വളഞ്ഞ വഴിയിലൂടെ യോഗ്യതയിൽ ഇളവു നേടികെ.എസ്ഐ.ടി.എല്ലിന്റെ തലപ്പത്ത് കുടിയിരുത്തപ്പെട്ട കമ്പനി സെക്രട്ടറിയും ലാൻഡ് മാനേജരും ഉൾപ്പെടെയുള്ളവരുടെ നിയമന ഫയൽ തേടി വിജിലൻസ്; ശിവശങ്കറിന്റെ അടുപ്പക്കാരുടെ നിയമനത്തിൽ കുരുക്കു വീഴുന്നു; ഉന്നത പദവികളിൽ 16 പേരെ രഹസ്യമായി സ്ഥിരപ്പെടുത്താനുള്ള സബ് കമ്മിറ്റി തീരുമാനവും പൂഴ്ത്തി; വിജിലൻസ് കടുപ്പിച്ചാൽ ശിവശങ്കറിന്റെ അതിവിശ്വസ്തനായ എംഡിയും പുറത്താകും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശിവശങ്കർ സ്വപ്ന ഉൾപ്പെടെയുള്ള ഇഷ്ടക്കാർക്ക് ലാവണം ഒരുക്കാൻ ഉപയോഗിച്ചിരുന്ന കേരള സ്റ്റേറ്റ് ഐ ടി ഇൻഫ്രാസ്രക്ചർ ലിമിറ്റഡിലെ നിയമനങ്ങളിൽ ഭൂരിഭാഗവും നടപടി ക്രമങ്ങളും ചട്ടങ്ങളും പാലിക്കാതെ വേണ്ടത്ര യോഗ്യത ഇല്ലാത്തവരെ തിരുകി കയറ്റിയതാണന്ന് പരാതിയും ആക്ഷേപങ്ങളും ഉയർന്ന പശ്ചാത്തലത്തിലാണ് വിജിലൻസ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. കെ എസ് ഐ ടി എല്ലിൽ എം ഡി കഴിഞ്ഞാൽ അടുത്ത ചുമതല വഹിക്കുന്ന കമ്പിനി സെക്രട്ടറിയുടെ യോഗ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. ശിവശങ്കറിന്റെ നാട്ടുകാരി എന്ന ലേബലിലാണ് ഇവർക്ക് ഇവിടെ ജോലി ലഭിച്ചതെന്നാണ് പ്രധാന ആക്ഷേപം.
മുൻപ് ഉണ്ടായിരുന്ന കമ്പനിസെക്രട്ടറി & ഫിനാൻസ്മാനേജർ എന്ന തസ്തികക്ക് പകരം കമ്പനിസെക്രട്ടറി&ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്ന നിലയിൽ തസ്തികയിൽ പോലും മാറ്റം വരുത്തി. ശിവശങ്കർ സ്വന്തം നാട്ടുകാരിക്ക്വേണ്ടി നടത്തിയ ഇടപെടലുകളായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. കമ്പനി സെക്രട്ടറി ആൻഡ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നപോസ്റ്റ് 115200/ രൂപശമ്പളത്തോടു കൂടിയാണ്സൃഷ്ടിച്ചത്. സർക്കാർ സ്ഥാപനത്തിൽ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പോസ്റ്റിലേക്ക് വേണ്ട മിനിമം പ്രവർത്തിപരിചയം 8 വർഷവും യോഗ്യത എം കോമും മാത്രമാണ്.
കൂടാതെ കമ്പനി സെക്രട്ടറികോഴ്സും കൂടി പാസായ ഉദ്യോഗാർത്ഥിക്ക് മാത്രമേ ഈ തസ്തികയിൽ അപേക്ഷ സമർപ്പിക്കാൻ പോലും കഴിയൂ എന്നിരിക്കെയാണയാണ് ശിവശങ്കർ സ്വന്തം നാട്ടുകാരിയെ ചട്ടങ്ങളിൽ ഇളവു വരുത്തി നിയമിച്ചത്. കമ്പിനി സെക്രട്ടറിക്ക് ഫിനാൻസിൽ യോഗ്യതയും പ്രവൃത്തി പരിചയവും വേണമെന്ന നിബന്ധന ഒഴിവാക്കാനാണ് തസ്തികയിൽ പോലും മാറ്റം കൊണ്ടു വന്നത്. മാത്രമല്ല നിലവിലെ കമ്പിനി സെക്രട്ടറി ജോലിയിൽ പ്രവേശിക്കുമ്പോൾ സർക്കാർ നിബന്ധന പ്രകാരമുള്ള പ്രവൃത്തി പരിചയം പോലും ഇല്ലാതിരുന്നുവെന്നും വിജിലൻസിന് വിവരം ലഭിച്ചിട്ടുണ്ട്. സർക്കാർ നിബന്ധന പ്രകാരമുള്ള യോഗ്യതകൾക്ക് പുറമെ നിയമ ബിരുദവും എം ബി എ യും അടക്കം ഉണ്ടായിരുന്ന മുൻ കമ്പിനി സെക്രട്ടറി ഇരുന്ന സ്ഥാനത്താണ് സ്വാധീനത്തിന്റെ പിൻബലത്തിൽ നിയമനം കിട്ടി ആക്ഷേപം നേരിടുന്ന പുതിയ കമ്പിനി സെക്രട്ടറി എത്തിയിരിക്കുന്നത്.
കൂടാതെ ഇവർക്ക് ഉൾപ്പെടെ 16 ഉന്നത തസ്തികകളിൽ സ്ഥിര നിയമനം നല്കാൻ കെ എസ് ഐ ടി എല്ലിൽ നടപടി തുടങ്ങിയപ്പോഴാണ് വിജിലൻസിന്റെ അന്വേഷണവും വന്നെത്തിയിരിക്കുന്നത്.സ്വപ്നാസുരേഷിന്റെ നിയമനം ഉൾപ്പെടെ വഴിവിട്ട് ചെയ്തു കൊടുത്തകാര്യങ്ങൾക്കുള്ള പ്രത്യൂപകരമായി ആണ് ഈ സ്ഥിരനിയമനത്തിനുള്ള തസ്തികസൃഷ്ടിച്ചുനൽകിയത് എന്ന ആക്ഷേപം നേരത്തെ തന്നെഉയർന്നിരുന്നു. അയ്യായിരം കോടിയോളം രൂപയുടെ മരാമത്ത് ജോലികൾ അടക്കം ചെയ്യുന്ന 100 കണക്കിന്ഉദ്യോഗസ്ഥർ ഉള്ള ഒരുസർക്കാർസ്ഥാപനത്തിലെ കമ്പിനി സെക്രട്ടറി ആൻഡ് ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലെ യോഗ്യത കണ്ട് മറ്റ ഉദ്യോഗസ്ഥർ അമ്പരന്നു ഇരിക്കുകയാണ്. കമ്പിനി സെക്രട്ടറിമാരുടെ അസോസിയേഷനിലും ഈ വിഷയം ചർച്ചക്കും മുറുമുറുപ്പിനും വഴിവെച്ചിട്ടുണ്ട്.
സാധാരണ ഗതിയിൽ സർക്കാർസ്ഥാപനങ്ങളിലും സ്വകാര്യസ്ഥാപനങ്ങളിലും ഈ തസ്തികയിലേക്ക് 20മുതൽ 25 വർഷത്തിലേറെ പ്രവർത്തിപരിചയവും എം ബി എ യും അനുബന്ധവിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണ് പരിഗണിക്കുന്നത്. ഇത്തരത്തിൽ യോഗ്യതയുള്ള ഉദ്യോഗസ്ഥർ കെ എസ് ഐ ടി എല്ലിലും ഐ ടി വകുപ്പിന് കീഴിലുമുള്ള സ്ഥാപനങ്ങളിലും ഉണ്ടെന്നിരിക്കെയാണ് മുൻ ഐടി സെക്രട്ടറിയുടെ താൽപര്യത്തിൽ ഈ നിയമന തട്ടിപ്പ നടന്നിരിക്കുന്നത്. കൂടാതെ നിലവിലെ കമ്പിനി സെക്രട്ടറിയുടെ ജോലികൾ ചെയ്യുന്നത് ഇവർ തന്നെ കരാർ വ്യവസ്ഥയിൽ നിയമിച്ച അസിസ്റ്റന്റ് കമ്പിനി സെക്രട്ടറിയാണന്നും ആക്ഷേപം ഉണ്ട്.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച ലാന്റ് മാനേജരുടെ യോഗ്യതയും സംശയത്തിന്റെ നിഴലിലാണ്. കമ്പിനിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കലും രജിസ്ട്രേഷനും അടക്കം നിർണായക ജോലികൾ സൂക്ഷ്മതയോടെ നിർവ്വഹിക്കേണ്ട തസ്തികയിൽ മുൻപ് എല്ലാകാര്യവും ചെയ്തിരുന്നത് ഡെപ്യൂട്ടികളക്ടർറാങ്കിൽ വിരമിച്ച ഉദ്യോഗസ്ഥർ ആയിരുന്നു.കൂടാതെ നിയമ ബിരുദം ഇവർക്ക് നിർബന്ധവുമായിരുന്നു. എന്നാൽ നിലവിലെ ലാന്റ് മാനേജരെ നിയമിക്കാൻ കഴിഞ്ഞ സർക്കാർ അടിസ്ഥാന യോഗ്യതയിൽ പോലും ഇളവു വരുത്തി. അന്നത്തെ വ്യവസായ മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഇടപെടലിലാണ് ഈ തസ്തികയിൽ യോഗ്യത പോലും നോക്കാതെ ലാൻഡ് മാനേജരെ നിയമിച്ചത്.
നിലവിലെ ലാൻഡ് മാനേജർക്ക് ഐ എ എസ്- ഐ പി എസ് തലപ്പത്ത് വലിയ സൗഹൃദങ്ങൾ ഉണ്ടെന്നാണ് കെ എസ് ഐ ടി എല്ലിലെ സംസാരം. അതു കൊണ്ട് തന്നെ വിജിലൻസ് അന്വേഷണം ഇവരുടെ നിയമനത്തെ ബാധിക്കില്ലന്ന സംസാരവും ഉണ്ട്. ശിവശങ്കർ ഇടപെട്ടതും നടത്തിയതുമായ നിയമനങ്ങളെ കുറിച്ചാണ് വിജിലൻസിന് ലഭിച്ച പരാതിയിലുള്ളത്. ഇതുപോലെ തന്നെ ഡെപ്യൂട്ടി മാനേജർ ഫിനാൻസ് എന്ന ഒരു സ്ഥിരം തസ്തിക( Rs. 87,000/) രൂപശമ്പളമായി നിശ്ചയിച്ഛ് സൃഷ്ടിച്ചിട്ടുണ്ട്. ഈ തസ്തിക സൃഷടിച്ചതും ശിവശങ്കറിന്റെ അടുപ്പക്കാരനായ എം ഡി യുടെ ഇഷ്ടക്കാരന് വേണ്ടിയാണെന്നാണ് ആക്ഷേപം.
നിലവിൽ കെ എസ് ഐ ടി എല്ലിൽ എക്സിക്യൂട്ടിവ് ഫിനാൻസ് ആയി താൽക്കാലിക പോസ്റ്റിൽ ജോലിചെയ്യുന്ന യുവാവിന് വേണ്ടി സൃഷ്ടിച്ചതാണ് ഈ തസ്തികയെന്നാണ് വിവരം. നിലവിലെ കെ എസ് ഐ ടി എൽ എം ഡി സ്റ്റാർട്ട് അപ്പ്മിഷനിൽ സിഇഒ ആയി ഇരിക്കെ അവിടെപിൻവാതിൽ വഴി അക്കൗണ്ട്സ് എക്സിക്യൂട്ടീവ് ആയി നിയമിച്ച ശേഷം നിലവിലെ എം ഡി സ്റ്റാർട്ട് അപ്പ് മിഷനിൽ നിന്നും കെ എസ് ഐ ടി എല്ലിൽ ചുമതലയേറ്റ് ആഴ്ചകൾക്കകം തന്നെ 50000 രൂപ ശമ്പളത്തിൽ അന്നത്ത ഐ ടി സെക്രട്ടറി ശിവശങ്കറിന്റെ അറിവോടെ ഈ യുവാവിനെ എക്സിക്യൂട്ടീവ് ഫിനാൻസ് ആയി നിയമിക്കുകയായിരുന്നു.
മുൻപ് ജോാലിചെയ്തിരുന്ന സ്ഥാപനങ്ങളിൽ എല്ലാം തന്നെ സാമ്പത്തിക തിരിമറികൾക്ക് അന്വേഷണം നേരിട്ടവ്യക്തിയാണ് ഇദ്ദേഹമെന്നും ആക്ഷേപം ഉണ്ട്. ഇവിടെയും ഇദ്ദേഹം സംശയത്തിന്റെ നിഴലിലാണ്. ഈ യുവാവിന്റെയും യോഗ്യതക്കനുസരിച്ചാണ് ഡെപ്യൂട്ടി മാനേജർ ഫിനാൻസ് തസ്തിക സൃഷ്ടിച്ചിരിക്കുന്നത്. ഈ തസ്തികയ്ക്ക വേണ്ട മിനിമം യോഗ്യത സി എ യാണ്. എന്നാൽ വെറു ബികോം യോഗ്യത മാത്രം മാനദണ്ഡമാക്കിയാണ് ഈ യുവാവിന് സ്ഥിര നിയമനം നല്കാൻ കരുക്കൾ നീക്കിയത്. എന്തായലും വിജിലൻസ് അന്വേഷണം തുടങ്ങിയ സാഹചര്യത്തിൽ ഇവിടെത്തെ ഉന്നത തസ്തികളിലെ സ്ഥിര നിയമനം സംബന്ധിച്ച ഫയൽ നീക്കം താല്ക്കാലികമായി നിർത്തി വെച്ചിരിക്കയാണ്.
കമ്പിനി നിയോഗിച്ച സബ് കമ്മിറ്റി യുടെ നിയമന ശുപാർശയും മൂടി വെച്ച് വിജിലൻസ് അന്വേഷണത്തിൽ നിന്നും തലയൂരാനാണ് കെ എസ് ഐ ടി എല്ലിന്റെ ശ്രമം. കെ ഫോൺ അടക്കമുള്ള വമ്പൻ പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള കമ്പിനിയിലെ നിയമന തട്ടിപ്പ് സംബന്ധിച്ച് കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചുണ്ട് . നിയമനങ്ങളിലെ ശിവശങ്കർ ബന്ധവും സ്വപ്നക്ക് ഇവിടെ ലക്ഷങ്ങൾ പ്രതിമാസ ശമ്പളത്തിൽ ജോലി ലഭിച്ചതും മുൻ നിർത്തിയാണ് മറ്റു തസ്തികകളിലെ നിയമനങ്ങൾ സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്