രാത്രിയുടെ മറവിൽ മുന്നറിയിപ്പില്ലാതെ ദുരന്തം എത്തിയ അതേ ജലവഴിയിലൂടെ പുതിയ ചുഴലിയും; 56 കൊല്ലം മുമ്പ് രാമേശ്വരത്ത് ട്രെയിൻ കടലിലേക്കു വീണ് ഉണ്ടായത് വൻ ദുരന്തം; കോവിഡാനന്തരം ജീവിതം തിരിച്ചുപിടിക്കുന്ന മത്സ്യ തൊഴിലാളികൾക്ക് ആശങ്കയായി ബുറെവി; സുനാമിയും ഓഖിയും ഉറക്കം കെടുത്തിയ ഡിസംബർ വീണ്ടും ഭീതിപ്പെടുത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ ജില്ലക്കാർക്ക് ചുഴലിയും ന്യൂനമർദ്ദവുമൊന്നും പുതിയ അനുഭവമൊന്നുമല്ല, അത്രമേൽ പരീക്ഷിച്ചിട്ടുണ്ട് പ്രകൃതി ഈ ജനതെയെ. എങ്കിലും ഒരോ പ്രകൃതിക്ഷോഭ മുന്നറിയിപ്പും ഈ ജനതയ്ക്കുണ്ടാക്കുന്ന മുന്നറിയിപ്പ് ചെറുതല്ല. തമിഴ്‌നാടിനൊട് ചേർന്ന് കിടക്കുന്നതുകൊണ്ടു തന്നെ ഏതെങ്കിലും ഒരു തരത്തിൽ അവിടെയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങൾ കേരളത്തിന്റെ തെക്കൻ ജില്ലകളെയും ബാധിച്ചിരിക്കും. ഓഖിയും സുനിമായും ഉറക്കം കെടുത്തിയ ഡിസംബർ വീണ്ടും ഭീതിപ്പെടുത്തുമ്പോൾ
പ്രത്യേകിച്ചും തലസ്ഥാന നഗരിയെ.ബുറെവി തീരം തൊടുമ്പുമ്പോൾ ഓഖിയും തമിഴ്‌നാട്ടിലെ രാമേശ്വരം തീരത്ത് 1964 ലെ തുലാമഴക്കാലത്ത് വീശിയടിച്ച തീവ്രചുഴലിയെപ്പറ്റിയുള്ള ഓർമകളുമൊക്കെയാണ് ആർത്തലച്ചെത്തുന്നത്. ശ്രീലങ്കയ്ക്കും തമിഴ്‌നാടിനുമിടയിലുള്ള പാക്ക് കടലിടുക്കിലൂടെ 56 വർഷം മുൻപ് രാത്രിയുടെ മറവിൽ മുന്നറിയിപ്പില്ലാതെയെത്തിയ അതേ ജലവഴിയിലൂടെയാവും പുതിയ ചുഴലിക്കാറ്റിന്റെയും വരവ്.അന്ന് ഡിസംബർ 23നാണ് രാമേശ്വരം പാലത്തിൽ നിന്നു ട്രെയിൻ കടലിലേക്കു വീണ് മലയാളികൾ ഉൾപ്പെടെ നൂറുകണക്കിനാളുകൾക്കാണു ജീവഹാനി സംഭവിച്ചത്.
ശ്രീലങ്കയിലേക്കുള്ള പ്രധാന തുറമുഖമായിരുന്ന ധനുഷ്‌കോടി റെയിൽവേ സ്റ്റേഷനിൽ കാത്തിരുന്ന യാത്രക്കാരെയും ഉയർന്നുപൊങ്ങിയ കടൽത്തിരകൾ കൊണ്ടുപോയി. പാമ്പൻ ദുരന്തം ചരിത്രത്തിൽ ഇടം പിടിച്ചതിനു പിന്നിലെ പ്രധാന കാരണം കാലാവസ്ഥാ മുന്നറിയിപ്പു നൽകുന്നതിലെ അപര്യാപ്തകളായിരുന്നു . മണിക്കൂറിൽ 220 കിലോമീറ്റർ വേഗം വീശിയ കഴിഞ്ഞ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റിന്റെ വരവ് അന്ന് ആർക്കും മുൻകൂട്ടി പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല.
പക്ഷെ ഇന്ന് അതല്ല സ്ഥിതി..കഴിഞ്ഞയാഴ്ച ചെന്നൈയിൽ വീശിയ നിവാർ ചുഴലിയുടെ ഗതിയും (ട്രാക്ക്) ശക്തിയും കൃത്യമായി പ്രവചിക്കാൻ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിനു കഴിഞ്ഞുവെന്ന് ഐഎംഡി മേധാവി ഡോ. എം. മഹാപത്ര പറഞ്ഞു. ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടുന്നതിന് ആഴ്ചകൾക്കു മുൻപേ അവയുടെ ശക്തിയും ദിശയും ഏകദേശം പ്രവചിക്കാൻ ആവശ്യമായ ഇൻസാറ്റ് ഉപഗ്രഹ സാങ്കേതിക വിദ്യ കഴിഞ്ഞ 2 പതിറ്റാണ്ടായി ഇന്ത്യയ്ക്കുണ്ട്.
ഇത്ര കൃത്യമായി ശാസ്ത്രം മാറുമ്പോൾ പ്രൃകിയും മാറ്റത്തിലാണ്. പതിവു പാതകൾ വിട്ട് പുതുവഴികളിലൂടെയാണ് ചുഴലി തീരത്തേക്കെത്തുന്നത്.ഇതു കാലാവസ്ഥാ മാറ്റത്തിന്റ ഫലമാണെന്നു ഗവേഷകർ പറയുന്നു. കാലാവസ്ഥാ മാറ്റം മൂലം ചുഴലികളുടെ വഴികളെല്ലാം മാറിമറിയുന്നതോടെ ഏതു സ്ഥലത്തും ഏതു സമയത്തും പ്രകൃതിദുരന്തമുണ്ടാകാം എന്നതാണ് സ്ഥിതി.കന്യാകുമാരിയോടു ചേർന്ന കൂടംകുളം ആണവ നിലയവും ഈ ചുഴലിക്കാറ്റിന്റെ ദിശാപരിധിയിൽ വരും. ചുഴലി രൂപപ്പെടാത്ത പ്രദേശമെന്ന നിലയിലാണ് നിലയനിർമ്മിതിക്ക് കൂടംകുളം തിരഞ്ഞെടുത്തത്.
ബുറെവിയെ ഭയന്നേ മതിയാകൂ
ഇപ്പോഴത്തെ ന്യൂനമർദം തെക്കൻ കേരളത്തിൽ കനത്ത മഴ പെയ്യിച്ച് അറബിക്കടലിക്ക് ഇറങ്ങി വീണ്ടും ന്യൂനമർദമായി മാറാനും സാധ്യതയുണ്ട്. 2017 ലെ ഓഖി കടന്നുവന്നതും ഏകദേശം ഇതേ പാതയിലൂടെയാണ്. 300 കിലോമീറ്റർ വരെ വിസ്തൃതമായ മേഘപടലമാണ് ചുഴലിക്കാറ്റുകൾക്കുള്ളത്.ചുഴലിക്കാറ്റായി രൂപപ്പെട്ട ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വെള്ളിയാഴ്ച കന്യാകുമാരിയിൽ തീരം തൊടും. നിലവിൽ ശ്രീലങ്കയ്ക്ക് തൊട്ടടുത്താണ് 'ബുറെവി' ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇവിടെ നിന്നും സഞ്ചരിച്ച് വെള്ളിയാഴ്ച പുലർച്ചെ കന്യാകുമാരിയിൽ തീരം തൊടുമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തീവ്രന്യൂനമർദം ബുറെവി എന്ന ചുഴലിയായി മാറിയതോടെ തെക്ക് ശ്രീലങ്ക മുതൽ വടക്ക് പുതുച്ചേരി വരെ കിഴക്കൻ തീരം മുൾമുനയിലായി.
മഴയോട് ചേർന്നു നിൽക്കുന്ന ജീവിതമാണ് മലയാളികളുടേത്. കാലവർഷം എന്ന തെക്കു പടിഞ്ഞാറൻ മൺസൂൺ, തുലാവർഷമെന്ന വടക്കു കിഴക്കൻ മൺസൂൺ, ഡിസംബറിനെ മൂടാനെത്തുന്ന ശൈത്യമഴ, ചുട്ടുപഴുത്ത് മാർച്ചിലെ വേനൽമഴ, ഇതിലൊന്നും ഇടംപിടിക്കാത്ത ഇടമഴ, തുടങ്ങി ആണ്ടുമുഴുവൻ മഴ കേരളത്തിൽ സാന്നിധ്യമറിയിച്ചു നിൽക്കുന്നു.അത്രമേൽ 'കാറും കോളും' നിറഞ്ഞ കേരളീയജീവിതത്തിനു മേൽ അടുത്ത കാലത്താണ് ഓഖി പോലെയുള്ള ചുഴലിക്കാറ്റ് സാന്നിധ്യമറിയിച്ച് അടിച്ചു കയറിയത്. കേരളത്തെ തോൽപ്പിക്കാനായി അവതരിച്ച പ്രളയത്തിനു മുന്നോടിയായിരുന്നു അത്.കാലാവസ്ഥ വ്യതിയാനത്തിന്റെഉത്തമ ഉദാഹരണമായാണ് ഓഖിയെ അടയാളപ്പെടുത്തുന്നത്.
2018 ഓഗസ്റ്റിനു ശേഷം മഴ കിട്ടാത്ത ഒരു മാസംപോലുമില്ല സംസ്ഥാനത്ത്് എന്നാണ് റിപ്പോർട്ടുകൾ. 2018, 19, 20 വർഷങ്ങളിൽ പതിവിലും അധികമായി ലഭിച്ച മഴയുടെ അളവ് തന്നെ ഇതിന്റെ തെളിവ്. പ്രകൃതിയടെ ഈ മാറ്റം നൽകുന്നത് അത്ര ശുഭ സൂചനകൾ അല്ലാത്തതുകൊണ്ടുതന്നെ കൃത്യമായ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് കൃത്യമായ മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തുന്നത്.
മത്സ്യത്തൊഴിലാളികൾ ഭീതിയിൽ
മത്സ്യത്തൊഴിലാളികൾക്ക് കർശ നിർദ്ദേശം ഇത് സംബന്ധിച്ച് നൽകിക്കഴിഞ്ഞു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകുന്നതു പൂർണമായും നിരോധിച്ചു. എല്ലാതരം മൽസ്യബന്ധന യാനങ്ങൾക്കും വിലക്ക് ബാധകമായിരിക്കും. നിലവിൽ മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എത്രയും പെട്ടെന്ന് ഏറ്റവും അടുത്തുള്ള സുരക്ഷിതതീരത്ത് എത്തിച്ചേരണമെന്നും നിർദ്ദേശമുണ്ട്. ചുഴലിക്കാറ്റിന്റെ വികാസവും സഞ്ചാരപഥവും വിലയിരുത്തി ദുരന്ത നിവാരണ അഥോറിറ്റി അനുമതി നൽകുന്നതുവരെ കേരള തീരത്തുനിന്നു കടലിൽ പോകാൻ അനുവദിക്കുന്നതല്ല. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കി.കോവിഡ് ലോക്ഡൗണിന് ശേഷം ജീവിതം തിരിച്ചുപിടിക്കാനൊരുങ്ങുന്ന ഈ ജനതയ്ക്ക് കൂടുതൽ പ്രഹരമാവുകയാണ് ബുറെവി നിയന്ത്രണങ്ങൾ.
ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ അതിതീവ്രമായും സംസ്ഥാനത്തു പരക്കെയും മഴയ്ക്കു സാധ്യത. പരമാവധി 95 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ട്. ആവശ്യമെങ്കിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാനും താഴ്ന്ന പ്രദേശങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ളയിടങ്ങളിലും ക്യാംപുകൾ സജ്ജമാക്കാനും നിർദ്ദേശം നൽകി. മലയോര മേഖലകളിൽ രാത്രി ഏഴു മുതൽ രാവിലെ ഏഴുവരെ യാത്രാനിയന്ത്രണം ഏർപ്പെടുത്തി.
ബംഗാൾ ഉൾക്കടലിൽ നിന്നും അറബിക്കടലിലേക്ക് നീങ്ങുന്ന ബുറെവി ചുഴലിക്കാറ്റ് കേരളത്തിൽ പ്രവേശിക്കാനും സാധ്യതയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ബുധനാഴ്ച രാവിലെ എട്ട് മണിയോടെ കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയ അറിയിപ്പ് പ്രകാരം ചുഴലിക്കാറ്റ് കര തൊടില്ല. എന്നാൽ പത്ത് മണിയോടെ സ്വകാര്യ കാലാവസ്ഥാ ഏജൻസികൾ പുറത്തു വിട്ട പുതിയ വിവരങ്ങൾ പ്രകാരം ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിൽ കേരളവും ഉൾപ്പെടുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്ന് പോയേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒടുവിൽ പുറത്തു വിട്ട വിവരം.
തിരുവനന്തപുരത്ത് ആശങ്ക ശക്തം
ഇതോടെ തിരുവനന്തപുരം ജില്ലയിലെ 48 വില്ലേജുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണ അധികൃതർക്കു നിർദ്ദേശം നൽകി.കരിംകുളം, കാഞ്ഞിരംകുളം, അതിയന്നൂർ, വെങ്ങാനൂർ, കുളത്തുമ്മൽ കള്ളിക്കാട്, ആര്യനാട്, വെള്ളനാട്, ഉഴമലയ്ക്കൽ, തൊളിക്കോട്, കോട്ടുകാൽ, പള്ളിച്ചൽ, മലയിൻകീഴ്, മാറനല്ലൂർ, കല്ലിയൂർ, വിളപ്പിൽ, വിളവൂർക്കൽ, കാരോട്, പാറശാല, തിരുപുറം, ചെങ്കൽ, കുളത്തൂർ, കൊല്ലയിൽ, ആനാവൂർ, പെരുങ്കടവിള, കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ, അരുവിക്കര, ആനാട്, പനവൂർ, വെമ്പായം, കരിപ്പൂർ, തെന്നൂർ, കുരുപ്പുഴ, കോലിയക്കോട്, പാങ്ങോട്, കല്ലറ, കോട്ടുകാൽ, വെള്ളറട, കരകുളം, പുല്ലമ്പാറ, വാമനപുരം, പെരുമ്പഴുതൂർ, വിതുര, മണക്കാട്, അമ്പൂരി, മണ്ണൂർക്കര വില്ലേജുകളിലാണു പ്രത്യേക ശ്രദ്ധ നൽകാൻ നിർദ്ദേശിച്ചിരിക്കുന്നത്.ഇവിടങ്ങളിൽ റവന്യൂ വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം തുടങ്ങി. തഹസിൽദാർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂർ കൺട്രോൾ റൂമുകളും തുറന്നിട്ടുണ്ട്.
അതേസമയം നൂറ് കിലോമീറ്ററിന് താഴെയാണ് ചുഴലിക്കാറ്റിന് വേഗത എന്നതിനാൽ അമിത ആശങ്ക വേണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടപ്പെടുന്നത് ആ്ശ്വാസത്തിന് വക നൽകുന്നുണ്ട്. ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കുന്നത് ഒരു തരത്തിൽ ഗുണകരമാണെന്നും കരയിലൂടെ കൂടുതൽ നീങ്ങും തോറും കാറ്റിന്റെ കരുത്ത് കുറയുമെന്നും കുസാറ്റ് അസി.പ്രൊഫസറും കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു.എന്നാൽ ഓഖി ചുഴലിക്കാറ്റിൽ ഉണ്ടായ പോലെ അതിശക്തമായ നാശനഷ്ടങ്ങൾ ബുറെവിയിൽ ഉണ്ടാവാൻ സാധ്യതയില്ലെന്നും നാളെ രാവിലെ മുതൽ മറ്റന്നാൾ വൈകിട്ട് കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത വേണമെന്നും നിരീക്ഷകർ പറയുന്നു.ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയിൽ ഇനിയും മാറ്റം വരാം.
കേരളത്തിന് പുറത്തേക്കോ ചിലപ്പോൾ കൂടുതൽ അകത്തേക്കോ കാറ്റ് വന്നേക്കാം ശ്രീലങ്കയിൽ പ്രവേശിച്ച് കാറ്റ് വീണ്ടും കടലിൽ എത്തിയാൽ മാത്രമേ സഞ്ചാരദിശയുടെ കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കൂവെന്നും നിരീക്ഷണ കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍