പഠനത്തിൽ മിടുമിടുക്കി; ബി.എസ്.സിക്ക് നേടിയത് 90 ശതമാനത്തിലേറെ മാർക്ക്; സ്വാശ്രയ മുതലാളിമാർക്ക് ലക്ഷങ്ങൾ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ പഠനം നിർത്താനൊരുങ്ങി ശിഖ; സർക്കാർ കോളജുകളിൽ എം.എസ്.സി ബയോകെമിസ്ട്രി ഇല്ലാത്തതിനാൽ ഭാവി അനിശ്ചിതത്വത്തിലായ നിരവധി പേർ വേറെയും
മറുനാടൻ ഡെസ്ക്
പത്തനംതിട്ട: ബി.എസ്.സിക്ക് തൊണ്ണൂറ് ശതമാനത്തിന് മുകളിൽ മാർക്ക് നേടിയിട്ടും ഉപരിപഠനത്തിന് സാധ്യത ഇല്ലാത്തതിനാൽ പഠനം നിർത്താനൊരുങ്ങി ഒരു പെൺകുട്ടി. പത്തനംതിട്ട ജില്ലയിലെ തെങ്ങമം ഗീതാലയത്തിൽ ശിഖ എന്ന പെൺകുട്ടിയാണ് സംസ്ഥാനത്ത് കോഴ്സിന്റെ അപര്യാപ്തത മൂലം പഠനം തന്നെ ഉപേക്ഷിക്കുന്നത്. സംസ്ഥാനത്തെ സർക്കാർ മേഖലയിൽ ബയകെമിസ്ട്രിക്ക് പിജി കോഴ്സുകൾ ഇല്ലാത്തതാണ് ശിഖയുടെ വിദ്യാഭ്യാസം തന്നെ വഴിമുട്ടി നിൽക്കാൻ കാരണം.
പത്താം ക്ലാസിലും പ്ലസ് ടുവിനും മികച്ച വിജയം നേടിയാണ് ശിഖ പത്തനംതിട്ട ജില്ലയിലെ ഒരു പ്രമുഖ കോളജിൽ ബിരുദ പഠനത്തിന് ചേരുന്നത്. ബയോകെമിസ്ട്രി മെയിൻ എടുത്തായിരുന്നു ബിരുദ പഠനം. ലോകത്തിന്റെ ഭാവി ബയോകെമിസ്ട്രിയെ ചുറ്റിപ്പറ്റിയാണ് എന്ന തിരിച്ചറിവും ലോകമെമ്പാടും അനന്തമായ ജോലി സാധ്യതകളുമായിരുന്നു ശിഖയെ ഈ വിഷയം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. എന്നാൽ, സംസ്ഥാനത്തെ ഒരൊറ്റ സർക്കാർ കോളജിലും ബയോകെമിസ്ട്രിയിൽ എം.എസ്.സി കോഴ്സ് ഇല്ലായെന്ന് ഈ പെൺകുട്ടി തിരിച്ചറിയുന്നത് ഡിഗ്രിക്ക് 90 ശതമാനത്തിലേറെ മാർക്ക് വാങ്ങി പാസായതിന് പിന്നാലെയാണ്.
പി ജി പ്രവേശനത്തിനുള്ള ഇൻഡക്സ് മാർക്ക് 902.476 ആണ് ശിഖക്ക് ഉള്ളത്. എന്നാൽ, കേരള, എംജി സർവകലാശാലകളിൽ എം.എസ്.സി ബയോകെമിസ്ട്രിയിൽ സർക്കാർ സീറ്റുകൾ ഇല്ലാത്തതാണ് ഈ മിടുക്കിയുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്നത്. ഇഷ്ട വിഷയമായ ബയോകെമിസ്ട്രിയിൽ ഉപരിപഠനത്തിന് ഇനി ആശ്രയിക്കേണ്ടത് സ്വാശ്രയ കോളജുകളെയാണ്. അതിന് ലക്ഷങ്ങൾ ഫീസ് വേണ്ടിവരും. സെയിൽസ് മാനായ ശിഖയുടെ അച്ഛന് അത്രയധികം പണം കണ്ടെത്താനാകില്ല. അതിനാൽ പഠനം ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള ഏകവഴിയെന്ന് ഈ പെൺകുട്ടി പറയുന്നു. നിരവധി കുട്ടികൾ ബയോകെമിസ്ട്രി പഠിച്ച ശേഷം ലക്ഷങ്ങൾ ഫീസ് നൽകാൻ ഇല്ലാത്തതിനാൽ പഠനം അവസാനിപ്പിക്കേണ്ട ഗതികേടിലാണെന്നും ഈ പെൺകുട്ടി പറയുന്നു. തങ്ങളുടെ കോളജിൽ നിന്നും മാത്രം ഈ വർഷം 35 പേർ മികച്ച വിജയം നേടിയെന്ന് ശിഖ ചൂണ്ടിക്കാട്ടുന്നു. ഇതിൽ ഭൂരിപക്ഷം വിദ്യാർത്ഥികളും 85 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയാണ് പാസായത്. എന്നാൽ, വെറും അഞ്ച് പേർക്ക് മാത്രമാണ് എം.എസ്.സി ബയോകെമിസ്ട്രിക്ക് അഡ്മിഷൻ ലഭിച്ചതെന്നും ശിഖ പറയുന്നു.
വളരെ ഇഷ്ടപ്പെട്ടാണ് ബയോകെമിസ്ട്രി തിരഞ്ഞെടുത്തത് എന്ന് ശിഖ പറയുന്നു. അനന്ത സാധ്യതകളുള്ള വിഷയം എന്ന നിലയിലും ലോകത്ത് മെഡിക്കൽ ഗവേഷണ രംഗത്ത് നിസ്തൂലമായ സേവനം നൽകുന്ന ശാസ്ത്രശാഖ എന്ന നിലയിലും വളരെ പ്രതീക്ഷയോടെയാണ് പഠിച്ചത്. എന്നാൽ,ബി.എസ്.സിയിൽ മികച്ച വിജയം നേടിയിട്ടും കേരളത്തിൽ ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം വളരെ കുറവാണെന്ന് ശിഖ പറയുന്നു.
ബി.എസ്.സി ഇഷ്ടം പോലെ; പിജി സീറ്റുകൾ വിരലിലെണ്ണാവുന്നവ
കേരള യൂണിവേഴ്സിറ്റിയുടെ ഗവൺമെന്റ്- എയ്ഡഡ്- സെൽഫ് ഫിനാൻസിങ് കോളജുകളിൽ നിന്ന് മാത്രം പ്രതിവർഷം 360ഓളം കുട്ടികൾ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നു എന്നാണ് കണക്ക്. ഇതിൽ തുടർപഠനത്തിന് യോഗ്യത നേടുന്ന കുട്ടികൾക്ക് 15 ഗവൺമെന്റ് സീറ്റും 15 എയ്ഡഡ് സീറ്റുകളുമാണ് നിലവിലുള്ളത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ എട്ട് കോളജുകളിലായി 300 ബിരുദ സീറ്റുകൾ ഉള്ളപ്പോൾ ബിരുദാനന്തരബിരുദത്തിന് യൂണിവേഴ്സിറ്റിയിൽ ഉൾപ്പെടെ 32 സീറ്റുകൾ മാത്രമാണ് ഉള്ളത്. കണ്ണൂർ സർവകലാശാലയിലാകട്ടെ ബിരുദ കോഴ്സുകളോ പിജി കോഴ്സുകളോ ഈ വിഷയത്തിൽ സർക്കാർ-എയ്ഡഡ് കോളജുകളിൽ ഇല്ല. ഇത്രയും പ്രാധാന്യമുള്ള ഒരു കോഴ്സ് സെൽഫ് ഫിനാൻസിങ് മേഖലയിലാണ് മാറിമാറി വന്ന സർക്കാരുകൾ ബയോകെമിസ്ട്രിയെ പരിഗണിക്കുന്നത്.
ഇത് കേരളത്തിലെ മാത്രം അവസ്ഥയാണെന്നാണ് ബയോകെമിസ്ട്രി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ലോകമെങ്ങും ഇന്ന് വളരെയധികം ശ്രദ്ധ നൽകുന്ന ഒരു ശാസ്ത്ര ശാഖയാണ് ബയോകെമിസ്ട്രി. കേരളത്തിലെ നിരവധി സർക്കാർ-എയ്ഡഡ് കോളജുകളിൽ ബി.എസ്.സി ബയോകെമിസ്ട്രി കോഴ്സുകൾ ഉണ്ട്. ഇത് കണ്ട് മിടുക്കരായ നിരവധി പേർ പ്ലസ്ടുവിന് ശേഷം ബയോകെമിസ്ട്രി തിരഞ്ഞെടുക്കും. അപ്പോൾ കേരളത്തിലെ ഇതിന്റെ ഉപരിപഠന സാധ്യതയെ കുറിച്ച് ആരും അന്വേഷിക്കാറില്ല. എന്നാൽ, കേരളത്തിലെ ഒരൊറ്റ സർക്കാർ കോളജിലും എം.എസ്.സി ബയോകെമിസ്ട്രി ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഇതുവഴി മിടുക്കരായ ഒട്ടനവധി വിദ്യാർത്ഥികളാണ് ഓരോ വർഷവും തങ്ങളുടെ സ്വപ്നങ്ങൾ സ്വയം ഇല്ലാതാകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്നത്.
അനന്തമായ തൊഴിൽ- ഗവേഷണ സാധ്യതകളുള്ള ഒരു ശാസ്ത്ര ശാഖയിൽ ബിരുദമെടുത്ത ശേഷം, മതിയായ തുടർപഠന സാധ്യതകളില്ലാതെ പഠനം പാതിയിൽ ഉപേക്ഷിക്കേണ്ടി വരുന്നത് ഓരോ വർഷവും നൂറുകണക്കിന് വിദ്യാർത്ഥികളാണ്. ലോകത്തിൽ ജൈവരസന്ത്ര മേഖലയിൽ കേരളത്തിന്റെ സംഭാവനകളായി ഉയർന്ന് വരേണ്ടിയിരുന്ന അനവധി പ്രതിഭകൾ ഇത്തരത്തിൽ അവസരം നിഷേധിക്കപ്പെട്ട് പോയിട്ടുണ്ട്.
അവഗണിക്കപ്പെടുന്നത് അനന്ത സാധ്യതകളുള്ള വിഷയം
ലോകമെമ്പാടും അനന്ത സാധ്യതകളുള്ള വിഷയമാണ് ബയോകെമിസ്ട്രി എന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ജീവൻരക്ഷാ മരുന്നുകൾ ഉൾപ്പെടെ കണ്ടുപിടിക്കുന്നതിന് ഈ ശാസ്ത്രശാഖ നൽകുന്ന പങ്ക് വളരെ വലുതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി രസന്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹമാകുന്നതും ബയോകെമിസ്ട്രി ഗവേഷകരാണെന്നും ഇവർ പറയുന്നു. നൊബേൽ സമ്മാന ജേതാക്കളിൽ രണ്ട് പ്രാവശ്യം നൊബേൽ സമ്മാനം നേടിയ ഫ്രെഡറിക് സാംഗർ മുതൽ 2020ൽ നൊബേൽ സമ്മാനത്തിന് അർഹയായ ജെന്നിഫർ ഡൂഡ്ന വരെ ബയോകെമിസ്ട്രി ഗവേഷകർ ആയിരുന്നു. ഇന്ത്യയുടെ മുൻനിര ഗവേഷകരിൽ കേരളത്തിലെ ബയോകെമിസ്റ്റുകളായ ഡോ. കെ ടി അഗസ്റ്റിനും ഡോ. വേണുഗോപാൽ പി മേനോനും മാത്രമാണ് ഇടംപിടിച്ചിട്ടുള്ളത്. ഇതിൽ ഡോ. കെ ടി അഗസ്റ്റിൻ, ലോക ഗവേഷകരുടെ റാങ്കിങ് പട്ടികയിൽ 434-ാം സ്ഥാനത്താണെന്നും ബയോകെമിസ്ട്രി വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.
കേരളം ഒഴികെ ലോകമെമ്പാടും ഇന്ന് ബയോകെമിസ്ട്രി എന്ന ശാസ്ത്ര ശാഖയെ വളരെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. വർത്തമാനകാല ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളായ വിവിധതരം സൂക്ഷ്മാണുക്കളുടെ ആക്രമണം, പരിസ്ഥിതി മലിനീകരണം, ആഗോള താപനം എന്നിവക്കെല്ലാം ഉള്ള മറുപടിയും പ്രതീക്ഷയും ബയോകെമിസ്ട്രി മാത്രമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് വൈറസിന്റെ ജനിതകഘടന, വ്യാപനം, ഇല്ലായ്മ ചെയ്യൽ എന്നീ അടിസ്ഥാന തലത്തിലുള്ള പഠനങ്ങൾക്ക് ജൈവരസതന്ത്രത്തിനുള്ള സ്ഥാനം വിലപ്പെട്ടതാണെന്നും ഇവർ പറയുന്നു. ഗവേഷണ സ്ഥാപനങ്ങൾ, ഫാർമസ്യൂട്ടിക്കൽ ലാബുകൾ, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിലെല്ലാം തന്നെ ബയോകെമിസ്റ്റുകൾ വലിയ പങ്കാണ് വഹിക്കുന്നത് എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
തൊഴിൽ സാധ്യതയും വളരെയേറെ
ലോകമെമ്പാടും വലിയ തൊഴിൽ സാധ്യതയാണ് ഈ വിഷയം തുറന്നിടുന്നത്. എന്നാൽ, കേരളം ഇപ്പോഴും ഈ ശാസ്ത്ര മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല. ബയോകെമിസ്ട്രി വിദഗ്ദ്ധർക്ക് ഗവേഷണ സ്ഥാപനങ്ങളുടെ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കാൻ സാധിക്കും. ഫാർമസ്യൂട്ടിക്കൽ, ബയോടെക് കമ്പനികളിലും തൊഴിലവസരങ്ങളുണ്ട്. കേരളത്തിലെ പ്രധാന ഗവേഷണ സ്ഥാപനങ്ങളായ ഐസർ, ടിബിജിആർഐ, സിടിസിആർഐ, എൻഐഐഎസ്ടി, ആർജിസിബി, പുതുതായി നിലവിൽ വന്ന ബയോളജിക്കൽ പാർക്ക് എന്നീ സ്ഥാപനങ്ങളിൽ ബയോകെമിസ്ട്രി ഗവേഷകർ വഹിക്കുന്ന പങ്ക് നിസ്തൂലമാണ്. മലിനീകരണ നിയന്ത്രണ ബോർഡ്, വിവിധ രോഗനിർണയ ലാബുകൾ, മരുന്ന് നിർമ്മാണ കമ്പനികൾ, ക്വാളിറ്റി കൺട്രോൾ ലാബുകൾ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മിൽമ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ഒട്ടനവധി തൊഴിലവസങ്ങളാണ് ഈ മേഖലയിൽ ഉള്ളത്. കാൻസർ റിസർച്ച്, എയ്ഡ്സ് കൺട്രോൾ, ജീവിത ശൈലീരോഗനിവാരണം തുടങ്ങിയവയിലും ബയോകെമിസ്ട്രി വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
പിജി കോഴ്സ് എന്ന ആവശ്യം വനരോദനമാകുന്നു
സംസ്ഥാനത്തെ സർക്കാർ കോളജുകളിൽ ബയോകെമിസ്ട്രിയിൽ എം.എസ്.സി വേണമെന്ന ആവശ്യം കാലങ്ങളായി ഈ സബ്ജക്ട് പഠിക്കുന്ന വിദ്യാർത്ഥികൾ ഉയർത്തുന്നുണ്ട്. എന്നാൽ പലപ്പോഴും ഈ വിഷയത്തെ തഴയുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. 1999ൽ തിരുവനന്തപുരം വിമൻസ് കോളജിൽ ബയോകെമിസ്ട്രിയിൽ ബിരുദ കോഴ്സ് ആരംഭിച്ചിട്ടും പിജി കോഴ്സിന് അനുവാദം നൽകിയിട്ടില്ല. ഈ കോളജ് ഉൾപ്പെടെ തിരുവനന്തപുരത്ത് മാത്രം നാല് കോളജുകളിൽ ബയോകെമിസ്ട്രിയിൽ ബിരുദ പഠനം നടക്കുന്നുണ്ട്. എന്നാൽ, ബയോകെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദ പഠനത്തിന് കേരളത്തിൽ ഒരു സർക്കാർ കോളജിലും അവസരമില്ല. ഇതിന് മാറ്റമുണ്ടാകണം എന്നാണ് വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നത്. ഈ വിഷയത്തിൽ അധികൃതരുടെ ശ്രദ്ധ എത്രയും വേഗം എത്തിച്ചേരണമെന്നാണ് ഇവരുടെ ആവശ്യം.
സെൽഫ് ഫിനാൻസിങ് കോളജുകളിൽ പ്രവേശനം നേടാനാകുക ഭീമമായ തുക ഫീസ് നൽകാൻ ശേഷിയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതിന് കഴിയാത്തവർ പഠനം അവസാനിപ്പിക്കുകയോ മറ്റ് കോഴ്സുകളിലേക്ക് തിരിയുകയോ ആണ് പതിവ്. 85 ശതമാനം മാർക്ക് വാങ്ങുന്നവർക്ക് പോലും ഗവൺമെന്റ് കോളജുകളിൽ പഠിക്കാനാകാതെ പഠനം വഴിമുട്ടി നിൽക്കുന്ന അവസ്ഥയാണ് ഉള്ളത്. കേരളത്തിൽ ശാസ്ത്ര മേഖലയെ പ്രമോട്ട് ചെയ്യുന്ന ഇടത് പക്ഷ സർക്കാർ പോലും എന്തുകൊണ്ടാണ് ഈ ശാസ്ത്ര മേഖലയോട് ഇങ്ങനെ മുഖം തിരിക്കുന്നതെന്ന് വിദ്യാർത്ഥികൾ ചോദിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് നിവേദനം അയച്ചിട്ടുണ്ടെന്നും പുതിയ പിജി കോഴ്സ് സർക്കാർ മേഖലയിൽ അനുവദിക്കും എന്നാണ് പ്രതീക്ഷയെന്നും വിദ്യാർത്ഥികൾ പറയുന്നു.
Stories you may Like
- ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പുറത്തായതിന്റെ നിരാശ വെളിപ്പെടുത്തി ശിഖ പാണ്ഡെ
- മകനെ കുറിച്ചുള്ള ശിഖർ ധവാന്റെ പോസ്റ്റിൽ പ്രതികരിച്ച് അക്ഷയ് കുമാർ
- ശിഖർ പഹീരിയയെ തനിക്ക് ഇഷ്ടമാണ്; മകളുടെ കാമുകനെക്കുറിച്ച് ബോണി കപൂർ
- മകന്റെ പിറന്നാൾ ദിനത്തിൽ ശിഖർ ധവാന്റെ വൈകാരിക കുറിപ്പ്
- ഇഷ്ടപ്പെട്ട ബാറ്റിങ് പങ്കാളിയുടെ പേര് വെളിപ്പെടുത്തി രോഹിത് ശർമ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്