചന. ഈ കരാർ സംബന്ധിച്ച രേഖകളും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ശേഖരിച്ചു കഴിഞ്ഞു. ഇതിന് ശേഷമാണ് സൊസൈറ്റിയുടെ കഴിഞ്ഞ അഞ്ചുവർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ തേടി കത്തു നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ അഡീഷൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചുറ്റിപ്പറ്റിയുള്ള ഇഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഊരാളുങ്കിലിന് കത്ത് നൽകിയിരിക്കുന്നത് വിവിധ സർക്കാർ പദ്ധതികളിലൂടെ കള്ളപ്പണം വെളുപ്പിച്ചു, ബിനാമി ഇടപാടുകളിലൂടെ സ്വത്ത് സമ്പാദനം നടത്തി എന്നീ ആരോപണങ്ങളിലാണ് സി എം രവീന്ദ്രനെതിരായ അന്വേഷണം.
ഈ മാസം പത്തിന് ചോദ്യം ചെയ്യലിനായി കൊച്ചിയിൽ ഹാജരാകാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിട്ടുണ്ട്. സി എം രവീന്ദ്രന്റെ ഇടപാടുകളെപ്പറ്റിയുള്ള അന്വേഷണത്തിലായിരുന്നു കഴിഞ്ഞ ഒരുമാസമായി ഇഡി. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ ഊരാളുങ്കലിന് കത്ത് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇഡി ഉദ്യോഗസ്ഥർ ഊരാളുങ്കലിൽ എത്തി രേഖകൾ പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് സാമ്പത്തി ഇടപാടുകൾ തേടിയുള്ള കത്ത്. അഞ്ചുവർഷത്തെ സാമ്പത്തിക ഇടപാടുകളുടെ വിശദവിവരങ്ങളാണ് തേടിയിരിക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പൂർത്തിയാക്കിയതും നിലവിൽ നടന്നുകൊണ്ടിരിക്കുന്നതുമായ പദ്ധതികളുടെയെല്ലാം വിവരങ്ങൾ ഇതിൽ ഉൾപ്പെടും.
സർക്കാർ പദ്ധതികളെക്കുറിച്ചുള്ള പൂർണ വിവരങ്ങൾ, ആർക്കെല്ലാം പണം നൽകി, ആരിൽനിന്നെല്ലാം പണം സ്വീകരിച്ചു, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവയെല്ലാം ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഊരാളുങ്കലിന് പല കരാറുകളും ലഭിച്ചതിൽ സി എം രവീന്ദ്രന്റെ അവിഹിത ഇടപെടലുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പരിശോധനയ്ക്ക് ഇഡി തുടക്കമിട്ടിരിക്കുന്നത്. കോഴിക്കോട് പന്ത്രണ്ടോളം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സി എം രവീന്ദ്രനു ബിനാമി ഇടപാടുകളുണ്ടെന്ന നിഗമനത്തിലാണ് ഇഡി.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍