പരസ്യ പ്രതികരണത്തിലെ അച്ചടക്ക ലംഘനം പിണറായി ആയുധമാക്കിയപ്പോൾ ബേബിയും എസ് ആർ പിയും നിശബ്ദരായി; പരിശോധനയേക്കാൾ ഗൗരവം 'വട്ട്' പ്രയോഗമെന്ന വാദം കോടിയേരിയും അംഗീകരിച്ചത് കണ്ണൂർ ലോബിയുടെ നേട്ടമായി; ആനത്തലവട്ടത്തിന്റേത് സമാനതകളില്ലാത്തത് എന്നും വിലയിരുത്തൽ; നടപടി ഒഴിവാക്കിയത് വിവാദങ്ങൾ അവസാനിപ്പിക്കാൻ; സിപിഎമ്മിൽ ഐസക് ഒറ്റപ്പെട്ടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയുടെ പേരിൽ പരസ്യവിമർശനം നടത്തിയ മന്ത്രി തോമസ് ഐസക്കിനും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും എതിരെ അച്ചടക്ക നടപടി എടുക്കാത്തതിന് കാരണം പാർട്ടിയിലെ രണ്ടാം ചേരിയെ ശക്തമാക്കാതിരിക്കാൻ. കേന്ദ്ര നേതൃത്വത്തിൽ പലരും സംസ്ഥാന സർക്കാരിന്റെ നടപടികളിൽ അതൃപ്തരാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയാം. സ്വർണ്ണ കടത്ത് ഉൾപ്പെടെയുള്ള അന്വേഷണങ്ങൾ ഏതു വഴിക്ക് നീങ്ങുമെന്ന ആശങ്ക മുഖ്യമന്ത്രിക്ക് ഇപ്പോഴുമുണ്ട്. ഈ സാഹചര്യത്തിൽ ഉൾപാർട്ടി ശത്രുക്കളെ കൂടുതൽ പ്രകോപിപ്പിക്കാൻ മുഖ്യമന്ത്രി ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ട് മാത്രമാണ് ഔദ്യോഗിക അച്ചടക്ക നടപടികൾ ഒന്നും എടുക്കാത്തത്.
മുഖ്യമന്ത്രിയാണു ശരിയെന്നും പ്രതിപക്ഷത്തിന് ആയുധം നൽകുന്ന നിലപാടാണ് ഐസക്കും ആനത്തലവട്ടവും സ്വീകരിച്ചതെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത് കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചാണെന്ന് സിപിഎമ്മിലെ ഒരു സെക്രട്ടറിയേറ്റ് അംഗം മറുനാടനോട് പറഞ്ഞു. പരസ്യ പ്രതികരണം അതിരുവിട്ടു പോയി. മുഖ്യമന്ത്രിക്ക് വട്ടെന്ന തരത്തിൽ ചർച്ച സജീവമാക്കുന്ന സ്ഥിതി പോലും തോമസ് ഐസക്കിന്റെ പരസ്യ വിശദീകരണം ഉണ്ടായി. ഇതൊരു സഖാവിനും യോജിച്ചതല്ല. അതുകൊണ്ടാണ് അടിയന്തരമായി പാർട്ടി ഇക്കാര്യം പരിശോധിച്ചതെന്നും സിപിഎം വിശദീകരിക്കുന്നു. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം വിളിച്ചതും ഇതിന്റെ ഭാഗമാണ്.
വിജിലൻസിന്റെ 'വീഴ്ച' സെക്രട്ടേറിയറ്റ് യോഗത്തിലും ഐസക് വിശദീകരിച്ചെങ്കിലും പരസ്യ പ്രസ്താവനയെ ആരും അംഗീകരിച്ചില്ല. അനാവശ്യ സമയത്ത് ആനത്തലവട്ടം എന്തിനാണ് പ്രതികരിച്ചതെന്ന് ആർക്കും മനസ്സിലായില്ല. തോമസ് ഐസക്കിന്റെ വിമർശനം പിന്നേയും മനസ്സിലാക്കാം. എന്തിനായിരുന്നു ആനത്തലവട്ടം സർക്കാരിനെ പ്രതിരോധത്തിലാക്കാൻ എത്തിയതെന്നതിൽ സിപിഎം നേതാക്കൾ പോലും അത്ഭുതം പ്രകടിപ്പിക്കുകയാണ്. സർക്കാരിനെ ടെലിവിഷൻ ചർച്ചകളിൽ എന്നും ന്യായീകരിച്ച ആനത്തലവട്ടത്തിന്റെ മാറ്റം സിപിഎമ്മിന് പോലും ഇനിയും പിടികിട്ടാത്ത പ്രഹേളികയാണ്. ഈ സാഹചര്യത്തെ വഷളാക്കാതിരിക്കാനാണ് പാർട്ടി അടിയന്തര ഇടപെടൽ നടത്തിയത്., എന്തും വിവാദമാക്കാൻ ശ്രമിക്കുന്നവരുണ്ടെന്ന തിരിച്ചറിവ് പ്രധാനമാണെന്ന് സിപിഎം. പ്രസ്താവനയിറക്കി.
പാർട്ടി നടപടി ധ്വനിപ്പിക്കുന്നനിലയിലാണ് ഐസക്കിനെയും ആനത്തലവട്ടത്തെയും തള്ളിയുള്ള സിപിഎം. സെക്രട്ടേറിയറ്റിന്റെ പ്രസ്താവന. പാർട്ടി അംഗങ്ങൾക്കു യോജിക്കാത്തവിധം പെരുമാറുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നത് അച്ചടക്കലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കാമെന്നാണ് സിപിഎം. ഭരണഘടന പറയുന്നത്. ഇത്തരത്തിലൊരു നടപടി ഇരുവർക്കും എതിരെ എടുത്തിട്ടില്ല. എന്നാൽ താക്കീത് എന്ന് വിലയിരുത്താവുന്ന ഒറ്റപ്പെടൽ സെക്രട്ടറിയേറ്റിൽ ഇവർക്ക് നേരിടേണ്ടി വന്നു. ഇനി പരസ്യ പ്രസ്താവന നടത്തരുതെന്ന നിർദ്ദേശവും പാർട്ടി ഈ നേതാക്കൾക്ക് നൽകുന്നുണ്ട്. കെ എസ് എഫ് ഇയിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ആരും ഇനി രംഗത്തു വരില്ലെന്നാണ് സൂചന.
താക്കീത്, ശാസന, പരസ്യശാസന എന്നിവയാണ് നടപടിയിലെ ആദ്യ മൂന്നുഘട്ടം. പ്രതികരണങ്ങൾ തെറ്റായ വ്യാഖ്യാനത്തിനും പ്രചാരണത്തിനും ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നും അത് ഒഴിവാക്കേണ്ടതായിരുന്നെന്നുമാണ് സിപിഎം. കണ്ടെത്തിയത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ചൊവ്വാഴ്ച അവെയ്ലബിൾ സെക്രട്ടേറിയറ്റ് യോഗം. അവധിയിലായിരുന്ന കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻ പിള്ളയും എം.എ. ബേബിയും യോഗത്തിനെത്തി. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ അടക്കം സെക്രട്ടേറിയറ്റ് അംഗങ്ങളായ മറ്റ് ആറുപേരും യോഗത്തിനുണ്ടായിരുന്നു. ബേബിയും എസ് ആർ പിയും തീരുമാനങ്ങളെ അനുകൂലിച്ചുവെന്നതാണ് പിണറായി പക്ഷത്തിന് കരുത്ത് നൽകുന്നത്.ഇവർ പോലും തന്നെ പിന്തുണയ്ക്കാത്തതാണ് ഐസക്കിന് കൂടുതൽ തിരിച്ചടിയാണ്. കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തനിക്കൊപ്പമാണെന്ന ധാരണ പരത്തുന്ന തരത്തിലായിരുന്നു ഐസകിന്റെ ഇടപെടൽ.
ഇതാണ് ബേബിയുടേയും എസ് ആർ പിയുടേയും മൗനത്തോടെ പൊളിഞ്ഞത്. വിജിലൻസിനെ തള്ളിപ്പറഞ്ഞ് ധനമന്ത്രി പരസ്യമായി രംഗത്തുവന്നത് രാഷ്ട്രീയ തിരിച്ചടിക്കു വഴിയൊരുക്കിയെന്നായിരുന്നു സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. പരസ്യപ്രസ്താവനയാണ് വിവാദത്തിനു വഴിതുറന്നത്. അത് അനുചിതവും അപക്വവുമായിരുന്നെന്ന് നേതാക്കൾ പറഞ്ഞു. വിജിലൻസ് പരിശോധനയുടെ പിന്നണിവിവരങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. ഒരു ധനകാര്യസ്ഥാപനത്തിലെ പരിശോധനയ്ക്കു പാലിക്കേണ്ട ജാഗ്രത വിജിലൻസിനുണ്ടായിരുന്നില്ലെന്ന നിലപാട് ഐസക് ആവർത്തിച്ചു. വിജിലൻസിന്റേതായി പുറത്തുവന്ന വാർത്തയുടെ അപകടമാണ് ചൂണ്ടിക്കാട്ടിയതെന്ന് ആനത്തലവട്ടവും വിശദീകരിച്ചു. പരിശോധനയെക്കാൾ പ്രസ്താവനകളാണ് പാർട്ടി ഗൗരവത്തിലെടുത്തത്.
യോഗത്തിന് മുമ്പ് തന്നെ വിഷയത്തിൽ മുഖ്യമന്ത്രിയെ അനുകൂലിക്കുന്ന പ്രസ്താവന ഉണ്ടാകണമെന്ന ധാരണ നേതാക്കൾ എടുത്തിരുന്നു. ഇതിന് അനുസരിച്ചാണ് കാര്യങ്ങൾ യോഗത്തിൽ നീങ്ങിയത്. ലഹരി മരുന്ന് കേസിൽ മകൻ ബിനീഷ് പിട്ടതോടെയാണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ് അവധിയെടുത്തത്. ഇതിന് കാരണം പിണറായിയോടുള്ള ഭിന്നതയാണെന്ന വാദം ശക്തമായിരുന്നു. അതുകൊണ്ട് തന്നെ ഐസക്കിനെ കോടിയേരി പിന്തുണയ്ക്കുമോ എന്ന ചർച്ച സജീവമായിരുന്നു. എന്നാൽ കണ്ണൂർ ലോബി ഒരുമിക്കണമെന്ന പൊതുവികാരം കോടിയേരിയും ഉൾക്കൊണ്ടു. അതുകൊണ്ട് തന്നെ ഈ വിവാദത്തിൽ പിണറായിയെ പിന്തുണയ്ക്കുകയായിരുന്നു കോടിയേരിയും.
എന്നാൽ ഐസക്കിനേയും ആനത്തലവട്ടത്തേയും ഈ ഘട്ടത്തിൽ ശാസിക്കുകയോ മറ്റ് നടപടികൾക്ക വിധേയമാക്കുകയോ ചെയ്താൽ അത് വിവാദം ആളിക്കത്തിക്കാൻ കാരണമാകും. അതുകൊണ്ട് മാത്രമാണ് അച്ചടക്ക നടപടികൾ ഇരുവർക്കുമെതിരെ സ്വീകരിക്കാത്തതെന്നാണ് സിപിഎം നേതാക്കൾ നൽകുന്ന സൂചന.
Stories you may Like
- സർക്കാർ ഓഫീസുകളിൽ കൈക്കൂലി തടയാൻ സംവിധാനം; അഴിമതി രഹിത കേരളം യാഥാർത്ഥ്യമാകുമോ?
- തിരുവല്ല നഗരസഭയുടെ ഭരണം പുറത്തു നിന്ന് നിയന്ത്രിച്ച് മുൻ സെക്രട്ടറി
- കൈക്കൂലി വാങ്ങിയ നാരായണനെ രക്ഷിക്കാൻ കൈക്കൂലി വാങ്ങി വിജിലൻസ് ഡിവൈഎസ്പി
- വഴിക്കടവ് വില്ലേജ് ഓഫീസർ അടിമുടി അഴിമതിക്കാരൻ
- രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് റെയ്ഡ്
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- മുൻഭാര്യയെ കുടുക്കാൻ കാറിൽ മയക്കു മരുന്ന് വെച്ച ശേഷം പൊലീസിൽ അറിയിച്ചു; ചോദ്യം ചെയ്യലിൽ ദമ്പതികൾ നിരപരാധികളെന്ന് മനസ്സിലായതോടെ കള്ളം പൊളിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: ഒളിവിൽ പോയ മുൻഭർത്താവിനായി തിരച്ചിൽ
- അഭിപ്രായം പുറത്തല്ല, പാർട്ടി വേദികളിലാണ് പറയേണ്ടത്; സി കെ പിയുടെ വിവാദ പ്രസ്താവനകൾ കടുത്ത അച്ചടക്ക ലംഘനമെന്ന് സംസ്ഥാന നേതൃത്വം; നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം ഇടപടണമെന്ന് ആവശ്യം; വിവാദത്തിൽ നിന്ന് തലയൂരാൻ ശ്രമിച്ച് സി കെ പിയും
- രജപുത്രയുടെ സിനിമയിൽ മോഹൻലാൽ നായകൻ; തരുൺ മൂർത്തി സംവിധായകൻ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍