ലോകത്ത് എവിടെപ്പോയാലും ഇരുകൈകളിലും വാച്ച് കെട്ടും; ഒന്നിൽ അർജന്റീനിയൻ സമയവും മറ്റേതിൽ തദ്ദേശീയ സമയവും; ഫുട്ബോൾ കൊണ്ട് കേക്കുണ്ടാക്കിയാൽ പോലും അത് മുറിക്കാൻ കൂട്ടാക്കില്ല; ക്യൂബൻ ചുരുട്ടും മെക്സിക്കൽ ടെക്വിലയും ഏറെ പ്രിയപ്പെട്ടത്; പ്രണയങ്ങളും ബന്ധങ്ങളും ക്ഷിപ്രം; മാറഡോണയുടെ വിചിത്ര രീതികൾ ഇങ്ങനെ
മറുനാടൻ ഡെസ്ക്
ബ്യൂണസ് അയേൺസ്: കളിക്കളത്തിൽ അങ്ങേയറ്റം പുലിയായിരുന്നെങ്കിലും വ്യക്തി ജീവിതത്തിൽ അങ്ങേയറ്റം വികാര ജീവിയായിരുന്നു അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണ. അദ്ദേഹത്തിന്റെ മരണത്തോടെ ലോകമെമ്പടുമുള്ള ആരാധകർ പങ്കുവെക്കുന്നത് ഡീഗോയുടെ ഈ വിചിത്ര രീതികളാണ്. ക്ഷിപ്ര കോപിയും ക്ഷിപ്ര പ്രസാദിയുമായിരുന്നു അദ്ദേഹം എന്നാണ് ജീവചരിത്രകാരന്മാർ പറയുന്നത്. വിശ്വാസത്തിൽ എടുത്തുകഴിഞ്ഞാൽ ആർക്കും അദ്ദേഹത്തെ പറ്റിക്കാവുന്ന അവസ്ഥയായിരുന്നു. സെക്കൻഡുകൾ കൊണ്ട് മൂഡ് മാറുന്ന പ്രകൃതം. ആസ്ട്രേലിയൻ മാധ്യമ പ്രവർത്തകനായ സ്റ്റീവ് ലാക്ക് പറയുന്നത്, തങ്ങൾ സംസാരിച്ചുകൊണ്ടിരിക്കേ 86ലെ ലോകകപ്പ് വിജയം ചോദിച്ചപ്പോൾ ഡീഗോ തുള്ളിച്ചാടിയാണ് മറുപടി പറഞ്ഞതെന്നാണ്. അതുപോലെ 94ൽ ഉത്തേജക വിവാദത്തിൽപെട്ട് പുറത്തായത് ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടിക്കരഞ്ഞു. ആ ഗുഡാലോചനക്ക് ഒരിക്കലും മാപ്പ് നൽകില്ലെന്ന് പറഞ്ഞ്, തൊട്ടുമുന്നിലുണ്ടായിരുന്നു ബിയറും മറ്റും തട്ടിമറിച്ചിട്ട് അലറി.
മയക്കുമരുന്ന് ഉപയോഗത്തിന്റെ പ്രശ്നങ്ങും കളിയിൽ നിന്ന് വിരമിച്ച ആദ്യകാലത്ത് അദ്ദേഹത്തിന് ഉണ്ടായിരുന്നു. നന്നായി മദ്യപിക്കുകയും ആസ്വദിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും. ടെക്വില എന്ന മെക്സിക്കൻ മദ്യമായിരുന്നു ഏറെ പ്രിയപ്പെട്ടത്. ഒപ്പം ക്യൂബൻ ചുരുട്ടുകളും. ഇങ്ങനെ വലിക്കരുതെന്നും കുടിക്കരുതെന്നും ഡോക്ടർമാർ പലതവണ ആവശ്യപ്പെട്ടിട്ടും ഡീഗോ കൂട്ടാക്കിയില്ല. അദ്ദേഹത്തിന്റെ അകാലത്തിലുള്ള മരണവും ഇങ്ങനെ ഉണ്ടായതാണെന്നാണ് വിലയിരുത്തൽ. അതുപോലെ തന്നെയായിരുന്നു ഡീഗോക്ക് ബന്ധങ്ങളും. വളരെ പെട്ടന്ന് അദ്ദേഹം പ്രണയത്തിൽ ഏർപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മാറഡോണക്ക് എത്ര കാമുകിമാരും മക്കളും ഉണ്ടെന്ന് ചോദിച്ചാൽ അദ്ദേഹത്തിന് തന്നെ വ്യക്തതയുണ്ടാവില്ല. ഔദ്യോഗികമായി അംഗീകരിച്ചത് നാലു സ്ത്രീകളിൽ ജനിച്ച അഞ്ചുകുട്ടികളെയാണ്. ഇതിനുപുറമെ നാലുകുട്ടികൾ മാറഡോണയുടെ മക്കളാണെന്ന് അവകാശപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വത്തിനെ ചൊല്ലി വലിയ തർക്കവും ഉണ്ടാവാൻ ഇടയുണ്ട്.
ഇരുകൈയിലും വാച്ച്
അന്തരിച്ച ഫുട്ബോൾ ഇതിഹാസം മറഡോണയുടെ കളിക്കളത്തിന് പുറത്തുള്ള മിക്ക ചിത്രങ്ങളിലും അദ്ദേഹം ഇരു കയ്യിലും വാച്ച് ധരിച്ചിരിക്കുന്നത് കാണാം. ആളുകൾക്ക് ഏറെ കൗതുകമുണർത്തിയ കാര്യമായിരുന്നു ഇത്. 2012 ൽ മറഡോണ കേരളത്തിലെത്തിയപ്പോഴും ഇരുകയ്യിലും കറുത്ത നിറമുള്ള വാച്ചുകൾ ധരിച്ചിരുന്നു.എന്തിനാണ് മറഡോണ ഇരുകയ്യിലും വാച്ച് കെട്ടുന്നത് എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമുണ്ട്. അർജന്റീനയ്ക്ക് പുറത്തുപോകുന്ന സമയങ്ങളിലാണ് അദ്ദേഹം ഈ രീതിയിൽ ഇരു കയ്യിലും വാച്ചുകൾ കെട്ടാറുള്ളത്. ഒരു വാച്ചിൽ അർജന്റീനയിലെ തന്റെ ജന്മസ്ഥലത്തെ സമയവും മറ്റേ വാച്ചിൽ താൻ ചെന്നെത്തിയ സ്ഥലത്തെ സമയവുമായിരിക്കും ഉണ്ടാവുക.
സെക്കന്റുകളുടെ അംശങ്ങൾക്ക് പോലും വലിയ പ്രാധാന്യമുള്ള കളിക്കളത്തിലെ താരത്തിന് സമയത്തെക്കുറിച്ചുള്ള കൃത്യതകൊണ്ടാണിതെന്നും അതല്ല, ലോകത്തിലെവിടെ സഞ്ചരിക്കുമ്പോഴും അർജന്റീനയെ ഉള്ളിൽ സൂക്ഷിക്കുന്ന താരത്തിന്റെ മനസ്സുകൊണ്ടാണെന്നും ഒക്കെയുള്ള വിലയിരുത്തലുകൾ ഇക്കാര്യത്തിലുണ്ട്. മികച്ച കമ്പനികളുടെ ആഡംബര വാച്ചുകളായിരുന്നു മറഡോണ ധരിച്ചിരുന്നത്.
ഫുട്ബോൾ ശരീരത്തിന്റെ അവയവം പോലെ
ഫുട്ബോൾ രൂപത്തിൽ കേക്ക് ഉണ്ടാക്കിയാലും അത് കട്ടുചെയ്യാൻ പോലും മാറഡോണക്ക് കഴിയില്ലായിരുന്നു. പന്ത് അദ്ദേഹത്തിന് അത്രക്ക് പ്രിയപ്പെട്ടതാണ്. 2012 ൽ കണ്ണൂരിലെ മുൻസിപ്പൽ സ്റ്റേഡിയത്തിൽ വച്ചായിരുന്നുചെമ്മണ്ണൂർ ജൂവലറിയുടെ ഉദ്ഘാടത്തിനായി കേരളത്തിലെത്തിയ മറഡോണയുടെ പിറന്നാളാഘോഷത്തിലും ഇതാണ് സംഭവിച്ചത്. ഇതിഹാസ താരം വരുമെന്നറിഞ്ഞ് പുലർച്ചെ നാല് മണി മുതൽ തന്നെ സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞ് നിൽക്കുകയായിരുന്നു. മറഡോണയുടെ സ്റ്റേഡിയത്തിലേക്കുള്ള വരവ് ആഘോഷങ്ങൾകൊണ്ട് നിറഞ്ഞു. മണിക്കൂറുകളോളം പൊരിവെയിലിൽ താരത്തിനായി കാത്തുനിന്ന ജനക്കൂട്ടം ഇളകി മറിഞ്ഞു. ഉച്ചത്തിൽ 'ഡീഗോ... ഡീഗോ...' എന്ന ഹർഷാരവങ്ങൾ മുഴങ്ങി.
കണ്ണൂരിന്റെ അതിരറ്റ സ്നേഹത്തിൽ മറഡോണയും ആവേശഭരിതനായി. കേരളത്തിന്റെ ഫുട്ബോൾ മാന്ത്രികനും മറഡോണയുടെ കടുത്ത ആരാധകനുമായ ഐ.എം വിജയനോടൊപ്പം പന്തുകളിച്ചു. പരിപാടിയുടെ അവതാരികയായിരുന്ന രഞ്ജിനി ഹരിദാസിനോടൊപ്പം ചേർന്ന് നൃത്തം ചെയ്തു.വേദി വിടുന്നതിന് മുമ്പ് ഫുട്ബോളിന്റെയും മൈതാനത്തിന്റെയും രൂപത്തിൽ തയ്യാറാക്കിയ കേക്ക് മറഡോണയുടെ മുന്നിലെത്തി.
വേദിയിലുണ്ടായിരുന്ന ജനപ്രതിനിധികളെയും സംഘാടകരെയും ചുറ്റിലും നിൽക്കുന്ന അസംഖ്യം ജനക്കൂട്ടത്തെയും ചേർത്തുനിർത്തി മറഡോണ കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചു. ഫുട്ബോളിന്റെ രൂപത്തിലുള്ള കേക്കിൽ പക്ഷേ മറഡോണ കത്തിവെച്ചില്ല. മറഡോണയ്ക്ക് ഫുട്ബോൾ ഹൃദയമായിരുന്നു. ഇഎസ്പിഎൻ ടിവി ചാനലിനുകൊടുത്ത ഒരു അഭിമുഖത്തിൽ മാറഡോണ പറഞ്ഞത് ഫുട്ബോൾ എനിക്ക് ശരീരത്തിലെ ഒരു അവയവം പോലെയാണെന്നും അത് മുറിക്കാൻ പറ്റില്ല എന്നും ആയിരുന്നു.
Stories you may Like
- 'എന്റെ മരണം വ്യാജം' മറഡോണയുടെ ഔദ്യോഗിക പേജിൽ വിചിത്ര സന്ദേശം
- ബ്ലീച്ചിങ് പൗഡർ സൂക്ഷിക്കുന്ന ഭാഗം അത്യുഷ്ണം കാരണം പൊട്ടിത്തെറിക്കാൻ സാധ്യത!
- കള്ളത്തരം പിടിക്കപ്പെടാതെ ഇരുന്നാൽ കുറേക്കഴിയുമ്പോൾ അത് നിയമ വിധേയമാകുമോ? സന്ദീപ് വാചസ്പതിക്ക് പറയാനുള്ളത്
- ഇന്ത്യ ഫൈനലിൽ കടന്നതോടെ വിചിത്രമായ വാദവുമായി മുൻ പാക്കിസ്ഥാൻ താരം
- വിവാദമായതോടെ 'ഗ്യാസ് ഉത്തരവിൽ' മാറ്റം; നിയന്ത്രണം രണ്ടു മണിക്കൂർ
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍