ടികെ ജോസിനെ പിണറായിക്ക് വിശ്വാസമില്ല; വിജിലൻസ് കൈകാര്യം ചെയ്യുന്ന സെക്രട്ടറി മോദിയുടെ അതിവിശ്വസ്തൻ; റെയ്ഡിന് പിന്നിലെ ആസൂത്രകന്‍ 'വട്ടാ'ണെന്ന വാക്കിൽ മന്ത്രി ഐസക് ഒളിപ്പിക്കുന്നത് അതൃപ്തി; കൈവിട്ട കളി തിരിച്ചറിഞ്ഞ് കെ എസ് എഫ് ഇയെ തൊട്ടുപോകരുതെന്ന് മുഖ്യമന്ത്രിയുടെ അന്ത്യശാസനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈസസ് (കെ എസ് എഫ് ഇ) ഗുരുതരമായ കുഴപ്പങ്ങൾ കാട്ടിയതായി കംപ്ടോളർ ആൻഡ് ഓഡിറ്റർ ( സി എ ജി ) കണ്ടെത്തിയിരുന്നു. പാവങ്ങൾക്ക് നൽകേണ്ട വായ്പ നൽകിയില്ല, സ്വകാര്യ പണമിടപാടുകാർക്ക് വഴിവിട്ട് വായ്പ നൽകി,കള്ളത്തരം പറഞ്ഞ് നിക്ഷേപം സ്വീകരിച്ചു , റിസർവ് ബാങ്കിനെ തെറ്റിധരിപ്പിച്ചു തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് നിയമസഭയിൽവെച്ച സിഎജി റിപ്പോർട്ടിലുള്ളത്. ഈ ചർച്ചകൾക്കിടെയാണ് വിജിലൻസും റെയ്ഡിന് എത്തിയത്. ഈ റെയ്ഡിലും സിഎജി റിപ്പോർട്ടിലേതിന് സമാനമായ ക്രമേക്കേട് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
കെ.എസ്.എഫ്.ഇ. ശാഖകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മന്ത്രി തോമസ് ഐസക്കിനും ധനവകുപ്പിനും അതൃപ്തിയാണ്. ധനമന്ത്രി തോമസ് ഐസക് വിജിലൻസിനെതിരെ പരസ്യ പ്രതികരണവുമായി എത്തി. ഇതോടെ വിജിലൻസിന്റെ തുടർനടപടികൾ മരവിപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായാണ് വിവരം. റെയ്ഡിന് പിന്നിലെ ആസൂത്രകന്‍ 'വട്ടാ'ണെന്ന വാക്കിൽ ഐസക് വിമർശനം ചുരുക്കി. ഇത് അതിശക്തമായ വിമർശനമായിരുന്നു. ആഭ്യന്തരവകുപ്പിന് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് പുറമെ, ഒരു അഡീഷണൽ സെക്രട്ടറിയെക്കൂടി മുഖ്യമന്ത്രി നിയമിച്ചിട്ടുണ്ട്. ഇദ്ദേഹമാണ് വിജിലൻസ് അന്വേഷണത്തിന്റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതിനാൽ, ഉന്നതതലത്തിൽ അറിയാതെ കെ.എസ്.എഫ്.ഇ. പോലുള്ള ഒരു സ്ഥാപനത്തിൽ പരിശോധന നടക്കില്ലെന്നാണ് ധനവകുപ്പുദ്യോഗസ്ഥർ പറയുന്നത്.
ടികെ ജോസാണ് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി. സഞ്ജയ് കൗളാണ് സെക്രട്ടറി. സഞ്ജയ് കൗളിനാണ് വിജിലൻസിന്റെ ചുമതലയും. ഈ സാഹചര്യത്തിലാണ് ധനമന്ത്രി പരസ്യ വിമർശനം നടത്തുന്നത്. നേരത്തെ പൊലീസ് ആക്ട് ഭേദഗതിയിലും മറ്റും സഞ്ജയ് കൗൾ ഇടപെട്ടുവെന്ന വിലയിരുത്തലുകൾ സിപിഎം നടത്തിയിരുന്നു. കേരളാ കേഡർ ഉദ്യോഗസ്ഥനായ സഞ്ജയ് കൗൾ ഗുജറാത്തുകാരനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായുമായും അടുപ്പമുള്ള ഐഎഎസുകാരൻ. മോദി മുഖ്യമന്ത്രിയായപ്പോൾ ഗുജറാത്ത് മോഡൽ ചർച്ച സജീവമാക്കിയ ഉദ്യോഗസ്ഥനായിരുന്നു സഞ്ജയ് കൗൾ.
സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണു കെഎസ്എഫ്ഇ. സ്കൂൾ കുട്ടികൾക്കു കുടുംബശ്രീ വഴി ലാപ്ടോപ് നൽകുന്ന പദ്ധതി അവതാളത്തിലായിരിക്കെയാണ് റെയ്ഡ്. വിജിലൻസ് കണ്ടെത്തിയതിനു സമാനമായ ക്രമക്കേടുകൾ സിഎജി റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. ഇത് കെഎസ്എഫ്ഇയുടെ വിശ്വാസ്യതയ്ക്കു കളങ്കമേൽപിക്കുമെന്ന ആശങ്ക സർക്കാരിനുണ്ട്. എന്നാൽ വിജിലൻസ് റെയ്ഡിനെ കുറ്റപ്പെടുത്തി കെ എസ് എഫ് ഇയുടെ വിശ്വാസ്യത വീണ്ടെടുക്കാനാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. ധനവകുപ്പിനെതിരെ വിജിലൻസ് രംഗത്തു വന്നത് മന്ത്രിയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതൊന്നും വിജിലൻസ് ഗൗരവത്തോടെ എടുക്കുന്നുമില്ല.
കെ എസ് എഫ് ഇ ശാഖകളിൽ പണയാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ 10 ശാഖകളിൽ വീഴ്ചയുണ്ടായെന്ന് വിജിലൻസ് കണ്ടെത്തി. 4 ശാഖകളിൽ സ്വർണപ്പണയത്തട്ടിപ്പും നടക്കുന്നു. ചിട്ടികളുടെ ആദ്യ തവണ പൊതുമേഖലാ ബാങ്കിലോ ട്രഷറി ശാഖയിലോ സുരക്ഷിത നിക്ഷേപമാക്കണമെന്ന ചട്ടം പാലിക്കാതെ മിക്ക ശാഖകളും വകമാറ്റുന്നു. വണ്ടിച്ചെക്ക് നൽകുന്നവരെയും നറുക്കെടുപ്പിൽ പങ്കെടുപ്പിക്കുന്നു; ചിട്ടി പണം നൽകുന്നു. 40 പേരെ ചേർക്കേണ്ടിടത്ത് 25 30 പേർ മാത്രമാണുള്ളത്. ബാക്കി പേരുകൾ വ്യാജമാണ്. നറുക്കെടുക്കുമ്പോൾ ഇവർ പണം അടയ്ക്കുന്നില്ലെന്നു കാരണം. കെഎസ്എഫ്ഇയുടെ തനതു ഫണ്ടിൽ നിന്നാണ് ചിട്ടി കിട്ടുന്നവർക്കു പണം നൽകുന്നത്.
അതിനിടെ 50 വർഷമായി ഇടപാടുകളിൽ വിശ്വാസ്യതയും സുതാര്യതയും കാത്തുസൂക്ഷിക്കുന്ന സ്ഥാപനമാണ് കെഎസ്എഫ്ഇയെന്നു ചെയർമാൻ പീലിപ്പോസ് തോമസ് പ്രതികരിച്ചു. വർഷത്തിൽ ഒന്നിലധികം തവണ ശാഖകളിൽ ഓഡിറ്റ് നടത്താറുണ്ട്. കൂടാതെ ധനകാര്യ വകുപ്പിന്റെ അന്വേഷണ വിഭാഗവും ലോക്കൽഫണ്ട് ഓഡിറ്റ് വിഭാഗവും രേഖകൾ പരിശോധിച്ചശേഷം ചൂണ്ടിക്കാണിക്കുന്ന അപാകതകൾ പരിഹരിക്കുന്നുമുണ്ട്. സിഎജി ഓഡിറ്റുമുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ചിട്ടി സെക്യൂരിറ്റി തുക ട്രഷറിയിലാണ് നിക്ഷേപിച്ചിട്ടുള്ളത്. അല്ലാതെ ചിട്ടി തുടങ്ങാനാകില്ല. 40 പേരുടെ ചിട്ടി തുടങ്ങുമ്പോൾ ഒന്നോ രണ്ടോ പേരുടെ ചെക്കുകൾ മടങ്ങിയാൽ അവർക്ക് പകരം പകരം മറ്റൊരാളെ ചേർക്കാറുണ്ട്.
തിരിച്ചറിയൽ രേഖകൾ, പാൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ പരിശോധിച്ച ശേഷമാണ് ചിട്ടിയിൽ ചേർക്കുന്നത്. നിയമവിധേയമായി മാത്രമേ പണം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യാറുള്ളൂ. ബെനാമി പേരിലുള്ള ഇടപാട് നടക്കില്ല. ആദ്യ തവണയുടെ ചില ചെക്കുകൾ ബാങ്കിൽ തുകയില്ലാതെ മടങ്ങാറുണ്ടെങ്കിലും പകരം വേറെ ആളെ ചിട്ടിയിൽ ചേർക്കാറുണ്ട്. ചിട്ടി പിടിക്കുന്നവർക്ക് പണം നൽകാനാണ് ദിവസപ്പിരിവ് ട്രഷറിയിൽ നിക്ഷേപിക്കാത്തത്. ഇതു ബാങ്കിൽ നിക്ഷേപിക്കും. കെഎസ്എഫ്ഇക്ക് 7000 കോടി രൂപ സംസ്ഥാനത്തെ ട്രഷറിയിൽ നിക്ഷേപമുണ്ട്. ഒരു ശാഖയിൽനിന്നും സ്വർണം മോഷണം പോയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 1500 കോടി രൂപ കെഎസ്എഫ്ഇ കുടിശിക പിരിച്ചിട്ടുണ്ട്. ഏതെങ്കിലും ശാഖയിൽ ഇടപാടുകളുടെ കാര്യത്തിൽ അപാകത ഉണ്ടായത് ചൂണ്ടിക്കാട്ടിയാൽ തിരുത്താനൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സിഎജി റിപ്പോർട്ടിന് പിന്നാലെയാണ് വിജിലൻസ് റെയ്ഡ്. ഇതാണ് കെ എസ് എഫ് ഇയെ പ്രതിസന്ധിയിലാക്കുന്നത്. ദുർബല വിഭാഗങ്ങൾക്കായി പ്രഖ്യാപിച്ച 'വിദ്യാധനം' വായ്പ പദ്ധതിയെ കുറിച്ച് സിഎജി എടുത്തു പറയുന്നു.2011 ൽ ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ച പദ്ധതിയാണമിത്. പ്രതി വർഷം ദുർബലരായ 1500 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ നൽകുമെന്നായിരുന്നു പ്രഖ്യാപനം. സർക്കാർ നാലു ശതമാനം പലിശ സബ്സിഡിയായി നൽകുന്ന പദ്ധതിയാണിത്. പ്രതിവർഷം 30 കോടി പദ്ധതിയക്കായി നീ്ക്കിവെയ്ക്കുമെന്നും പറഞ്ഞിരുന്നു.
പദ്ധതി ആരംഭിച്ചതുമുതൽ 2018 മാർച്ച് വരെ ദുർബല വിഭാഗത്തിൽ പെട്ട് 12 വിദ്യാർത്ഥികൾക്കുമാത്രമാണ് വായ്പ അനുവദിച്ചത്. ഏഴു വർഷം കൊണ്ട് 10,500 കുട്ടികൾക്ക് വായ്പ നൽകേണ്ടിയിരുന്നപ്പോളാണിത്. പ്രതിവർഷം 30 കോടി വെച്ച് 210 കോടി നൽകേണ്ടിയിരുന്ന സ്ഥാനത്ത് ആകെ നൽകിയത് 31 ലക്ഷം മാത്രം. സർക്കാർ പദ്ധതിയോടുള്ള കമ്പനിയുടെ നിസ്സംഗതയക്ക് അടിവര ഇടുന്നതാണ് ഈ കണക്കെന്നും സിഎജി ചൂണ്ടിക്കാട്ടുന്നു. മറ്റ് വായ്പകളുടെ പലിശ നിരക്ക് കുറച്ചെങ്കിലും വിദ്യാധനം പദ്ധതിയുടെ പലിശ 12 ശതമാനമായി തുടരുന്നതും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വായ്പ നൽകിയ 31 ലക്ഷത്തിന്റെ സബ്സിഡിയായി സർക്കാർ നൽകേണ്ടിയിരുന്ന പണം നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
ദുർബല വിഭാഗങ്ങൾക്ക് വായ്പ നൽകിയില്ലങ്കിലും സ്വകാര്യ പണമിടപാടുകാർക്ക് അനുചിതമായി സ്വർണ്ണ വായ്പ അനുവദിച്ചതായും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ പണമിടപാടുകാരുടെ അനൈതിമായ പ്രവർത്തനങ്ങളിൽ നിന്ന് സാധാരണക്കാരെ രക്ഷിക്കുക എന്ന സാമൂഹിക ലക്ഷ്യം കൈവരിക്കാനാണ് 2012ൽ സ്വർണ്ണവായ്പ പദ്ധതി പ്രഖ്യാപിച്ചത്. 2015 മുതൽ 2018 വരെ ഏഴ് ശാഖകൾ 11,430 പേർക്ക് 156.78കോടി രൂപ സ്വർണ്ണ വായ്പ നൽകി. ഇതിൽ 66.44 കോടിയും നൽകിയത് 56 പേർക്കായാണ്. ആകെ നൽകിയ സ്വർണ്ണ വായ്പയുടെ 42 ശതമാനവും നൽകിയത് സ്വകാര്യ പണമിടപാടുകാർക്കുമാണ്. ഇവർ കൂടിയ പലിശയക്ക് തുടർവായ്പ നൽകാൻ സാധ്യതയുള്ളതായി സിഎജി നിരീക്ഷിച്ചിരുന്നു.
സർക്കാർ ഉറപ്പു നൽകുന്ന എന്ന് തെറ്റായി പ്രസ്താവിച്ചുകൊണ്ട് നിക്ഷേപം സ്വീകരിച്ചതിന്റേയും മാനദണ്ഡങ്ങൾ പാലിക്കാതെ വായ്പകൾ അനുവദിച്ചതിന്റെയും കണക്കും റിപ്പോർട്ടിലുണ്ടായിരുന്നു. റിസർവ് ബാങ്കിനു നൽകിയ വാർഷിക റിട്ടേണിൽ സർക്കാർ ഗ്യാരന്റിയേക്കാൾ കൂടുതൽ പൊതുനിക്ഷേപം സ്വീകരിച്ചകാര്യം മറച്ചു വെച്ചു. നോൺ ബാങ്കിങ് കമ്പനി ആയിരുന്നിട്ടും റിസർവ് ബാങ്കിനു നൽകിയ റിട്ടേണിൽ പബ്ളിക് ലിമിറ്റഡ് കമ്പനി എന്ന തെറ്റായി പ്രഖ്യാപിച്ചതും സിഎജി ചൂണ്ടികാണിച്ചിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍