എഫ്ബി ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കി; ഫോട്ടോ ചോദിച്ചപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ സുഹൃത്തിന്റെ ഫോട്ടോ വാട്സാപ്പിൽ അയച്ചു; നേരിൽ കാണുമ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ പുതിയ തന്ത്രം; വടക്കേക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയ പ്രതികൾ ലക്ഷ്യമിട്ടത് ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
കൊച്ചി: വടക്കേക്കരയിൽ നിന്ന് പ്ലസു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയത് വിൽക്കാൻ ലക്ഷ്യമിട്ടെന്ന് വ്യക്തമായി. 16 കാരിയെ തന്ത്രത്തിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മംഗലാപുരത്തോ ഗോവയിലോ വിൽക്കാനായിരുന്നു പ്രതികളുടെ പരിപാടി. സംഭവത്തിൽ കാസർഗോഡ് കാഞ്ഞിരപ്പൊയ് പെരളത്ത് അശോകൻ(30) വാണിമൂലമൊട്ട തൈവളപ്പിൽ മഞ്ജുനാഥ് (28)എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായിരുന്ന പ്ലസ്സടുവിദ്യാർത്ഥിനിയെ അശോകനും സുഹൃത്തും കടത്തിക്കൊണ്ടുപോകുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. വ്യക്തമായ ആസുത്രണത്തോടെയാണ് ബസ്സ് ജീവനക്കാരനായ അശോകൻ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ എത്തിയതെന്നും 5 ദിവസം തങ്ങാൻ കാഞ്ഞങ്ങാട് ലോഡ്ജിൽ മുറിയെടുത്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.
5 ദിവസം ലോഡ്ജിൽ തങ്ങി ,പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇതിനുശേഷം മംഗലാപുരത്തോ ഗോവയിലോ കൊണ്ടുപോയി പെൺവാണിഭ സംഘത്തിന് വിൽക്കുന്നതിനും ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക തെളിവെടുപ്പിൽ പൊലീസിന് ലഭിച്ച വിവരം. അശോകൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മുമ്പും പ്രേമം നടച്ച് വശത്താക്കിയിട്ടുണ്ടെന്നും ഇത്തരത്തിൽ 2014-ൽ ഉണ്ടായ സംഭവത്തിൽ കാഞ്ഞങ്ങാട് സെഷൻസ് കോടതിയിൽ ഇയാൾ പ്രതിയായി കേസ്സ് നിലവിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടമ്മയുടെ ഒന്നരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ ഹോസ്സദുർഗ്ഗ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ്സ് നിലവിലുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രേമം നടിച്ച് കടത്തിക്കൊണ്ടുവന്ന 17 കാരിയിൽ ഇയാൾക്ക് ഒരു കൂട്ടിയുണ്ടെന്നും കുറച്ചുനാൾ കൂടെ താമസിച്ച ശേഷം അശോകനെ ഉപേക്ഷിച്ച് ഈ പെൺകുട്ടി നാടുവിട്ടതായുള്ള വിവരങ്ങളും പ്രചരിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന.
സംഭവം ഇങ്ങനെ:
സുഹൃത്ത് പ്രജീഷിന്റെ പേരിലും ഫോട്ടോ ഉപയോഗിച്ചുമാണ് അശോകൻ എഫ് ബി പ്രൊഫൈൽ തയ്യാറാക്കിയിരുന്നത്. ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കാൻ ആരംഭിച്ചിരുന്നു. ഫോട്ടോ വേണമെന്നാവശ്യപ്പെട്ടപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ പ്രജീഷിന്റെ ഫോട്ടോ ഇയാൾ പെൺകുട്ടിക്ക് വാട്സാപ്പിൽ അയയ്ക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസ്സുകളുടെ സമ്മർദ്ദത്തെക്കുറിച്ച് പറഞ്ഞപ്പോൾ കൂടെപോന്നാൽ ഇതെല്ലാം ഒഴിവാക്കാമെന്നായി പ്രജീഷ് എന്ന അശോകൻ.
പലതവണ കൂടെപോരാൻ വിളിക്കുകയും കൂടെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ മനസ്സിളകി. അങ്ങനെയാണ് അശോകന്റെ നിർദ്ദേശപ്രകാരം പെൺകുട്ടി വടക്കേക്കരയിൽ നിന്നും എറണാകുളത്തിന് വണ്ടികയറിയത്. താൻ എറണാകുളത്ത് കാത്തുനിൽക്കാമെന്ന് അശോകൻ വാക്കും നൽകിയിരുന്നു. പെൺകുട്ടി പ്രിജീഷിന്റെ ഫോട്ടോ കണ്ടിട്ടുള്ളതിനാൽ താൻ നേരിട്ട് മുഖം കൊടുത്താൽ പദ്ധതി പൊളിയുമെന്ന് അശോകന് ബോദ്ധ്യമുണ്ടായിരുന്നു.അതുകൊണ്ട് തനിക്ക് (പ്രജീഷിന് )ബൈക്കപടത്തിൽ പരിക്കേറ്റെന്നും പകരം അമ്മാവനെയും സുഹൃത്തിനെയുമാണ് പറഞ്ഞയയ്ക്കുന്നതെന്നും കാസർകോടുനിന്നും പുറപ്പെടും മുമ്പെ അശോകൻ പെൺകുട്ടിയെ അറിയിച്ചു.
എറണാകുളത്ത് ആവശ്യമായ സഹായത്തിന് ഇവിടെ ഗോഡൗണിൽ ജോലിചെയ്തുവന്നിരുന്ന നാട്ടുകാരനായ മഞ്ജുനാഥിനെയും ചട്ടംകെട്ടിയിരുന്നു. ഇതാണ് സുഹൃത്തും കൂട്ടിയാണ് അമ്മാവൻ വരുന്നതെന്ന് അശോകൻ പെൺകുട്ടിയെ അറിയിച്ചത്.ഇരുവരും ഹൈക്കോടതി ജംഗ്ഷനിൽ വച്ചാണ് പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. തുടർന്ന് തൃശ്ശൂരിന് ബസ്സിൽ യാത്രതിരിച്ചു. ഇവിടെ ഇറങ്ങി ഭക്ഷണവും കഴിഞ്ഞ് സ്വകാര്യബസ്സിന്കോഴിക്കോടിനുതിരിച്ചു.തൃശ്ശൂരിലെത്തിയ അവസരത്തിൽ തന്ത്രത്തിൽ അശോകൻ പെൺകുട്ടിയെക്കൊണ്ട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യിച്ചിരുന്നു.
അപകടത്തെത്തുടർന്ന് പ്രജീഷിനെ പൊലീസ് സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണെന്നും അതിനാൽ അവൻ ഫോൺ സ്വച്ച് ഓഫാക്കിയിരിക്കുകയാണെന്നും ആരും കണ്ടുപിടിക്കാതിരിക്കാൻ പെൺകുട്ടിയോടും ഫോൺ സ്വിച്ച് ഓഫാക്കാൻ പ്രജീഷ് നിർദ്ദേശിച്ചെന്നും അശോകൻ പെൺകുട്ടിയെ ധരിപ്പിക്കുകയായിരുന്നു. 10 മണിയോടടുത്ത് കോഴിക്കോട് പ്രൈവറ്റ് ബസ്റ്റാന്റിലിറങ്ങി ,കെ എസ് ആർ ടി സി സ്റ്റാന്റിലേയ്ക്ക് നടന്നുവരും വഴി ഇവർ പൊലീസ് സംഘത്തിന്റെ മുന്നിൽപ്പെടുകയും ചോദ്യം ചെയ്യലിൽ കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതിനാൽ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
പെൺകുട്ടി റ്റിയൂഷന് പോകുന്നെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്.തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനാൽ വീട്ടുകാർ വിവരം വടക്കേക്കര പൊലീസിൽ അറിയിച്ചു. ഉടൻ എസ്.എച്ച്.ഒ എം.കെ മുരളിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഉച്ചയ്ക്ക് 1.30 തോടെയാണ് പൊലീസിൽ ഇതുസംബന്ധിച്ച് പരാതിയെത്തുന്നത്.തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ടവർ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിനുള്ള നീക്കമായി.
രാവിലെ 11.30 വരെ എറണാകുളത്തുണ്ടായിരുന്നെന്നും 1.30 തോടടുത്ത് തൃശ്ശൂരിൽ എത്തിയതായും ടവർ ലൊക്കേഷനിൽ നിന്നും സൂചന ലഭിച്ചു.തുടർന്ന് ഫോൺ ഓഫായതായും സ്ഥിരീകരിച്ചു. പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ പ്രതിസന്ധിയിലകപ്പെട്ട പൊലീസ് സംഘത്തിന് പെൺകുട്ടിയുടെ മുറിയിൽ നിന്നും കിട്ടിയ വെള്ളപേപ്പറിൽ എഴുതിയിരുന്ന ഫോൺ നമ്പർ പിടിവള്ളിയായി.
തുടർന്ന് വീണ്ടും അന്വേഷണം ട്രാക്കിലായി.നമ്പറിന്റെ ഉടമസ്ഥനെ തപ്പിയുള്ള പൊലീസ് അന്വേഷണം എത്തിനിന്നത് അശോകന്റെ വീട്ടിൽ.അമ്മ.ുടെ പേരിലുള്ള സിംആണെന്നും ഇത് ഉപയോഗിച്ചിരുന്നത് അശോകനാണെന്നും പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
ഒരാഴ്ചത്തേയ്ക്ക് വീട്ടിലേയ്ക്ക് വരുന്നില്ലന്നും പറഞ്ഞാണ് അശോകൻ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലും കൂടിയായതോടെ പൊലീസിന് സംഭവത്തിന്റെ കിടപ്പുവശം ഏറെക്കുറെ മനസ്സിലായി.
ഇതിനിടയിൽത്തന്നെ അശോകന്റെയും പെൺകുട്ടിയുടെയും ചിത്രങ്ങൾ സംഘടിപ്പിച്ച് വടക്കേക്കര പൊലീസ് കോഴിക്കോട്,കാസർഗോഡ് ,തൃശ്ശൂർ ജില്ലകളിലെ പൊലീസ് ഗ്രൂപ്പുകളിലേയ്ക്ക് ഷെയർ ചെയ്തിരുന്നു.ഒപ്പം ഒരു എസ് ഐ യുടെ നേതൃത്വത്തിൽ ഒരും സംഘം കാസർകോട്ടേയ്ക്ക് തിരിക്കുകയും ചെയ്തിരുന്നു. പൊലീസിനെക്കണ്ടതോടെ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാനായിരുന്നു അശോകിന്റെയും മഞ്ജുനാഥിന്റെയും നീക്കം.പൊലീസ് ഇരുവരെയും പിൻതിടർന്ന് പിടികൂടുകയായിരുന്നു.വടക്കേക്കര സി ഐയയ്ക്കൊപ്പം എസ് ഐ കെ എസ് ഷാജൻ,എഎസ്ഐ ബിന്ദു കൃഷ്ണകുമാർ,വനിതാ പൊലീസ് ഉദ്യാഗസ്ഥ ബോൺസ്ലെ എന്നിവരും കേസന്വേഷണത്തിൽ പങ്കാളികളായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്