Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മോഷ്ടാവെന്ന് ആരോപിച്ച് അറസ്റ്റ് ചെയതതോടെ ഭാര്യയെ നഷ്ടമായി; പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ എത്തിയപ്പോൾ ആരും വാതിൽ പോലും തുറന്നില്ല; ഏവരും നോക്കി നിൽക്കെ വീട്ടുവളപ്പിൽ തൂങ്ങി മരണം; എലത്തൂർ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി ആത്മഹത്യാക്കുറിപ്പ്; കക്കോടിയെ ഞെട്ടിച്ച് രാജേഷിന്റെ ആത്മഹത്യ

മോഷ്ടാവെന്ന് ആരോപിച്ച് അറസ്റ്റ് ചെയതതോടെ ഭാര്യയെ നഷ്ടമായി; പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ എത്തിയപ്പോൾ ആരും വാതിൽ പോലും തുറന്നില്ല; ഏവരും നോക്കി നിൽക്കെ വീട്ടുവളപ്പിൽ തൂങ്ങി മരണം; എലത്തൂർ പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തി ആത്മഹത്യാക്കുറിപ്പ്; കക്കോടിയെ ഞെട്ടിച്ച് രാജേഷിന്റെ ആത്മഹത്യ

ജാസിം മൊയ്ദീൻ

കോഴിക്കോട്: പൊലീസ് നോക്കി നിൽക്കെ ഭാര്യയുടെ വീടിന് മുന്നിലുള്ള മരത്തിൽ കയറി ആത്മഹത്യ ചെയ്ത യുവാവിന്റെ ആത്മഹത്യ കുറിപ്പിൽ എലത്തൂർ പൊലീസിനെതിരെ പരാമർശം. എലത്തൂർ പൊലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തതിനാലാണ് തനിക്ക് കുടുംബത്തെ നഷ്ടമായതെന്ന് യുവാവിന്റെ ആത്മഹത്യകുറിപ്പിലും ശബ്ദസന്ദേശത്തിലും പറയുന്നു.

ഇന്നലെയാണ് ചേവായൂർ പൊലീസ് നോക്കി നിൽക്കെ മക്കട കോട്ടൂപാടം തെയ്യമ്പാടികണ്ടി മീത്തൽ രാജേഷ് നിവാസിൽ പരേതനായ ഗിരീഷിന്റെ മകൻ രാജേഷ്(33) ആത്മഹത്യ ചെയ്തത്. രാജേഷിന്റെ ഭാര്യയായിരുന്ന സ്ത്രീയുടെ വീടിന് മുന്നിൽ വച്ചാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് രാജേഷ് ഈ വീട്ടിലെത്തിയത്. ഏറെ നേരം കാത്തിരുന്നിട്ടും വീട്ടുകാർ വാതിൽ തുറക്കാത്തതിനെ തുടർന്ന് രാജേഷ് സമീപത്തെ പ്ലാവിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.

രാജേഷ് മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയപ്പോൾ വീട്ടുകാർ ചേവായൂർ പൊലീസിനെ വിവരമറിയിക്കുകയും ചേവായൂർ പൊലീസും അഗ്‌നിരക്ഷ സേനയും സ്ഥലത്തെത്തുകയും ചെയ്തു. പൊലീസിനെ കണ്ട രാജേഷ് കഴുത്തിൽ കുരുക്കിട്ട ശേഷം മരത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പിന്നീട് മൃതദേഹം താഴെയിറക്കാനായി അഗ്‌നിരക്ഷസേന മരത്തിൽ കയറിപ്പോഴാണ് രാജേഷ് കൈഞരമ്പുകൾ മുറിച്ചിരുന്നതായി ശ്രദ്ധയിൽപെട്ടത്. രാജേഷ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

ഇതിനിടെ രാജേഷിന്റെ ആത്മഹത്യ കുറിപ്പും സുഹൃത്തുക്കൾക്കയച്ച ശബ്ദ സന്ദേശവും പുറത്തുവന്നതിൽ നിന്നാണ് പൊലീസ് കള്ളക്കേസിൽ കുടുക്കിയതാണ് ആത്മഹത്യക്ക് കാരണമെന്ന് അറിഞ്ഞത്. രാജേഷ് കുറച്ച് കാലമായി ജയിലിലായിരുന്നു. അടുത്തിടെയാണ് പുറത്തിറങ്ങിയത്. രാജേഷ് കേസിൽ അകപ്പെട്ട നാളുകളിൽ തന്നെ ഭാര്യ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഭാര്യയെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല.

ഭാര്യയെയും ഭാര്യ വീട്ടുകാരെയും കണ്ട് കാര്യങ്ങൾ സംസാരിച്ച് രമ്യതയിൽ എത്താൻ വേണ്ടിയാണ് ഇന്നലെ വീണ്ടും കക്കോടിയിലുള്ള ഭാര്യ വീട്ടിൽ പോയത്. രാജേഷിനെ കാണാനോ സംസാരിക്കാനോ ഭാര്യ വീട്ടൂകാർ തയ്യാറാകാത്തതിനെ തുടർന്നാണ് രാജേഷ് ആത്മഹത്യ ചെയ്തത്. എലത്തൂർ പൊലീസിലെ ചിലരുടെ മോശം പ്രവർത്തികളെ ചോദ്യം ചെയ്ത്കൊണ്ട് പരാതി നൽകിയതിനാലാണ് തന്നെ കേസിൽ കുടുക്കിയത് എന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്.

കേസിൽ അകപ്പെട്ടതോടെ തനിക്ക് ഭാര്യയെ നഷ്ടമായെന്നും മോഷ്്ടാവെന്ന് മുദ്രകുത്തിയത് മാനക്കേടുണ്ടാക്കിയെന്നും രാജേഷിന്റെ ശബ്ദസന്ദേശത്തിലും ആത്മഹത്യ കുറിപ്പിലും പറയുന്നു. വസന്തയാണ് രാജേഷിന്റെ മാതാവ്. രമ്യ ഏക സഹോദരിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP