Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനിയെല്ലാം സർക്കാർ തീരുമാനിക്കുമെന്ന് രാജി വച്ചശേഷം സുരേശന്റെ പ്രതികരണം; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജി വച്ചതോടെ വിചാരണ വൈകുമെന്നതും നടന് നേട്ടം; നടിയെ ആക്രമിച്ച കേസിൽ വിചാര നീളും

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ദിലീപ് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചതോടെ വിചാരണ വൈകിയേക്കും. 

ഇനിയെല്ലാം സർക്കാർ തീരുമാനിക്കുമെന്ന് രാജിവെച്ച സ്‌പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശൻ പറഞ്ഞു.

കേസിന്റെ വിചാരണ വേഗം പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം വന്ന സാഹചര്യത്തിലും പ്രോസിക്യൂട്ടറുടെ രാജിയടക്കമുള്ള കാര്യങ്ങൾ വിചാരണയെ പിന്നോട്ടടിക്കുകയാണ്.

കോടതി പക്ഷപാതപരമായി പെരുമാറുന്നെന്നായിരുന്നു ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രോസിക്യൂട്ടറുടെ പ്രധാന ആരോപണം. പ്രോസിക്യൂട്ടർക്കു കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ വിചാരണക്കോടതി മാറ്റണമെന്ന് നടിയും അപേക്ഷ നൽകി. എന്നാൽ, കോടതിമാറ്റം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

രാജിക്കാര്യം വിവാദമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കൂടുതൽ കാര്യങ്ങളൊന്നും പറയുന്നില്ലെന്നുമായിരുന്നു സുരേശന്റെ പ്രതികരണം. അടുത്തവർഷം ഫെബ്രുവരി നാലിനുമുമ്പായി കേസിന്റെ വിചാരണ പൂർത്തിയാക്കി വിധിപറയണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്നത്.

പുതിയ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ച് വിചാരണ മുന്നോട്ടുകൊണ്ടുപോകാൻ നിയമതടസ്സങ്ങളില്ല. എന്നാൽ, കേസ് പഠിക്കാൻ സമയം വേണ്ടിവന്നേക്കുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP