'കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?' എന്ന തലക്കെട്ടിൽ എം ജി രാധാകൃഷ്ണന്റെ ലേഖനം ഓപൺ മാഗസിനിൽ; പിണറായിയെ പട്ടാളക്കുപ്പായത്തിൽ പ്രതിഷ്ഠിച്ചു പ്രസിദ്ധീകരിച്ച ലേഖനം അടുത്ത ദിവസം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും അപ്രത്യക്ഷം; അതൃപ്തി വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു പി ഗോവിന്ദപിള്ളയുടെ മകൻ; ഭയപ്പെടുത്തി പിൻവലിപ്പിച്ചതോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഡിജിറ്റൽ മീഡിയാ പ്ലാറ്റ്ഫോമുകളെ പ്രധാനമായും ഉന്നം വെച്ചുകൊണ്ടായിരുന്നു ഇടതു സർക്കാർ പൊലീസ് ആക്ടിൽ 118 എ ഭേദഗതി വരുത്തിയത്. കനത്ത ജനരോഷം ഉയർന്നതോടെയാണ് ഈ തീരുമാനത്തിൽ നിന്നും താൽക്കാലികമായിട്ടെങ്കിലും സർക്കാർ പിൻവാങ്ങിയത്. എന്നാൽ, ഈ പിന്മാറ്റം കോടതിയിൽ തർക്കവിഷയമായി തുടരുമ്പോഴും സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഭയം വളർത്താൻ ഇതുകൊണ്ടു സർക്കാറിന് സാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ വിമർശിച്ചാൽ അപായം വരുന്നു എന്ന പ്രതീതിയാണ് പൊതുവേ ഉയർന്നിരിക്കുന്നത്. ഇതിനിടെയാണ് ഒരു ദേശീയ മാധ്യമത്തിൽ കേരളത്തിലെ പൊലീസ് രാജിനെ കുറിച്ചു അക്കമിട്ടു നിരത്തുന്ന ലേഖനം വന്നത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ എഡിറ്റർ എം ജി രാധാകൃഷ്ണൻ എഴുതിയ ലേഖനം ഡിജിറ്റൽ മീഡിയാ പ്ലാറ്റ്ഫോമിൽ നിന്നും അപ്രത്യക്ഷമായത് സൈബർ ഇടങ്ങളിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കയാണ് ഇപ്പോൾ.
HAS KERALA BECOME A POLICE STATE ? (കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?) എന്ന തലക്കെട്ടിൽ മൂന്ന് പേജ് ലേഖനമാണ് ഓപൺ മാഗസിനിൽ വന്നത്. പ്രിന്റഡ് എഡിഷനിൽ പ്രസിദ്ധീകരിച്ച ലേഖനം ആഭ്യന്തര വകുപ്പിന്റെ വീഴ്ച്ചകൾ എണ്ണിപ്പറയുന്നതായിരുന്നു. നവംബർ ഒമ്പതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിച്ച ലേഖനം എന്നാൽ അടുത്ത ദിവസം തന്നെ ഓൺലൈനിൽ നിന്നും അപ്രത്യക്ഷമായി. പിണറായി വിജയനെ വിമർശിക്കുന്ന ലേഖനത്തിൽ ചിത്രമായി കൊടുത്തിരുന്നത് പിണറായി വിജയൻ റഷ്യൻ ഏകാധിപതിയുടെ പട്ടാളക്കുപ്പായത്തിൽ പ്രത്യക്ഷപ്പെടുന്ന വിധത്തിലായിരുന്നു.
ഗ്രാഫിക്സിന്റെ സഹായത്തോടെ തയ്യാറാക്കി ഈ ചിത്രം ഓൺലൈനിൽ എത്തിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ ഭയന്നാണോ അതോ മറ്റെങ്കിലും സമ്മർദ്ദം കൊണ്ടാണ് ഓപൺ മാനേജ്മെന്റ് പിൻവലിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. അതേസമയം പ്രസിദ്ധീകരിച്ച ലേഖനം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്നും അപ്രത്യക്ഷമായതോടെ ഇത് മലയാളം സൈബർ ഇടത്തിൽ കടുത്ത വിമർശനങ്ങൾക്കും ഇടയാക്കി. പ്രിന്റ് എഡിഷനിലെ ലേഖനം ഓൺലൈനിൽ കണ്ട് സെർച്ച് ചെയ്തവർക്ക് നിരാശയായിരുന്നു ഫലം.
ഇതോടെ ലേഖകനായ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ കൂടിയായ എം ജി രാധാകൃഷ്ണനും പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. നവംബർ 9ന് പ്രസിദ്ധീകരിച്ച ഓപൺ പതിപ്പിൽ തന്റെ ലേഖനം ഉണ്ടായിരുന്നെങ്കിലും തൊട്ടടുത്ത ദിവസം അത് അപ്രത്യക്ഷമായി എന്നു ചൂണ്ടിക്കാട്ടി എം ജി രാധാകൃഷ്ണൻ ഫേസ്ബുക്കിൽ പോസ്റ്റുമിട്ടു. ഇതോടെ ഈ വിഷയം കൂടുതൽ പേർ ഏറ്റുപിടിച്ചു പിണറായി വിജയനെ ഭയന്നാണോ ലേഖനം പിൻവലിച്ചത് എന്ന ചോദ്യമായിരുന്നു പലയിടങ്ങളിലും ഉയർന്നത്. വി ടി ബൽറാം എംഎൽഎ അടക്കമുള്ളവർ എജി രാധാകൃഷ്ണന്റെ ലേഖനം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും പിൻവലിക്കപ്പെട്ട വിഷയം സ്വന്തം വാളിൽ ഷെയർ ചെയ്തു.
ഇതേക്കുറിച്ച് മാധ്യമപ്രവർത്തകൻ കൂടിയായ കെ എ ഷാജി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനയാണ്: കേരളം പൊലീസ് സ്റ്റേറ്റായി മാറുകയാണോ എന്നൊരു ചോദ്യം ഓപ്പൺ എന്ന ദേശീയ വാർത്താ വാരികയുടെ നവംബർ 9 ലക്കം കവറിൽ ഉണ്ടായിരുന്നു. മാഗ്സ്റ്റർ സബ്സ്ക്രിപ്ഷൻ ഉപയോഗിച്ച് വാരികയുടെ താളുകൾ മുഴുവൻ പരതി നോക്കിയിട്ടും ആ വിഷയത്തിലൊന്നും കണ്ണിൽ പെട്ടില്ല. ഇതെന്ത് മറിമായമെന്ന് കരുതിയിരിക്കുമ്പോഴാണ് ഏഷ്യാനെറ്റ് എഡിറ്റർ എം ജി രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടത്. ആ തലക്കെട്ടിൽ താനെഴുതിയ ലേഖനം അച്ചടിച്ചു വന്നിരുന്നെന്നും എന്നാൽ എന്തോ കാരണങ്ങളാൽ ഓപ്പൺ വാരികയുടെ ചുമതലക്കാർ ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ നിന്ന് പിറ്റേന്നത് എടുത്ത് മാറ്റുകയായിരുന്നു എന്നും. ഭയങ്ങൾ വളരുകയാണ്.
ഇടതു സൈന്ധാന്തികൻ കൂടിയായ പി ഗോവിന്ദപ്പിള്ളയുടെ മകൻ എഴുതി ലേഖനം പിൻവലിക്കപ്പെട്ടത് കേരളത്തിലെ പൊലീസിംഗിനെ കുറിച്ച് ദേശീയ തലത്തിൽ ചർച്ച ചെയ്യപ്പെടാതിരിക്കാൻ വേണ്ടിയാണെന്ന വിമർശനവും ചിലർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചു. സ്വർണ്ണക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ പങ്കാളിത്തത്തെക്കുറിച്ച് ചർച്ച ചെയ്തതിന്റെ പേരിൽ എം ജി രാധാകൃഷ്ണൻ എഡിറ്റാറായ ഏഷ്യാനെറ്റ് ന്യൂസ് നൽകിയ വാർത്തകളുടെ പേരിൽ മാസങ്ങളോളം സിപിഎം ചാനൽ ബഹിഷ്ക്കരിച്ചിരുന്നു. ഇതോടെ സഖാക്കളുടെ ബഹിഷ്ക്കരണത്തെ കുറിച്ചും സോഷ്യൽ മീഡിയ ചർച്ച ചെയ്തു.
പിണറായി വിജയൻ സർക്കാർ പൊലീസ് ആക്ടിൽ ഭേദഗതി വരുത്തി മാധ്യമങ്ങളെയും വിമർശനങ്ങളെയും മറവുചെയ്യാനുള്ള ശ്രമങ്ങൾ നടത്തുന്നതിനെക്കുറിച്ചും വിമർശിച്ചു കൊണ്ടായിരുന്നു എം ജി രാധാകൃഷ്ണന്റെ ലേഖനം. എം ജി രാധാകൃഷ്ണൻ എഡിറ്ററായ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം മാസങ്ങളോളം ബഹിഷ്കരിച്ചിരുന്നു. അതിനുപുറമേയാണ് എം.ജി. രാധാകൃഷ്ണന്റെ ലേഖനം ഇപ്പോൾ അപ്രത്യക്ഷമായിരിക്കുന്നത്. ആർ.പി. സഞ്ജീവ് ഗോയങ്ക ഗ്രൂപ്പിന്റേതാണ് ഓപൺ മാഗസിൻ. ഹാരിസൺ ഗ്രൂപ്പിന്റേതാണ് ഈ സ്ഥാപനം. അതുകൊണ്ട് തന്നെ കേരളത്തിൽ എസ്റ്റേറ്റുകളുള്ള ഹാരിസൺ ഗ്രൂപ്പുമായുള്ള ബന്ധമാണ് ലേഖനം പിൻവലിക്കലിന് ഇടയാക്കിയത് എന്നാണ് ഉയരുന്ന മറ്റൊരു ആക്ഷേപം.
അടിയന്തരാവസ്ഥാ കാലത്തെ ഓർമ്മിപ്പിച്ചു കൊണ്ടാണ് എം ജി രാധാകൃഷ്ണന്റെ ലേഖനം തുടങ്ങുന്നത്. അന്ന് രക്തം പുരണ്ട വസ്ത്രം ഉയർത്തിക്കാട്ടി 32കാരനായ പിണറായി പ്രസംഗിച്ച കാര്യം ഓർത്തെടുത്തു കൊണ്ടു തുടങ്ങുന്ന ലേഖനത്തിൽ പിന്നീട് കടുത്ത വിമർശനങ്ങളാണ ഉള്ളത്. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരന്റെ പൊലീസ് രാജിനെ കുറിച്ചും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ, ആ പഴയകാലമാണ് മുഖ്യമന്ത്രി സ്ഥാനത്ത് പിണറായി എത്തിയപ്പോൾ സംഭവിക്കുന്നതെന്നാണ് ലേഖനത്തിലെ വിമർശനം.
കേരളത്തിൽ ഇപ്പോൾ പൊലീസ് രാജാണെന്നും അതിന് അടിവരയിടുന്നതാണ് പൊലീസ് ആക്ടിലെ ഭേദഗതിയെന്നും അദ്ദേഹം സൂപ്പിക്കുന്നു. അപകീർത്തി പരമായ പരാമർശങ്ങൾക്ക് നിയമനടപടികൾ സ്വീകരിക്കാമെന്നിരിക്കെയാണ് ഒരുതരത്തിലുള്ള വിമർശനങ്ങളെയും അംഗീകരിക്കാത്തവിധമുള്ള പൊലീസ് ആക്ട് ഭേദഗതി വരുത്താൻ പിണറായി ഒരുങ്ങുന്നതെന്നാണ് ലേഖനത്തിൽ പറയുന്നത്.
കരിനിയമമെന്നും ജനാധിപത്യവിരുദ്ധമെന്നും സിപിഎം വിമർശിച്ച യു.എ.പി.എ കേരളത്തിൽ വിദ്യാർത്ഥികൾക്കുനേരെപ്പോലും പിണറായി വിജയന്റെ പൊലീസ് ഉപയോഗിച്ചതും. അവർക്ക് എൻ.ഐ.എ കോടതി ജാമ്യം നൽകിയതോടെ പൊലീസിന്റെ കള്ളക്കഥകളൊക്കെ പൊളിഞ്ഞതും എം.ജി രാധാകൃഷ്ണൻ പറയുന്നു. പിണറായി ഭരണത്തിലേറിയതിന് ശേഷം കേരളത്തിൽ നടന്ന മാവോയിസ്റ്റ് വേട്ടകളെക്കുറിച്ചും ശക്തമായ പരാമർശമുണ്ട്. വിമർശകർ പിണറായി വിജയനെ മുണ്ടുടത്ത മോദിയെന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തിയെന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്.
കോവിഡ് പോരാട്ടത്തിൽപോലും പൊലീസിനെ ആശ്രയിക്കേണ്ടി വന്ന സാഹചര്യമെന്തെന്ന് എം.ജി ചോദിക്കുന്നു. മഹാരാഷ്ട്രയിൽ മാഫിയകളെ അടിച്ചമർത്താൻ നടപ്പിലാക്കിയ മോകാക (മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട്) ക്ക് സമാനമായ നിയമം കേരളത്തിൽ നടപ്പാക്കാനൊരുങ്ങുകയാണെന്നുമാണ് മറ്റൊരു വിമർശനം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഇന്ത്യയിൽ ഈ കരിനിയമം നടപ്പാക്കുന്ന മൂന്നാമത്തെ സംസ്ഥാനമായി മാറും കേരളം. അതായത് എല്ലാമേഖലയിലും പൊലീസിന് അപ്രമാദിത്വം നൽകുന്ന പിണറായിയുടെ പൊലീസ് നയത്തിനെ ശക്തമായ ഭാഷയിലാണ് എം.ജി. രാധാകൃഷ്ണൻ തന്റെ ലേഖനത്തിൽ വിമർശിക്കുന്നത്. ഇങ്ങനെ നിശിദമായ വിമർശനങ്ങൾ ഉന്നയിക്കുന്ന ലേഖനമാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍