ഇന്ദ്രപ്രസ്ഥം വിറങ്ങലിച്ച കർഷക പ്രക്ഷോഭം; അതിർത്തികളിലെ കൂറ്റൻ പ്രതിരോധങ്ങൾ ഭേദിച്ച് കർഷകർ ജന്തർ മന്തിറിലേക്ക്; ഗ്രനേഡുകളും കണ്ണീർ വാതകങ്ങളും പ്രയോഗിച്ചിട്ടും പൊലീസിനെ അന്നമൂട്ടിച്ച് ഭൂമി മാതാവ് വിജയിക്കട്ടെ എന്ന പുതിയ മുദ്രാവാക്യവുമായി തലപ്പാവണിഞ്ഞ സിഖ് നിര; കർഷക പ്രക്ഷോഭത്തിൽ കേന്ദ്രം വിറക്കുമ്പോൾ
മറുനാടൻ ഡെസ്ക്
ന്യുഡൽഹി: അന്നം തരുന്ന കർഷകർ തെരുവിലാണ്. ഇന്ദ്രപ്രസ്ഥം വിറങ്ങലിച്ച കർഷക പ്രക്ഷോഭത്തിൽ അധികാരികൾ മുട്ട്മടക്കുമ്പോൾ പ്രക്ഷോഭവുമായി മുന്നോട്ട് തന്നെയാണ് കർഷക സംഘടനകൾ.
സിപിഐ ഉൾപ്പടെയുള്ള ഇടത് സംഘടനകൾ പ്രക്ഷോഭത്തിന് പിന്തുണ നൽകുമ്പോഴും സമരത്തിന്റെ താക്കോൽ സ്ഥാനം കയ്യാളുന്നത് പ്രാദേശിക കർഷക സംഘടനകൾ തന്നെയാണ്. തലപ്പാവണിഞ്ഞ സിഖുകാരാണ് സമര നേതൃത്വം.
വടക്കേ ഇന്ത്യൻ കർഷക നിര സമരപ്രാധിനിത്യത്തിൽ മുൻപിലുണ്ട് എന്നതൊഴിച്ചാൽ തെന്നിന്ത്യൻ പ്രാതിനിധ്യം എത്തിയിട്ടില്ല.കർഷക ക്ഷേമത്തിനും ഉന്നമനത്തിനും വേണ്ടിയെന്ന പേരിൽ മോദി സർക്കാർ പാസാക്കിയെടുത്ത കാർഷിക ബില്ലുകൾ കർഷകരുടെ കഴുത്തിന് കത്തിവയ്ക്കലാണെന്ന് തിരിച്ചറിഞ്ഞതോടെ രാജ്യം വീണ്ടുമൊരു സമരത്തിലേക്ക് നീങ്ങുകയാണ്. ഐതിഹാസിക സമരമെന്നാണ് ഇടത് സംഘടനകൾ പറയുന്നത്. കേരളത്തിൽ എത്ര കർഷകർ ഇടതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സമരനിരയിൽ അണിനിരന്നു എന്നതും ശ്രദ്ധേയമായിരുന്നു.
കർഷകരെ ഒരു തരത്തിലും ദ്രോഹിക്കില്ലെന്നും നേട്ടങ്ങൾ മാത്രമാണെന്നുമുള്ള ബിജെപിയുടെ പ്രചാരണങ്ങളെ മുൻകാലങ്ങളിലേതുപോലെ തൊണ്ടതൊടാതെ വിഴുങ്ങാൻ കർഷകർ തയാറായില്ല എന്നതിനുള്ള തെളിവാണ് പ്രക്ഷോഭങ്ങൾ. കർഷക പ്രക്ഷോഭങ്ങളെ അടിച്ചമർത്തി സർക്കാരുകൾക്ക് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നതാണ് രാജ്യത്തിന്റെ ചരിത്രം. കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തും കർഷക സമരങ്ങൾക്കു മുൻപിൽ മുട്ടുമടക്കുകയല്ലാതെ നിവർത്തിയുണ്ടായിരുന്നില്ല.
സമരത്തെ ഏതുവിധേനയും അടിച്ചമർത്താൻ തന്നെയായിരുന്നു മോദി സർക്കാരിന്റേയും നീക്കം. എന്നാൽ വിചാരിച്ചപോലെ കർഷകരെ എളുപ്പത്തിൽ പിന്തിരിപ്പിക്കാൻ സാധിച്ചില്ല. 'ഡൽഹി ചലോ' മുദ്രാവാക്യവുമായി അയൽ സംസ്ഥാനങ്ങളിൽ നിന്നും കർഷകർ ആരംഭിച്ച മാർച്ച് ഡൽഹിൽ പ്രവേശിപ്പിക്കില്ലെന്ന വാശിയിലായിരുന്നു പൊലീസ്.
എന്നാൽ പൊലീസിന്റെ ലാത്തിക്കും കണ്ണീർ വാതകത്തിനും ഗ്രനേഡുകൾക്കും ജലപീരങ്കിക്കും മുൻപിൽ പതറുന്നതല്ല കർഷകരുടെ വീര്യമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു. വലിയ കല്ലുകളും ബാരിക്കേഡുകളും നിരത്തിയാണ് ഡൽഹിയിലേക്കുള്ള വഴികൾ അടച്ചത്. കൊടും തണുപ്പിൽ രാത്രിയിൽ ജലപീരങ്കി ഉപയോഗിച്ചും കർഷകരെ തുരത്താൻ നോക്കിയെങ്കിലും പരാജയപ്പെട്ടു.
നിയമം പാസാക്കിയപ്പോൾ തന്നെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പഞ്ചാബിലെ കർഷകരെ സംഘടിപ്പിച്ച് രാഹുൽ ഗാന്ധി ട്രാക്ടർ യാത്ര നടത്തിയതോടെയാണ് നിയമത്തിനെതിരെ ശക്തമായ പ്രത്യക്ഷ സമരം ആരംഭിച്ചത്. പഞ്ചാബിൽ നിന്നാരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്രയും പൊലീസ് തടഞ്ഞു. എന്നാൽ അധികം വൈകാതെ തന്നെ കടന്നുപോകാൻ അനുവദിക്കുകയായിരുന്നു. പൊലീസ് കടത്തിവിടുന്നതുവരെ റോഡിൽ തുടരുമെന്ന് രാഹുൽ പ്രഖ്യാപിച്ചതോടെയാണ് റാലി കടന്നുപോകാൻ അനുവദിച്ചത്.
കൂടുതൽ സംസ്ഥാനങ്ങളിൽ കർഷക സംഘടനകൾ സമരരംഗത്തെത്തി. പഞ്ചാബിൽ ഇതെത്തുടർന്ന് ട്രെയിൻ തടയൽ സമരം ആരംഭിച്ചു. പഞ്ചാബ് സർക്കാരിനും റെയിൽവേയ്ക്കും കോടികളുടെ നഷ്ടമാണുണ്ടായത്. ഒടുവിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങുമായുള്ള ചർച്ചയെത്തുടർന്ന് സമരം തൽക്കാലത്തേക്ക് പിൻവലിക്കുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു തിരുത്തൽ നടപടിയും ഉണ്ടാകുന്നില്ലെന്ന് മനസിലായതോടെയാണ് മൂന്നാം ഘട്ടമെന്ന നിലയ്ക്ക് കർഷകർ ഡൽഹി ചലോ സമരവുമായി രംഗത്തെത്തിയത്. ഡൽഹിയിലെ ഭരണസിരാകേന്ദ്രങ്ങളിൽ കർഷകരുടെ പ്രതിഷേധ ശബ്ദം എത്തിയത് തെല്ലൊന്നുമല്ല സർക്കാരിനെ അലോസരപ്പെടുത്തുന്നത്.
പ്രതിരോധത്തെ കൂസാതെ കർഷകർ
സമരത്തെ ഏതുവിധേനയും അടിച്ചമർത്താൻ തന്നെയായിരുന്നു ഡൽഹി പൊലീസിനു ലഭിച്ച നിർദ്ദേശം. വഴിയിൽ തടഞ്ഞ് കർഷകരെ അടിച്ചോടിക്കാനുള്ള നീക്കം നടന്നില്ല. കർഷകരെ ഒടിച്ചിട്ടു തല്ലി ലാത്തിയൊടിഞ്ഞതല്ലാതെ പിൻതിരിക്കാനായില്ല. സമരം ചെയ്യുന്ന കർഷകരെ കസ്റ്റഡിയിലെടുത്ത് ഡൽഹിയിലെ ഒൻപത് സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലാക്കി മാറ്റി അവിടെ പാർപ്പിക്കാനായിരുന്നു അടുത്ത നീക്കം. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ കർഷകർക്ക് അനുകൂലമായി നിലപാട് എടുത്തത് പൊലീസിന് തിരിച്ചടിയായി. സ്റ്റേഡിയം വിട്ടുനൽകാനാകില്ലെന്ന് കേജ്രിവാൾ അറിയിച്ചു.
പിന്നീട് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നിരങ്കാരി മൈതാനത്തേക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. ലാത്തിയും കണ്ണീർവാതകവും ജലപീരങ്കിയുമായി കർഷകരെ സർക്കാർ നേരിട്ടതു രാജ്യത്തിനുതന്നെ കളങ്കമായി. കർഷകരെ അടിച്ചമർത്താൻ ശ്രമിച്ചതു കാർഷികഭാരതം എന്ന വിശേഷണത്തിൽ അഭിമാനിക്കുന്ന ഒരു രാജ്യത്തിനു ചേർന്നതല്ലെന്നും ആക്ഷേപമുയർന്നു. പ്രകോപനമില്ലാതെയാണു തങ്ങളെ ഇത്തരത്തിൽ നേരിട്ടതെന്നാണു കർഷകരുടെ ആരോപണം.
ഭാരത് മാതാ കി ജയ് മാറ്റി; 'ധർത്തീമാതാ കീ ജയ്'
വിവാദ കർഷക നിയമങ്ങൾ കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 'ഡൽഹി ചലോ' മുദ്രാവാക്യവുമായി രാജ്യതലസ്ഥാനത്തേക്കു പ്രകടനം നയിച്ചെത്തിയ കർഷകർ നിലപാട് കടുപ്പിക്കുന്നു. ഹരിയാന അതിർത്തിയോടു ചേർന്ന് വടക്കൻ ഡൽഹിയിലെ ബുറാഡി നിരങ്കാരി മൈതാനത്തു സമരം അനുവദിക്കാമെന്ന ഡൽഹി പൊലീസിന്റെ വാഗ്ദാനം കർഷക സംഘടനകൾ തള്ളി.
മണ്ണിന്റെ പോരാട്ടവീര്യവും 'ധർത്തീമാതാ കീ ജയ്' ഉൾപ്പെടെയുള്ള മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിനു പേർ ഹരിയാന ഡൽഹി അതിർത്തിയിലുള്ള സിംഘു, തിക്രി എന്നിവിടങ്ങളിൽ രാത്രി നിലയുറപ്പിച്ചിരിക്കുകയാണ്. മധ്യ ഡൽഹിയിലെ ജന്തർ മന്തറിൽ സമരത്തിന് അനുമതി ലഭിക്കും വരെ ഇവിടെ തങ്ങുമെന്നറിയിച്ച കർഷകർ, താൽക്കാലിക താമസ സൗകര്യങ്ങളും സജ്ജമാക്കി. 6 മാസം വരെ ഡൽഹിയിൽ തങ്ങാൻ ലക്ഷ്യമിട്ട് ഭക്ഷ്യസാധനങ്ങളും വിറകുമടക്കം ട്രാക്ടറുകളിൽ കൊണ്ടുവന്നിട്ടുണ്ട്.
ചർച്ചയ്ക്ക് തയ്യാറെന്ന് അമിത് ഷാ
ജന്തർ മന്തറിലേക്കു പോകാൻ അനുവദിച്ചില്ലെങ്കിൽ ദേശീയപാതയിൽ ഗതാഗതം സ്തംഭിപ്പിക്കുമെന്നു നേതാക്കൾ മുന്നറിയിപ്പു നൽകി. ബാരിക്കേഡുകൾ നിരത്തി അതിർത്തിയിലുടനീളം പൊലീസും സന്നാഹങ്ങൾ ശക്തമാക്കി. കർഷകർ തെരുവിൽനിന്നു മാറിയാൽ ഡിസംബർ മൂന്നിനു മുൻപു തന്നെ ചർച്ചയ്ക്കു തയാറാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
പ്രധാനമായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽനിന്നാണു കർഷകരെത്തിയിരിക്കുന്നത്. ഇവർക്കു പിന്തുണയുമായി വരും ദിവസങ്ങളിൽ കൂടുതൽ പേരെത്തും. പഞ്ചാബിൽനിന്നു പതിനായിരത്തോളം സ്ത്രീകൾ ഇന്നലെ ബസുകളിൽ പുറപ്പെട്ടു. യുപിയിൽ നിന്നുള്ള ആയിരക്കണക്കിനു കർഷകരും ഡൽഹി അതിർത്തിയിലെ ഗസ്സിപ്പുരിലെത്തി.
അഖിലേന്ത്യാ കർഷക സമര ഏകോപന സമിതിയുടെ നേതൃത്വത്തിൽ സിംഘു അതിർത്തിയിൽ ഉച്ചയ്ക്കു യോഗം ചേർന്ന ശേഷമാണു കർഷകർ നിലപാട് കടുപ്പിച്ചത്. വെള്ളിയാഴ്ച രാത്രി നിരങ്കാരി മൈതാനത്തേക്കു പോയ കർഷകരെയും ഇവർ അതിർത്തിയിലേക്കു തിരിച്ചുവിളിച്ചു. തുടർ സമരപരിപാടികൾക്കു രൂപം നൽകാൻ ഇന്നു 11നു വീണ്ടും യോഗം ചേരും.
പ്രധാനമന്ത്രി തന്നെ സംസാരിക്കണം
പ്രധാനമന്ത്രി തന്നെ കർഷകരോടു സംസാരിക്കണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു. മറ്റു പ്രതിപക്ഷ കക്ഷികളായ സിപിഎം, സിപിഐ, സമാജ്വാദി പാർട്ടി, ആം ആദ്മി പാർട്ടി, അകാലിദൾ, ഡിഎംകെ, ആർജെഡി, സിപിഐ എംഎൽ, ഫോർവേഡ് ബ്ലോക്ക്, ആർഎസ്പി എന്നിവയും സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. കർഷകർക്കെതിരായ പൊലീസ് നടപടിയെ ശക്തമായി അപലപിക്കുകയും ചെയ്തു. ബിഎസ്പി മൗനം പാലിച്ചു.
തല്ലിച്ചതച്ച് പൊലീസ്; ഭക്ഷണം വിളമ്പി കർഷകർ
കഴിഞ്ഞദിവസം ജലപീരങ്കിയും ലാത്തിയുമായി തങ്ങളെ നേരിട്ട പൊലീസിനു കർഷകർ ഇന്നലെ റൊട്ടിയും പരിപ്പുകറിയും വിളമ്പി. ഡൽഹി ഹരിയാന അതിർത്തിയിലെ റോഡിൽ കർഷക യാത്ര തടയാൻ പൊലീസ് കുഴിച്ച കുഴിയിൽ തന്നെ അടുപ്പ് കൂട്ടി. ഹരിയാനയിലെ കർണാലിലുള്ള സിഖ് ഗുരുദ്വാരയിലെ അംഗങ്ങളും പൊലീസിനു ഭക്ഷണവുമായെത്തി.
Stories you may Like
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- നിരത്തിലിറങ്ങി ഹിജാബ് ധരിക്കുന്നത് പരിശോധിച്ച് ഇറാനിയൻ മത പൊലീസ്
- മറാത്താ വിഭാഗക്കാർക്ക് ഭാഗികമായി സംവരണം പ്രഖ്യാപിച്ച് മഹാരാഷ്ട്രാ സർക്കാർ
- ക്യൂബയിൽ നിന്നു കൂടി കമ്മ്യൂണിസം തൂത്തെറിയപ്പെടുമോ?
- ജൂൺ 9 നകം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് കർഷക സംഘടനകൾ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്