കേന്ദ്രസർക്കാരിനെ പിടിച്ചുലച്ച് കർഷക സമരം; നീളുന്ന ചർച്ചയിൽ മൗനവ്രതം ആചരിച്ച് കർഷക സംഘടനാ നേതാക്കൾ; ആശയ വിനിമയം പ്ലക്കാർഡുകളിലൂടെ; സമരം നീണ്ടാൽ ഹരിയാന ഭരണ സ്തംഭനത്തിലേക്ക്; സമാധാനമായി പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യു എൻ; ആറാംവട്ട ചർച്ച ബുധനാഴ്ച
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: കർഷക സംഘടനാ നേതാക്കളുമായി ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന തുടർചർച്ചകളിൽ പരിഹാരം കണ്ടെത്താനാകാതെ വന്നതോടെ കർഷക സമരം നരേന്ദ്ര മോദി സർക്കാരിന് കടുത്ത പ്രതിസന്ധിയാകുന്നു. കർഷകർ രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചതു മൂലമുള്ള ഭരണപരമായ പ്രശ്നങ്ങൾക്കൊപ്പം പുതുതായി ഉരുത്തിരിയുന്ന കർഷകരാഷ്ട്രീയവുമാണ് സർക്കാരിനെ ആശങ്കപ്പെടുത്തുന്നത്.
കഴിഞ്ഞ ആറ് വർഷത്തിനിടെ കേന്ദ്രസർക്കാരിനെതിരായ വലിയ പ്രതിഷേധങ്ങളിലൊന്നായി കർഷക സമരം മാറിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഇതിന്റെ സൂചനകളാണ് ശനിയാഴ്ച വിജ്ഞാൻ ഭവനിലെ ചർച്ചാവേദി കണ്ടത്. കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയിൽ മൗനവ്രതം ആചരിച്ച കർഷക സംഘടനാ നേതാക്കൾ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യെസ്, നോ എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നുകൊണ്ട് മൂന്നാംവട്ടം ചർച്ചയയ്ക്കെത്തിയ കർഷക സംഘടനകളെ അനുനയിപ്പാൻ കേന്ദ്രമന്ത്രിമാർക്കായില്ല.
മന്ത്രിമാരുടെ ചോദ്യങ്ങൾക്ക് 'യെസ്', 'നോ' എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് നേതാക്കൾ ആശയവിനിമയം നടത്തിയത്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കുറഞ്ഞ നിർദ്ദേശങ്ങളൊന്നും സ്വീകാര്യമല്ലെന്ന് സംഘടനാ നേതാക്കൾ തുടക്കത്തിൽത്തന്നെ കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. ഡൽഹി വിജ്ഞാൻ ഭവനിൽ നടന്ന ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ കർഷക നേതാക്കൾ ഈ പ്ലക്കാർഡുകൾ ഉയർത്തിക്കാണിച്ചു.
വിവാദ കർഷക നിയമങ്ങളിൽ 2 ഭേദഗതികൾ വരുത്താമെന്നും അതു സംബന്ധിച്ച ഉറപ്പ് രേഖാമൂലം നൽകാമെന്നും കേന്ദ്ര സർക്കാർ ശനിയാഴ്ചത്തെ ചർച്ചക്കിടെ വ്യക്തമാക്കിയിരുന്നു. വിവാദമായ 3 നിയമങ്ങളും പിൻവലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് കേന്ദ്രത്തിന്റെ അനുനയ ചർച്ചകൾക്കിടയിലും കർഷകർ ആവർത്തിക്കുന്നു.ബുധനാഴ്ചയാണ് കർഷകരുമായുള്ള കേന്ദ്രത്തിന്റെ അടുത്ത ചർച്ച.
അനുനയിപ്പിക്കാൻ സർക്കാർ
നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച സർക്കാർ ചില ഭേദഗതികൾ വരുത്താമെന്ന് നിർദ്ദേശിച്ചു. എ.പി.എം.സി. നിയമത്തെക്കുറിച്ചുള്ള ആശങ്കകൾ ദുരീകരിക്കാമെന്നും നിയമത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ നീക്കാമെന്നും വാഗ്ദാനം നൽകി. താങ്ങുവില സംവിധാനം തുടരുമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ആവർത്തിച്ചു. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. സമവായ നിർദ്ദേശങ്ങളെ മൗനത്തിലൂടെ കർഷകസംഘടനകൾ പ്രതിരോധിച്ചതോടെ ചർച്ച വീണ്ടും വഴിമുട്ടി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിന് 'ചെയ്യും, ചെയ്യില്ല' എന്ന ഉത്തരം മാത്രം മതിയെന്ന കർശനനിലപാട് നേതാക്കൾ സ്വീകരിച്ചതോടെ വീണ്ടും കാണാമെന്ന ഉപാധി വെച്ച് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് കർഷകർ സമ്മതിച്ചത് മാത്രമാണ് ചർച്ചയുടെ ആകെത്തുക.
സമരം തുടർന്നാൽ പ്രതിസന്ധി
കർഷകസമരത്തിന്റെ സ്വാധീനം എൻ.ഡി.എ.ക്കുള്ളിലേക്ക് പടരുന്നതിന്റെ ക്ഷീണവും ബിജെപി. കേന്ദ്ര നേതൃത്വത്തിനുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത ഭരണ-രാഷ്ട്രീയനഷ്ടങ്ങളുണ്ടാകും. കർഷക പാർട്ടിയായ ജെ.ജെ.പി.യുടെ പത്തുസീറ്റിന്റെ പിന്തുണയിൽ നിലനിൽക്കുന്ന ഹരിയാണയിലെ എൻ.ഡി.എ. സർക്കാരിനായിരിക്കും ആദ്യത്തെ ആഘാതം. പ്രശ്നം ഉടൻ പരിഹരിക്കണമെന്നാണ് ഹരിയാണയിലെ ഘടകകക്ഷിയായ ജെ.ജെ.പി. തുടർച്ചയായി ആവശ്യപ്പെടുന്നത്. കർഷക വോട്ട്ബാങ്കിന്റെ ബലത്തിലാണ് ചൗട്ടാലയുടെ പാർട്ടിയുടെ നിലനിൽപ്. സമരം തുടർന്നാൽ ജെ.ജെ.പി.ക്ക് ഭരണത്തിൽ തുടരാനാകില്ല. ശനിയാഴ്ച ഒരു സ്വതന്ത്ര എംഎൽഎ. കൂടി ഹരിയാണയിൽ രാജിവെച്ചതും സമ്മർദമേറ്റിയിട്ടുണ്ട്. എന്നാൽ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ സർക്കാരിനും ബിജെപി.ക്കും അത് ക്ഷീണമാകും.
പിന്നോട്ടില്ലെന്ന് കർഷകർ
ഉന്നയിച്ച ആവശ്യങ്ങളിൽനിന്നു കടുകിടെ പിന്നോട്ടില്ലെന്നു കർഷകർ. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കർഷക സംഘടനകൾ. സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് ഒരുഘട്ടത്തിൽ യോഗം ബഹിഷ്കരിക്കുമെന്ന് പോലും കർഷകർ ഭീഷണി മുഴക്കി ചർച്ചയുടെ ഗതിമാറ്റാനുള്ള സർക്കാരിന്റെ നീക്കത്തിലായിരുന്നു അതൃപ്തി. കോർപ്പറേറ്റുകൾക്കു സർക്കാർ വഴങ്ങിയെന്നായിരുന്നു പ്രധാന ആക്ഷേപം. നിയമത്തിലൂടെ നേട്ടം സർക്കാരിനു മാത്രമാണെന്ന് അവർ തുറന്നടിച്ചു.
ഏതാനും ദിവസങ്ങളിലായി ഞങ്ങളുടെ വാസം റോഡുകളിലാണ്. അവിടെത്തന്നെ തുടരണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെങ്കിൽ തങ്ങൾക്കു വിരോധമില്ലെന്നും പ്രതിനിധികൾ പറഞ്ഞു. കർഷകപ്രതിനിധികൾ എട്ടിനു പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിൽനിന്നു പിന്മാറില്ലെന്ന് പിന്നീട് വ്യക്തമാക്കി.
സമരാവേശത്തിന് കുറവില്ല
കർഷക പ്രക്ഷോഭം പത്താം ദിവസത്തിൽ എത്തി നിൽക്കുമ്പോഴും ഡൽഹി അതിർത്തിയിലെ സമരാവേശത്തിന് ഒട്ടും കുറവില്ല. പ്രതിഷേധക്കാർക്ക് പിന്തുണ അറിയിച്ച് സിംഘ്രു അതിർത്തിയിലേക്ക് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർഷകർ ഒഴുകിയെത്തി്. ബുധനാഴ്ച നടക്കുന ചർച്ച പൊളിഞ്ഞാൽ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുമെന്ന് രാജസ്ഥാനിലെ കർഷക സംഘടനകൾ പ്രഖ്യാപിച്ചു.സമരം നടക്കുന്ന അതിർത്തികളിൽ അർദ്ധ സൈനികരെ കൂടുതലായി കേന്ദ്ര സർക്കാർ വിന്യസിച്ചു.
പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് യു എൻ
സമാധാനപരമായി പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും അധികാരികൾ അവരെ അനുവദിക്കണമെന്നും ഐക്യരാഷ്ട്രസംഘടന. രാജ്യത്തെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് വിദേശ നേതാക്കൾ നടത്തിയ പ്രസ്താവന അനാവശ്യമാണെന്ന് ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെയാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജാരിന്റെ പ്രസ്താവന.
രാജ്യത്തെ കർഷക പ്രക്ഷോഭങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആശങ്ക പ്രകടിപ്പിച്ചതിനു പിന്നാലെ, ഇന്ത്യ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയിരുന്നു. ട്രൂഡോയുടെ പ്രസ്താവനയെ അപലപിച്ച ഇന്ത്യ, ഇത്തരം പരാമർശങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഭക്ഷണമൊരുക്കാൻ സമൂഹ അടുക്കള
പ്രക്ഷോഭം നടത്തുന്ന ലക്ഷക്കണക്കിനു കർഷകർക്കു ഭക്ഷണമൊരുക്കാൻ ഡൽഹി - ഹരിയാന അതിർത്തിയിലെ സിംഘുവിലും തിക്രിയിലുമുള്ളത് അൻപതിലധികം ലംഗറുകൾ. പുലർച്ചെ നാലിനു സമൂഹ അടുക്കള ഉണരും. 5000 പേർക്കു ഭക്ഷണം പാകം ചെയ്യുന്ന ഒരു ലംഗറിലുള്ളത് അൻപതോളം പാചകക്കാർ. നൂറ് ലീറ്റർ കൊള്ളുന്ന പാത്രത്തിൽ നിർത്താതെ തിളയ്ക്കുന്ന ചായ. ഒരു ലംഗറിൽ പ്രതിദിനം വേണ്ടത് 80 കിലോ ചായപ്പൊടി; 60 കിലോ പഞ്ചസാര, 200 ലീറ്റർ പാൽ, 500 ലീറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്.
5 മണിയോടെ ചായ റെഡി. രാവിലെ ഏഴിനു റൊട്ടി/പറാഠ, പരിപ്പ് കറി. പിന്നാലെ ചായ. ഉച്ചയ്ക്ക് 12നു ചോറും കടലയും കിഴങ്ങ് കറിയും. ഒപ്പം പായസവും. വൈകിട്ടു വീണ്ടും ചായ. രാത്രി 7 മണിയോടെ അത്താഴം ചോറും കിഴങ്ങു കറിയും, അല്ലെങ്കിൽ റൊട്ടിയും പരിപ്പ് കറിയും. ലംഗറുകൾക്കു മുന്നിലെ വഴിയിലിരുന്നാണു ഭക്ഷണം കഴിക്കുക. പാൽ, വെള്ളം എന്നിവയുമായി പുലർച്ചെ മൂന്നരയോടെ പഞ്ചാബിലെയും ഹരിയാനയിലെയും ലോറികൾ എത്തുന്നതോടെ വീണ്ടും സമൂഹ അടുക്കള ഉണരും.
നിലയ്ക്കാത്ത സമരാവേശം
വെയിലും മഞ്ഞുമേറ്റ്് റോഡരുകിൽ തുടരുമ്പോഴും സമരാവേശത്തിന് ഒട്ടും കുറവില്ല. പകലന്തിയോളം നീളുന്ന സമരച്ചൂടിന് ശേഷം ഭക്ഷണം കഴിഞ്ഞാൽ പിറ്റേന്നുള്ള സമര പരിപാടികൾക്കു രൂപം നൽകാൻ മുതിർന്ന കർഷകരുടെ ചെറുസംഘങ്ങൾ യോഗം ചേരും. പിന്നാലെ, രാത്രിയുറക്കത്തിനായി ദേശീയ പാതയ്ക്കിരുവശവുമുള്ള ലോറികളിലേക്കും ട്രാക്ടറുകളിലേക്കും.
സ്ത്രീകളും കുട്ടികളും ലോറികൾക്കുള്ളിൽ കിടക്കും; പുരുഷന്മാർ, ലോറികൾക്കു താഴെ പായ വിരിച്ചും.ഉറക്കത്തിനു മുൻപു പ്രായമായവരുടെ കാലുകളിൽ കുഴമ്പിട്ടു തടവും. തണുപ്പകറ്റാൻ കൂട്ടം കൂടിയിരുന്നു തീ കായുന്ന സംഘങ്ങളുമുണ്ട്. പ്രായമായവരിൽ ഭൂരിഭാഗവും 8 മണിയോടെ ഉറങ്ങും. പൊലീസിന്റെ നീക്കം നിരീക്ഷിക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ യുവാക്കൾ രാത്രി മുഴുവൻ ഉണർന്നിരിക്കും.
കുട്ടയിലുണ്ട് പുസ്തകശാല
സമീപമുള്ള പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, ഢാബകൾ (ഭക്ഷണശാലകൾ) എന്നിവിടങ്ങളിലാണു കർഷകർ കുളിക്കുകയും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നത്. കുളിക്കു ശേഷം പമ്പുകളും ഹോട്ടലുകളും അടിച്ചുവാരി വൃത്തിയാക്കി നൽകും. താൽക്കാലിക ശുചിമുറികളും വഴിയരികിൽ സജ്ജമാക്കിയിട്ടുണ്ട്.വിശ്രമവേള ചെലവഴിക്കാൻ പുസ്തകങ്ങളും എത്തിച്ചിട്ടുണ്ട്. സിംഘുവിലെ സമരസ്ഥലത്തുള്ള ഒരു വലിയ കുട്ടയാണു 'പുസ്തകശാല'. കുട്ടയിൽ നിറയെ പുസ്തകങ്ങളും ദിനപത്രങ്ങളും. മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാൻ വഴിയിലുടനീളം സൗരോർജ പാനലുകൾ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്