ആരോടും പ്രതികാരത്തിനില്ല; സോളാറിൽ സത്യം പുറത്തുവരുമെന്ന് എല്ലാവർക്കും അറിയാം; പുനരന്വേഷണം താനായി ആവശ്യപ്പെടില്ല; കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല; ഇപ്പോൾ താൻ അമിതമായി സന്തോഷിക്കുന്നുമില്ല; പ്രതികാരം തന്റെ രീതിയല്ല; താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല; സോളാർ കേസിലെ മുഖ്യപ്രതി ഗണേശ് കുമാറെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ ഉമ്മൻ ചാണ്ടി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സോളാർ കേസിലെ മുഖ്യപ്രതി കെ ബി ഗണേശ് കുമാർ ആണെന്ന ശരണ്യ മനോജിന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സത്യം പുറത്തുവരുമെന്നും അത് എല്ലാവർക്കും അറിയാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.സോളാർ കേസിൽ പുനരന്വേഷണം താനായിട്ട് ആവശ്യപ്പെടില്ല എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. സോളാർ കേസിന്റെ അന്വേഷണത്തിനായി അന്ന് തന്നെ വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടായി. ഇനിയും ചെലവ് വേണമോയെന്ന് സർക്കാർ ആലോചിക്കണം. സത്യം എന്നായാലും പുറത്ത് വരും. താൻ ഒരു ദൈവ വിശ്വാസിയാണ്. കേസ് വന്നപ്പോൾ അമിതമായി ദുഃഖിച്ചില്ല. കാരണം സത്യം എന്നായാലും പുറത്തു വരുമെന്ന് അറിയാമെന്നുള്ളതുകൊണ്ടാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.ഇപ്പോൾ താൻ അമിതമായി സന്തോഷിക്കുന്നുമില്ല. പ്രതികാരം തന്റെ രീതിയല്ല. താൻ ആരുടെയും പേര് ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോഴും പറയുന്നില്ലെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു
യുഡിഎഫ് നേതാക്കളുടെ പേര് പരാതിക്കാരി പറഞ്ഞതിന് പിന്നിൽ ഗണേശ് കുമാറാണെന്ന് ശരണ്യ മനോജ് പറഞ്ഞിരുന്നു. എന്നാൽ ശരണ മനോജ് പറയുന്നത് പച്ചക്കള്ളമാണെന്നായിരുന്നു പരാതിക്കാരിയുടെ പ്രതികരണം.സോളാർ കേസിലെ മുഖ്യപ്രതി കെ.ബി ഗണേശ് കുമാറാണ്. പരാതിക്കാരിയെ കൊണ്ട് പലതും പറയിച്ചു. പല തവണ കത്ത് തിരുത്തി എഴുതിച്ചതിന് പിന്നിൽ ഗണേശ് കുമാർ ആണ്. പല തവണ മൊഴി തിരുത്തിപ്പറയിപ്പിച്ചത് ഗണേശ്കുമാറും പ്രദീപ് കോട്ടാത്തലയും ചേർന്നാണ്. തന്റെ പേര് പുറത്തുവരാതിരിക്കാനാണ് ഗണേശ് ശ്രമിച്ചത്. പ്രദീപ് വെറും ആജ്ഞാനുവർത്തിയാണ്. ഗണേശ് അറിയാതെ ഒന്നും ചെയ്യില്ലെന്നും ശരണ്യ മനോജ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പരാതിക്കാരി നിഷേധിക്കുകയാണ്.
യു.ഡി.എഫ് നേതാക്കൾക്കെതിരെ ആദ്യം പരാതി ഉന്നയിച്ചത് 2013 ജൂലായ് 20ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വച്ചാണ്. എന്നാൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ പരാതി വരരുതെന്ന് പറഞ്ഞ് പ്രദീപ് കുമാർ ജയിലിൽ വന്നത്. അല്ലാതെ ആരുടെയെങ്കിലും പേര് ചേർക്കാനല്ല. യു.ഡി.എഫ് നേതാക്കൾക്കെതിരെ പറയരുതെന്നാണ് തന്നോട് ആവശ്യപ്പെട്ടത്-പീഡന പരാതിക്കാരി പറഞ്ഞു. ശരണ്യ മനോജിനെ അറിയാം. ഞങ്ങൾ തമ്മിലുള്ള ബന്ധം പറയണമെങ്കിൽ അതിനു ഒരു പുസ്തകം തന്നെ എഴുതണം. പറഞ്ഞതൊക്കെ സത്യമാണോയെന്ന് മനോജ് സ്വന്തം മനഃസാക്ഷിയോട് തന്നെ ചോദിക്കട്ടെ. സജി ചെറിയാൻ തന്റെ നാട്ടുകാരനാണ്. ചെറുപ്പത്തിലെ മുതൽ അറിയാം. കോളജിൽ തന്റെ സീനിയർ ആയിരുന്നു. അല്ലാതെ രാഷ്ട്രീയമായി ഒരു ബന്ധവുമില്ല. താൻ വാടകയ്ക്ക് താമസിച്ച വീട് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ ആയിരുന്നുവെന്ന കാര്യം തനിക്ക് അറിയില്ല. വാടകയ്ക്ക് വീട് എടുത്തുതന്ന ആളെ മാത്രമേ അറിയൂ. നെടുമങ്ങാട് ഉള്ള ഒരാളാണ് ഉടമയെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ പേരിലാണ് വൈദ്യൂതി ബിൽ അടച്ചിരുന്നതെന്നും പീഡന പരാതിക്കാരി വെളിപ്പെടുത്തി.
യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനിലാണ് മനോജിന്റെ വിവാദ വെളിപ്പെടുത്തൽ. ഇതേകുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് മനോജ് നടത്തിയത്. പരാതിക്കാരിക്ക് വീട് വാടകയ്ക്ക് എടുത്തു നൽകിയത് താനാണ്. രക്ഷിക്കണമെന്ന് ഗണേശ് പറഞ്ഞതുകൊണ്ടാണ് താൻ അന്ന് ഒന്നും പുറത്തുപറയാതിരുന്നത്. സോളാർ കേസിലെ ഇരയ്ക്ക് നീതി കിട്ടണം. അവർ ഒട്ടേറെ പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്നും മനോജ് പറഞ്ഞിരുന്നു. ഇത് സരിത നിഷേധിക്കുമ്പോഴും മൊഴി മാറ്റാൻ ഗണേശ് ശ്രമിച്ചുവെന്നത് കുരുക്കായി മാറും. ഇക്കാര്യത്തിൽ വേണമെങ്കിൽ കേസും എടുക്കും. നടി ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസ് ചർച്ചയാകുമ്പോഴാണ് സോളാറിലെ വിവാദവും കത്തി പടരുന്നത്.
നടിയെ ആക്രമിച്ച കേസിലെ പ്രതി വിപൻലാലിനെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പ്രദീപ് ജയിലിലാണ്. ഇത് പ്രദീപ് മൊഴി മാറ്റാൻ തന്നെ ജയിലിൽ വന്നു കണ്ടുവെന്നാണ് പരാതിക്കാരി പറയുന്നത്. ഇത് ഏറെ നിർണ്ണായകമാണ്. ഇതിനെതിരെ വേണമെങ്കിൽ പൊലീസിന് കേസ് ചാർജ്ജ് ചെയ്യാവുന്നതാണ്. എന്നാൽ ഇടത് എംഎൽഎയായ ഗണേശിനെ കുടുക്കാൻ സർക്കാർ ശ്രമിക്കില്ല. ഏതായാലും സോളാറിൽ ഗണേശിനെ കടന്നാക്രമിക്കാനാണ് കോൺഗ്രസ് എ വിഭാഗത്തിന്റേയും ശ്രമം. നേരത്തെ കാർപാലസ് ഉടമയുടെ വീട്ടിലാണ് പീഡന ഇര വാടകയ്ക്ക് താമസിച്ചതെന്ന റിപ്പോർട്ട് മനോരമ ചർച്ചയാക്കിയിരുന്നു. ഗണേശിന്റേയും അടുത്ത സുഹൃത്താണ് കാർ പാലസ് ഉടമയായ അബ്ദുൾ ലത്തീഫ്.
പരാതിക്കാരിയുടെ കത്ത് തിരുത്തി ഉമ്മൻ ചാണ്ടിയുടെ പേര് ചേർത്തത് ഗണേശ് പറഞ്ഞിട്ടാണെന്നായിരുന്നു മനോജിന്റെ വെളിപ്പെടുത്തൽ. ഉമ്മൻ ചാണ്ടിയോടുള്ള ഗണേശിന്റെ വൈരാഗ്യമാണ് ഇതിനു പിന്നിൽ. ഗണേശിനെ ഏറ്റവും കൂടുതൽ സംരക്ഷിച്ചത് ഉമ്മൻ ചാണ്ടിയാണ്. എന്നാൽ അവസാന നിമിഷം രാജിവച്ചതോടെയാണ് ഉമ്മൻ ചാണ്ടിയോട് വൈരാഗ്യമുണ്ടായത്. കല്ലേറ് കിട്ടിയിട്ടു പോലും ഉമ്മൻ ചാണ്ടി സോളാർ കേസുമായി ബന്ധപ്പെട്ട രഹസ്യം പുറത്തുവിട്ടില്ല. യു.ഡി.എഫ് നേതാക്കളുടെ പേര് കത്തിൽ ഉൾപ്പെടുത്തിയതിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനും പങ്കുണ്ടെന്നും ശരണ്യ മനോജ് പറഞ്ഞു. പരാതിക്കാരിയെ സജി ചെറിയാൻ മാവേലിക്കര കോടതിയിൽ വന്ന് കണ്ടിട്ടുണ്ട്. സജി ചെറിയാൻ ആവശ്യപ്പെട്ടിട്ട് ചെങ്ങന്നൂരിൽ പോയിരുന്നു. അവർ തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും ശരണ്യ മനോജ് പറയുന്നു.
മാവേലിക്കര കോടതിയിൽ പരാതിക്കാരിയെയെ ഹാജരാക്കിയപ്പോൾ ചെങ്ങന്നൂർ എംഎൽഎസജി ചെറിയാൻ അവരെ വന്ന് കണ്ടിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു സജി ചെറിയാനെന്നും ശരണ്യ മനോജ് പറഞ്ഞു. അതേസമയം, ശരണ്യ മനോജ് ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ ശിവരാജൻ കമ്മീഷനു മുന്നിൽ പറഞ്ഞിരുന്നെങ്കിൽ റിപ്പോർട്ട് മറ്റൊന്നാകുമായിരുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. ഇപ്പോൾ പുറത്തുവന്നത് ഒരു ഭാഗം മാത്രമാണ്. ഇനിയും പുറത്തുവരാനുണ്ട്. ഏഴ് വർഷത്തിനു ശേഷം സത്യം പുറത്തുവരുന്നതിൽ സന്തോഷമുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.
സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരെ കേസെടുക്കാൻ നീക്കം നടക്കുമ്പോഴാണ് ഈ ചർച്ചകൾ. ഗണേശ്കുമാറിന്റെയും ആർ.ബാലകൃഷ്ണപിള്ളയുടെയും വിശ്വസ്തനായിരുന്ന മനോജ്കുമാർ അടുത്തിടെയാണു കേരള കോൺഗ്രസ് (ബി) വിട്ടു കോൺഗ്രസിൽ ചേർന്നത്. പിള്ളയുടെ സഹോദരീ പുത്രനാണ് ശരണ്യാ മനോജ്. ബാർ കോഴയിലും സോളാറിലുമെല്ലാം പിള്ളയ്ക്കായി ഇടപെടൽ നടത്തിയത് മനോജ് ആണെന്നാണ് വയ്പ്. സ്വാധീനിക്കാനും തെളിവുകൾ ശേഖരിക്കാനും മറ്റും മനോജും മുന്നിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന വ്യക്തിയാണ് മനോജ്. ബാർ കോഴയിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലുകളിൽ കേസെടുക്കാൻ തീരുമാനമുണ്ട്. സമാനമായി ശരണ്യാ മനോജിന്റെ പരാതിയിൽ കേസ് വരുമോ എന്നതാണ് ഇനി നിർണ്ണായകം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍