ചക്കരക്കപറമ്പിൽ അപകടത്തിൽ മരിച്ച ഡ്രൈവർ അരുൺ സുകുമാർ കെഎസ്ആർടിസിയുടെ അശാസ്ത്രീയ പരീക്ഷണത്തിന്റെ ഇര; ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പിൻവലിക്കുന്നതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ അപകടത്തിൽ; ക്രൂ ചെയ്ഞ്ചിങ് സംവിധാനം നാളെ മുതലെന്ന് മന്ത്രി; കണ്ടക്ടർ കം ഡ്രൈവർ സംവിധാനം പുനഃസ്ഥാപിക്കണമെന്ന് ജീവനക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: എറണാകുളം ചക്കരപ്പറമ്പിൽ കെഎസ്ആർടിസി ബസ് മരത്തിലിടിച്ച് ഡ്രൈവർ മരിച്ച സംഭവത്തിൽ ജീനവക്കാർക്കിടയിൽ കോർപ്പറേഷനെതിരെ രോഷം ശക്തമായി. തിരുവനന്തപുരം സ്വദേശി അരുൺ സുകുമാർ(45) ആണ് അപകടത്തിൽ മരിച്ചത്. 26 യാത്രക്കാർക്ക് പരുക്ക്. തിരുവനന്തപുരം കോഴിക്കോട് സൂപ്പർ ഡീലക്സ് ബസ് ആണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഈ സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർ പഴിക്കുന്നത് ഡ്രൈവർ കം കണ്ടക്ടർ സംവിധാനം ഒഴിവാക്കിയ കോർപ്പറേഷന്റെ നടപടിയെ തുടർന്നതാണ്. ഒരു ഡ്രൈവറെ കൊണ്ടു തന്നെ ദ്വീർഘദൂര ബസുകളിൽ ഓടിപ്പിക്കുന്ന ശൈലി തുടർന്നതാണ് അപകടത്തിന് ഇടയാക്കുന്നത് എന്നതാണ് ആക്ഷേപം. അതുകൊണ്ട് തന്നെ അനിൽ കുമാർ കെഎസ്ആർടിസിയുടെ അശാസ്ത്രീയ പരീക്ഷണത്തിന്റെ ഇരയാണെന്ന ആക്ഷേപമാണ് ജീവനക്കാർക്കിടയിലുള്ളത്.
ഡ്രൈവർ കം കണ്ടക്ടർ സംവിധാനം പുനഃസ്ഥാപിക്കണം എന്ന ആവശ്യവും ഇതോടെ ശക്തമായിട്ടുണ്ട്. അതിനിടെ ഇന്നത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി ദീർഘദൂര ബസ് സർവ്വീസുകളിൽ നാളെ മുതൽ ക്രൂ ചേഞ്ചിങ് സംവിധാനം നിലവിൽ വരുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. .
തുടർച്ചയായി അപകടങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് ക്രൂ ചേഞ്ചിങ് സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇതുവഴി ജീവനക്കാരുടെ ജോലീഭാരം കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ദീർഘദൂര സർവ്വീസുകളിലാണ് ആദ്യഘട്ടത്തിൽ ക്രൂ ചേഞ്ചിങ് സംവിധാനം ഏർപ്പെടുത്തുക. നാളെ മുതൽ ബംഗളൂരുവിലേക്കും വടക്കൻ കേരളത്തിലേക്കുമുള്ള സർവ്വീസുകളിൽ ക്യൂ ചേഞ്ചിങ് സംവിധാനം നടപ്പിലാക്കും. ദീർഘദൂര ബസുകളിൽ കണ്ടക്ടർ കം ഡ്രൈവർ സംവിധാനമാണ് നേരത്തേ നിലനിന്നിരുന്നത്. ഇത് പുനഃസ്ഥാപിക്കണമെന്ന ആവശ്യവും ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയരുന്നുണ്ട്.
നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരം നടപ്പിലാക്കിയ ഡ്രൈവർ-കം കണ്ടക്ടർ രീതി കെഎസ്ആർടിസി തന്നെ എടുത്തുകളയാൻ തീരുമാനിച്ചിരുന്നു. ഹൈക്കോടതി വിധിയെ മറികടന്നു ഡ്രൈവർ കം കണ്ടക്ടർ രീതി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് അധികൃതർ പുറപ്പെടുവിക്കുകയും ചെയ്തു. എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കെഎസ്ആർടിസിയിലെ ദീർഘദൂര ബസുകളെ വീണ്ടും അപകടത്തിലേക്ക് തള്ളിവിടുന്ന തീരുമാനം കൂടിയാണിതെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.
ഡൈവർ കം കണ്ടക്ടർ സംവിധാനത്തെ എതിർക്കുന്നത് പ്രധാനമായും കണ്ടക്ടർമാരാണ്. ഇവർക്ക് പ്രമോഷൻ വഴി അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ജോലി ചെയ്യാൻ സാധിക്കാറുണ്ട്. അതുകൊണ്ട് കൂടിയാണ് ഇവർ കണ്ടക്ടർ കം ഡ്രൈവർ സംവിധാനത്തെ എതിർക്കുന്നത്. തൊഴിലാളികളുടെ ജോലിഭാരം കുറക്കുന്നതോടൊപ്പം സാമ്പത്തിക മെച്ചവും ഇതുവഴി കെഎസ്ആർടിസിക്ക് ലഭിക്കും എന്ന് മനസിലാക്കിയാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
എറണാകുളത്ത് നിന്നും ബംഗളൂര് പോകുന്ന ബസിൽ മുഴുവൻ റിസർവേഷൻ ആയാൽ പിന്നെ കണ്ടകടർക്ക് വേറെ പണിയില്ല. എന്നാൽ ഡ്രൈവർ ആണെങ്കിൽ ഓടിച്ച് തളരുകയും ചെയ്യും. ഒപ്പം ഒരു ഡ്രൈവർ കൂടി വന്നാൽ ഓടിക്കുന്ന ഡ്രൈവർക്ക് ആത്മവിശ്വാസം കൂടും. എന്തെങ്കിലും പ്രശ്നം വന്നാൽ ജോലി അടുത്തയാൾക്ക് കൈമാറുകയും ചെയ്യാം. ഒരു ദീർഘദൂര ഡ്യൂട്ടിയിൽ മൂന്നു പേരെ അയക്കുന്നതിനും അവസാനമാകും. ഡ്രൈവർ-കം കണ്ടക്ടർ അല്ലെങ്കിൽ ഒരു ഡ്രൈവർ കൂടി ദീർഘദൂര ബസിൽ അയക്കേണ്ടി വരും. ഇതൊഴിവയ്ക്കാൻ കൂടിയാണ് ബസുകളിൽ ഡ്രൈവർ-കം കണ്ടക്ടർ രീതി ഹൈക്കോടതി നടപ്പിലാക്കിയത്.
2011ലാണ് ഇത് സംബന്ധമായി ആദ്യ ഉത്തരവ് ഹൈക്കോടതി നൽകിയത്. ഡ്രൈവർ കം കണ്ടക്ടർ കെഎസ്ആർടിസിയിൽ നടപ്പിലാക്കി റിപ്പോർട്ട് നൽകണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. 2011-ൽ ഉത്തരവ് വന്നപ്പോഴും 2017 വരെ ഈ ഉത്തരവ് കെഎസ്ആർടിസി മൂടിവെച്ചു. ഇതോടെ ഹർജിക്കാരനായ ജോസഫ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് ജസ്റ്റിസ് മഞ്ജുളാ ചെല്ലൂർ ഉൾപ്പെട്ട ബെഞ്ച് ആണ് ഉത്തരവ് നടപ്പിലാക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെടുകയായിരുന്നു. പെട്ടെന്ന് ഉത്തരവ് നടപ്പിലാക്കാൻ കെഎസ്ആർടിസിയോട് ആവശ്യപ്പെടുകയുമായിരുന്നു. രാജമാണിക്യമായിരുന്നു അന്ന് കെഎസ്ആർടിസി എംഡി. അദ്ദേഹം പെട്ടെന്ന് തന്നെ ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ തീരുമാനം എടുക്കുകയായിരുന്നു. അങ്ങിനെയാണ് കെഎസ്ആർടിസിയിൽ ഡ്രൈവർ കം കണ്ടക്ടർ രീതി നടപ്പിലായത്. പിന്നീട് വന്ന ടോമിൻ തച്ചങ്കരിയും ഈ സംവിധാനം തുടർന്നു.
കൊല്ലത്തിന്നടുത്ത് നടന്ന ബസ് അപകടത്തെ തുടർന്ന് ഡ്രൈവർ കം കണ്ടകടർ രീതി കെഎസ്ആർടിസി ശക്തമാക്കി. ഒരു കണ്ടക്ടരുടെ ഡ്യൂട്ടി നൽകേണ്ട ആവശ്യമില്ല. രണ്ടു ഡ്രൈവർമാരെ ദീർഘദൂര യാത്രകൾക്ക് അയക്കേണ്ട അവശ്യവുമില്ല. ഒരു കണ്ടക്ടറും ഡ്രൈവറും പോയാൽ അത്രയും മാൻപവർ കുറയ്ക്കാമെന്നും തച്ചങ്കരി കണക്കു കൂട്ടി. ഇതിനിടെ കെഎഎസ്ആർടിസിയിലെ യൂണിയനുകളാണ് എതിർപ്പുയർത്തിയത്. കണ്ടക്ടർമാർക്ക് മാത്രമാണ് പ്രമോഷൻ സാധ്യതകൾ ശക്തമായി നിലനിൽക്കുന്നത്. കണ്ടക്ടർ മൂത്തിട്ടാണ് സ്റ്റേഷൻ മാസ്റ്റർ ആകുന്നത്. എസ്എം മൂത്തിട്ടാണ് ഇൻസ്പെക്ടർമാർ ആകുന്നത്. ഇവർ പ്രമോഷൻ നേടിയിട്ടാണ് ഓഫീസർമാർ ആകുന്നത്. ഇവരാണ് ഇപ്പോഴും കണ്ടക്ടർ കം ഡ്രൈവർ സംവിധാനത്തെ എതിർക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍