എണ്ണത്തിൽ കുറവെങ്കിലും ഇന്ത്യയിലേക്ക് കൂടുതൽ പറന്നെത്തുന്നത് യുകെ മലയാളികൾ; കൊച്ചിയിലേക്ക് എയർഇന്ത്യ നേരിട്ട് പറന്നപ്പോൾ ലാഭത്തിൽ മൂന്നാം സ്ഥാനം; കേരളം സമ്മർദം ചെലുത്തിയാൽ കോവിഡിന് ശേഷവും എയർ ഇന്ത്യക്ക് നേരിട്ടുള്ള സർവീസ് തുടരാനാകും; യുകെ മലയാളികളുടെ സ്വപ്നങ്ങൾക്ക് ദൂരം കുറയുമോ?
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: യുകെയിലെ 15 ലക്ഷം ഇന്ത്യക്കാരിൽ വെറും പത്തു ശതമാനം മാത്രമാണ് മലയാളികളുടെ വിഹിതം, അതായതു ഏകദേശം ഒന്നര ലക്ഷത്തോളം. ഈ കണക്കിലേക്കു കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ എത്തികൊണ്ടിരിക്കുന്ന ഏതാനും ആയിരങ്ങളും കൂടി ചേർത്താലും ഇന്ത്യക്കാർക്കിടയിലെ ന്യൂനപക്ഷം തന്നെയാണ് മലയാളികൾ.
പഞ്ചാബികളുമായി സാമ്പത്തികമായും സാമൂഹികമായും മലയാളികൾക്ക് യുകെയിൽ ഒപ്പത്തിനൊപ്പം എത്താൻ ഇനിയും കാലങ്ങൾ കാത്തിരിക്കേണ്ടി വരും. പക്ഷെ യുകെയിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരുടെ കണക്കെടുത്താൽ സകല ഇന്ത്യൻ സമൂഹത്തെയും പിന്നിലാക്കുകയാണ് മലയാളികൾ. ഇതിന്റെ ഏറ്റവും പ്രായോഗിക ഉദാഹരണമായി മാറുകയാണ് എയർ ഇന്ത്യ ബബിൾ സ്കീമിലൂടെ ആരംഭിച്ച സർവീസുകൾ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ആഴ്ചയിൽ ഒന്ന് എന്ന കണക്കിൽ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിച്ച സർവീസ് ഇപ്പോൾ ആഴ്ചയിൽ മൂന്നു വീതം ആക്കിയിട്ടും യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലേക്കുള്ള ഏറ്റവും ലാഭകരമായ റൂട്ടായി ലണ്ടൻ - കൊച്ചി വിലയിരുത്തപ്പെടുകയാണ്.
കേന്ദ്ര തലസ്ഥാനമായ ഡൽഹിയും വാണിജ്യ തലസ്ഥാനമായ മുംബൈയും മാത്രമാണ് കൊച്ചിക്കു മുന്നിൽ നില്കുന്നത്. മറ്റു ആറു കേന്ദ്രങ്ങളിലേക്ക് കൂടി എയർ ഇന്ത്യ പേരിനു സർവീസ് നടത്തുന്നുണ്ടെങ്കിലും അവയിൽ ഒക്കെ യാത്രക്കാർ കുറവാണു എന്ന സൂചനയാണ് സർവീസുകളുടെ എണ്ണം കൂട്ടാതിരിക്കുന്നതിലൂടെ തെളിയുന്നത്. എക്കാലവും ഉത്തരേന്ത്യൻ ലോബിയുടെ പിടിയിൽ നിന്നൂട്ടുള്ള എയർ ഇന്ത്യയിൽ നിന്നും ഇതാദ്യമായാണ് സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടാണെങ്കിലും പ്രവാസി മലയാളി സമൂഹത്തിൽ തന്നെ വീരോചിതം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ദീർഘ ദൂര സർവീസ് ആരംഭിച്ചിരിക്കുന്നത്. കൊച്ചി വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ ദൂരം യാത്ര ചെയ്തു എത്തുന്നതും ലണ്ടനിൽ നിന്നുള്ള ഡ്രീം ലൈനർ വിമാനങ്ങൾ തന്നെയാണ് എന്നതും ശ്രദ്ധേയമാണ്.
നിലവിൽ ഡൽഹിയിലേക്ക് ഏഴു സർവീസും മുംബൈയിലേക്ക് നാലു സർവീസുകളുമാണ് കൊച്ചിയേക്കാൾ അധികമായി എയർ ഇന്ത്യ പറക്കുന്നത്. എന്നാൽ ഈ രണ്ടു റൂട്ടിലും പറന്നെത്തുന്നത് ബിസിനസ് ആവശ്യങ്ങൾക്കും മറ്റുമായുള്ള യാത്രക്കാർ കൂടിയാണ്. നിലവിലെ എയർ ബബിൾ സർവീസുകൾ മാർച്ച് 31 വരെയായിരിക്കും എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. അതോടെ ഇന്ത്യ അന്താരാഷ്ട്ര വിമാന വിലക്ക് പിൻവലിക്കും എന്നാണ് കരുതപ്പെടുന്നത്. ആ ഘട്ടത്തിൽ ലണ്ടൻ - കൊച്ചി വിമാനവും പിൻവലിക്കപ്പെടും എന്നാണ് എയർ ഇന്ത്യയിൽ നിന്നും ലഭിക്കുന്ന സൂചന.
ഇനിയെന്ത്? യുകെ മലയാളികൾ വീണ്ടും നിരാശപ്പെടേണ്ടി വരുമോ?
ഈ ചോദ്യം തല്ക്കാലം ആരും ഉയർത്തുന്നില്ല എന്നതാണ് ഏറ്റവും കൗതുകം .അഥവാ യുകെ മലയാളി സമൂഹം അത്തരത്തിൽ ചിന്തിച്ചു വരുമ്പോഴേക്കും എയർ ഇന്ത്യ സർവീസ് അടച്ചു പൂട്ടി വീണ്ടും ലാഭകരമല്ലാത്ത ഉത്തരേന്ത്യൻ റൂട്ടുകളിലേക്കു തന്നെ പറന്നു തുടങ്ങിയിട്ടുണ്ടാകും. കാരണം അത്തരം റൂട്ടുകളിൽ പിടിച്ചു പറി നടത്താൻ അന്നാടുകളിലെ രാഷ്ട്രീയ നേതൃത്വങ്ങൾക്കു പ്രത്യേക താലപര്യമുണ്ട്. അതിന്റെ വ്യക്തമായ ഉദാഹരണമാണ് ബർമിൻഹാമിൽ നിന്നുള്ള അമൃത്സർ വിമാനം. ലണ്ടൻ - കൊച്ചി എന്ന പൊന്മുട്ടയിടുന്ന താറാവിനെ ഓർമ്മിപ്പിക്കുന്ന റൂട്ട് ഭാവിയിൽ സ്വകാര്യ കമ്പനികൾ കൊത്തിയെടുക്കാനുള്ള സാധ്യതയും ചെറുതല്ല. കാരണം എയർ ഇന്ത്യയുടെ ലാഭകരമായ റൂട്ടിനെ കുറിച്ച് അവരും പഠനം തുടങ്ങിക്കഴിഞ്ഞു. എന്നാൽ സർക്കാർ എയർലൈനർ ആയ എയർ ഇന്ത്യ ഈ റൂട്ടിൽ പറക്കുന്നതാണ് യുകെ മലയാളികൾക്ക് എന്തുകൊണ്ടും സൗകര്യപ്രദം.
പക്ഷെ ഇതിനായി കോവിഡാനന്തര കാലത്തു ആര് സംസാരിക്കും ?
പ്രസക്തമായ ചോദ്യം ഇതാണ്. യുകെ മലയാളികൾക്ക് വേണ്ടി സമ്മർദ ശക്തിയാകാൻ ഭരണ പ്രതിപക്ഷ ഭേദം മറന്നു രാഷ്ട്രീയക്കാർ ഒന്നിക്കുമോ? ലോക്സഭയിലെയും രാജ്യസഭയിലെയും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജയിച്ചു എത്തിയ നാലുപേരും അടക്കം 33 എംപിമാർ ഇക്കാര്യത്തിൽ യുകെ മലയാളികൾക്കൊപ്പം നിൽക്കുമോ? എന്തിനു പ്രവാസി മലയാളികൾക്ക് വേണ്ടി മാത്രം സൃഷ്ടിച്ച ലോക് കേരള സഭയുടെ യുകെ പ്രതിനിധികൾ ഇത്തരം കാര്യങ്ങൾ വല്ലതും അറിയുന്നുണ്ടോ, ചിന്തിക്കുന്നുണ്ടോ? അതോ ഈ സർവീസ് നിർത്തിയ ശേഷം ഘോരഘോര പ്രസ്താവന ഇറക്കുവാൻ കാത്തിരിക്കുകയാണോ സകലരും? ലണ്ടൻ - കൊച്ചി റൂട്ട് സ്ഥിരപ്പെടുത്താൻ സമ്മർദം ചെലുത്താനാകുന്ന ഏറ്റവും പറ്റിയ സമയം കൂടിയാണിത്. സർവീസ് തുടരാതിരിക്കാൻ എയർ ഇന്ത്യക്കു പ്രത്യേക കാരണമൊന്നും പറയാനുണ്ടാവില്ല എന്നും ഉറപ്പാണ്.
എന്തുകൊണ്ട് കൊച്ചി റൂട്ടിൽ ആളുകൾ ഇടിച്ചു കയറുന്നു?
ഗോവയിലേക്ക് പോലും ആളുകൾ പോകാൻ മടിക്കുമ്പോൾ എന്താണ് കൊച്ചി റൂട്ടിൽ ആളുകൾ ഇടിച്ചു കയറാൻ താൽപരം കാട്ടുന്നത്? ലക്ഷക്കണക്കിന് പഞ്ചാബികൾ ഉണ്ടായിട്ടും എന്തുകൊണ്ട് അമൃത്സർ വിമാനത്തിൽ തിരക്കില്ല? ഇന്ത്യയിലെ വമ്പൻ നഗരങ്ങളായ ബാംഗ്ലൂരും അഹമ്മദാബാദും കൊൽക്കത്തയും ചെന്നൈയും ഒക്കെ എന്തുകൊണ്ട് പിന്നിൽ നിൽക്കുന്നു? ഇതിനൊക്കെ ഒരൊറ്റ ഉത്തരമേയുള്ളൂ. യുകെ മലയാളികളുടെ നാടിനോടുള്ള സ്നേഹം. താരതമെന്യേ പുതിയ കുടിയേറ്റ സമൂഹം ആയതിനാൽ അടിക്കടി നാട്ടിൽ പോകാൻ ഇഷ്ടപ്പെടുന്നവരാണ് ഓരോ യുകെ മലയാളിയും. നാടിനോടുള്ള ബന്ധം അറുത്തു മുറിക്കാൻ ഒന്നാം യുകെ മലയാളി കുടിയേറ്റത്തിനു സമയം ആയിട്ടില്ല എന്നതാണ് വസ്തുത. പഞ്ചാബികളും ഗുജറാത്തികളും തമിഴരും ഒക്കെ ഏറെയുണ്ടെങ്കിലും അവരൊക്കെ രണ്ടും മൂന്നും തലമുറ പിന്നിട്ടവർ ആയതിനാൽ ഇന്ത്യയിലേക്കുള്ള മടക്ക യാത്ര വല്ലപ്പോഴും മാത്രം ആഗ്രഹിക്കുന്നവരാണ് എന്നതാണ് വസ്തുത.
എന്നാൽ ഇപ്പോഴും വീടും സ്വത്തും ഒക്കെ കേരളത്തിൽ തന്നെ സൂക്ഷിക്കുന്നവരാണ് യുകെ മലയാളികളിൽ നല്ല പങ്കും. മരിച്ചാൽ സംസ്കാര കർമ്മങ്ങൾ പോലും കേരളത്തിൽ എത്തിച്ചു പൂർത്തിയാക്കണമെന്ന ആഗ്രഹമുള്ള ഈ പുത്തൻ കുടിയേറ്റ സമൂഹത്തിന്റെ നൊസ്റ്റാൾജിയ കൂടിയാണ് ലണ്ടൻ - കൊച്ചി വിമാനത്തിലെ തിരക്ക് സൂചിപ്പിക്കുന്നത്. ഈ വിമാനത്തിൽ കയറിയാൽ കൂടുതൽ വേഗത്തിൽ നാട്ടിൽ എത്താൻ സാധിക്കും എന്ന് മനസിലാക്കി ശ്രീലങ്കക്കാരും കൊച്ചി വഴി പറന്നു തുടങ്ങിയത് മറ്റൊരു ശുഭ കാര്യമാണ്. കേരളത്തോട് ചേർന്ന് കിടക്കുന്ന കോയമ്പത്തൂർ അടക്കമുള്ള അന്യനാട്ടുകാർക്കും കൊച്ചി അകലെയല്ല എന്നതാണ് മറ്റൊരു അനുകൂല ഘടകം. ഇത്തരം അനുകൂല ഘടകങ്ങൾ ഏറെയുള്ളതിനാൽ കോവിഡ് നിയന്ത്രണം മാറിയ ശേഷവും ലണ്ടൻ - കൊച്ചി റൂട്ട് ലാഭകരമായി പറക്കാൻ ഉള്ള സാധ്യതകളാണ് അവശേഷിക്കുന്നത്. പക്ഷെ ഈ വിമാനം തുടർന്ന് പറക്കാൻ നിശ്ചയമായും കേരളം മുന്നിട്ടിറങ്ങുക തന്നെ വേണം.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്