അരുണാചൽ അതിർത്തിക്ക് സമീപം മൂന്നുഗ്രാമങ്ങൾ നിർമ്മിച്ച് ചൈന; വെള്ളവും വൈദ്യുതിയും ഇന്റർനെറ്റും അടക്കം എല്ലാം മോഡേൺ; ട്രൈജംഗ്ഷന് സമീപത്തെ നിർമ്മാണങ്ങൾ കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ-ചൈനീസ് സേനകൾ നേർക്കുനേർ വന്ന സമയത്ത്; ചൈന പയറ്റുന്നത് സലാമി സ്ലൈസിങ് തന്ത്രം
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യ-ചെന അതിർത്തിയിലെ സംഭവവികാസങ്ങളെ കുറിച്ച് ദേശീയ മാധ്യമങ്ങളിൽ വന്ന രണ്ട് വാർത്തകൾ ഇന്ന് ശ്രദ്ധ പിടിച്ചുപറ്റി. 1. അരുണാചൽ പ്രദേശ് അതിർത്തിക്ക് സമീപം ബുംല പാസിന് ഏകദേശം 5 കിലോമീറ്റർ അകലെ ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചു. എൻഡി ടിവിയുടെ എക്സ്ക്ലൂസീവ് വാർത്ത. 2. മഞ്ഞുകാലമായതോടെ കിഴക്കൻ ലഡാക്കിൽ ചൈനീസ് പട്ടാളത്തേക്കാൾ ഇന്ത്യൻ സൈന്യത്തിന് മുൻതൂക്കമുണ്ടെന്ന ഇന്ത്യ ടുഡേയിലെ റിട്ട. കേണൽ വിനായക് ഭട്ടിന്റെ വിലയിരുത്തൽ.
അരുണാചലിലേക്ക് പോയാൽ, ചൈന വെറുതെ ഇരിക്കുക അല്ലെന്ന് വ്യക്തം. ചൈന-ഭൂട്ടാൻ-ഇന്ത്യ(പടിഞ്ഞാറൻ അരുണാചൽ പ്രദേശ് )ട്രൈ ജംഗ്ഷന് സമീപമാണ് സംഭവം. അതിരുതർക്കം നിലനിൽക്കുന്ന സ്ഥലം. സ്വാഭാവികമായും ചൈനാക്കാരാണ് തർക്കിക്കുന്നത്. പുതിയ മൂന്നു ഗ്രാമങ്ങൾ നിർമ്മിക്കുന്നത് തങ്ങളുടെ സ്വാധീനം കൂട്ടാനുള്ള തന്ത്രപരമായ നീക്കം തന്നെ. കമ്യൂണിസ്റ്റ് പാർട്ടിയിലെ ടിബറ്റൻ അംഗങ്ങളെയും ഹാൻ ചൈനീസ് വിഭാഗത്തെയുമാണ് ഈ ഗ്രാമങ്ങളിൽ കൊണ്ടുവന്ന് പാർപ്പിക്കുന്നത്. അതിർത്തിയിലെ അവകാശവാദങ്ങൾക്ക് ചൂടും ചൂരും കൂട്ടുക തന്നെയാണ് ചൈനീസ് സൈന്യത്തിന്റെ ഉദ്ദേശ്യം.
ദക്ഷിണ ചൈനാകടലിൽ ആധിപത്യത്തിനായി മത്സ്യത്തൊഴിലാളികളെ ഉപയോഗപ്പെടുത്തിയത് പോലെ ഇവിടെയും ബദൽ തന്ത്രം പ്രയോഗിക്കുന്നു. ഇന്ത്യ പട്രോളിങ് നടത്തുന്ന ഹിമാലയൻ മേഖലകളിൽ സ്വാധീനം വർദ്ധിപ്പിക്കുക എന്നത് ഗൂഢലക്ഷ്യവും. ഭൂട്ടാനിൽ ചൈന ഗ്രാമം നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണ് പുതിയ റിപ്പോർട്ട് വന്നിരിക്കുന്നത്. ചൈനയുടെ ഭൂപ്രദേശത്ത് ഇന്ത്യൻ അതിർത്തിക്ക് സമീപമാണ് ഗ്രാമങ്ങൾ നിർമ്മിച്ചിരിക്കുന്നത്. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും നേർക്കുനേർ വന്ന സമയത്താണ് ഗ്രാമങ്ങളുടെ നിർമ്മാണം ചൈന തുടങ്ങിയതെന്ന് പ്ലാനെറ്റ് ലാബ്സിന്റെ റിപ്പാർട്ടിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 17നാണ് ആദ്യഗ്രാമം പണിതത്. 20 കെട്ടിടങ്ങളുടെ ചിത്രങ്ങളാണ് അന്ന് പുറത്തുവന്നത്. നവംബർ 28ന് പുറത്തിറങ്ങിയ മറ്റൊരു ദൃശ്യത്തിൽ 50 കെട്ടിടങ്ങൾ അടങ്ങിയ മറ്റൊരു ഗ്രാമവും വ്യക്തമാണ്. ഇതിന് പുറമേ മൂന്നാമതൊരു ഗ്രാമം കൂടി ചൈന നിർമ്മിക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അരുണാചൽ പ്രദേശിന്റെ അതിർത്തിയോട് ചേർന്ന് കിടക്കുന്ന 65000 ചതുരശ്ര കിലോമീറ്റർ ഭാഗം ചൈനയുടേതാണ് എന്നാണ് അവരുടെ അവകാശവാദം. എന്നാൽ ഇത് കാലങ്ങളായി അരുണാചലിന്റെ ഭാഗമാണെന്ന് പറഞ്ഞ് ചൈനയുടെ അവകാശവാദം ഇന്ത്യ തള്ളിയിട്ടുണ്ട്.
2017 സെപ്റ്റംബറിൽ പ്രതിരോധസേനാ തലവൻ ജനറൽ ബിപിൻ റാവത്ത് ചൈനയുടെ ഈ മസിൽ പെരുപ്പിക്കലിനെ കുറിച്ച് മുന്നറിയിപ്പിക്കൽ നടത്തിയിരുന്നു. ഇന്ത്യൻ ഭൂപ്രദേശത്തേക്ക് കടന്നുകയറാനുള്ള സലാമി സ്ലൈസിങ് എന്നാണ് ബിപിൻ റാവത്ത് അതിനെ വിശേഷിപ്പിച്ചത്. ഒരുഭൂപ്രദേശം വളരെ രഹസ്യമായി പതിയെ പതിയെ കീഴടക്കുന്ന പരിപാടിയാണിത്. ഇതിനെ കുറിച്ച് നല്ല ജാഗ്രത വേണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
ഏതായാലും ദോക്ലാമിലും, കിഴക്കൻ ലഡാക്കിലും അരുണാചലിലെ ട്രൈ ജംഗ്ഷനിലും എല്ലാം സംഭവിക്കുന്നത് ഈ സലാമി സ്ലൈസിങ് തന്നെ. ബുംല പാസിന് സമീപമുള്ള നിർമ്മാണങ്ങളെ കുറിചത്ച് ചൈനീസ് സർക്കാരിന്റെ മുഖപത്രമായ ഗ്ലോബൽ ടൈംസ് ഓഗസ്റ്റിൽ റിപ്പോർട്ട് ചെയ്തിരുന്നു. അരുണാചലിന് അടുത്തുള്ള ഷന്നനിലെ നിർമ്മാണങ്ങളെ കുറിച്ചായിരുന്നു റിപ്പോർട്ട്.. അതിർത്തി രേഖയ്ക്ക് അടുത്തുള്ള പുതിയ താമസക്കാരുടെ ജീവിതമെന്നാൽ അതിർത്തി സംരക്ഷണമാണ്. പുതിയ വീടുകൾ പഴയകാലത്തെ പോലെയല്ല. വെള്ളം, വൈദ്യുതി , ഇന്റർനെറ്റ് എല്ലാമുണ്ട്. ഇന്ത്യൻ നിയന്ത്രിത പ്രദേശങ്ങൾ ഒരുമലയ്ക്ക് അപ്പുറം എന്നാണ് ഗോബൽ ടൈംസ് ലേഖനത്തിൽ പറഞ്ഞിരുന്നത്.
Following reports shared earlier by Chinese Media & @VishnuNDTV's story on #Bhutan, images from Bumla Pass #ArunchalPradesh #India now present evidence of new villages/accommodation built by #China this year, possibly for relocation of citizens to strengthen weak border areas https://t.co/HYPedVEWpL pic.twitter.com/aPjYrm8oPD
— d-atis☠️ (@detresfa_) December 6, 2020
തണുത്തുറഞ്ഞ് കിഴക്കൻ ലഡാക്ക്; ഇന്ത്യക്ക് മൂൻതൂക്കം
കിഴക്കൻ ലഡാക്ക് ഇപ്പോൾ തണുത്തുറഞ്ഞിരിക്കുന്നു. പർവതയുദ്ധമുറകൾ പരിചയമില്ലാത്ത ചൈനീസ് പട്ടാളം വെള്ളം കുടിക്കുകയാണൈന്നാണ് റിട്ട.കേണൽ വിനായക് ഭട്ട് ഇന്ത്യ ടുഡേയിൽ വിലയിരുത്തുന്നത്. പാങ്ഗോങ് സോയിലെ മിക്കവാറും നദികളെല്ലാം തണുത്തുറഞ്ഞ് കഴിഞ്ഞു. ഇതോടെ തങ്ങളുടെ പട്രോളിങ് ബോട്ടുകളെല്ലാം പാങ്ഗോങ്സോയിൽ നിന്ന് സമീപത്തെ റിമുടാങ് താവളത്തിലേക്ക് മാറ്റേണ്ടി വരും.
കടുത്ത തണുപ്പിനെ നേരിടാൻ ഇന്ത്യൻ സൈന്യത്തെ പോലെ സജ്ജമല്ല പിഎൽഎ. സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന തലങ്ങളിലെ യുദ്ധമുറകളിൽ പരിചയസമ്പന്നരായ ഇന്ത്യൻ സൈനികർക്കാണ് മുൻതൂക്കം. 22,000 അടിയിലേറെ ഉയരത്തിലുള്ള സിയാച്ചിനിൽ പാക് സൈനികരെ നേരിട്ട് പരിചയമുള്ളവരാണല്ലോ ഇന്ത്യൻ സൈനികർ. പടിഞ്ഞാറൻ ലഡാക്കിലേതിന് സമാനമായ ഭൂപ്രകൃതിയുള്ള കാർഗിലിലെ യുദ്ധപരിചയവും മുതൽക്കൂട്ടാണ്. മഞ്ഞിൽ പോരാടാൻ പരിചയമുള്ളവരെങ്കിലും ജാഗ്രത കൈവെടിയരുതെന്നും പിഎൽഎയ്ക്കും അവരുടെ നാവികവിഭാഗത്തിന്മേലും ഉള്ള സമ്മർദ്ദം നിലനിർത്തണമെന്നുമാണ് കേണൽ വിനായക് ഭട്ടിന്റെ അഭിപ്രായം.
Stories you may Like
- അരുണാചൽ ഇന്ത്യയുടേത്, ചൈനയ്ക്ക് മറുപടിയുമായി വിദേശകാര്യ മന്ത്രാലയം
- അരുണാചൽ പ്രദേശ്: ചൈനയുടെ അവകാശ വാദങ്ങൾക്ക് മറുപടിയുമായി എസ്. ജയശങ്കർ
- 'ചങ്കിലെ ചൈനയിൽ' സംഭവിക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ
- അരുണാചലിൽ നിന്നുള്ള വുഷു താരങ്ങൾക്ക് ചൈന വീസ നിഷേധിച്ചു; പ്രതിഷേധിച്ച് ഇന്ത്യ
- ഭൂപടം പുതുക്കുന്നത് പതിവു രീതി, അതിനെ അമിതമായി വ്യാഖ്യാനിക്കുന്നത് അവസാനിപ്പിക്കണം
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍