കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെഎസ് എഫ് ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ! രമൺ ശ്രീവാസ്തവയെ ചേർത്തും ഐസക്കിന് മറുപടി നൽകിയും കളം തിരിച്ചു പിടിച്ച് പിണറായി; ആഭ്യന്തര വകുപ്പിലെ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറഞ്ഞ് മുഖ്യമന്ത്രി നൽകുന്നത് വിമർശകർക്കുള്ള സന്ദേശം; തദ്ദേശ പോരിന് ശേഷം സിപിഎമ്മിൽ വീണ്ടും വെട്ടിനിരത്തലിന് സാധ്യത
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം : ആഭ്യന്തര വകുപ്പിൽ നിയന്ത്രണം നഷ്ടമായില്ലെന്ന് പറയാതെ പറയാൻ എല്ലാം കുറ്റവും ഏറ്റെടുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിലെ ഭിന്നാഭിപ്രായക്കാരെ കൃത്യമായി തന്നെ കൈകാര്യം ചെയ്യുമെന്ന സൂചനകളാണ് സിപിഎമ്മിൽ പിണറായി പക്ഷം നൽകുന്നത്. കഷ്ടകാലത്ത് ഒറ്റാൻ നിൽക്കുന്നവർക്ക് തക്കതായ തിരിച്ചടി നൽകുമെന്നാണ് അവരുടെ പക്ഷം. തദ്ദേശത്തിൽ സിപിഎമ്മിന് വലിയ വിജയമുണ്ടാകുമെന്നും അതിന് കാരണം സംസ്ഥാന സർക്കാരിന്റെ ഭരണ മികവാണെന്നും ഇവർ വാദിക്കുന്നു. തിരിച്ചടി പ്രതീക്ഷിച്ച് പോരാട്ടത്തിന് ഇറങ്ങിയവർക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന സന്ദേശമാണ് അവർ നൽകുന്നത്. ഇതോടെ സിപിഎമ്മിലെ വിഭാഗീയതയിൽ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാകും.
ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായ വി എസ് അച്യൂതാനന്ദൻ ഇക്കാര്യങ്ങളിൽ പ്രതികരിച്ചിട്ടില്ല. അസുഖം കാരണം പൂർണ്ണ വിശ്രമത്തിലായ വി എസ് പല വിഷയങ്ങളിലും ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാറുണ്ട്. എന്നാൽ ഇതിൽ അഭിപ്രായം പറയാത്തത് പിണറായിക്ക് ആശ്വാസമാണ്. ഇതിനിടെയാണ് കെ എസ് എഫ് ഇയിൽ നിലപാട് വിശദീകരിച്ച് പിണറായി രംഗത്ത് വ്ന്നത്. പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവയെ പൂർണ്ണമായും പിന്തുണച്ചു. കെ എസ് എഫ് ഇയിലെ വിജിലൻസ് ഇടപെടൽ തെറ്റല്ലെന്നും എല്ലാം എല്ലാവരും അറിഞ്ഞു കൊണ്ടു മാണെന്ന സൂചനകളും നൽകി. ഇതോടെ തന്നെ കടന്നാക്രമിക്കാൻ വരുന്നവരെ നേരിടാൻ തയ്യാറാണെന്ന സന്ദേശം നൽകുകയാണ് പിണറായി.
കെ.എസ്.എഫ്.ഇയിൽ വിജിലൻസ് നടത്തിയതു റെയഡ്ല്ല, പ്രാഥമിക പരിശോധന മാത്രമെന്നു മുഖ്യമന്ത്രി പറയുന്നു. കെ.എസ്.എഫ്.ഇയിലെ തന്നെ ചില ഉദ്യോഗസ്ഥർ പോരായ്മകൾ കണ്ടെത്തിയതിന്റെ തുടർച്ചയായാണു വിജിലൻസ് പരിശോധന നടത്തിയത്. ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ വിജിലൻസിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫലത്തിൽ വിജിലൻസിനെ പൂർണ്ണമായും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. ഇതിനൊപ്പം വിജിലൻസ് റെയ്ഡ് മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവായ രമൺ ശ്രീവാസ്തവ അറിഞ്ഞിരുന്നുവെന്ന വാർത്തയെ അദ്ദേഹം നിഷേധിച്ചതിലും രാഷ്ട്രീയമുണ്ട്.
ശ്രീവാസ്തവയ്ക്കെതിരേയും സിപിഎം. നേതാക്കളിൽ എതിർപ്പ് ഏറെയുണ്ട്. പൊലീസ് നിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹത്തിന്റെ പേര് ഉയർന്നിരുന്നു. പാർട്ടിക്കുള്ളിലെ പടയൊരുക്കത്തിന് തടയിടുകയെന്നതും മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നിലുണ്ട്. കെ.എസ്.എഫ്.ഇയുടെ 40 ശാഖകളിൽ മിന്നൽ പരിശോധന നടത്തിയ വിജിലൻസിനെതിരേ ധനമന്ത്രി തോമസ് ഐസക്കും സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനും രംഗത്തുവന്നിരുന്നു. ഇതെല്ലാം ലഘൂകരിച്ച് മുഖ്യമന്ത്രിയുടെ വിശദീകരണം എത്തുമ്പോൾ ഇനി നേതാക്കൾ പരസ്യ വിർശനവും നിർത്തും. തള്ളി പറയുന്നവരെ വെട്ടി നിരത്തി പാർട്ടിയുടെ ചുക്കാൻ തന്റെ കൈയിൽ തന്നെ നിർത്താനാണ് പിണറായിയുടെ നീക്കം.
വിജിലൻസിന്റെ സാധാരണയായുള്ള മിന്നൽ പരിശോധനാ നടപടിക്രമങ്ങൾ വിവരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ വർഷം പതിനെട്ടും ഇക്കൊല്ലം കെ.എസ്.എഫ്.ഇയിലടക്കം ഏഴും മിന്നൽപരിശോധനകൾ നടത്തി. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേടുകളുണ്ടോയെന്നു കണ്ടെത്താൻ വേണ്ടിയാണിത്. പൊലീസ് സ്റ്റേഷനുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാപനത്തിൽ ക്രമക്കേട് നടക്കുന്നതായി രഹസ്യവിവരം ലഭിച്ചാൽ വിജിലൻസിന്റെ ഇന്റലിജന്റ്സ് വിഭാഗം രഹസ്യാന്വേഷണം നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷത്തെ റെയ്ഡ് വിവാദമാക്കാത്തവർ എന്തിന് ഇപ്പോൾ ഇത് ചർച്ചയാക്കിയെന്ന ചോദ്യമാണ് പിണറായി ഉന്നയിച്ചത്. ഇതോടെ കെ എസ് എഫ് ഇയിലെ റെയ്ഡ് പാർട്ടി ചർച്ചയാക്കിയാലും കൃത്യമായ മറുപടി നൽകുമെന്ന് വ്യക്തമാക്കുകയാണ് പിണറായി.
കെ.എസ്.എഫ്.ഇയുടെ കാര്യത്തിൽ അവരുടെ ഉദ്യോഗസ്ഥർ തന്നെ ചില പോരായ്മകൾ കണ്ടെത്തിയതാണ്. അതു സ്ഥാപനത്തിന്റെ സാമ്പത്തികനിലയെ ബാധിക്കുമെന്ന ശങ്ക അവർക്കുണ്ടായി. കഴിഞ്ഞ ഒക്േടാബർ 19-ന് വിജിലൻസിന്റെ മലപ്പുറം ഡിവൈ.എസ്പി. ഇക്കാര്യം റിപ്പോർട്ട് ചെയ്തു. 27-നു സോഴ്സ് റിപ്പോർട്ട് പരിശോധിച്ച് സംസ്ഥാനതല മിന്നൽ പരിശോധനയ്ക്ക് വടക്കൻ മേഖലാ സൂപ്രണ്ട് ശിപാർശ ചെയ്തു. വിജിലൻസ് ആസ്ഥാനത്തെ രഹസ്യാന്വേഷണവിഭാഗം ഇത് വെരിഫൈ ചെയ്തശേഷം നവംബർ പത്തിനു വിജിലൻസ് ഡയറക്ടറാണു പരിശോധനയ്ക്ക് ഉത്തരവിട്ടത്. 40 ശാഖകൾ തെരഞ്ഞെടുത്ത് 27-നു മിന്നൽ പരിശോധന നടത്തി.
റിപ്പോർട്ടുകൾ ലഭ്യമാകുന്ന മുറയ്ക്ക് അതു പരിശോധിച്ച് വിജിലൻസ് വിശദമായ റിപ്പോർട്ടയയ്ക്കും. തുടർന്നു സർക്കാരാണു തീരുമാനമെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ.യിലെ വിജിലൻസ് പരിശോധനയിൽ ഗൂഢാലോചനയും ആസൂത്രണത്തിലെ 'വട്ടും' തുറന്നുപറഞ്ഞത് ധനമന്ത്രി തോമസ് ഐസക്കാണ്. ഇതിനെ പിന്തുണച്ചത് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദനുമാണ്. ഇവരുമായി ഭിന്നതയുണ്ടെന്നത് മനസ്സിൽവച്ചാൽമതിയെന്ന് മാധ്യമങ്ങളോട് ഉന്നയിക്കുമ്പോഴും ഇവർക്കുള്ള ഉത്തരമാണ് മുഖ്യമന്ത്രി നൽകിയത്.
പരിശോധന സ്വാഭാവികമായ ഒന്നായാണ് തുടക്കത്തിൽ മാധ്യമങ്ങളും കണ്ടത്. നിയമം വ്യാഖ്യാനിക്കാൻ നിയമവകുപ്പിന്റെ പണിയല്ല വിജിലൻസിന്റേതെന്നും നിയമംപോലും വ്യവസ്ഥചെയ്യാത്ത കാര്യമാണ് വിജിലൻസ് കെ.എസ്.എഫ്.ഇ.യുടെ കാര്യത്തിൽ 'കണ്ടെത്തി'യിട്ടുള്ളതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികൾ സർക്കാരിനെ വളഞ്ഞിട്ട് പിടിക്കാൻ നോക്കുന്ന ഘട്ടത്തിൽ കെ.എസ്.എഫ്.ഇ. ചിട്ടികളിൽ കള്ളപ്പണ ഇടപാട് ആരോപിച്ചതോടെയാണ് ആനത്തലവട്ടം പരസ്യനിലപാട് എടുത്തത്. റെയ്ഡിന്റെ പിന്നണിയിലെ വസ്തുതകൾ വിശദീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടത് ഐസക് ഉയർത്തിയ ഗൂഢാലോചനവാദം മുഖവിലയ്ക്കെടുത്താണ്. രണ്ടുവർഷത്തെ വിജിലൻസ് പരിശോധനയുടെ എണ്ണവും സ്വഭാവവും വിശദീകരിച്ചാണ് മുഖ്യമന്ത്രി ഇതിന് മറുപടിനൽകുന്നത്.
എന്നാൽ, 30 ലക്ഷം ഇടപാടുകാരുള്ള ഒരുധനകാര്യ സ്ഥാപനത്തിലെ റെയ്ഡ്, നികുതിവെട്ടിപ്പും ഹൈവേ പൊലീസിന്റെ കൈക്കൂലിയും പരിശോധിക്കുന്നതുമായി മുഖ്യമന്ത്രി സമാന്യവത്കരിച്ചതിൽ ധനവകുപ്പിന് അതൃപ്തിയുണ്ട്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍