വാങ്ങിയ ചുരിദാർ ധരിച്ച് നോക്കാൻ വസ്ത്രം മാറുന്ന മുറിയിൽ കയറിയപ്പോൾ കണ്ടത് ഒരു വശത്തെ ദ്വാരത്തിലെ മൊബൈൽ ഫോണും പിന്നെ കൈയും; ബഹളം വച്ച് മുറി തുറന്നപ്പോൾ കണ്ടത് പുറത്തേക്കിറങ്ങി ഓടിയ വസ്ത്രശാലാ ജീവനക്കാരനെ; നിധിന്റെ ഫോണിൽ ഉണ്ടായിരുന്നത് ഇതേ മുറിയിൽ വസ്ത്രം മാറിയ 17 ഓളം സ്ത്രീകളുടെ വീഡിയോ; മാധ്യമങ്ങൾ മുക്കിയ ശീമാട്ടി കേസിന്റെ കഥ
ആർ പീയൂഷ്
കോട്ടയം: വസ്ത്രം മാറുന്ന ദൃശ്യം പകർത്തിയ വസ്ത്രശാലയിലെ ജീവനക്കാരനെ അഭിഭാഷക പിടികൂടി പൊലീസിന് നൽകി. കോട്ടയം ശീമാട്ടി ടെക്സ്റ്റൈൽസിലെ ജീവനക്കാരൻ കാരാപ്പുഴ വെള്ളപ്പനാട്ടിൽ രജിത്കുമാറിന്റെ മകൻ നിധിൻ കുമാറി(30)നെയാണ് നഗരത്തിലെ തന്നെ ഒരു അഭിഭാഷക പിടികൂടി പൊലീസ് ഏൽപ്പിച്ചത്. എന്നാൽ പൊലീസിൽ തെളിവുകളടക്കം പ്രതിയെ കൈമാറിയെങ്കിലും പൊലീസ് കേസെടുത്തത് ഇന്നലെ ഉച്ചയോടെയായിരുന്നു എന്ന് അഭിഭാഷക ആരോപിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പരാതിക്കാരിയായ അഭിഭാഷക ശീമാട്ടിയിൽ വസ്ത്രം വാങ്ങുവാനായി എത്തിയതായിരുന്നു. ഇവിടെ നിന്നും വാങ്ങിയ ചുരിദാർ ധരിച്ച് നോക്കാനായി വസ്ത്രം മാറുന്ന മുറിയിലേക്ക് കയറി. വസ്ത്രം അഴിച്ചുമാറ്റി പുതിയ വസ്ത്രം ധരിക്കാനായി ഒരുങ്ങുമ്പോഴാണ് മുറിയുടെ ഒരു വശത്തെ ദ്വാരത്തിൽ കൂടി ഒരു മൊബൈൽ ഫോണും കയ്യും കാണുന്നത്.
വേഗം തന്നെ മുറിയിൽ നിന്നും പുറത്തിറങ്ങിയ അവർ തൊട്ടടുത്തുള്ള വസ്ത്രം മാറുന്ന മറ്റൊരു മുറിയിൽ നിന്നാണ് മൊബൈൽ ഫോൺ കണ്ടത് എന്ന് മനസ്സിലാക്കി. തുടർന്ന് ആ മുറി തുറക്കാൻ ശ്രമിച്ചു. എന്നാൽ അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അഭിഭാഷക ബഹളം വച്ചതിനെ തുടർന്ന് ശീമാട്ടി ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും തടിച്ചു കൂടി. വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ നിധിൻ പുറത്തേക്കിറങ്ങുകയായിരുന്നു.
പുറത്തിറങ്ങിയ ഇയാളുടെ ഫോൺ അഭിഭാഷക വാങ്ങി പരിശോധിച്ചപ്പോൾ ഇതേ മുറിയിൽ വസ്ത്രം മാറുന്ന 17 ഓളം സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി. എന്നാൽ അഭിഭാഷകയുടെ ദൃശ്യങ്ങൾ ഫോണിൽ ഇല്ലായിരുന്നു. ഇത് ഇയാൾ ഡിലീറ്റ് ചെയ്തതാണെന്നാണ് കരുതുന്നത്. സംഭവം നടന്നതിന് ശേഷം ശീമാട്ടിയുടെ മാനേജരെ ജീവനക്കാർ വിളിച്ചു വിവരം പറഞ്ഞെങ്കിലും അഭിഭാഷകയോട് അയാളുടെ ഓഫീസിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. എന്നാൽ അഭിഭാഷക ഇത് നിഷേധിക്കുകയും കോട്ടയം വെസ്റ്റ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത നിധിന്റെ അറസ്റ്റ് രേഖപ്പെടുത്താൻ പൊലീസ് ആദ്യം തയ്യാറായില്ല എന്ന് അഭിഭാഷക പറഞ്ഞു. ശീമാട്ടിയുടെ സ്വാധീനത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇടപെട്ട് കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സംഭവം അഭിഭാഷക തന്റെ സുഹൃത്ത് വഴി മാധ്യമ പ്രവർത്തകനായ ശ്രീകുമാറിനെ അറിയിച്ചതോടെയാണ് പൊലീസ് സംഭവത്തിൽ കേസെടുത്തത് എന്നും അവർ പറയുന്നു.
ഐ.ടി ആക്ട് 67, 66(ഇ), ഐ.പി.സി 354(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എന്നാൽ അഭിഭാഷകയുടെ ആരോപണം പൊലീസ് തള്ളി. പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കൃത്യമായ തെളിവുകൾ ശേഖരിക്കാനുള്ള താമസം മൂലമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ താമസിച്ചത്. സംഭവം നടന്ന ദിവസം രാത്രി 9 മണിയോടു കൂടി തന്നെ കേസ് രജിസ്റ്റർ ചെയ്തു എന്നും വെസ്റ്റ് സിഐ എ.ജെ അരുൺ മറുനാടനോട് പറഞ്ഞു.
പ്രതിയുടെ പക്കലുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും നിരവധി സ്ത്രീകളുടെ ദൃശ്യങ്ങൾ കണ്ടെത്തിയെന്നും അതിനെ പറ്റിയുള്ള അന്വേഷണവും നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പ്രതിയുടെ വീട്ടിലും ശീമാട്ടി കോട്ടയം ഷോറൂമിലും പരിശോധന നടത്തി. ശീമാട്ടിയിലെ സിസിസി ടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇയാൾ നിരവധി തവണ സംഭവം നടന്ന ഫ്ളോറിലെ വസ്ത്രം മാറുന്ന മുറിയിൽ കയറിപ്പോകുന്നത് കണ്ടെത്തി. ഇയാൾ പകർത്തിയ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണ് എന്നു സിഐ പറഞ്ഞു.
എന്നാൽ, സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയെ രക്ഷിക്കാൻ ശീമാട്ടിയുടെ ഉന്നതതല മാനേജ്മെന്റ് വലിയ ഇടപെടലുകളാണ് നടത്തുന്നത്. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കൾ അടക്കമുള്ളവർ വിഷയത്തിൽ ഇടപെടുന്നുണ്ട്. കേസ് എടുക്കാതിരിക്കാൻ പൊലീസിനുമേൽ അമിത സമ്മർദ്ദമ ചെലുതതിയിരുന്നെങ്കിലും ഫലം കണ്ടില്ല. പരാതിക്കാരെ സ്വാധീനിക്കാനും പരാതി ഇല്ലാതാക്കാനുമുള്ള ശ്രമവും നടക്കുന്നുണ്ട്.
ഗുരുതരമായതും കോട്ടയത്തെ നിരവധി സ്ത്രീകളുടേയും പെൺകുട്ടികളുടേയും അഭിമാനം തന്നെ ചോദ്യം ചെയ്തതുമായ വിഷയം പുറം ലോകമറിയാതെ അവസാനിപ്പിക്കാനുള്ള സാധ്യതയും ഉണ്ടായിരുന്നു. എന്നാൽ അഭിഭാഷക മാധ്യമ പ്രവർത്തകനെ ബന്ധപ്പട്ടതോടെയാണ് വിഷയം പുറം ലോകം അറിഞ്ഞത്. മുൻനിര മാധ്യമങ്ങളൊന്നും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
Stories you may Like
- സിപിഎമ്മുകാർ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച നിധിൻ പിടിയിൽ
- കേരളത്തില വിശ്വകർമ്മജരുടെ ബാങ്ക് ഇന്ന് പ്രവർത്തിപഥത്തിലേക്ക്
- കോടഞ്ചേരിയിൽ യുവാവിനെ കൊന്നത് ആസൂത്രിതമായി; മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു
- 'ആൾക്കൂട്ടത്തിൽ വെച്ച് ഉൾവസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെട്ടു' വിദ്യാർത്ഥികൾ
- ചാലക്കുടിയിൽ നടന്നത് ഡിവൈഎഫ്ഐ പ്രവർത്തകരുടെ സംഘടിത ആക്രമണം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍