പ്രക്ഷോഭം രാജ്യമാകെ വ്യാപിപ്പിക്കാനൊരുങ്ങി കർഷകർ; ഡിസംബർ അഞ്ച് ദേശവ്യാപക പ്രക്ഷോഭ ദിനമായി ആചരിക്കും; ക്രാന്തികാരി കിസാൻ യൂണിയൻ നിലപാട് കടുപ്പിക്കുന്നത് കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിൽ; കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭം കൂടുതൽ ശക്തമാക്കാനൊരുങ്ങി കർഷകർ. രാജ്യ വ്യാപക പ്രക്ഷോഭത്തിനാണ് ക്രാന്തികാരി കിസാൻ യൂണിയൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഡിസംബർ അഞ്ചിന് ദേശവ്യാപക പ്രക്ഷോഭ ദിനം ആചരിക്കും. രാജ്യമെമ്പാടും കോലം കത്തിച്ച് പ്രതിഷേധിക്കണമെന്ന് ക്രാന്തികാരി കിസാൻ യൂണിയൻ പ്രസിഡന്റ് ദർശൻ പാൽ വാർത്താ സമ്മേളനത്തിൽ ആഹ്വാനം ചെയ്തു. കേന്ദ്ര കൃഷിമന്ത്രിയുമായി കഴിഞ്ഞദിവസം നടത്തിയ ചർച്ച പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ കർഷകർ തീരുമാനിച്ചത്. അതിനിടെ, കർഷകരുമയി നാളെയും ചർച്ച നടത്തുമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ പറഞ്ഞു. കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതിനിടെ, സർക്കാർ നിർദ്ദേശം അനുസരിച്ച് ബുറാഡി മൈതാനത്തേക്ക് മാറിയ തങ്ങളെ സർക്കാർ വഞ്ചിച്ചെന്ന് ആരോപിച്ച് ഒരു വിഭാഗം കർഷകർ രംഗത്തെത്തി. ബുറാഡി മൈതാനത്തേക്ക് മാറിയാൽ ചർച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉപാഝി അംഗീകരിച്ച കർഷകരാണ് കേന്ദ്ര സർക്കാർ തങ്ങളെ ചർച്ചക്ക് വിളിച്ചില്ല എന്ന ആരോപണമുയർത്തി രംഗത്തെത്തിയത്. ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി പ്രതിനിധികളാണ് കേന്ദ്ര സർക്കാർ പറഞ്ഞുപറ്റിച്ചു എന്ന ആരോപണമുയർത്തുന്നത്.
' ബുറാഡി സ്റ്റേഡിയത്തിലേക്ക് മാറിയാൽ ചർച്ച നടത്താമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശത്തെ തുടർന്നാണ് യുപിയിലെയും ഉത്തരാഖണ്ഡിലെയും കർഷകർ ഇങ്ങോട്ടേക്ക് മാറിയത്. പക്ഷേ, കഴിഞ്ഞദിവസം നടന്ന ചർച്ചയിലേക്ക് ഞങ്ങളെ ക്ഷണിച്ചില്ല.'- ആൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി കൺവീനർ സർദാർ വി എം സിങ് മാധ്യമങ്ങളോട് പറഞ്ഞു. നിയമം കയ്യിലെടുക്കുന്നവരോട് മാത്രമേ സർക്കാർ ചർച്ച നടത്തുള്ളു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഉത്തരാഖണ്ഡിൽ നിന്നും യുപിയിൽ നിന്നുമുള്ള കർഷകരെ സർക്കാർ വഞ്ചിച്ചു. ബുറാഡിയിൽ തുടരുന്നതുകൊണ്ട് ഇനി അർത്ഥമില്ല'- സർദാർ കൂട്ടിച്ചേർത്തു.
ഡൽഹി അതിർത്തിയിലെത്തിയ ഒരു വിഭാഗം കർഷകർ സർക്കാർ നിർദ്ദേശത്തെ തുടർന്ന് ബുറാഡി സ്റ്റേഡിയത്തിലേക്ക് മാറിയിരുന്നു. എന്നാൽ ബുറാഡി തുറന്ന ജയിലാണെന്ന് ആരോപിച്ച് മറ്റു വിഭാഗങ്ങൾ അതിർത്തികളിൽ തന്നെ തമ്പടിക്കുകയായിരുന്നു. ഇവരെയാണ് സർക്കാർ കഴിഞ്ഞദിവസം ചർച്ചയ്ക്ക് വിളിച്ചത്. കർഷകരുമായി ആദ്യഘട്ടം നടത്തിയ ചർച്ച പരാജയമായിരുന്നു. വ്യാഴാഴ്ച വീണ്ടും ചർച്ച നടത്തുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
സംയുക്ത കർഷക സമിതിയുടെ ഡൽഹിചലോ മാർച്ച് ഏഴാം ദിവസത്തിലേക്കു നീങ്ങുകയാണ്. പ്രശ്നപരിഹാര ചർച്ച പരാജയപ്പെട്ടതോടെ സമരം കൂടുതൽ കരുത്താർജ്ജിക്കുകയാണ്.വിവാദ കരിനിയമങ്ങൾ പിൻവലിക്കാതെ യാതൊരുവിധ ചർച്ചയ്ക്കും തങ്ങൾ ഒരുക്കമല്ലെന്നു കർഷക സംഘടനകൾ നിലപാടു കടുപ്പിച്ചതോടെ കേന്ദ്ര നേതൃത്വങ്ങളുടെ സമവായനീക്കങ്ങൾ അപ്പാടെ തകർന്നു. അമിത് ഷ ഉൾപ്പടെയുള്ള പ്രമുഖ നേതാക്കളുടെ എല്ലാ നിർദ്ദേശങ്ങളും തള്ളിയാണ് കർഷക സമരം മുന്നോട്ട് പോകുന്നത്.
പരാതികൾ പരിശോധിക്കാൻ അഞ്ചംഗ ഉന്നതതല സമിതിയെ നിയോഗിക്കാമെന്നു മാത്രമായിരുന്നു സർക്കാരിന്റെ വാഗ്ദാനം. നാളെ വീണ്ടും ചർച്ച നടത്താമെന്നു കേന്ദ്രം അറിയിച്ചെങ്കിലും നിയമങ്ങൾ പിൻവലിക്കുന്നതു സംബന്ധിച്ചല്ലാതെ ഒരു ചർച്ചയ്ക്കുമില്ലെന്ന് നേതാക്കൾ മറുപടി നൽകി. നിയമങ്ങൾ തൽക്കാലം മരവിപ്പിക്കാൻ ഓർഡിനൻസ് ഇറക്കാമെന്ന കേന്ദ്ര വാഗ്ദാനവും തള്ളി.
പഞ്ചാബിലെ വിവിധ സംഘടനകളിലെ 32 നേതാക്കളും സംയുക്ത കിസാൻ മോർച്ച കോർ കമ്മിറ്റിയിലെ 3 അംഗങ്ങളുമാണു കർഷകരെ പ്രതിനിധീകരിച്ചത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, നരേന്ദ്ര സിങ് തോമർ, പീയൂഷ് ഗോയൽ എന്നിവർ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ വസതിയിൽ ചേർന്ന യോഗത്തിലെ ധാരണപ്രകാരമാണ് അഞ്ചംഗ സമിതിയെന്ന നിർദ്ദേശം മുന്നോട്ടു വച്ചത്. 4 മണിക്കുറോളം നീണ്ട ചർച്ചക്കിടയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന്റെ ചായസൽക്കാരത്തിനുള്ള ക്ഷണം കർഷകർ നിഷേധമടക്കമുള്ള നാടകീയ രംഗങ്ങൾക്കും വേദിയായി.
ചർച്ചയുടെ ഇടവേളയിൽ ചായയ്ക്കുള്ള മന്ത്രിമാരുടെ ക്ഷണവും നിരസിച്ച കർഷകർ, കേന്ദ്രത്തിനെതിരെ പോരാടാനുറച്ചാണു തങ്ങൾ എത്തിയിരിക്കുന്നതെന്ന വ്യക്തമായ സൂചന നൽകി. നിയമങ്ങൾ കർഷകർക്കു വരുമാന വർധനയ്ക്കുള്ള പുതിയ അവസരങ്ങൾ തുറക്കുമെന്ന പഴയ നിലപാട് മന്ത്രിമാർ ആവർത്തിച്ചു. നിയമങ്ങൾ താങ്ങുവില ഇല്ലാതാക്കുമെന്നും കോർപറേറ്റുകളുടെ അടിമകളാകാൻ തങ്ങളില്ലെന്നും കർഷകർ തിരിച്ചടിച്ചു.മാത്രമല്ല കർഷക സംഘടനാ നേതാക്കൾ കൃഷി വകുപ്പ് മന്ത്രിയെ സിംഘുവിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ ചായയും ജിലേബിയും കഴിച്ച് പ്രശ്നങ്ങൾ ഹൃദയം തുറന്ന് ചർച്ച ചെയ്യാമെന്നായിരുന്നു കർഷക നേതാക്കളുടെ മറുപടി.
സമരം കടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംയുക്ത സമര സമിതി ഭാവി പരിപാടികൾ ആലോചിക്കുകയാണ്. കൂടുതൽ കർഷകരെ ഇറക്കി ഡൽഹിയുടെ മറ്റ് അതിർത്തികൾ കൂടി ഉപരോധിക്കുന്ന കാര്യവും ആലോചനയിലുണ്ട്. സംയുക്ത കർഷക സമിതി കൂടുതൽ കർഷകരെ പങ്കെടുപ്പിച്ചു കൊണ്ടു സമരം വ്യാപിപ്പിച്ചാൽ ഡൽഹിയുടെ തുറന്നു ഇരിക്കുന്ന അതിർത്തികളിൽ കൂടി ഗതാഗത സ്തംഭനം ഉണ്ടാകാൻ ഇടയുണ്ടു.
പ്രധാനമായും ഉത്തർ പ്രദേശിന്റെയും മധ്യപ്രദേശിന്റെയും അതിർത്തികൾ അടഞ്ഞാൽ ഡൽഹി കൂടുതൽ ഒറ്റപ്പെടുന്ന അവസ്ഥയുണ്ടാകും,ഇതു കാര്യങ്ങൾ കൂടുതൽ വഷളാക്കും.രണ്ടര ലക്ഷത്തോളം കർഷകർ ഡൽഹി അതിർത്തികളിലുണ്ട്. ഹരിയാന ഡൽഹി അതിർത്തിയിലെ സിംഘുവിൽ 14 കിലോമീറ്ററും തിക്രിയിൽ 11 കിലോമീറ്ററും നീളത്തിൽ ദേശീയപാതയിൽ കർഷകർ തമ്പടിച്ചിരിക്കുകയാണ്. യുപി ഡൽഹി അതിർത്തിയിലെ ഗസ്സിപ്പുരിലും ആയിരക്കണക്കിനു പേരുണ്ട്. പ്രതിഷേധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നാളെ രാജ്യവ്യാപകമായി വഴിതടയൽ സമരം നടത്തുമെന്നു കിസാൻ സഭ അറിയിച്ചു.
അതേസമയം കർഷക സമരത്തിന് പിന്തുണ ഏറിവരികയാണ്.കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഹരിയാനയിലെ ദാദ്രിയിൽ നിന്നുള്ള സ്വതന്ത്ര എംഎൽഎ: സോംബിർ സാങ്വാൻ ബിജെപി ജെജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. കാര്യങ്ങൾ കൈവിട്ടു പോകുമെന്ന നിലയിലേക്കെത്തുമ്പോൾ പ്രശ്നത്തിൽ എത്രയും പെട്ടെന്ന് ഒത്തുതീർപ്പിനാണ് കേന്ദ്ര നേതൃത്വം ശ്രമിക്കുന്നത്.കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിങ് തോമറും പീയുഷ് ഗോയലും ആഭ്യന്തര മന്ത്രി അമിത്ഷാ യും ആയുള്ള ഉന്നതതല കൂടി കാഴ്ച്ച ഡൽഹിയിൽ നടന്നു വരുകയാണ്,കർഷക സമരം കൂടുതൽ നീണ്ടു പോകുന്നതു ഡൽഹിയിൽ കൂടുതൽ പ്രശ്നങ്ങൾക്കു വഴിവെയ്ക്കും ഇപ്പോൾ തന്നെ പച്ചകറികൾക്കും പഴങ്ങൾക്കും തലസ്ഥാനത്തു കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍