മോദി ആഗ്രഹിച്ചത് സുഹൃത്തും ഗൃഹസന്ദർശകനെന്നും പറഞ്ഞ് ഒപ്പം കൂട്ടാൻ; ചായ വിൽപ്പനക്കാരനല്ലെന്നും കോൺട്രാക്ടറെന്നും കളിയാക്കി ശുത്രുത കൂട്ടിയ സോണിയയുടെ വിശ്വസ്തൻ; അമിത് ഷായെ കേസിൽ തളച്ചതും ഈ അലുമിനീയം പട്ടേൽ: രാജ്യസഭ കാണാതിരിക്കാൻ അമിത് ഷാ സർവ്വ ശക്തിയും എടുത്തിട്ടും അഹമ്മദ് പട്ടേൽ ജയിച്ചു; വിടവാങ്ങിയത് മോദിക്കും ഷായ്ക്കും പ്രതിരോധം തീർത്ത നേതാവ്
മറുനാടൻ മലയാളി ബ്യൂറോ
അഹമ്മദാബാദ്: ആർഎസ്എസ് പ്രചാരകനായ നരേന്ദ്ര മോദിയെ തീവ്ര നിലപാടിന്റെ മുഖമായിട്ടായിരുന്നു ഒരു കാലത്ത് ഏവരും വിലയിരുത്തിയിരുന്നത്. ഇത് മാറ്റിയെടുക്കാൻ ചില ശ്രമങ്ങൾ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി നടത്തി. വികസന മുഖം അവതരിപ്പിച്ചു. മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അവതരിപ്പിച്ചു. ഇതോടെ തനിക്ക് ബിജെപിക്ക് പുറത്തും സുഹൃത്തുക്കളുണ്ടെന്ന് സമർത്ഥിക്കാൻ മോദി തന്ത്രപരമായ ഇടപെടലുകൾ തുടങ്ങി.
അതിന് തെരഞ്ഞെടുത്തത് സോണിയാ ഗാന്ധിയുടെ പൊളിററിക്കൽ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിനെയാണ്. ദൂരദർശന്റെ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. അന്ന് അധികാരത്തിൽ ഇരുന്ന യുപിഎ സർക്കാർ ഇത് വെട്ടിമാറ്റിയാണ് ദൂരദർശനിൽ കൊടുത്തത്. ഇതിനൊപ്പം മോദിയെ കണക്കിന് പരിഹസിക്കുകയും ചെയ്തു അഹമ്മദ് പട്ടേൽ. അന്ന് മുതൽ മോദിയുടെ കണ്ണിലെ കരടായി കോൺഗ്രസ് രാഷ്ട്രീയത്തിലെ ഉരുക്ക് പട്ടേൽ. ഈ നേതാവാണ് ഇന്ന് വിടവാങ്ങുന്നത്. ഒരിക്കലും പരിവാർ രാഷ്ട്രീയത്തിന് പടികൊടുക്കാത്ത നേതാവ്.
ഗുജറാത്തിൽ മോദിക്ക് ഏറെ താൽപ്പര്യമുള്ള നേതാവായിരുന്നു അഹമ്മദ് പട്ടേൽ. പട്ടേലിനെ ഒപ്പം കൂട്ടിയാൽ തനിക്ക് ഗുജറാത്തിൽ എതിരാളികളുണ്ടാകില്ലെന്ന് മോദി തിരിച്ചറിയുകയും ചെയ്തു. ഈ സമയത്താണ് പട്ടേൽ, സോണിയയുടെ വിശ്വസ്തനാകുന്നത്. ഇതോടെ മൻ മോഹൻ സർക്കാരിന്റെ നീക്കങ്ങളെ സ്വാധീനിക്കുന്ന വ്യക്തിയായി മാറി. ഡൽഹിയിലേക്ക് പ്രവർത്തന കേന്ദ്രവും മാറ്റി. പട്ടേലിന്റെ തന്ത്രങ്ങൾ പല ഘട്ടത്തിലും കോൺഗ്രസിനെ തുണച്ചു. യുപിഎ സർക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചതിന് പിന്നിലും പട്ടേലിന്റെ കരങ്ങളുണ്ടായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് അഹമ്മദ് പട്ടേലിനെ തന്റെ സുഹൃത്താക്കി മോദി മാറ്റിയത്.
എന്നാൽ ദൂരദർശനിലെ ഈ അഭിമുഖം പട്ടേലും കണ്ടു. മോദിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് നിന്ന് കൊടുക്കാൻ പട്ടേൽ തയ്യാറായിരുന്നില്ല. മോദിയുടെ അവകാശവാദങ്ങളെ പൂർണ്ണമായും തള്ളി. ഇതോടെ മോദി നോട്ടമിട്ട നേതാവായും പട്ടേൽ മാറുകയായിരുന്നു. മോദി അധികാരത്തിൽ എത്തിയ ശേഷം പലവിധ അന്വേഷണങ്ങൾ പട്ടേലിനെതിരെ നടത്തി. എന്നാൽ ഇതൊന്നും പട്ടേലിനെ കുലുക്കിയില്ല. ആവും വിധം മോദിയെ പട്ടേൽ പ്രതിരോധിച്ചു. മഹാരാഷ്ട്രയിൽ ശിവസനേയെ കൂടെ കൂട്ടി പോലും ബിജെപിക്ക് പണികൊടുത്തു.
അഹമ്മദ് പട്ടേൽ തന്റെ സുഹൃത്തും ഭവന സന്ദർശകനുമായിരുന്നു എന്നായിരുന്നു ദൂരദർശൻ അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നത്. ഈ വിഡിയോയാണ് വെട്ടിമാറ്റിയത്. പിന്നീട് ഇത് മോദി തന്നെ പുറത്തുവിട്ടു. ഇതോടെ ഈ പരാമർശങ്ങൾ വിലയ ചർച്ചയായി. മോദി തന്റെ സുഹൃത്തല്ലെന്നും മോദിയുമായി 2002 നു ശേഷം കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നുമുള്ള വിശദീകരണവുമായി അഹമ്മദ് പട്ടേൽ രംഗത്തെത്തി.
താൻ മോദിയുടെ സുഹൃത്താണെന്ന മോദിയുടെ വാദം തെളിയിക്കാൻ കഴിഞ്ഞാൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്ന് അഹമ്മദ് പട്ടേൽ വെല്ലുവിളിച്ചു. പട്ടേൽ കോൺഗ്രസിലെ തന്റെ നല്ല സുഹൃത്തുകളിൽ ഒരാളാണെന്നായിരുന്നു മോദിയുടെ അവകാശ വാദം. താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹം അകന്നുനിൽക്കും. ഇപ്പോൾ തന്റെ ഫോൺ പോലും പട്ടേൽ എടുക്കാറില്ല. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണുണ്ടായിരുന്നു- അഭിമുഖത്തിൽ മോദി പറഞ്ഞിരുന്നു.
അടിസ്ഥാന രഹിതമായ പരാമർശമാണ് മോദി നടത്തുന്നതെന്നും ഇത്തരം പ്രസ്താവനകൾ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നുമായിരുന്നു പട്ടേലിന്റെ പ്രതികരണം. ഇതിന് ശേഷം ബിജെപി പ്രധാനമന്ത്രി സഥാനാർത്ഥി മോദിയെ ചായവിൽപ്പനക്കാരൻ എന്ന് വിളിച്ച് പരിഹസിച്ചത് അബന്ധമായിപ്പോയി എന്ന് കോൺഗ്രസിന് മനസ്സിലായത് അതേ നായണത്തിൽ മോദി തിരിച്ചടിച്ചുതുടങ്ങിയപ്പോഴാണ്. പാവപ്പെട്ടവന്റെ മുഖത്തോടെ മോദി അത് തിരഞ്ഞെടുപ്പ് ആയുധമാക്കി.
എന്നാൽ മോദി പാവപ്പെട്ട ചായക്കടക്കാരനല്ല, ചായ കോൺട്രാക്ടറായിരുന്നു എന്ന് തിരുത്തി പറഞ്ഞ് ആക്രമണത്തിന് നേതൃത്വം നൽകിയതും പട്ടേലായിരുന്നു. ദരിദ്രനായ ചായവിൽപ്പനക്കാരനെന്ന നരേന്ദ്ര മോദിയുടെ പ്രചരണം രാഷ്ട്രിയ നാടകമാണെന്ന് അഹമ്മദ് പട്ടേൽ ആരോപിച്ചു. മോദി ഒരിക്കലും ഒരു ചായവിൽപ്പനക്കാരനല്ല, ചായക്കട കോൺട്രാക്ടറായിരുന്നു. ചായവിൽപ്പനക്കാരുടെ അസോസിയേഷൻ പറയുന്നത് മോദി ചായവിൽപ്പനക്കാരനല്ല ചായക്കട നടത്തിപ്പുകാരനാണെന്ന് അഹമ്മദ് പട്ടേൽ കളിയാക്കി.
ദരിദ്ര ചുറ്റുപാടിൽ നിന്നാണ് മോദി വരുന്നതെന്ന ബിജെപിയുടെ പ്രചരണം നാടകമാണ്. ചായാ പെ ചർച്ചകൾ രാഷ്ട്രീയ ഗിമ്മിക്കാണ്. ഇലക്ഷൻ മുന്നിൽക്കണ്ടുള്ള നാടകമാണ് ചായക്കട ചർച്ചയെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു. സർദാർ വല്ലഭായ് പട്ടേലിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മോദി അദ്ദേഹത്തിന്റെ പ്രതിമ നിർമ്മാണത്തെ പ്രധാനമന്ത്രി കസേരയിലേക്കുള്ള ഏണിയായാണ് കാണുന്നതെന്നും പട്ടേൽ കുറ്റപ്പെടുത്തിയിരുന്നു. പക്ഷേ പട്ടേലിന്റെ പ്രസ്താവനകളെ അതിജീവിച്ച് മോദി പ്രധാനമന്ത്രിയായി.
് ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിയുടെ പ്രധാന വിമർശകനായിരുന്നു ഗുജറാത്തിൽ പട്ടേൽ. ഇതോടെയാണ് പട്ടേലും മോദിയും തമ്മിലെ വൈരാഗ്യത്തിൻ കഥ തുടങ്ങുന്നത്. അമിത് ഷായെ കേസിൽ പെടുത്തിയതിന് പിന്നിലും പട്ടേലാണെന്ന് ബിജെപിക്കാർ എന്നും അടക്കം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കരുതലോടെ കരുക്കൾ നീക്കി പട്ടേലിനെ രാജ്യസഭയിൽ നിന്ന് അകറ്റാൻ ബിജെപി ശ്രമം തുടങ്ങിയത്. എന്നാൽ സോണിയയുടെ പൊളിട്ടിക്കൽ സെക്രട്ടറിയുടെ കൗശലത്തോടെയുള്ള നീക്കം മോദിയേയും അമിത് ഷായേയും ഞെട്ടിച്ചു.
മോദിയേക്കാൾ ഒരു വയസ്സ് മാത്രമാണ് അഹമ്മദ് പട്ടേലിന് കൂടുതലായുള്ളത്. ഇരുവരും ഗുജറാത്തിൽ പൊതു പ്രവർത്തനം തുടങ്ങുന്നത് ഒരേ കാലഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് പട്ടേലിനെ തന്റെ അടുത്ത സുഹൃത്തായി മോദി ഉയർത്തിക്കാട്ടിയത്. യുപിഎ സർക്കാരിന്റെ കാലത്ത് സർക്കാരിനെ നിയന്ത്രിച്ചിരുന്നത് പട്ടേലായിരുന്നു. പട്ടേലിനെ ലക്ഷ്യമിട്ട് പല വിമർശനങ്ങളും കോൺഗ്രസിൽ ഉയർന്നിരുന്നു. ഉപജാപകരുടെ പിടിയിലാണ് സോണിയെന്ന കെ കരുണാകരന്റെ പ്രസ്താവന കേരളം പോലും ഏറെ ചർച്ച ചെയ്തു.
അന്നും വില്ലൻ അഹമ്മദ് പട്ടേലായിരുന്നു. അലുമിനീയം പട്ടേലെന്ന കെ മുരളീധരന്റെ കളിയാക്കലാണ് കോൺഗ്രസിലെ കരുണാകര വിഭാഗത്തിന്റെ പിളർപ്പിനും കാരണമായത്. അങ്ങനെ സോണിയയുടെ വലം കൈയയായ തന്റെ എതിരാളിയെ മൂലയ്ക്കിരുത്താനായിരുന്നു ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ മോദിയും അമിത് ഷായും ശ്രമിച്ചത്. അതും തകർത്ത് പട്ടേൽ രാജ്യസഭയിലെത്തി.
പട്ടേലിനോട് ചോദിക്കാതെ സോണിയ ഒരു തീരുമാനവുമെടുക്കാറില്ലെന്നത് പകൽപോലെ പരസ്യമായ രഹസ്യമായിരുന്നു. ഒരു കാലത്ത് കോൺഗ്രസിൽ സോണിയയ്ക്കും രാഹുലിനും ശേഷം ഒരു അധികാരകേന്ദ്രമുണ്ടെങ്കിൽ അത് അഹമ്മദ് പട്ടേൽ തന്നെയായിരുന്നു. സോണിയയുടെ നിഴൽ എന്നറിയപ്പെടാനായിരിന്നു പട്ടേലിന് താൽപര്യം. രണ്ട് യുപിഎ മന്ത്രി സഭകളിലും പട്ടേലിന് സുപ്രധാന മന്ത്രി സ്ഥാനങ്ങൾ ഒരു താലത്തിലെന്ന പോലെ മന്മോഹൻസിങ് വെച്ചു നീട്ടിയതായിരുന്നു. പക്ഷേ, അണിയറയിലെ കളികളിലായിരുന്നു താൽപ്പര്യം. അതുകൊണ്ട് കേന്ദ്ര മന്ത്രിയായില്ല.
എന്നാൽ എല്ലാ വകുപ്പുകളിലും ഇടപെട്ടു. പട്ടേൽ പ്രധാനമന്ത്രി മോദിയുടെ ഹിറ്റ്ലിസ്റ്റിലുണ്ടെന്ന് തിരിച്ചറിയാൽ കോൺഗ്രസ് വൈകിപ്പോയി. നാടകീയ നീക്കങ്ങൾക്കൊടുവിലാണ് ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ കോൺഗ്രസ് ജയിപ്പിച്ചെടുത്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- തെറിക്കുത്തരം മുറിപ്പത്തൽ എന്നതാണ് സിപിഎം ആഗ്രഹിക്കുന്നതെങ്കിൽ എന്റെ ഭാഷാശൈലി അതല്ലെന്ന് ഡീൻ കുര്യാക്കോസ്; എംഎം മണിയുടേത് സമാനതകളില്ലാത്ത വ്യക്തി അധിക്ഷേപം; തിരഞ്ഞെടുപ്പ് കമ്മീഷന് കോൺഗ്രസ് പരാതി നൽകിയേക്കും; 'ഷണ്ഡനും പെണ്ണുപിടിയനും' സിപിഎമ്മിന് തലവേദനയാകും; മണിയാശാൻ ചർച്ചകളിൽ
- ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വച്ച കാർ ടെസ്റ്റ് ഡ്രൈവിന് വാങ്ങിയത് ഗൂഢാലോചന; മുൻഭാര്യയോടും ഭർത്താവിനോടുമുള്ള വിരോധം തീർക്കാൻ എല്ലാം ആസൂത്രണം ചെയ്തത് ചീരാലിലെ മുഹമ്മദ് ബാദുഷാ; മോൻസിയിലേക്ക് അന്വേഷണം എത്തിയത് നിർണ്ണായകമായി; ബത്തേരിയിലേത് സമാതകളില്ലാത്ത പക; പൊലീസിന് കൈയടിക്കാം
- ബിജെപിക്ക് ബോണ്ട് സ്വീകരിക്കാൻ ചട്ടം മറി കടന്ന് കേന്ദ്ര സർക്കാർ അനുമതി നൽകിയെന്ന് റിപ്പോർട്ട്; ബംഗ്ലൂരുവിൽ നിന്നും 10 കോടിയുടെ ബോണ്ടാണ് ചട്ടം ഇളവ് ചെയ്ത് ഇത്തരത്തിൽ ബിജെപി സ്വീകരിച്ചത് എന്ന് ആരോപണം; പിഎം കെയറിലും മോദിയെ കുടുക്കാൻ കോൺഗ്രസ്; ആര് ആർക്ക് പണം നൽകിയെന്നത് നിർണ്ണായകമാകും; ആളിക്കത്തി ബോണ്ട് വിവാദം
- സഹകരിച്ചില്ലെങ്കിൽ മാർക്ക് കുറയ്ക്കും; വെവയ്ക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി
- ലണ്ടനിലേക്കുള്ള കുടിയേറ്റം വർദ്ധിച്ച് കരകവിഞ്ഞ് പൊട്ടാറായ അവസ്ഥയിലെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്; ലണ്ടനിലെ പ്രധാന സിറ്റി പ്രദേശങ്ങളിൽ താമസിക്കുന്നവർ ഒരു കോടിയിലേറെ, ഉയർന്ന ജീവിത ചെലവും വീടു വാടകയും ലണ്ടനിലെ ജീവിതം കൂടുതൽ ദുസ്സഹമാക്കുമ്പോൾ
- കിരണും ലക്ഷ്മിയും വിവാഹിതരായത് വീട്ടുകാരുടെ എതിർപ്പ് മറികടന്ന്; ലക്ഷ്മിയുടെ ബിരുദ പഠനത്തെ ഭർത്താവും വീട്ടുകാരും എതിർത്തു; ലക്ഷ്മിയുടെ മരണം പഠനം മുടങ്ങിയതിലുള്ള നിരാശ മൂലമാകാമെന്ന് പൊലീസ്
- പെൺഗൂഡാലോചകക്കാർ ഇപ്പോൾ പുറത്ത് വിലസുന്നു; സാക്ഷികളെ സ്വാധീനിക്കാൻ കോളേജിൽ ഇടത് അദ്ധ്യാപക പ്രമുഖരും; 20 പേരെ അറസ്റ്റ് ചെയ്ത പൊലീസ് ഇപ്പോൾ ചർച്ചയാക്കുന്നത് ആ കള്ള ആത്മഹത്യാ വാദം; സിദ്ധാർത്ഥന്റെ കൊലയാളികൾ രക്ഷപ്പെടുമോ?
- സുഹൃത്തിനെ കാണാനെത്തിയ മലയാളി യുവാവിനെ കാത്തിരുന്നത് ആകസ്മിക മരണം; വെയിൽസിലെ ബ്രഹ്മോവരിൽ മരിച്ചത് പാലക്കാട് സ്വദേശി രാജേഷ്; രണ്ടു പതിറ്റാണ്ടായി യുകെ മലയാളിയായ രാജേഷ് മരണത്തിനു കീഴടങ്ങുമ്പോൾ നിസ്സഹായതയോടെ കുടുംബം
- 39 ഡിഗ്രി ചൂടിലും ആവേശം ചോരാതെ അണികളുടെ ആവേശം; പ്രധാനമന്ത്രിയെ ഒരു നോക്ക് കാണാനായി കാത്തുനിന്ന ജനാവലി അദ്ദേഹത്തെ പുഷ്പവൃഷ്ടി നടത്തിയും വന്ദേമാതരം വിളിച്ചും സ്വീകരിച്ചു; പാലക്കാടിനെ ഇളക്കി മറിച്ച് മോദിയുടെ റോഡ് ഷോ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
- 8,200 കോടി വിറ്റുവരവുള്ള ചേരി! പത്തുലക്ഷത്തോളം താമസക്കാർ; ഹാജിമസ്താനും, ദാവൂദടക്കമുള്ള ഡോണുകൾ വളർന്ന മണ്ണ്; കാമാട്ടിപുരയിലെ വേശ്യാലയങ്ങളും മാറുന്നു; അദാനിക്ക് വേണ്ടത് 17 വർഷം; ലോകത്തിലെ ഏറ്റവും വലിയ ചേരി നിർമ്മാർജന പദ്ധതിക്ക് ധാരാവിയിൽ തുടക്കമാവുമ്പോൾ
- സിനിമയിലെ സെക്സ് രംഗത്തിന്റെ പൂർണതയ്ക്ക് വേണ്ടി സഹതാരവുമായി കിടക്കപങ്കിടാൻ ഇവാൻസ് നിർബന്ധിച്ചു; ആരോപണവുായി ഷാരോൺ സ്റ്റോൺ
- 'നിനക്ക് ഇത്ര തടിയില്ലേടാ, പോയി കിളച്ചു തിന്നുകൂടേയെന്ന്' ചോദിച്ചത് അഞ്ജു കൃഷ്ണയെന്ന് ആരോപണം; ക്രിക്കറ്റ് ബാറ്റും ഹോക്കി സ്റ്റിക്കും കൊണ്ട് തല്ലിയത് എസ് എഫ് ഐ ജില്ലാ നേതാവെന്നും ആക്ഷേപം; അക്ഷയ്ക്കെതിരേയും മൊഴി; സ്വർണ്ണ മാലയും പേഴ്സും മോഷ്ടിച്ചതും സഖാക്കൾ! എസ് എഫ് ഐ പ്രതിരോധത്തിലേക്ക്
- സിപിഎം നടത്തിയത് കോടികളുടെ കള്ളപ്പണ ഇടപാടോ? ഇഡിയുടെയും ഇൻകംടാക്സിന്റെയും അന്വേഷണം സിപിഎം ദേശീയ നേതൃത്വത്തിലേക്ക്; യെച്ചൂരിയെ ഇൻകം ടാക്സ് ചോദ്യം ചെയ്യും; നൂറ് കണക്കിന് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം
- എസ് എഫ് ഐ രാഷ്ട്രീയത്തെ നെഞ്ചുവിരിച്ച് എതിർത്ത കെ എസ് യുക്കാരൻ; മസിലുപിടിത്തമില്ലാത്ത കൗൺസിലറെ തോൽപ്പിക്കാൻ കഴിയാത്തതിനാൽ പുനഃസംഘടനയിലൂടെ വാർഡ് ഇല്ലാതാക്കിയ എതിരാളി രാഷ്ട്രീയം; കരുണാകരന്റെ വൽസല ശിഷ്യൻ; ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
- ഒസിഐ കാർഡ് ഉണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധാരണയിൽ ഇനി ഇന്ത്യയിൽ എത്തണ്ട; അവർ ഇനി വിദേശ പൗരന്മാർ തന്നെ; കേന്ദ്രം കടുപ്പിക്കുകയാണ്; കർക്കശ നിലപാടിലേക്ക് ഇന്ത്യൻ സർക്കാർ; തിരഞ്ഞെടുപ്പ് കാലത്തു നാട്ടിലെത്തുന്ന മലയാളി ഒസിഐ കാർഡ് ഉടമകൾ ശ്രദ്ധിക്കണം
- ഡ്രൈവിങ് സ്കൂളുകളുടെ വക്കാലത്തുമായി എളമരം എത്തി; ഇനി എല്ലാം തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഡ്രൈവിങ് സ്കൂൾ ഉടമകളുടെ മനസ്സ് അറിഞ്ഞ് മാത്രം തീരുമാനം; മന്ത്രി ഗണേശ്കുമാർ കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരങ്ങൾ നടക്കില്ല; അഴിമതി കുറയ്ക്കാനുള്ള പദ്ധതിക്ക് 'ചെക്ക്' പറഞ്ഞ് മുഖ്യമന്ത്രി; ഗണേശന്റെ നീക്കം നിർണ്ണായകം
- ബൈക്കിൽ ലിഫ്റ്റ് കൊടുത്തു; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ തോട്ടിൽ തള്ളിയിട്ട് തല ചവിട്ടി താഴ്ത്തിയ ശേഷം കവർച്ച; സിസിടിവിയിൽ പതിഞ്ഞത് നിർണ്ണായകമായി; പേരാമ്പ്രയിലെ അനുവിനെ കൊന്നത് സ്ഥിരം മോഷ്ടാവ്; ബലാത്സംഗക്കേസിലും പ്രതി; കൊണ്ടോട്ടിക്കാരൻ എത്തിയത് മോഷണ ബൈക്കിൽ; പ്രതിയെ പിടിച്ച് പൊലീസ്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 'ത്രിവർണ്ണപതാക പൈശാചികം; അല്ലാഹുവിന്റെയടുത്ത് അതിന് ഒരു വിലയുമില്ല''; ഫ്രഞ്ച് പതാകയെ നിന്ദിച്ച മുസ്ലിം പണ്ഡിതൻ ഇമാം മജൂബിയെ നാടുകടത്തി; പുറത്താക്കപ്പെട്ടത് ടൂണീഷ്യയിൽ നിന്ന് വന്ന് 38 വർഷമായി ഫ്രാൻസിൽ താമസിക്കുന്നയാൾ; ഭീകരതയോട് സന്ധിയില്ലാതെ മാക്രോൺ സർക്കാർ
- തിരുവല്ല കെ എസ് ആർ ടി സി സ്റ്റാന്റിലെത്തിയ പെൺകുട്ടി അവിടെ നിന്നും യൂണിഫോം മാറ്റി കളർ ഡ്രസ് ധരിച്ച് രണ്ട് യുവാക്കൾക്കൊപ്പം ബസിൽ യാത്ര; സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമായി; പെൺകുട്ടിയെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ കൊണ്ടാക്കി യുവാവ് മുങ്ങി; ഒരാൾ പിടിയിൽ; തിരുവല്ലയിലെ പെ്ൺകുട്ടിയെ തിരിച്ചു കിട്ടുമ്പോൾ
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- അൽ മുക്താദിർ ജൂവലറി ഗ്രൂപ്പിന്റെ വിവിധ ഷോറുമുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; തിരുവനന്തപുരത്തെയും കൊച്ചിയിലെയും അടക്കം എട്ടുഷോറൂമുകളിൽ പരിശോധന; ഐടി റെയ്ഡ് ഡിസംബറിൽ നടന്ന ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ് അധികൃതരുടെ പരിശോധനയ്ക്ക് പിന്നാലെ
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്