രാജ്യത്തെ നഴ്സിങ് രംഗത്ത് അടിമുടി പൊളിച്ചെഴുത്തുമായി മോദി സർക്കാർ; നഴ്സിങ് കൗൺസിലുകൾക്ക് പകരം നാഷണൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ വരും; നഴ്സിങ് കോഴ്സുകളിലേക്ക് ദേശീയ എൻട്രൻസ് പരീക്ഷ; വിദേശത്തു ജോലി തേടുന്ന നഴ്സുമാർക്ക് മാറ്റം ഗുണകരം; പരിഷ്ക്കരണത്തിന്റെ കരട് തയ്യാർ; ഫെഡറലിസത്തിന്റെ പെട്ടിയിലെ ആണിയെന്ന് വിമർശിച്ചു ഇടതുപക്ഷം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ലോകത്ത് അതിവേഗം മാറ്റങ്ങൾക്ക് വിധേയമാകുന്നത് ശാസ്ത്രമേഖലയാണ്. അത് വൈദ്യശാസ്ത്ര രംഗമായാലും മറ്റേതു രംഗമായാലും. ലോകത്തെ മുടിക്കുമെന്ന് കരുതിയ മഹാരോഗങ്ങളെ പ്രതിരോധിക്കാൻ പോലും വൈദ്യശാസ്ത്രത്തെ പുതിയ നേട്ടങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കലും ഇന്ത്യൻ ആരോഗ്യ രംഗത്തെ പരിശോധിച്ചു ഈ മാറ്റം വളരെ സാവധാനത്തിലാണ്. 1947-ലെ ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിയമം അനുസരിച്ചായിരുന്നു ഇന്ത്യയിലെ നഴ്സിങ് വിദ്യാഭ്യാസം പ്രവർത്തിച്ചു പോന്നത്. കാലോചിതമായ മാറ്റങ്ങളില്ലാതെ കിടന്ന ഈ മേഖലയിൽ അടിമുടി പൊളിച്ചെഴുത്തുകായാണ് കേന്ദ്ര സർക്കാർ.
ഇന്ത്യൻ നഴ്സിങ് മേഖലയിൽ അടമുടി പൊളിച്ചെഴുതുന്നതിനും സിലബസും പരീക്ഷയും അടക്കം ഏകീകരിക്കുന്നതിനുമായി കേന്ദ്രസർക്കാർ പുതിയ നഴ്സിങ് ബിൽ കൊണ്ടുവരികയാണ്. നാഷണൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ 2020 എന്ന പേരിൽ ബില്ലിന്റെ കരടു തയ്യാറാക്കി പൊതുജന അഭിപ്രായത്തിനായി സമർപ്പിച്ചിരിക്കയാണ്. ഇന്നും നാളെയുമായി ഈ ബില്ലിന്മേലുള്ള അഭിപ്രായം അറിയിക്കാൻ സാധിക്കും.
നാഷണൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ ഇപ്പോഴത്തെ നിലയിൽ നടപ്പിലാക്കുമ്പോൾ കേന്ദ്രസർക്കാറിന് മേൽ ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന്റെ പിടി മുറുകുകയും സംസ്ഥാന സർക്കാറുകൾക്ക് അധികാരം കുറയുകയും ചെയ്യും. എന്നാൽ, ഏകീകൃത പരീക്ഷയും മറ്റു സംവിധാനങ്ങളും വരുന്നതോടെ വിദേശങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മലയാളി നഴ്സുമാർക്ക് നൂലാമാലകൾ ഇല്ലാതെ കഴിവുകൾ ഉള്ളവർക്ക് എളുപ്പം ജോലി തേടാൻ അവസരങ്ങൾ ഉണ്ടാകും.
1947-ലെ ഇന്ത്യൻ നഴ്സിങ് കൗൺസിൽ നിയമം പൂർണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് പുതിയ നിയമം ഒരുങ്ങുന്നത്. നഴ്സിങ് മേഖലയിൽ രാജ്യത്ത് ഒറ്റ പരീക്ഷ എന്ന നിലപാടാണ് ഇതിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കുന്നത്. നിലവിൽ വിവിധ സംസ്ഥാനങ്ങളിലെ നഴ്സിങ് കൗൺസിലുകൾക്ക് കീഴിലുള്ള അംഗീകാരത്തോടെ പ്രവർത്തിക്കുന്ന പല കോഴ്സുകളും ഉണ്ട്. എന്നാൽ, പുതിയ ബിൽ നിയമം ആകുന്നതോടെ ഇത്തരം സംസ്ഥാന കൗൺസിലുകൾ അപ്രസക്തമാകും. പകരം നാഷണൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കമ്മീഷൻ സ്ഥാപിക്കും. ഈ കമ്മീഷനാകും നഴ്സിങ് വ്ിദ്യാഭ്യാസ രംഗത്തെ സർവ്വാധിപത്യം.
ഇന്ത്യയിൽ നഴ്സിങ് കോഴ്സുകൾ പാസായവരുടെ ദേശീയ രജിസ്റ്റർ തയ്യാരാക്കുകയും വിദേശത്തുള്ള നഴ്സുമാർക്ക് ഇവിടെ തിരികെ ജോലി ചെയ്യാൻ ടെസ്റ്റ് പാസാകുകയും വേണം എന്ന് നിഷ്ക്കർഷിക്കുന്നു. ഇന്ത്യൻ നഴ്സിങ് കൗൺസിലും സംസ്ഥാന നഴ്സിങ് കൗൺസിലുകളും ഇല്ലാതാകുമ്പോൾ പകരം വരുന്ന നാഷണൽ നേഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷനിൽ കൂടുതൽ അധികാരം കേന്ദ്രസർക്കാറിനാകും. നഴ്സിംക് കോഴ്സുകളുടെ കരിക്കുലം തയ്യാറാക്കുന്നതും കോഴ്സുകളുടെ നടത്തിപ്പും നേഴ്സിങ് സ്കൂളുകൾക്കുള്ള അംഗീകാരം നൽകുന്നതും യോഗ്യതാ പരീക്ഷ നടത്തുന്നതും അടക്കമുള്ള കാര്യങ്ങൾ ദേശീയ കമ്മീഷനിൽ നിക്ഷിപ്തമാകുംയ
45 അംഗങ്ങളാകും നഴ്സിങ് കമ്മീഷനിൽ ഉണ്ടാകുക. ഇവരിൽ 40 പേരെയും കേന്ദ്രസർക്കാറാകും നോമിനേറ്റ് ചെയ്യുക എന്ന പ്രത്യേകതയുമുണ്ട്. ആറ് സോണുകളിൽ നിന്നാണ് അംഗങ്ങളെ തിരഞ്ഞെടുക്കുക. രാജ്യത്തെ ഇരുപത്തി അഞ്ചോളം സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ കമ്മീഷനിൽ അംഗങ്ങൾ ആയിരിക്കുംമെവ്വാണ് കരട് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഈ കമ്മീഷനിൽ സംസ്ഥാന ഗവണ്മെന്റുകൾക്ക് പ്രാതിനിധ്യം ഇല്ല.
കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും നഴ്സിംഗിന് അഡ്മിഷൻ ലഭിക്കുന്നത് പ്ലസ്ടുവിലെ സയൻസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ്. പുതിയ നിയമം നിലവിൽ വന്നാൽ അതിന് പകരം ദേശീയ എൻട്രൻസ് പരീക്ഷ എഴുതേണ്ടി വരും. ഇതിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും നഴ്സിങ് കോഴ്സുകളിൽ അഡ്മിഷൻ ലഭിക്കുകയും ചെയ്യുക. ഇങ്ങനെ എൻട്രൻസ് പരീക്ഷ എഴുതേണ്ടി വരുമ്പോൾ കേരളത്തിൽ നിന്നും നഴ്സിങ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ രാജ്യത്തെ മറ്റ് വിദ്യാർത്ഥികളോടും മത്സരിക്കേണ്ടി വരും.
അതേസമയം വിദേശങ്ങളിൽ ജോലി തേടുന്നവർക്ക് അനേകം നഴ്സിങ് കൗൺസിലുകളുടെ അംഗീകാരമെന്ന കടമ്പ കടന്ന് ഇന്ത്യൻ നഴ്സിങ് കമ്മീഷൻ സർട്ടിഫിക്കറ്റുണ്ടെങ്കിൽ മറ്റെവിടെയും എളുപ്പത്തിൽ ജോലി തേടാം എന്ന സ്ഥിതിയും ഉയരുന്നുണ്ട്. അതേസമയം നഴ്സിങ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും പ്രാക്ടീസ് ചെയ്യാൻ വീണ്ടും പരീക്ഷ എഴുതണം എന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്ന അഭിപ്രായവും നഴ്സുമാർക്കിടയിൽ നിന്നും ഉയരുന്നുണ്ട്.
ബില്ലിന്റെ ഗുണഗണങ്ങൾ എന്തൊക്കെ?
രാജ്യത്തെ നഴ്സിങ്ങ് മേഖലയിലെ ഏറ്റവും വിപ്ലവകരമായ മാറ്റത്തിനാണ് ഈ ബില്ല് വഴിവെക്കുക.നിലവിലെ രീതിയനുസരിച്ച് രാജ്യത്ത് ഒരോ സംസ്ഥാനങ്ങൾക്കും അവരുടെതായ നഴ്സിങ്ങ് ആൻഡ് മിഡൈ്വഫറി കൗൺസിലാണ്. ഇത് സമ്പ്രദായം ഈ മേഖലയിലെ ഉദ്യോഗാർത്ഥികൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഒരു സംസ്ഥാനത്ത് പഠിച്ച ഒരു നഴ്സിന് മറ്റൊരു സംസ്ഥാനത്ത് ജോലി ചെയ്യണമെങ്കിൽ പ്രത്യേക വെരിഫിക്കേഷൻ ഉൾപ്പടെ കടമ്പകൾ ഏറെയാണ്. എന്നാൽ ബില്ല് വന്ന ഏകീകൃത കൗൺസിൽ യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.നമ്മുടെ നഴ്സുമാർക്ക് വിദേശരാജ്യങ്ങളിൽ നേരിടുന്ന പ്രധാന പ്രശ്നം വിവിധങ്ങളായ ഈ നഴ്സിങ്ങ് കൗൺസിലുകളാണ്.ഈ ഒരൊറ്റ കാരണം കൊണ്ട് അവസരം നഷ്ടപ്പെട്ടവരും അനവധി. ബില്ല് യാഥാർത്ഥ്യമാകുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.
ഇനിമുതൽ നഴ്സിങ്ങ് പഠിക്കുന്ന ഒരോ വിദ്യാർത്ഥിക്കും സർട്ടിഫിക്കറ്റ് ലഭിക്കുക ഇന്ത്യൻ നഴ്സിങ്ങ് കമ്മീഷന്റെ കീഴിലായിരിക്കും. അതിന് വിദേശ രാജ്യങ്ങളിൽ കൃത്യമായ പരിഗണ ലഭിക്കുകയും ചെയ്യും.അതോടെ വിദേശത്ത് ജോലി ലഭിക്കുന്നതിനുണ്ടാകുന്ന പ്രയാസങ്ങൾ മാറുകയും ചെയ്യും. ഒരൊറ്റ പ്രവേശന പരീക്ഷയാണ് ഇനി മുതൽ നഴ്സിങ്ങ് പഠനത്തിനായി വിദ്യാർത്ഥികൾക്കുണ്ടാവുക. ഒപ്പം പണം കൊടുത്തും മറ്റും അനധികൃതമായി സീറ്റുകൾ നേടിയെടുക്കുന്ന പ്രവണതയ്ക്കും അറുതിയാവും.എല്ലാ നഴ്സിങ്ങ് കോളേജികൾക്കും അംഗീകാരം നിർബന്ധമാകുകയും നഴ്സിങ്ങ് കോളേജുകൾ നിയന്ത്രണ വിധേയമാവുകയും ചെയ്യും.ഇതുവഴി ആരുടെയും അവസരം നഷ്ടപ്പെടുകയുമില്ല. മാത്രമല്ല മേഖലയിലെ നടപടി ക്രമങ്ങൾക്കുണ്ടാകുന്ന കാലതാമസവും ഇതോടെ പരിഹരിക്കപ്പെടും.
ഫെഡറലിസത്തിന്റെ പെട്ടിയിലെ ആണിയെന്ന് ഇടതുപക്ഷം
അതേസമയം പുതുതായി കേന്ദ്രം തയ്യാറാക്കിയ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മീഷൻ ബിൽ 2020ന് എതിരെ കേരളത്തിലെ ഇടതുനഴ്സിങ് സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ സ്ഥാനങ്ങളുടെ കീഴിലുള്ള ആരോഗ്യ വിദ്യാഭ്യാസ രംഗത്തിന്റെ അധികാരം കവരുന്നത് ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമാണെന്നാണ് ഇടതു സംഘടനകൾ അഭിപ്രായപ്പെടുന്നു. പ്ലസ്ടു മാനദണ്ഡം മാറ്റി എൻട്രൻ്സ് പരീക്ഷ ആക്കുമ്പോൾ മലയാളികൾക്ക ഈ മേഖലയിൽ ഉള്ള മേധാവിത്വം നഷ്ടമാകുമെന്നുമാണ് ഇവർ വാദിക്കുന്നത്.
ദേശീയ നേഴ്സിങ് കൗൺസിലും സംസ്ഥാന നേഴ്സിങ് കൗൺസിലുകളും ഇല്ലാതാക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ലെന്നതാണ് മറ്റൊരു വാദം. സംസ്ഥാനങ്ങൾക്ക് ദേശീയ കമ്മീഷനിൽ പ്രതിനിധികൾ ഇല്ലാത്തതും ഇവർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ അധികാരം പൂർണമായും കരവരുന്നതോടെ നഴ്സിങ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് മാനദണ്ഡങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്ത അവസ്ഥയാകുമെന്നുമാണ് ഇടതു സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
പരാതി പരാഹാരവും പ്രശ്നമാകുമെന്നുമാണ് മറ്റൊരു ആക്ഷേപം. റഗുലേറ്ററി ബോഡികളെ ധരിപ്പിക്കുന്ന പരാതികളിൽ അന്തിമ തീരുമാനം ബില്ലിലെ സെക്ഷൻ 49 അനുസരിച്ച് ദേശീയ കമ്മീഷൻ അംഗീകരിച്ച അധികാരിക്കോ എത്തിക്സ് ആൻഡ് രജിസ്ട്രേഷൻ ബോർഡ് അംഗത്തിനോ സംസ്ഥാന കമ്മീഷനോ മാത്രമേ പരാതി നൽകാനാകൂ. നഴ്സുമാർക്ക് കോടതിയെ സമീപിക്കാനാകില്ലെന്നതും പ്രശ്നമായി നിലനിൽക്കുന്നുണ്ട്്.. ഇത് ചൂഷണങ്ങൾക്ക് വഴിവയ്ക്കും. ആനുകൂല്യങ്ങൾ സംബന്ധിച്ചും ബില്ലിൽ പരാമർശമില്ലെന്നതും വിമർശനങ്ങൾക്ക് ഇടയാക്കുന്നതാണ്. നഴ്സുമാരുടെ അവകാശങ്ങളെ കുറിച്ചുള്ള ഉറപ്പ് ഇല്ലാത്താകുമെന്ന അഭിപ്രായവും ശക്തമാണ്.
മലയാളി കുത്തക തകർക്കാൻ ഡൽഹി ബാബുമാരെന്ന് ആക്ഷേപം
അതേസമയം പോരായ്മകൾ ഉണ്ടെങ്കിലും അന്തർദേശീയ നിലവാരത്തിലേക്ക് ഇന്ത്യൻ നഴ്സിങ് മേഖലയെ ഉയർത്തി കൊണ്ടുവരാനുള്ള ശ്രമമാണ് ഇതെന്ന കാര്യം വസ്തുതയാണ്, എന്നാൽ, നഴ്സിങ് മേഖലയിൽ മലയാളികളുടെ ഏകാധിപത്യം അവസാനിപ്പിക്കാനുള്ള ഡൽഹി ബാബുമാരുടെ നീക്കമാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമായി ഉയരുന്നുണ്ട്.
വിവിധ സംസ്ഥാനങ്ങളിലായി ഈ രംഗത്ത് നിലനിൽക്കുന്ന ലോബികളുടെ കുത്തക തകർക്കുന്നുവെന്നതും കടുത്ത മോദി വിരോധവുമാണ് ബില്ലിനെതിരെ മുന്നിട്ടിറങ്ങുന്നവരുടെ പ്രധാന അജണ്ട. ഇ രംഗത്ത് ജോലി ചെയ്യുന്നവർ പോലും മസ്സുകൊണ്ട് അംഗീകരിക്കുന്നതാണ് ഈ ബില്ലെന്ന് പകൽപോലെ സത്യമാണ്. പക്ഷെ മോദി വിരുദ്ധ എന്ന ഒരൊറ്റകാരണം കൊണ്ട് ബില്ലിനെതിരെ പ്രതിഷേധം ഉയർത്തുന്നവർ ബില്ലിന്റെ ഗുണവശങ്ങൾ കണ്ടില്ലെന്ന് നടിക്കുകയയാണ് ചെയ്യുന്നത്. ബില്ലിൽ അഭിപ്രായം അറിയിക്കുവാനുള്ള സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് ബില്ലിനെതിരെ പ്രചരണം ശക്തമാകുന്നത്.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- 157 പുതിയ നഴ്സിങ് കോളേജുകൾ തുടങ്ങാൻ അംഗീകാരം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- നഴ്സിങ് ജോലിയിൽ ഉയരാൻ ആഗ്രഹമുള്ളവർക്ക് യുകെ പോലെ മറ്റൊരു സ്ഥലമില്ല
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്