ഭോപ്പാൽ അതിരൂപതയിലെ ഫാ ആനന്ദ് മുട്ടുങ്കലിനെ പൗരോഹിത്യത്തിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് പോപ്പ്; നടപടി എടുക്കുന്നത് വിഷം നൽകി തന്നെ ഭ്രാന്തനാക്കാൻ ആർച്ച് ബിഷപ്പ് ശ്രമിച്ചെന്ന് കേസു കൊടുത്ത മലയാളി വൈദികനെതിരെ; ഫണ്ട് ക്രമക്കേടിനെതിരെ പരാതി കൊടുത്തപ്പോൾ ആർച്ച് ബിഷപ്പ് കോർണീലിയോയുമായി തെറ്റി; പ്രതികാരം ജയിലിലും കിടന്നു; ഒടുവിൽ മാർപ്പാപ്പയുടെ നടപടിയും
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ആർച്ച് ബിഷപ്പ് വിഷം തന്ന് മനോരോഗിയാക്കാൻ ശ്രമിച്ചെന്ന് വൈദികൻ ആരോപിക്കുക. ..അതിനെതിരെ വൈദികൻ കേസ് കൊടുക്കുക...പക വീട്ടാൻ ആർച്ച് ബിഷപ്പ് വൈദികനെ പണംതട്ടിപ്പ് കേസിൽ കുടുക്കുക, ഒടുവിൽ വൈദികനെ അറസ്റ്റ് ചെയ്യുക.. കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ് അങ്ങ് മധ്യപ്രദേശിലെ കത്തോലിക്ക സഭയിൽ ചർച്ചയായത്. അതിരൂപതാംഗങ്ങൾ പലരും മലയാളികളുമാണ്. കത്തോലിക്കാ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസറും വക്താവുമായിരുന്ന ഫാ.ആനന്ദ് മുട്ടുങ്ങലിനെ അറസ്റ്റ് ചെയ്തത് ചർച്ചയാവുകയും ചെയ്തു. അതേ പുരോഹിതനെ ഇപ്പോൾ സഭയിൽ നിന്ന് പുറത്താക്കുകയാണ് മാർപ്പാപ്പ.
മധ്യപ്രദേശിലെ കത്തോലിക്കാസഭയുടെ മുൻ വക്താവിനെ പൗരോഹിത്യത്തിൽ നിന്ന് പിരിച്ചുവിട്ടുവെന്ന് മാർപ്പാപ്പ അറിയിച്ചു.. ഭോപ്പാൽ അതിരൂപതയിലെ ആനന്ദ് മുട്ടുങ്കലിനെ (ജോസഫ് എംടി)യാണ് പുറത്താക്കിയത്. തനിക്ക് എതിരായ വത്തിക്കാൻ നടപടിയെക്കുറിച്ച് അറിയില്ലെന്ന് മുട്ടുങ്കൽ പ്രതികരിക്കുകയാണ്. ''ഞാൻ എന്ത് കുറ്റമാണ് ചെയ്തതെന്ന് എനിക്കറിയില്ല. ഇന്നുവരെ, വത്തിക്കാൻ അധികൃതർ ഒരു കാര്യവും സംബന്ധിച്ച് ഒരു ചോദ്യമോ വിവരമോ എനിക്ക് അയച്ചിട്ടില്ല, ''-ഇതാണ് മുട്ടുങ്കലിന്റെ പ്രതിരണം.
മുട്ടുങ്കൽ ജെസ്യൂട്ട് ആർച്ച് ബിഷപ്പ് പാസ്കൽ ടോപ്നോ, ആർച്ച് ബിഷപ്പ് കൊർണേലിയോ എന്നിവരുടെ കീഴിൽ ഏഴ് വർഷം അതിരൂപത പബ്ലിക് റിലേഷൻസ് ഓഫീസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 48 കാരനായ ഇദ്ദേഹം മധ്യപ്രദേശിലെ കത്തോലിക്കാസഭയുടെ വക്താവായും പ്രവർത്തിച്ചിരുന്നു. 2013 ൽ മുട്ടുങ്കലിനെ പബ്ലിക് റിലേഷൻ ഓഫീസർ സ്ഥാനത്ത് നിന്ന് നീക്കി. പിന്നീട് സഭയ്ക്കെതിരെ പരാതിയും നൽകി. ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഒടുവിൽ ഫാദറിനെ സഭ പുറത്താക്കുകയാണ്.
സ്ലോ പോയിസൺ ഉപയോഗിച്ച് മാനസികമായി അസ്ഥിരനാക്കാൻ പുരോഹിതനും വികാരി ജനറൽ ഫാദർ വി സി മാത്യുവും അതിരൂപത വക്താവ് ഫാദർ പി ജെ ജോണിയും ഗൂഢാലോചന നടത്തിയെന്ന് അദ്ദേഹം പരാതി നൽകിയത് വിവാദമായി. മൂന്ന് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് ഉത്തരവിട്ടു. ഈ കേസ് ഇപ്പോഴും നിലവിലുണ്ട്. പിന്നീട് പല വിധ വിവാദങ്ങൾ ഉണ്ടായി. സഭയുമായി ചേർന്ന് പ്രവർത്തിക്കാൻ മുട്ടുങ്കൽ വിസമിതിച്ചുവെന്നാണ് സഭയുടെ ആരോപണം. ഈ സാഹചര്യത്തിലാണ് മുട്ടുങ്കലിനെ പുറത്താക്കുന്നത്. ഇതിന് പുറമേ വേറെയും ആരോപണങ്ങൾ ഉണ്ടായി. സാമ്പത്തിക കുറ്റകൃത്യത്തിന് ഇദ്ദേഹത്തിനെതിരെ കേസെടുത്തു. അമ്പത് ദിവസം ജയിലിൽ കിടക്കേണ്ടി വന്നു.
ഫ്ളാറ്റ് തട്ടിപ്പ് കേസിലായിരുന്നു ഈ അറസ്റ്റ്. ഭോപ്പാലിന് അടുത്ത് ഫ്ളാറ്റ് വച്ചു കൊടുക്കാമെന്ന് പറഞ്ഞ് പണപ്പിരിവ് നടത്തി ആളുകളെ പറ്റിച്ചുവെന്നായിരുന്നു അന്നുയർന്ന ആരോപണം. ഫാദറിനെ അറസ്റ്റ് ചെയ്തതോടെയാണ് ഏറെ നാളായി നീറിപ്പുകയുന്ന പ്രശ്നം അതിന്റെ പാരമ്യത്തിലെത്തിയത്. ഫാ.ആനന്ദ മുട്ടുങ്ങലിനെ അറസ്റ്റ് ചെയ്തത് ചെറിയ കുറ്റങ്ങൾക്കൊന്നുമല്ല. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, രേഖകളിൽ കൃത്രിമം കാട്ടൽ എന്നിങ്ങനെ അച്ചനെ അകത്തിടാൻ പോന്ന വകുപ്പെല്ലാം ചുമത്തി. മധ്യപ്രദേശ് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് ഫാ. ആനന്ദ് മുട്ടുങ്ങലിനെ അറസ്റ്റ് ചെയ്തത്.
രണ്ടുവർഷത്തെ അന്വേഷണം; ഒടുവിൽ അച്ചനെ കുരുക്കി
പ്രാഥമിക അന്വേഷണം നടന്നത് രണ്ടുവർഷം. 47 കാരനായ ഫാ.ആനന്ദ് മുട്ടുങ്ങലിനെതിരെ കേസ് എടുത്തത് 2017 ഒക്ടോബർ 17 നാണ്. ഭോപ്പാലിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പൊലീസ് സ്റ്റേഷനിൽ. അച്ചനടക്കം എട്ടുപേരാണ് കേസിലെ പ്രതികൾ. 2017 ഏപ്രിലിൽ സി.ജെ.ജോൺ എന്നയാൾ അടക്കം ചിലർ നൽകിയ പരാതി പ്രകാരമാണ് ഫാ.ആനന്ദ് മുട്ടുങ്ങലിനെതിരെ വ്യാജരേഖ ചമയ്ക്കൽ കേസെടുത്തത്. ഭോപ്പാലിലെ പ്രാന്തപ്രദേശത്ത് വീട് വയ്ക്കാൻ പ്ലോട്ടുകൾ സംഘടിപ്പിച്ച് കൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 377 പേരിൽ നിന്ന് സെന്റ് ജൂഡ് കോളനൈസേഴ്സ് എന്ന റിയൽ എസ്റ്റേറ്റ് സ്ഥാപനം പണം തട്ടിച്ചുവെന്നായിരുന്നു പരാതി. 2009 ൽ രജിസ്റ്റർ ചെയ്ത് ഈ സ്ഥാപനത്തിന്റെ പ്രസിഡന്റ് ജോൺ ചെറിയാൻ എന്ന വ്യക്തിയാണ്.
റിച്ചാർഡ് ഡിസിൽവ, വിപിൻ തോപ്പോ, റോയ് ജോൺ താട്ട, റോയ് ജോൺ താട്ട, ജെറി പോൾ, സജി തോമസ് എന്നിവരാണ് ഈ സൊസൈറ്റിയുടെ അംഗങ്ങൾ. ഇതിൽ തോപ്പോയും താട്ടയുമാണ് കേസിലെ പ്രതികൾ. ഫാ.മുട്ടുങ്ങൽ ഈ സൊസൈറ്റിയിലെ അംഗമല്ലെങ്കിലും അദ്ദേഹമാണ് വ്യാജരേഖ ചമയ്ക്കൽ കേസിലെ മുഖ്യപ്രതി. അതിരൂപത പിആർഒ ആയിരിക്കെ, തോപ്പോയും താട്ടയുമായി ചേർന്ന് പണം തട്ടിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമികാന്വേഷണത്തിൽ പറയുന്നത്.
തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചെന്ന് ഫാ.മുട്ടുങ്ങൽ
ആർച്ച് ബിഷപ്പ് കോർണീലിയോയും ഡിസിൽവയും ഒരു മാധ്യമപ്രവർത്തകനും ചേർന്ന് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്നാണ് ഫാ.മുട്ടുങ്ങൽ ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് താൻ ടിടി നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കേസിൽ നിന്ന് തലയൂരാനും, മാധ്യമങ്ങളിൽ പേരുവരാതിരിക്കാനും നാൽവർ സംഘം തന്നോട് പണം ആവശ്യപ്പെട്ടുവെന്ന് അച്ചൻ ആരോപിക്കുന്നു. ഇതിന്റെ തെളിവുകൾ അച്ചൻ ഹാജരാക്കിയിട്ടില്ലെങ്കിലും, ഫാ.പി.ചിന്നപ്പൻ എന്നയാൾ എഴുതിയ രണ്ടുപേജുള്ള കത്ത് പുറത്തുവിട്ടിരുന്നു. ഭോപ്പാൽ ജില്ലാ കോടതിയിൽ നടക്കുന്ന കേസ് ആർച്ച് ബിഷപ്പുമായി ഒത്തുതീർപ്പാക്കാൻ ഫാ.രാജമാണിക്കം തന്നെ വിളിച്ചുവെന്നാണ് കത്തിൽ പറയുന്നത്.
ആർച്ച് ബിഷപ്പ് കോർണീലിയോ അറസ്റ്റ് സമയത്ത് പ്രതികരിച്ചത് ഇങ്ങനെ
മുട്ടുങ്ങലിന്റെ ജീവിതത്തിൽ എന്തുസംഭവിച്ചാലും തന്നെയാണ് പഴിക്കുകയെന്ന് ആർച്ച് ബിഷപ്പ് കോർണീലിയോ പ്രതികരിച്ചു. 2016 ൽ പബ്ലിക് റിലേഷൻസ് ഓഫീസർ പദവിയിൽ നിന്ന് മാറ്റിയ ശേഷമാണ് ഈ പഴിചാരൽ. ഫാ.മുട്ടുങ്ങൽ അതിരൂപത സൊസൈറ്റിക്കും തനിക്കുമെതിരെ ആറ് കള്ളക്കേസുകൾ നൽകിയിട്ടുണ്ട്. അഴിമതി ആരോപണത്തിന് പുറമേ, താൻ അച്ചനെ വിഷം കൊടുത്ത് ഭ്രാന്തനാക്കാൻ ശ്രമിച്ചെന്നും പഴിച്ചു. വ്യാജരേഖ ചമയ്ക്കലിനെ കുറിച്ച് താൻ മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞത്. ബ്ലാക്ക് മെയിലിങ് നടത്തിയെന്ന് പറയുന്നത് ശുദ്ധ അസംബദ്ധമാണ്. കോടതിയിലെ കേസുകൾ അവിടെ തന്നെ നേരിടുകയാണ് തന്റെ പോളിസി. ഏതുതരത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നവെന്നും ആർച്ച് ബിഷപ്പ് പ്രതികരിച്ചിരുന്നു.
സെന്റ് ജൂഡ് കോളനൈസേഴ്സിന്റെ പിന്നിൽ ഫാ. മുട്ടുങ്ങലാണ് എന്നാണ് പരാതിക്കാരുടെ മുഖ്യആരോപണം. അതിരൂപതാ പിആർഒ ആയിരിക്കെയാണ് ക്രമക്കേടുകൾ നടത്തിയത്. സൊസൈറ്റിയുടെ എല്ലാ യോഗങ്ങളും മുട്ടുങ്ങലിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് നടന്നത്. സൂത്രശാലിയായ അച്ചൻ സൊസൈറ്റിയിൽ അംഗമാകാതിരുന്നതും മന: പൂർവമാണ്. റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ സൂത്രധാരൻ ഫാ.മുട്ടുങ്ങൽ തന്നെ, പരാതിക്കാരുടെ ഹർജിയിൽ പറയുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മാർപ്പാപ്പയുടെ നടപടി.
അച്ചനെ വിഷം കൊടുത്ത് മനോരോഗിയാക്കാൻ ശ്രമിച്ചുവോ?
2013 ലാണ് സംഭവം. ഫാ.മുട്ടുങ്ങൽ ഭോപ്പാൽ അതിരൂപതാ വികാരിയായിരിക്കെ, ആർച്ച് ബിഷപ്പ് ലിയോ കോർണീലിയോ, വികാരി ജനറൽ ഫാ.മാത്യു വിസി, അതിരൂപതാ വക്താവ് ഫാ.ജോണി പി.ജെ എന്നിവർക്കെതിരെ പരാതി നൽകിയിരുന്നു. അതിരൂപതാ സൊസൈറ്റിയുടെ ഫണ്ടുകളിലെ ക്രമക്കേട് ഫാ.മുട്ടുങ്ങൽ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിച്ചതെന്നും മുട്ടുങ്ങൽ പറയുന്നു. ഫണ്ട് തിരിമറി ആരോപിച്ച് മധ്യപ്രദേശ് ഹൈക്കോടതിയെയും മുട്ടുങ്ങൽ സമീപിച്ചു. തനിക്ക് ചില വിഷവസ്തുക്കൾ നൽകി ഭ്രാന്തനാക്കാൻ ശ്രമിച്ചുവെന്നായിരുന്നു മുട്ടുങ്ങലിന്റെ ആരോപണം.
ഇക്കാര്യം ഫാ.ഫിലിപ്പ് കെ.പി എന്ന മറ്റൊരു വൈദികനും ശരിവച്ചിരുന്നു. ആർച്ച് ബിഷപ്പും വികാരി ജനറാലും കൂടി ഫാ.മുട്ടുങ്ങലിന് ചില വിഷവസ്തുക്കൾ നൽകാൻ തനിക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും അത് മുട്ടുങ്ങലിനെ ഉന്മാദിയാക്കാനായിരുന്നുവെന്നുമാണ് ഫാ.ഫിലിപ്പ് വെളിപ്പെടുത്തിയത്. ഇതിന് വേണ്ടി അവർ ഒരു സൈക്യാട്രിസ്റ്റ്രിനെ പോലും സമീപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ ആർച്ച് ബിഷപ്പ് കോർണീലിയോ നിഷേധിക്കുകയും ചെയ്തു. ഇങ്ങനെ വിവാദം ഉണ്ടാക്കി പുരോഹിതനാണ് സഭയ്ക്ക പുറത്തു പോകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്