വിവാദങ്ങളുടെ നടുച്ചുഴിയിൽ നിൽക്കുമ്പോൾ തിരുത്താനൊരുങ്ങി പിണറായി; സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്ക് വിലക്ക്; നടപടി സ്വപ്ന സുരേഷിന്റെ നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി; കരാർ വ്യവസ്ഥയിൽ ഗുരുതര വീഴ്ച വരുത്തിയെന്നും ആരോപണം; കൺസൾട്ടൻസി സ്ഥാപനത്തിന് വിലക്ക് രണ്ടു വർഷത്തേക്ക്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഐടി പദ്ധതികളിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പർ കമ്പനിക്ക് വിലക്ക്. സ്വപ്നയുടെ നിയമനത്തിലെ അപാകത ചൂണ്ടിക്കാണിച്ചാണ് കൺസൾട്ടൻസി സ്ഥാപനമായ പി.ഡബ്യു.സിയെ ഐ.ടി വകുപ്പ് വിലക്കിയത്. അതേസമയം സർക്കാർ ഉത്തരവിൽ സ്വപ്നയുടെ പേര് പരാമർശിക്കുന്നില്ല. യോഗ്യതയില്ലാത്ത ആളെ നിയമിച്ചു, കരാർ വ്യവസ്ഥയിൽ ഗുരുതര വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. രണ്ടു വർഷത്തേക്കാണ് വിലക്ക്.
ഇ മൊബിലിറ്റി പദ്ധതിയിൽ നിന്നും നേരത്തെ പ്രൈസ് വാട്ടർഹൗസ് കൂപ്പറിനെ ഒഴിവാക്കിയിരുന്നു. കെ ഫോണുമായുള്ള കരാർ ഇന്ന് അവസാനിച്ചു. ഇതിന് പിന്നാലെയാണ് ഐ.ടി വകുപ്പ് വിലക്കേർപ്പെടുത്തിയത്. സ്വർണക്കടത്ത് കേസും സ്വപ്ന സുരേഷ് വിഷയവും ചർച്ചയായതോടെയാണ് പി.ഡബ്യു.സിയുമായുള്ള സർക്കാർ സഹകരണം അവസാനിപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചത്.
സ്വപ്നയെ കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന് കീഴിലെ സ്പേസ് പാർക്കിൽ ഓപ്പറേഷൻസ് മാനേജറായി നിയമിച്ചത് പിഡബ്ല്യുസി വഴിയായിരുന്നു. സ്വർണക്കടത്ത് കേസിൽ സ്വപ്നയുടെ പേരുയർന്നതോടെ ഈ നിയമനവും വിവാദമായി. സ്വപ്നയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. സ്വപ്നയുടേത് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞതിന് പിന്നാലെ സ്വപ്നയുടെ നിയമനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കെ.എസ്ഐ.ടി.എൽ പി.ഡബ്ല്യൂ.സിക്ക് നോട്ടീസ് അയച്ചിരുന്നു.
വ്യാജ ബിരുദ സർട്ടഫിക്കറ്റ് ഹാജരാക്കിയാണ് സ്വപ്ന സുരേഷ് ഐ.ടി വകുപ്പിന് കീഴിലെ കെ.എസ്ഐ.ടി.എല്ലിലെ സ്പേസ് പാർക്ക് പദ്ധതിയിൽ എത്തിയത്. നിയമനത്തിൽ എം. ശിവശങ്കർ ഇടപെട്ടതായി പിന്നീട് കണ്ടെത്തിയിരുന്നു. മാസം ഒരുലക്ഷത്തി ഏഴായിരം രൂപയായിരുന്നു സ്വപ്നയുടെ ശമ്പളം.
കരിമ്പട്ടികയിൽ പെടുത്തിയ കമ്പനി
2018 ജനുവരിയിൽ രണ്ടുവർഷത്തേക്ക് സെബി പ്രൈസ് വാട്ടർ ഹൗസിനെ ഓഡിറ്റിങ് കമ്പനികളുടെ പട്ടികയിൽ നിന്ന് രണ്ടുവർഷത്തേക്ക് നീക്കം ചെയ്തിരുന്നു. സത്യം കമ്പ്യൂട്ടർ സർവീസസ് വിവാദം അതിൽ ഒന്നുമാത്രം.
സത്യം കമ്പ്യൂട്ടർ വിവാദം
സത്യം കമ്പ്യൂട്ടർ സർവീസസ് സ്ഥാപകൻ ബി.രാമലിംഗ രാജുവും ഏതാനും കമ്പനി ഉദ്യോഗസ്ഥരും അക്കൗണ്ടിൽ ക്രമക്കേടുകാട്ടിയ 7,136 കോടി രൂപയുടെ തട്ടിപ്പ് വൻ കോർപ്പറേറ്റ് വിവാദമായിരുന്നു. ആയിരക്കണക്കിന് ജീവനക്കാരും വിദേശത്ത് ശാഖകളുമുണ്ടായിരുന്ന കമ്പനിയുടെ തട്ടിപ്പ് വിദേശത്തും ചലനങ്ങളുണ്ടാക്കി. ലാഭം പെരുപ്പിച്ച് കാട്ടിയതിനെത്തുടർന്ന് ഓഹരിവിപണിയിൽ സത്യം കമ്പ്യൂട്ടേഴ്സിന്റെ ഓഹരിവില കുതിച്ചുയർന്നിരുന്നു. തട്ടിപ്പ് പുറത്തുവന്നതോടെ ഓഹരിവില കുത്തനെ ഇടിയുകയും നിക്ഷേപകർക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ഒന്നാംനിര ഐ.ടി. സേവനദാതാക്കളായിരുന്ന സത്യം കമ്പ്യൂട്ടർ സർവീസസിലെ തട്ടിപ്പ് 2009 ജനവരി ഏഴിനാണ് പുറത്തുവന്നത്. സത്യത്തിന്റെ കണക്കുകൾ നോക്കിയിരുന്ന പ്രൈസ് വാട്ടേഴ്സിന്റെ ഇന്ത്യൻ യൂണിറ്റിനെ സെബി രണ്ടുവർഷത്തേക്ക് വിലക്കുകയാിരുന്നു.
സർവേഷ് മാഥുർ കേസ്
2008 നും 2011 നും ഇടയിൽ പ്രൈസ് വാട്ടർ കൂപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎഫ്ഒ ആയിരുന്ന സർവേഷ് മാഥുറാണ് തന്റെ മുൻകമ്പനിക്കെതിരെ മാനനഷ്ടക്കേസ് നൽകിയത്. വൈറ്റ്കോളർ ക്രൈമുകൾ മറച്ചുവയ്ക്കാൻ താൻ വിസമ്മതിച്ചപ്പോൾ കമ്പനി തനിക്കെതിരെ കള്ളക്കഥകൾ ചമച്ചുവെന്നായിരുന്നു മാഥുറിന്റെ ആരോപണം. എന്നാൽ പ്രൈസ് വാട്ടർ ഈ ആരോപണം തള്ളിക്കളഞ്ഞിരുന്നു.
ജസ്റ്റിസ് ഷായുടെ കത്ത്
2017 ജൂലൈയിൽ ഡൽഹി ഹൈക്കോടതി മുൻചീഫ് ജസ്റ്റിസായിരുന്ന എ.പി.ഷാ പ്രൈസ് വാട്ടറിന്റെ സത്യസന്ധതയെയും ശേഷിയെയും ചോദ്യം ചെയ്ത് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. സർക്കാർ അടക്കമുള്ള ക്ലയന്റുകളുടെ ഓഡിറ്റിങ്ങും, കൺസൾട്ടൻസി സേവനവും മറ്റും നടത്തുന്നതിനുള്ള പ്രൈസ് വാട്ടറിന്റെ മികവിലാണ് അദ്ദേഹം സംശയം പ്രകടിപ്പിച്ചത്. പ്രൈസ് വാട്ടറിന്റെ ഇന്ത്യയിലെ അംഗസ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമെന്നും, പരിഹാരം കണ്ടില്ലെങ്കിൽ പൊതുതാൽപര്യത്തിനും ദേശീയസുരക്ഷയ്ക്കും ഗുരുതര ഭീഷണിയെന്നും അദ്ദേഹം കത്തിൽ എഴുതി. എന്നാൽ, ആരോപണങ്ങൾ വെറും ഊഹാപോഹങ്ങൾ മാത്രമെന്നായിരുന്നു പിഡബ്ല്യുസിയുടെ പ്രതികരണം.
സർക്കാർ രേഖകൾ ചോർത്തി
വിദേശ നിക്ഷേപ നയത്തെ കുറിച്ചുള്ള സർക്കാരിന്റെ രഹസ്യ രേഖകൾ കോർപറേറ്റ് ഗ്രൂപ്പുകൾക്ക് പ്രൈസ് വാട്ടറിന്റെ ഒരു ഉദ്യോഗസ്ഥൻ ചോർത്തിയെന്ന ആരോപണം സിബിഐ അന്വേഷിച്ചിരുന്നു. 2015 ലായിരുന്നു വിവാദം.
പ്രശാന്ത് ഭൂഷന്റെ പരാതി
പ്രൈസ് വാട്ടറിനും അനുബന്ധ കമ്പനികൾക്കും എതിരെ ഉയർന്ന ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് 2013 ൽ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. എഫ്ഡിഐ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നായിരുന്നു മുഖ്യ ആരോപണം.
നോക്കിയ കേസ്
2013 ൽ ഫിന്നിഷ് ഫോൺ നിർമ്മാതാവായ നോക്കിയയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ ഉദ്യോഗസ്ഥരെ നികുതി അധികൃതർചോദ്യം ചെയ്തിരുന്നു. നോക്കിയയുടെ ഓഡിറ്റർമാരായിരുന്നു പിഡബ്ല്യുസി. പിന്നീട് 2018 ജനുവരിയിലാണ് പ്രൈസ് വാട്ടറിന്റെ ഇന്ത്യൻ വിഭാഗത്തെ സെബി നിരോധിച്ചത്.
Stories you may Like
- ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ വൻ വിജയം
- കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും; മന്ത്രി പി രാജീവ്
- കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
- വാട്ടർ അഥോറിറ്റി 65,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി
- വയനാട്ടിലെ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; സ്കൂളിനെതിരെ പരാതി
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍