Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാറമടകളും ജനവാസ കേന്ദ്രങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററായി വർധിപ്പിക്കണം; പാറയ്ക്ക് വില നിയന്ത്രണം ഏർപ്പെടുത്തണം: അനുവദനീയ പരിധിയിൽ കൂടുതൽ ഉള്ള വീടുകൾ നിർമ്മിക്കുന്നവർക്ക് അധിക നികുതി ഈടാക്കാനും ശുപാർശ

പാറമടകളും ജനവാസ കേന്ദ്രങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററായി വർധിപ്പിക്കണം; പാറയ്ക്ക് വില നിയന്ത്രണം ഏർപ്പെടുത്തണം: അനുവദനീയ പരിധിയിൽ കൂടുതൽ ഉള്ള വീടുകൾ നിർമ്മിക്കുന്നവർക്ക് അധിക നികുതി ഈടാക്കാനും ശുപാർശ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അനുവദനീയ പരിധിയിൽ കൂടുതൽ ഉള്ള വീടുകൾ നിർമ്മിക്കുന്നവരിൽ നിന്നു പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കണമെന്ന് പരിസ്ഥിതി നിയമസഭാ സമിതിയുടെ ശുപാർശ. പാറമടകളും ജനവാസ കേന്ദ്രങ്ങളുമായുള്ള ദൂരപരിധി 200 മീറ്ററായി വർധിപ്പിക്കണം. പാറയ്ക്കും പാറ ഉൽപന്നങ്ങൾക്കും വില നിയന്ത്രണം ഏർപ്പെടുത്തണം തുടങ്ങി 32 ശുപാർശകളുള്ള റിപ്പോർട്ടാണ് നിയമസഭയിൽ സമർപ്പിച്ചത്.

പരിസ്ഥിതി ക്ലിയറൻസിന്റെ കാലാവധി 5 വർഷമെന്നത് കുറയ്ക്കണമെന്നും മുല്ലക്കര രത്‌നാക്കരൻ അധ്യക്ഷനായ പരിസ്ഥിതി നിയമസഭാ സമിതി നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് പുതുതായി പാറമടകൾക്ക് (ക്വാറി) അനുമതി നൽകരുത്. നിലവിലുള്ള 723 ക്വാറികൾ കേരള മൈൻസ് ആൻഡ് മിനറൽസ് കൺസർവേഷൻ ചട്ടം ലംഘിച്ചാൽ അവയുടെ പ്രവർത്തനാനുമതി റദ്ദാക്കണം. നിലവിൽ പാറമടകളും ജനവാസ കേന്ദ്രങ്ങളും തമ്മിലുള്ള അകലം 50 മീറ്ററാണ്.

ദൂരപരിധി അടിയന്തരമായി വർധിപ്പിക്കണം. ഖനനാനന്തരം ഉപക്ഷിക്കപ്പെടുന്ന ക്വാറി പ്രദേശം വ്യവസ്ഥ അനുസരിച്ചു പരിപാലിച്ച് സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ബന്ധപ്പെട്ട ക്വാറി ലൈസൻസിയിൽ നിന്നു പിഴ ഈടാക്കണം. ബിപിഎൽ വിഭാഗത്തിൽപെട്ട പ്രദേശവാസികൾക്കു വീട് നിർമ്മിക്കുന്നതിന് സബ്‌സിഡി നിരക്കിൽ, നിശ്ചിത അളവ് പാറ അനുവദിക്കാൻ ക്വാറി ഉടമകളോടു നിർദേശിക്കണം. കുടുംബാംഗങ്ങളുടെ എണ്ണം അനുസരിച്ച് വീടിന്റെ വിസ്തൃതി നിയന്ത്രിക്കണം. എല്ലാ ജനങ്ങൾക്കും മിതമായ നിരക്കിൽ പാറ ഉൽപന്നങ്ങൾ ലഭ്യമാക്കണം.

കോർപറേറ്റ് എൻവയോൺമെന്റൽ റെസ്‌പോൺസിബിലിറ്റി ഇനത്തിൽ ക്വാറി ഉടമകളിൽ നിന്ന് ഈടാക്കുന്ന തുക നിലവിലെ 2 ശതമാനത്തിൽ നിന്നു വർധിപ്പിക്കണം. പാറ പൊട്ടിക്കുന്നതിന് അമോണിയം നൈട്രേറ്റ് പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്ന രീതി ഉപേക്ഷിക്കണം. ബ്ലേഡ് കട്ടിങ്, നോൺ ഇലക്ട്രിക്കൽ രീതി എന്നിവ സ്വീകരിക്കണം. നോൺ ഇലക്ട്രിക് ടെക്‌നോളജി ഉപയോഗിക്കാത്ത ക്വാറികളുടെ ലൈസൻസ് റദ്ദാക്കണം. ക്വാറികൾ പൊതു ഉടമസ്ഥതയിൽ സർക്കാർ നിയന്ത്രണത്തിനു കീഴിൽ കൊണ്ടു വരണം. ഖനനത്തിനു ശക്തമായ സാമൂഹിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം തുടങ്ങിയവയാണ് മറ്റ് ശുപാർശകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP