ബംഗാളിൽ ഭരണം പിടിക്കാനുള്ള അമിത് ഷായുടെ തന്ത്രങ്ങൾക്ക് വേഗം കൂടുന്നു; ആവനാഴിയിലെ മൂർച്ചയേറിയ ആയുധം പ്രയോഗിക്കാൻ ഒരുങ്ങി ബിജെപി; ജനുവരി മുതൽ കേന്ദ്രസർക്കാർ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയയുടെ പ്രഖ്യാപനം; മമതയെ വിറപ്പിക്കാൻ പാർട്ടിക്ക് ഇനിയും ആയുധങ്ങൾ ബാക്കി
മറുനാടൻ ഡെസ്ക്
കൊൽക്കത്ത: രാജ്യത്ത് വലിയ കോളിളക്കമുണ്ടാക്കിയ പൗരത്വ ഭേദഗതി നിയമം ജനുവരി മുതൽ കേന്ദ്ര സർക്കാർ നടപ്പാക്കാൻ സാധ്യത. ബിജെപി ദേശീയ സെക്രട്ടറി കൈലാസ് വിജയവർഗീയ ആണ് ഈ സൂചന നൽകിയത്. പശ്ചിമബംഗാളിലെ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്നതിൽ പാർട്ടിക്ക് അതീവതാൽപര്യമുണ്ടെന്ന് അദ്ദേഹം നോർത്ത് 24 പർഗാനാസ് ജില്ലയിൽ പാർട്ടി പരിപാടിക്കിടെ പറഞ്ഞു. ടിഎംസി സർക്കാർ അഭയാർത്ഥികളോട് ഒട്ടും അനുഭാവത്തോടെയല്ല പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അയൽ രാജ്യങ്ങളിൽ നിന്നുവരുന്ന പീഡിതരായ അഭയാർത്ഥികൾക്ക് പൗരത്വം നൽകുന്ന കാര്യത്തിൽ ആത്മാർത്ഥതയുള്ളതുകൊണ്ടാണ് കേന്ദ്രസർക്കാർ സിഎഎ പാസാക്കിയതെന്നു വിജയവർഗീയ പറഞ്ഞു. 'അഭയാർഥികളോട് തൃണമൂൽ സർക്കാർ അനുഭാവം പുലർത്തുന്നില്ല. നമ്മുടെ അയൽരാജ്യങ്ങളായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിൽ മതപരമായ കാര്യങ്ങളിൽ പീഡിപ്പിക്കപ്പെടുന്ന എല്ലാവർക്കും മോദി സർക്കാർ പൗരത്വം നൽകും സി.എ.എയ്ക്ക് കീഴിലുള്ള അഭയാർഥികൾക്ക് പൗരത്വം നൽകുന്ന പ്രക്രിയ അടുത്ത വർഷം ജനുവരി മുതൽ ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'.
എന്നാൽ, ബിജെപി പശ്ചിമ ബംഗാളിലെ ജനങ്ങളെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്ന് ടിഎംസി മുതിർന്ന നേതാവും മന്ത്രിയുമായ ഫിർഹദ് ഹക്കീം കുറ്റപ്പെടുത്തി. എന്താണ് ബിജെപി പൗരത്വം കൊണ്ട് അർത്ഥമാക്കുന്നത്? മാട്ടുവകൾ പൗരരല്ലെങ്കിൽ, എങ്ങനെയാണ് വർഷാവർഷം അവർ നിയമസഭാ-ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്തത്? ആളുകളെ വിഡ്ഢികളായി കരുതുന്നത് ബിജെപി അവസാനിപ്പിക്കണം, ഫിർഹദ് ഹക്കീം പറഞ്ഞു.
ബംഗ്ലാദേശിലെ മതപീഡനം കൊണ്ട് 1950 കൾ മുതൽ ബംഗാളിലേക്ക് കുടിയേറിയവരാണ് മാട്ടുവകൾ. സംസ്ഥാനത്ത് 30 ലക്ഷം ജനസംഖ്യയുള്ള ഈ വിഭാഗം നാല് നിയമസഭാ മണ്ഡലങ്ങളിലെയും നാദിയ, നോർത്ത്, സൗത്ത് 24 പർഗാനാസ് ജില്ലകളിലെ 40 വരെ നിയമസഭാ മണ്ഡലങ്ങളിലെയും ഫലങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ളവരാണ്.
അഭയാർഥി പ്രശ്നം ഏറെ ചർച്ച ചെയ്യുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. ഇവിടെ മെയ് മാസത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. മാട്ടുവകൾ അടക്കമുള്ള അഭയാർത്ഥികൾ പൗരത്വം കിട്ടിയില്ലെങ്കിൽ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തങ്ങൾക്കെതിരെ തിരിയുമെന്ന് സംസ്ഥാന ബിജെപി നേതൃത്വത്തിലെ ഒരുവിഭാഗം കരുതുന്നു. ഈ കാലതാമസവും ആശയക്കുഴപ്പവും ഒഴിവാക്കേണ്ടതാണെന്നും അവർ വിശ്വസിക്കുന്നു
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്സി, ജെയിൻ, ബുദ്ധിസ്റ്റുകൾ, ക്രൈസ്തവർ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്ലിം സമുദായത്തെ ഒഴിവാക്കിയതിൽ വൻപ്രതിഷേധമാണ് രാജ്യത്ത് ഉയർന്നു വന്നത്.
പൗരത്വനിയമഭേദഗതി വിരുദ്ധ പ്രക്ഷോഭം
പൗരത്വനിയമഭേദഗതിക്ക് എതിരെ ഡൽഹിയുടെ വടക്ക്-കിഴക്കൻ മേഖലയിൽ കടുത്ത പ്രതിഷേധമാണ് നടന്നത്. 37 പൊലീസ് ഉദ്യോഗസ്ഥർക്ക് അടക്കം 50 ഓളം പേർക്ക് പരുക്കേറ്റിരുന്നു. പൗരത്വ (ഭേദഗതി) ബിൽ 2019 കേന്ദ്ര മന്ത്രിസഭ 2019 ഡിസംബർ 4 ന് അംഗീകരിച്ചു. ഇത് 2019 ഡിസംബർ 10 ന് ലോക്സഭയും പിന്നീട് 2019 ഡിസംബർ 11 ന് രാജ്യസഭയിലും പാസാക്കി. ധ12പ ധ13പ ഇതിന് 2019 ഡിസംബർ 12 ന് രാഷ്ട്രപതിയുടെ അനുമതി ലഭിക്കുകയും ഒരു നിയമത്തിന്റെ പദവി ലഭിക്കുകയും ചെയ്തു. ഈ നിയമം 2020 ജനുവരി 10 മുതൽ പ്രാബല്യത്തിൽ വന്നു.
ബംഗാൾ പിടിക്കാൻ ബിജെപി
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പ്രത്യേക സംഘം രൂപീകരിക്കുകയാണ് ബിജെപി. 117 അംഗങ്ങളാണ് സംഘത്തിൽ ഉണ്ടാവുക.പ്രവർത്തനങ്ങൾക്കായി സംഘത്തെ 31 യൂണിറ്റുകളായി വിഭജിക്കും. ഓരോ യൂണിറ്റിനും തെരഞ്ഞെടുപ്പിന്റെ ഓരോ ചുമതലകൾ വീതം നൽകും. പ്രചാരണം, വിവര ശേഖരണം, സഹകരണം, സാമൂഹിക മാധ്യമങ്ങളുടെ കൈകാര്യം തുടങ്ങിയ ചുമതലകളാകും ഇവർക്ക് നൽകുക. ചില യൂണിറ്റുകളിൽ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി നേതാക്കളെയും ഉൾപ്പെടുത്തുമെന്നാണ് സൂചന. ഇവരിൽ എംപിമാരും എംഎൽഎമാരും ഉൾപ്പെടും.
2021 ഏപ്രിലിലോ മെയിലോ ബംഗാളിൽ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പ് മുൻപിൽ കണ്ട് നേരത്തെ തന്നെ ബിജെപി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 117 അംഗ സംഘത്തെ രൂപീകരിക്കാൻ തീരുമാനമായത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് ബംഗാളിൽ തെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ട് നേടി 18 സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. ശക്തമായ പ്രവർത്തനങ്ങളിലൂടെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മമത ഭരണത്തിന് അന്ത്യം കുറിക്കാനാകുമെന്നാണ് ബിജെപി വിലയിരുത്തുന്നത്
ഭരണവിരുദ്ധ വികാരം മുതലാക്കും
പാർട്ടി നടത്തിയ സർവേകളിൽ ഗ്രാമങ്ങളിൽ ബിജെപിക്ക് അനുകൂലമായ ചിന്താഗതിയുണ്ടെങ്കിലും നഗരങ്ങളിൽ ശക്തമായ എതിർപ്പുണ്ടെന്നാണ് കണ്ടെത്തിയത്. കേന്ദ്രപദ്ധതികളുടെ നേട്ടം ജനങ്ങളിലേക്കെത്തിയില്ലെന്ന പ്രചാരണം, ബംഗ്ലാദേശിൽ നിന്നുള്ള കടന്നുകയറ്റത്തിനെതിരെ ഉണർത്തി വിട്ട വികാരം എന്നിവ ഗ്രാമവാസികൾക്കിടയിൽ ചലനമുണ്ടാക്കിയെന്നാണു വിലയിരുത്തൽ.
എന്നാൽ നഗര, അർധനഗര പ്രദേശങ്ങളിൽ ബംഗാൾ സംസ്കാരത്തോട് ആഭിമുഖ്യമില്ലാത്ത പാർട്ടിയാണു ബിജെപിയെന്ന തൃണമൂൽ പ്രചാരണത്തിന് ഇപ്പോഴും സ്വാധീനമുണ്ട്. അതു മാറ്റിയെടുക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. ബിജെപി പ്രവർത്തകർക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങളും ജനങ്ങൾക്കിടയിൽ ചർച്ചയാക്കാൻ പാർട്ടി നോക്കുന്നുണ്ട്.
ബംഗാളിൽ വികസനം കൊണ്ടുവരാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു അവസരം കൂടി നൽകണമെന്നാണ്് ആഭ്യന്തരമന്ത്രി അമിത് ഷാ അടടുത്തിടെ ബംഗാൾ ജനതയോട് അഭ്യർത്ഥിച്ചത്. ബിജെപി അധികാരത്തിലേറിയാൽ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ മികച്ചതാക്കി തീർക്കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ജനങ്ങൾ കോൺഗ്രസിനും ഇടത് പാർട്ടികൾക്കും തൃണമൂൽ കോൺഗ്രസിനും അവസരം നൽകി. ബിജെപിക്ക് ഒരു അവസരം നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെടുന്നതെന്നും ഷാ പറഞ്ഞിരുന്നു.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിനും കോൺഗ്രസിനും സിപിഎമ്മിനും പിന്നിലായിരുന്നു ബിജെപിയുടെ പ്രകടനം. കേവലം 3 സീറ്റിൽ മാത്രമായിരുന്നു അന്ന് ബിജെപി വിജയിച്ചത്. എന്നാൽ ഇന്ന് സാഹചര്യങ്ങൾ ആകെ മാറി. 12 സീറ്റുകളാണ് ബംഗാൾ നിയമസഭയിൽ ഇപ്പോൾ ബിജെപിക്ക് ഉള്ളത്. അംഗങ്ങൾ കൂറുമാറിയതിലൂടെയും വിവിധ ഉപതിരഞ്ഞെടുപ്പുകളിലൂടെയുമാണ് ബിജെപി തങ്ങളുടെ അംഗബലം വർധിപിച്ചത്. നിയമസഭയിലെ ഈ പ്രകടനത്തേക്കാൾ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റമാണ് ബിജെപിയുടെ പ്രതീക്ഷകൾക്ക് കരുത്ത് പകരുന്നത്. 18 സീറ്റിലായിരുന്നു ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപി വിജയിച്ചത്. 2014 ലെ രണ്ട് സീറ്റിൽ നിന്നും ബിജെപി ഒറ്റയടിക്ക് 16 സീറ്റുകൾ വർധിച്ചപ്പോൾ തൃണമൂൽ കോൺഗ്രസിന് പല മണ്ഡലങ്ങളിലും അപ്രതീക്ഷിത തിരിച്ചടി നേരിടേണ്ടി വന്നു.
12 സീറ്റുകൾ നഷ്ടമായ തൃണമൂലിന് 22 സീറ്റുകൾ മാത്രമായിരുന്നു ലഭിച്ചത്. വോട്ട് വിഹിതത്തിലും തൃണമൂലിന് അരികെ എത്താൻ ബിജെപിക്ക് സാധിച്ചു. മമതയുടെ പാർട്ടിക്ക് 43.69 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ 40.64 ശതമാനം വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. ഒറ്റയടിക്ക് വർധിപ്പിച്ചത് 22.25 ശതമാനം വോട്ട്. വോട്ട് വിഹിതത്തിൽ കോൺഗ്രസിനും സിപിഎമ്മിനും തിരിച്ചടി നേരിടേണ്ടി വന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോഴും ബിജെപിയുടെ മുന്നേറ്റം പ്രകടമാണ്. 121 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപിക്ക് മേധാവിത്വം ഉള്ളത്. തൃണമൂൽ കോൺഗ്രസിനും കോൺഗ്രസിനും ഇത് യഥാക്രമം 164 ഉം 9 ഉം ആണ്. സിപിഎമ്മിന് ആവട്ടെ ഒരിടത്തും മേൽക്കൈ നേടാൻ ആയില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍