സിഐഎയ്ക്ക് പിന്നാലെ യുഎസിന്റെ നാഷനൽ ഇന്റലിജൻസും കരുത്തോടെ നയിക്കാൻ അവളെത്തും; രഹസ്യ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുക അവ്റിൽ ഹെയ്ൻസ്; ഇസ്രയേലിന്റെ മൊസാദിൽ പകുതിയിലേറെയും സ്തീകൾ; ലോകത്തിന്റെ സൂക്ഷ്മ ചലനങ്ങൾ നിരീക്ഷിക്കുക ഇനി 'ചാര'കണ്ണുള്ള ഈ സുന്ദരികൾ
മറുനാടൻ ഡെസ്ക്
ന്യൂയോർക്ക്: സ്ത്രീകൾക്ക് രഹസ്യങ്ങൾ സൂക്ഷിക്കാൻ കഴിയില്ല എന്നാണ് പൊതുവെ പറയാറ്. എന്നാൽ ലോകത്തിന്റെ ചലനങ്ങളോരോന്നും ഒപ്പിയെടുക്കുന്ന, രഹസ്യ ദൗത്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നവർ വനിതകളാണെങ്കിലോ. അമേരിക്കയുടെ നാഷനൽ ഇന്റലിജൻസിന്റെ തലപ്പത്തേക്ക് ആദ്യമായി ഒരു വനിതയെത്തുമ്പോൾ ചാരസംഘടനകൾ മാത്രമല്ല, ലോകം മുഴുവനും ഉറ്റുനോക്കുകയാണ് അവ്റിൽ ഹെയ്ൻസ് എന്ന 51കാരിയെ. യുഎസിന്റെ ചാരസംഘടനയായ സിഐഎയുടെ തലപ്പത്തും ഒരു വനിതയാണ് ജിന ഹേസ്പെൽ.യുഎസിന്റെ കാര്യത്തിലെന്നപോലെ ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിൽ പകുതിയിലേറെയും വനിതകളാണ്. മൊസാദിനെ നിയന്ത്രിക്കുന്ന രണ്ട് ഉന്നത വനിതാ ഉദ്യോഗസ്ഥരെക്കൂടി പരിഗണിച്ചാൽ ലോകത്തെ ഏറ്റവും തികവാർന്ന രണ്ട് ചാരസംഘടനകളുടെ നിയന്ത്രണം സ്ത്രീകളിലേക്ക് എത്തിച്ചേരുകയാണ്.
സ്ത്രീപുരുഷ അസമത്വമില്ലാതെ, കാര്യക്ഷമതയും കൃത്യമായ ഫലവും ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന പ്രഫഷനൽ യൂണിറ്റുകളാണ് ചാരസംഘടനകൾ. യുഎസിലും ഇസ്രയേലിലും ഭരണരംഗത്തേക്ക് കൂടുതൽ സ്ത്രീകൾ ഉയർന്നുവരുന്നുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിലും ഇതേ രീതിയാണ് കാണുന്നത്. ദശകങ്ങൾക്കു മുൻപുതൊട്ടേ ചാര സംഘടനകളിൽ വനിതകൾ ഉണ്ടായിരുന്നെങ്കിലും അവരുടെ എണ്ണം വളരെക്കുറവായിരുന്നു.ഇറാനിലെ ആണവ ശാസ്ത്രജ്ഞനായ മൊഹ്സീൻ ഫക്രിസദേ കൊലചെയ്യപ്പെട്ടതിന് പിന്നാലെയാണ് മൊസാദ് അടക്കമുള്ള ചാരസംഘടനകൾ വാർത്തയിൽ നിറയുന്നത്. മൊഹ്സീൻ ഫക്രിസദേയുടെ കാറിന് നേരെയുണ്ടായ ആക്രമണലും വാഹനത്തിൽ ബോംബ് വെക്കാനും പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും സഹായിച്ചതുമെല്ലാം മൊസാദിന്റെ പ്രത്യേക 'കൊലയാളി' സംഘമായ കിഡോണിൽ ഉൾപ്പെട്ട ഒരു സ്ത്രീയാണെന്ന് പറയുന്നു. ദ്യത്യം കൃത്യമായി നടപ്പാക്കിയതിന് പിന്നിൽ മൊസാദിന്റെ ചാരസുന്ദരിയെന്നാണ് പ്രചരിക്കുന്നത്.
രഹസ്യദൗത്യങ്ങൾക്ക് നേതൃത്വം ഇനി വനിതകൾ
രഹസ്യദൗത്യങ്ങൾ ഫീൽഡിലിറങ്ങി ചെയ്ത് പരിചയമില്ലെങ്കിലും ഒബാമ ഭരണകൂടത്തിനു കീഴിൽ സിഐഎ ഉപമേധാവിയും ഉപ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായിരുന്നു അവ്റിൽ ഹെയ്ൻസ്. 2013ൽ സിഐഎ ഉപമേധാവിയായി ഹെയ്ൻസിനെ നിയമിച്ചപ്പോഴും ആ റാങ്കിലെത്തിയ ആദ്യ വനിതയായിരുന്നു അവർ. പിന്നീട് ഹേസ്പെൽ ഉപമേധാവിയാകുകയും 2018ൽ സിഐഎ ഡയറക്ടറാകുകയും ചെയ്തു. ഹേസ്പെലിന്റെ പിന്തുണയിൽ നിരവധി വനിതകൾ സിഐഎയിൽ നേട്ടമുണ്ടാക്കുന്നുണ്ട്. സ്ത്രീകൾ മുന്നോട്ടുവരാൻ ഹേസ്പെൽ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
പരിശീലനം സിദ്ധിച്ച ഒരു ചാരവനിതയല്ല ഹെയ്ൻസ്. പക്ഷേ, ബറാക് ഒബാമയുടെ കാലത്തെ സേവന കാലയളവിൽ നിരവധി സുരക്ഷാ വിഷയങ്ങൾ കൈകാര്യം ചെയ്തുള്ള അനുഭവസമ്പത്തുണ്ട് അവർക്ക്. മൊസാദിലെ കാര്യവും വ്യത്യസ്തമല്ല. ചാരസംഘടനകളെ സ്ത്രീകൾ നയിക്കുന്നതിനെ വളരെ ആവേശത്തോടെയാണ് മൊസാദ് ഡയറക്ടർ യോസ്സി കോഹനും കാണുന്നതെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹെയ്ൻസിനെ തിരഞ്ഞെടുത്തതിനെക്കുറിച്ച് ജോ ബൈഡൻ പറഞ്ഞതിങ്ങനെ 'ബുദ്ധിമതിയും വിനയമുള്ളയാളുമാണ്. സാഹിത്യത്തെക്കുറിച്ചും തിയററ്റിക്കൽ ഫിസിക്സിനെക്കുറിച്ചും സംസാരിക്കാനറിയാം, കാറുകൾ ശരിയാക്കാനും വിമാനം പറത്താനും അറിയാം, ബുക്സ്റ്റോറും കഫെയും നടത്തിയിട്ടുണ്ട്. ഇവർ എല്ലാം ചെയ്തിട്ടുണ്ട്'.
ന്യൂയോർക്കിൽ മാതാപിതാക്കളുടെ ഏകമകളായി ജനിച്ചുവളർന്ന ഹെയ്ൻസിന്റെ കൗമാരം രോഗിയായ അമ്മയെ ശുശ്രൂഷിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. അവർക്ക് 15 വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച ശേഷം സാഹസിക കാര്യങ്ങൾ ചെയ്യാനായിരുന്നു താൽപര്യം. ജപ്പാനിലെ പ്രമുഖ ജൂഡോ അക്കാഡമിയായ കൊഡോകാനിൽനിന്ന് ബ്രൗൺ ബെൽറ്റ് കരസ്ഥമാക്കിയ ഹെയ്ൻസ് പിന്നീട് ഷിക്കാഗോ സർവകലാശാലയിൽ തിയററ്റിക്കൽ ഫിസിക്സ് പഠിക്കാനായി ചേർന്നു. അക്കാലത്ത് പുരുഷന്മാരായിരുന്നു ആ മേഖല കൂടുതലും തിരഞ്ഞെടുത്തിരുന്നത്. പിന്നീട് ഹൈഡ് പാർക്കിലെ ഒരു വർക്ഷോപ്പിൽനിന്ന് കാർ എൻജിനുകൾ നന്നാക്കാൻ പഠിച്ചു. 1991 ൽ ന്യൂജഴ്സിയിൽ വച്ചാണ് വിമാനം പറത്താൻ പഠിച്ചത്. പിന്നീട് കാമുകനും ഭർത്താവുമായ ഡേവിഡ് ഡേവിഘിയെ പരിചയപ്പെട്ടത് അക്കാലത്താണ്. 92ൽ ഫിസിക്സിൽ ബിരുദമെടുത്തു.
ഒരു ചെറുവിമാനം വാങ്ങി അതിന്റെ ഇലക്ട്രോണിക് സംവിധാനങ്ങൾ അഴിച്ചു പണിഞ്ഞ് അറ്റ്ലാന്റിക് സമുദ്രത്തിനു കുറുകെ പറക്കാൻ ഹെയ്ൻസ് ശ്രമിച്ചിരുന്നു. എന്നാൽ എൻജിൻ തകർന്ന് ന്യൂഫൗണ്ട്ലാൻഡിന്റെ തീരത്ത് അത് ക്രാഷ്ലാൻഡ് ചെയ്യുകയായിരുന്നുവെന്ന് മുൻ സിഐഎ ഓഫിസർ ഡേവിഡ് പ്രെയ്സ് പറഞ്ഞിട്ടുണ്ട്. വലിയ ദുരന്തം സംഭവിച്ചെങ്കിലും ഹെയ്ൻസിന്റെ കോ പൈലറ്റും ഫ്ളൈറ്റ് ഇൻസ്ട്രക്ടറുമായ ഡേവിഡ് ഡേവിഘിയുമായുള്ള പ്രണയത്തിന് ആ സംഭവം കാരണമായി. പിന്നീട് അവർ വിവാഹം കഴിച്ചു.92 ൽ ജോൺസ് ഹോപ്കിന്‍സ് സർവകലാശാലയിൽ ചേർന്നെങ്കിലും ഒരുവർഷത്തിനു ശേഷം പഠനം അവസാനിപ്പിച്ച് ഡേവിഡിനൊപ്പം ബാൾട്ടിമോറിലെത്തി ഒരു ബാർ തുടങ്ങി. പിന്നീട് ഒരു പുസ്തകശാലയും കഫെയും നടത്തി. ജോർജ്ടൗൺ ലോ സ്കൂളിലെ ബിരുദ പഠനത്തിനുശേഷമാണ് സർക്കാർ മേഖലകളിൽ ഉയരാൻ തുടങ്ങിയത്.
ഭീകരരെ ഡ്രോണുകൾ ഉപയോഗിച്ചു കൊലപ്പെടുത്താനുള്ള ഒബാമ ഭരണകൂടത്തിന്റെ പദ്ധതിയുടെ സൂത്രധാരരിൽ ഒരാളായിരുന്നു ഹെയ്ൻസ്. അത്തരം ദൗത്യങ്ങൾക്കിടെ ചില സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മനുഷ്യാവകാശ സംഘടനകൾ ഹെയ്ൻസിനെതിരെ രംഗത്തുവന്നിട്ടുമുണ്ട്.
നിലവിൽ മൊസാദിന്റെ പകുതിയോളം വനിതകളാണ്. അടുത്തിടെ നടന്ന റിക്രൂട്ട്മെന്റ് ക്യാംപെയ്നുകൾപോലും വനിതകളെ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. കുടുതൽ വനിതകൾ ഉദ്യോഗസ്ഥരായുണ്ടെങ്കിൽ അവരുടെ മേധാവിയായി വനിതയെ വയ്ക്കാതിരിക്കാനും പ്രയാസമാണ്. മാത്രമല്ല, വിദഗ്ധരായ വനിതകളെ ഒഴിവാക്കി പുരുഷന്മാരെ വയ്ക്കുന്നത് പ്രഫഷനൽ സംഘടനകളുടെ മുന്നോട്ടുപോക്കിനെ ബാധിക്കുകയും ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍