എയർ ഇന്ത്യയുടെ ടിക്കറ്റിൽ മാലിദ്വീപിലേക്ക് പറക്കാൻ എത്തിയ ഡോക്ടറെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് മടക്ക ടിക്കറ്റ് എയർ ഇന്ത്യയുടേതല്ലെന്ന പേരിൽ; മടങ്ങിവരാൻ ഇൻഡിഗോ എയർവെയ്സിന്റെ ടിക്കറ്റ് മതിയാവില്ലെന്ന് ജീവനക്കാർ; കഷ്ടപ്പെടുത്തിയത് ബിസിനസ് വിസയുള്ള ഡോക്ടറെ എന്ന് ട്രാവൽ ഏജൻസി ജിഎം പൂജ; ആരോപണം ശരിയല്ലെന്നും സാങ്കേതിക പ്രശ്നം മാത്രമെന്നും എയർ ഇന്ത്യ
ആർ പീയൂഷ്
തിരുവനന്തപുരം: വിദേശത്ത് നിന്നും തിരികെ വരാനുള്ള യാത്ര മറ്റൊരു വിമാന കമ്പനിയിലൂടെയായതിനാൽ യാത്രക്കാരിയെ യാത്ര ചെയ്യാൻ എയർ ഇന്ത്യാ ജീവനക്കാർ അനുവദിച്ചില്ലെന്ന് പരാതി. തിരുവനന്തപുരം സ്വദേശിനിയായ ഡോക്ടർ ജി.എസ് മിനുവിനെയാണ് തിരുവനന്തപുരം എയർപോർട്ടിൽ വച്ച് എയർ ഇന്ത്യാ ജീവനക്കാർ തടഞ്ഞത്. മാലി ദ്വീപിലേക്ക് പോകുവാനായാണ് ഡോ.മിനു തിരുവനന്തപുരത്തെത്തിയത്. എയർ ഇന്ത്യയുടെ എ.ഐ 263 വിമാനത്തിലായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തത്. ചെക്ക് ഇൻ സമയത്ത്, തിരികെ വരാനുള്ള ടിക്കറ്റ് കാണിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. തിരികെ വരാനുള്ള യാത്ര ബുക്ക് ചെയ്ത ഇൻഡിഗോ എയർവേയ്സിന്റെ ടിക്കറ്റ് കാണിച്ചു. ഇതോടെയാണ് യാത്ര ചെയ്യാൻ കഴിയില്ല എന്ന് ജീവനക്കാർ അറിയിച്ചത്. എയർ ഇന്ത്യയിൽ പോകുന്നവർ തിരികെയും എയർ ഇന്ത്യയിൽ തന്നെ മടങ്ങുമെങ്കിൽ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ എന്നാണ് ജീവനക്കാർ പറഞ്ഞത്.
എയർ ഇന്ത്യയുടെ കർശന നിർദ്ദേശം ഉള്ളതിനാലാണ് ഇങ്ങനെയെന്നാണ് ജീവനക്കാർ അറിയിച്ചത്. ഒടുവിൽ ഫ്ളോർ മാനേജറെ കണ്ടപ്പോൾ വളരെ മോശമായി പെരുമാറി എന്നും അവർ പറയുന്നു. ഏറെ നേരം വാഗ്വാദങ്ങളിൽ ഏർപ്പെട്ടതിന് ശേഷം ജോലി സംബന്ധമായി എത്രയും വേഗം മാലി ദ്വീപിൽ എത്തേണ്ടതായിരുന്നതിനാൽ ഗത്യന്തരമില്ലാതെ ഇൻഡിഗോയുടെ ടിക്കറ്റ് ക്യാൻസൽ ചെയ്ത് എയർ ഇന്ത്യയുടെ റിട്ടേൺ ടിക്കറ്റ് ബുക്ക് ചെയ്തു. ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടാണ് വീണ്ടും ടിക്കറ്റ് ബുക്ക് ചെയ്തത്. അവർ വളരെ വേഗം തന്നെ എയർ ഇന്ത്യയുടെ ഇ-മെയിലിലേക്ക് ടിക്കറ്റ് അയച്ചു. എന്നാൽ അവിടെ കൊണ്ടും ജീവനക്കാരുടെ ക്രൂരത തീർന്നില്ല. മാലി ദ്വീപിൽ താമസിക്കാൻ എടുത്തിരിക്കുന്ന ഹോട്ടൽ ബുക്കിങ് വിവരങ്ങൾ വേണമെന്നായി. നിയമാനുസരണമുള്ള ബിസിനസ് വിസയുള്ള ഡോക്ടറോടാണ് ജീവനക്കാർ ഇത്തരത്തിൽ പെരുമാറിയത്. അവിടെയും ഡോക്ടറെ ജീവനക്കാർ ഏറെ ബുദ്ധിമുട്ടിച്ചു.
ഇതോടെ മാനസികമായും ശാരീരികമായും താൻ തളർന്നു പോയി എന്നും ഒരു സ്്ത്രീയാണെന്നുള്ള പരിഗണന പോലും തരാതെ യാതൊരു സഹായവും അവർ ചെയ്തില്ല എന്നും ഡോക്ടർ എയർ ഇന്ത്യക്കും ഏവിയേഷൻ ഡിപ്പാർട്ട്മെന്റിനും നൽകിയ പരാതിയിൽ പറയുന്നു. എയർ ഇന്ത്യ തന്നെ ചതിക്കുകയായിരുന്നു എന്നും പോകുന്ന അതേ വിമാനത്തിൽ തന്നെ തിരികെ വരണമെന്ന് ഒരു നിയമവുമില്ലെന്നും അവർ പറയുന്നു. കൂടാതെ തന്നോട് മോശമായി പെരുമാറിയ തിരുവനന്തപുരം എയർപോർട്ടിലെ എയർ ഇന്ത്യയുടെ ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നും തനിക്കേറ്റ അപമാനത്തിന് നഷ്ടപരിഹാരം ലഭിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. എയർ ഇന്ത്യക്കും ഏവിയേഷൻ ഡിപ്പാർട്ട്മെന്റിനും പുറമേ ശശി തരൂർ എംപിക്കും പ്രതിപക്ഷ നേതാവിനും പരാതി ഇ-മെയിൽ അയച്ചിട്ടുണ്ട്.
ഡോക്ടർ മിനുവും ഭർത്താവും ഉൾപ്പെടുന്ന കുടുംബം ഏറെ നാളായി മാലിദ്വീപിൽ സ്ഥിരതാമസമാണ്. നാട്ടിലെത്തിയതിന് ശേഷം തിരികെ മാലി ദ്വീപിലേക്ക് പോകുന്നതിനായാണ് എയര്‍ പോർട്ടിൽ എത്തിയത്. എന്നാൽ അവിടെ വച്ച് അപമാനമേൽക്കേണ്ടി വന്ന ആഘാതത്തിലാണ് മിനു ഇപ്പോഴും. അതേ സമയം ഡോക്ടർ മിനുവിന് എയർ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഏൽക്കേണ്ടി വന്ന ദുരിതത്തെ പറ്റി ടിക്കറ്റ് ബക്ക് ചെയ്തുകൊടുത്ത ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജർ പൂജാ രാജേന്ദ്രൻ ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചിരുന്നു.
എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്നവർ തിരികെ വരാനും എയർ ഇന്ത്യാ ടിക്കറ്റ് തന്നെ ബുക്ക് ചെയ്യണമെന്നും അല്ലെങ്കിൽ യാത്ര തടസപ്പെടുമെന്നും കാട്ടിയാണ് തന്റെ ഫെയ്സ് ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട എയർ ഇന്ത്യ അധികൃതർ ഭീഷണിപ്പെടുത്തി ഫെയ്സ് ബുക്ക് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചു എന്ന് പൂജ പറയുന്നു. കൂടാതെ തന്റെ സ്ഥാപനത്തിന്റെ ക്യാപിങ് റദ്ദ് ചെയ്ത് പ്രതികാരം വീട്ടി എന്നും അവർ ആരോപിച്ചു.
അതേ സമയം ഡോക്ടർ മിനുവിന് എയർപോർട്ടിൽ യാതൊരു വിധ ബുദ്ധിമുട്ടുകളും നേരിട്ടിട്ടില്ല എന്ന് എയർ എന്ത്യ അധികൃതർ മറുനാടനോട് പ്രതികരിച്ചു. ചില സാങ്കേതിക ബുദ്ധിമുട്ടുകൾ ഉണ്ടായി എന്നതു മാത്രമാണ് സത്യം. സാധാരണ വിമാന സർവ്വീസ് ആംഭിക്കാത്തതിനാൽ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യാത്രാ നിയമങ്ങൾ കർശനമാണ്. എയർ ബബിൾ കരാർ പ്രകാരമാണ് (കോവിഡ് 19 മൂലം റദ്ദാക്കിയ പതിവ് വിമാന സർവീസുകൾ പുനരാംഭിക്കുന്നതിനായി രണ്ടു രാജ്യങ്ങൾ തമ്മിൽ ഏർപ്പെടുന്ന താൽക്കാലിക ഇടപാടാണ് വ്യോമഗതാഗത ബബിളുകൾ.) ഇപ്പോൾ സർവ്വീസ് നടത്തുന്നത്. മാലി ദ്വീപിൽ എത്തിയ ശേഷം ഏതെങ്കിലും കാരണവശാൽ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചില്ലെങ്കിൽ തിരികെ അതേ വിമാനത്തിൽ തന്നെ പോരേണ്ടതായി വരും. അതിനാലാണ് റിട്ടേൺ ടിക്കറ്റും യാത്ര ചെയ്യുന്ന വിമാന കമ്പനിയുടേത് തന്നെ എടുക്കണമെന്ന് നിർദ്ദേശിക്കുന്നത്. വിവരങ്ങൾ യാത്രക്കാരിയായ ഡോ.മിനുവിനോട് പറഞ്ഞപ്പോൾ അവർ മറ്റൊരു ടിക്കറ്റ് എടുക്കാൻ തയ്യാറായി. എന്നാൽ ഈ സമയം മാലിദ്വീപ് കൺട്രീ മാനേജരുമായി ഫോണിൽ സംസാരിച്ച് അവർക്ക് പോകുന്നതിന് തടസമില്ലെന്ന് വ്യക്തത വരുത്തി. അപ്പോഴേക്കും എയർ ഇന്ത്യയുടെ മടക്ക ടിക്കറ്റ് മിനു ബുക്ക് ചെയ്തിരുന്നു. ഈ ടിക്കറ്റ് എയർ ഇന്ത്യ തന്നെ ക്യാൻസൽ ചെയ്താണ് യാത്ര തുടരാൻ അനുവദിച്ചത് എന്നും അധികൃതർ വ്യക്തമാക്കി.
എയർപോർട്ടിൽ നിന്നും സന്തോഷത്തോടെയാണ് ഡോ.മിനു യാത്രയായത് എന്നും പിന്നീട് ഇപ്പോൾ എന്താണ് ഇങ്ങനെ ഒരു പരാതിക്ക് പിന്നിലെന്നും അറിയില്ലെന്നാണ് എയർ ഇന്ത്യ പറയുന്നത്. ഫെയ്സ് ബുക്കിൽ ട്രാവൽ ഏജൻസിയുടെ ജനറൽ മാനേജർ വീഡിയോയിലൂടെ പറയുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളാണെന്നും എയർ ഇന്ത്യയെ അപമാനപ്പെടുത്തിയതിന് പരാതി നൽകുമെന്നും അധികൃതർ പറഞ്ഞു. കമ്പനിയെ പറ്റി മോശമായ കാര്യങ്ങൾ പ്രചരിപ്പിച്ചതിനാലാണ് ക്യാപിങ് നിർത്തിയത് എന്നും അവർ പറഞ്ഞു.
Stories you may Like
- നാരായണ സ്വാമിയെ കാത്തിരിക്കുന്നത് മൂന്നുവർഷത്തെ തടവുശിക്ഷ
- നെടുമണ്ണൂർ എൽ പി സ്കൂളിന് അകത്ത് പൂജ നടത്തിയെന്ന വിവാദത്തിൽ വിശദീകരണം
- ശതകോടികളുടെ ഡൽഹി സ്വത്ത് കേരളത്തിന് നഷ്ടമാകുമോ?
- ഗ്യാൻവാപി പള്ളിയിൽ നിസ്കാരവും പൂജയും നടക്കട്ടെയെന്ന് സുപ്രീം കോടതി
- പൊന്നമ്പല മേട്ടിൽ അതിക്രമിച്ച് കയറി പൂജ; വിഡിയോ പ്രചരിച്ചു, കേസെടുത്ത് വനംവകുപ്പ്
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍