ജോസഫിനു വിനയായത് പാലയിൽ ചിഹ്നം നിഷേധിച്ചതും രാജ്യസഭ ചോദിച്ചു വാങ്ങി ജോസിനെ ജയിപ്പിച്ചതും; പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജോസ് രണ്ടില ഉപയോഗിക്കുന്നത് ജോസഫിനു വമ്പൻ തിരിച്ചടി; ചിഹ്ന മോഹം ഉപേക്ഷിക്കാൻ സാധിക്കാത്തതിനാൽ സ്വന്തം പാർട്ടി ഉണ്ടാക്കാൻ പോലുമാകാതെ തൊടുപുഴയുടെ രാജാവ്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: രണ്ടില ചിഹ്നം പി ജെ ജോസഫ് വിഭാഗത്തിന് കിട്ടാനുള്ള സാധ്യത മങ്ങുമ്പോൾ ജോസ് കെ മാണി വിഭാഗത്തിന് വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ജോസ് കെ. മാണി നേതൃത്വം നൽകുന്ന ഗ്രൂപ്പിനു കേരള കോൺഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്നവും അനുവദിച്ച തിരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവു ശരിവച്ച സിംഗിൾ ജഡ്ജിയുടെ വിധിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിക്കാത്തത് ജോസഫിനെ സംബന്ധിച്ചിടത്തോളം വലിയ പ്രഹരമാണ് ഏൽപ്പിച്ചത്.
സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ പി.ജെ. ജോസഫ് നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി, തിരഞ്ഞെടുപ്പു കമ്മിഷൻ ഉൾപ്പെടെ എതിർ കക്ഷികൾക്കു നോട്ടിസ് നൽകി. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് കേസ് ജനുവരി ആദ്യവാരം പരിഗണിക്കാൻ മാറ്റി.
കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ ഓഗസ്റ്റ് 30ലെ ഉത്തരവാണു തർക്കത്തിന് ആധാരം. അതു ചോദ്യം ചെയ്യുന്ന ഹർജി ഇക്കഴിഞ്ഞ 20നു സിംഗിൾ ജഡ്ജി തള്ളിയതാണ് അപ്പീലിൽ കലാശിച്ചത്. പാലാ സ്ഥാനാർത്ഥിയുടെ കാര്യത്തിലുള്ള വ്യത്യസ്ത നിലപാട് ഉൾപ്പെടെ വസ്തുതകൾ പരിഗണിച്ചു പാർട്ടിയിൽ എതിർ ചേരികളുണ്ടെന്നു കമ്മിഷൻ കണ്ടെത്തിയതിലും സാധ്യമായ രീതിയിൽ ഭൂരിപക്ഷം നോക്കി ചിഹ്നം അനുവദിച്ചതിലും അപാകതയില്ലെന്നായിരുന്നു സിംഗിൾ ജഡ്ജിയുടെ വിധി. തുടർന്നു തിരഞ്ഞെടുപ്പു കമ്മിഷൻ തദ്ദേശ തിരഞ്ഞെടുപ്പിൽ ജോസ് പക്ഷത്തിനു രണ്ടില അനുവദിക്കുകയും ചെയ്തു.
എന്നാൽ, സിംഗിൾ ജഡ്ജിയുടെ വിധി നിയമപരമല്ലെന്നു ജോസഫിന്റെ അപ്പീലിൽ പറയുന്നു. ചെയർമാന്റെ മരണശേഷം പാർട്ടി ഭരണഘടനയനുസരിച്ചു താനാണു ചുമതല വഹിക്കുന്നതെന്നും പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പി ജെ ജോസഫിന് അദ്ദേഹം കാണിച്ച രണ്ട് മണ്ടത്തരങ്ങൾ തന്നെയാണ് കേരളാ കോൺഗ്രസ് ചിഹ്നം നഷ്ടമാക്കാൻ ഇടയാക്കിയത്. പാലയിൽ സ്ഥാനാർത്ഥി മത്സരിച്ചപ്പോൾ രണ്ടില ചിഹ്നം അനുവദിക്കാത്തതും രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നൽകിയ തീരുമാനവുമായിരുന്നു ഇത്. രണ്ട് അധിക എംപിമാർ ഉള്ളതു കൂടി പരിഗണിച്ചു കൊണ്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ചിഹ്നം ജോസ് കെ മാണിക്ക് നൽകിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് കിട്ടുന്നതോടെ അവർക്ക് അനായാസം വിജയിച്ചു കയറാൻ അത് അവസരം ഒരുക്കുകയും ചെയ്യും. ഇതോടെ സ്വന്തം പാർട്ടി ഉണ്ടാക്കുക എന്നതാകും ജോസഫിന് മുന്നിലുള്ള പോംവഴി. അങ്ങനെ പാർട്ടി ഉണ്ടാക്കാൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യവും ഉണ്ടാകും. ഇതെല്ലാം ജോസഫിന് മുന്നിലുള്ള പ്രതിസന്ധികൾ വർദ്ധിപ്പിക്കുന്നതാണ്. പാലാ ഉപതിരഞ്ഞെടുപ്പിനു തൊട്ടു മുൻപു നഷ്ടപ്പെട്ട രണ്ടില തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപ് കേരള കോൺഗ്രസിനു (എം) തിരിച്ചു കിട്ടുമ്പോൾ മാണിയുടെ പാർട്ടിയുടെ യഥാർത്ഥ അവകാശിയായി മകൻ മാറുകയാണ്. ചിഹ്നം സംബന്ധിച്ച ഹൈക്കോടതി വിധി കേരള കോൺഗ്രസുകളെ ബാധിക്കുക പലതരത്തിലാണ്. സ്പീക്കർക്ക് മുമ്പിലുള്ള അയോഗ്യതാ പരാതിയിലും ജോസ് കെ മാണിക്ക് ഇനി ജയിക്കാം.
പിജെ ജോസഫവും മോൻസ് ജോസഫും ഇതോടെ അയോഗ്യതയുടെ ഭീഷണിയിലായി. രണ്ടില ചിഹ്നത്തോട് ഇവർക്ക് രണ്ടു പേർക്കും താൽപ്പര്യമില്ല. എന്നാൽ അയോഗ്യതാ ഭീഷണികാരണം ചിഹ്നം കൈവിടാനും പറ്റില്ല. അതുകൊണ്ട് തന്നെ സിംഗിൾ ബഞ്ച് വിധിക്കെതിരെ ജോസഫ് അപ്പീൽ പോകുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തിൽ മോൻസ് ജോസഫിനാണ് കൂടുതൽ താൽപ്പര്യം. കാരണം കടുത്തുരുത്തി സീറ്റിൽ ചിലർ കണ്ണുവച്ചിട്ടുണ്ട്. തൊടുപുഴയിൽ മകൻ അപ്പുവിനെ മത്സരിപ്പിക്കാനാണ് ജോസഫിന് ഇഷ്ടം. അതുകൊണ്ട് തന്നെ അയോഗ്യതയെ ജോസഫ് കാര്യമായി കാണുന്നില്ല. ജോസഫിന് നിലവിൽ പാർട്ടിയുമില്ല. സ്വതന്ത്രനായി ജോസഫിന്റെ സ്ഥാനാർത്ഥികൾ മത്സരിക്കേണ്ട അവസ്ഥയാണുള്ളത്. ഇതും ജോസഫിന് ഭാവിയിൽ തിരിച്ചടിയുണ്ടാക്കും.
രണ്ടില ലഭിച്ചതോടെ യഥാർഥ കേരള കോൺഗ്രസ് തങ്ങളാണെന്നു ജോസ് പക്ഷത്തിന് അവകശപ്പെടാം. 1987 മുതൽ രണ്ടില ചിഹ്നത്തിലാണ് കേരള കോൺഗ്രസ് (എം) വോട്ടു തേടുന്നത്. എൽഡിഎഫിൽ ചേർന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ രണ്ടില ലഭിച്ചത് നിർണ്ണായകമാണ്. യഥാർത്ഥ കേരളാ കോൺഗ്രസ് എന്ന ലേബലിൽ തന്നെ ജോസ് കെ മാണിക്ക് വോട്ട് പിടിക്കാം. ഇതോടൊപ്പം കൂടുതൽ പേർ തങ്ങൾക്കൊപ്പമാണെന്നും വാദിക്കാം. പിളർപ്പിനു ശേഷം ജോസഫ്, ജോസ് പക്ഷത്തെ പ്രവർത്തകർ കാലുമാറുന്നുണ്ട്. അവരേയും രണ്ടില കാട്ടി ജോസിന് കൂടെ നിർത്താം.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍