Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കാലുകൾ കട്ടിലിൽ കെട്ടിയിട്ടു, ബഹളം വെക്കാതിരിക്കാൻ വായിൽ തുണി തിരുകി; ഒരു ദിവസം മുഴുവൻ കെട്ടിയിട്ട് പലതവണ ലൈംഗികമായി പീഡിപ്പിച്ചു; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ ഹോം നഴ്‌സായ യുവതിയുടെ പരാതി ഇങ്ങനെ; ഒടുവിൽ എല്ലാം പരസ്പര സമ്മതത്തോടെയെന്ന് യുവതി കോടതിയിൽ സത്യവാങ്മൂലം നൽകിയ ദിവസം ആരോപണ വിധേയനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

കാലുകൾ കട്ടിലിൽ കെട്ടിയിട്ടു, ബഹളം വെക്കാതിരിക്കാൻ വായിൽ തുണി തിരുകി; ഒരു ദിവസം മുഴുവൻ കെട്ടിയിട്ട് പലതവണ ലൈംഗികമായി പീഡിപ്പിച്ചു; ഹെൽത്ത് ഇൻസ്‌പെക്ടർക്കെതിരെ ഹോം നഴ്‌സായ യുവതിയുടെ പരാതി ഇങ്ങനെ; ഒടുവിൽ എല്ലാം പരസ്പര സമ്മതത്തോടെയെന്ന് യുവതി കോടതിയിൽ സത്യവാങ്മൂലം നൽകിയ ദിവസം ആരോപണ വിധേയനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാങ്ങോട് ഭരതന്നൂരിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവതിയെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ലൈംഗികമായി പീഡിപ്പിച്ചത് അതിക്രൂരമായിട്ടായിരുന്നു എന്നായിരുന്നു എഫ്‌ഐആർ. പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പൊലീസ് എഫ്‌ഐആർ ശരിക്കും കേരളക്കരയെ ഞെട്ടിക്കുന്നതായിരുന്നു.

യുവതിയുടെ കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് കൈകൾ പിന്നോട്ടാക്കി കെട്ടിയിട്ടുമാണ് ഒരു ദിവസം മുഴുവൻ ലൈംഗികമായി പീഡിപ്പിച്ചത് എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം തിയതി ഉച്ച മുതൽ നാലാം തിയതി രാവിലെ വരെ നിരവധി തവണ ക്രൂരമായി പീഡിപ്പിച്ചെന്നും എഫ് ഐ ആറിൽ വ്യക്തമാക്കുന്നു. പല തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ക്വാറന്റൈൻ ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിരുന്നു.

ഇങ്ങനെ ശക്തമായ എഫ്‌ഐആർ ഇട്ട കേസാണ് ഒടുവിൽ വലിയ ട്വിസ്റ്റിൽ എത്തി നിൽക്കുന്നത്. തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പരസ്പ്പര സമ്മതതോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായിരുന്നു എന്നുമായിരുന്നു യുവതി പറഞ്ഞത്. എന്നാൽ, യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയപ്പോഴേക്കും ആരോപണം നേരിട്ട ഹെൽത്ത് ഇൻസ്‌പെക്ടറെ പിരിച്ചുവിട്ടിരുന്നു. പീഡിപ്പിച്ചില്ലെന്ന് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയ ദിവസമാണ് നടപടി. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപ് കുമാറാണ് ആരോപണവിധേയൻ.

തിരുവനന്തപുരം പാങ്ങോട് കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ പീഡിപ്പിച്ച കേസിലാണ് തിങ്കളാഴ്ച നിർണായക വഴിത്തിരിവുണ്ടായത്. പീഡനം നടന്നിട്ടില്ലെന്ന് കാണിച്ച് യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകുകയായിരുന്നു. ഇതേത്തുടർന്ന് പ്രദീപ് കുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് യുവതി മൊഴിമാറ്റിയത്.

പീഡനം നടന്നിട്ടില്ലെന്നും, പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതെന്നും വ്യക്തമാക്കിയ യുവതി ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കേസ് ഒത്തുതീർപ്പായെന്നും ഇരുവിഭാഗവും കോടതിയെ അറിയിച്ചു.യുവതിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഡിജിപിക്ക് നിർദ്ദേശം നൽകി. കോവിഡ് ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് നൽകാനെന്ന പേരിൽ യുവതിയെ ഹെൽത്ത് ഇൻസ്‌പെക്ടർ വീട്ടിലേക്ക് വിളിച്ചുവരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

അതിക്രൂര പീഡനമെന്ന് എഫ്‌ഐആർ

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകാമെന്നു പറഞ്ഞ് 44 കാരിയായ ഹോം നഴ്സിനെ വീട്ടിൽ വിളിച്ചുവരുത്തിയാണ് പ്രദീപ് ബലാത്സംഗം ചെയ്തത് എന്നായരുന്നു യുവതിയുടെ ആരോപണം. കൈകാലുകൾ കെട്ടിയിട്ട് വായിൽ തോർത്ത് തിരുകി മൃഗീയമായ വേട്ടയാടലിനാണ് ഒരു രാത്രി മുഴുവൻ ഹോം നഴ്സ് ഇരയായി എന്നായിരുന്ന എഫ്‌ഐആർ.മലപ്പുറത്ത് ഹോം നഴ്സായ കുളത്തൂപ്പുഴ സ്വദേശിനി നാട്ടിൽ ക്വാറന്റൈനിലായിരുന്നു. സ്രവ പരിശോധനയിൽ ഫലം നെഗറ്റീവായി. പരിശോധന നടത്തിയത് പ്രദീപിന്റെ മേൽനോട്ടത്തിലായിരുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിനായി പി.എച്ച്.സിയിൽ വിളിച്ചപ്പോൾ പ്രദീപാണ് ഫോൺ എടുത്തത്. തുടർന്ന് ഉച്ചയ്ക്കുശേഷം വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു.

കൈക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്ന യുവതിക്ക് തന്റെ പരിചയത്തിലുള്ള ഡോക്ടറെ കാണാൻ സഹായം ചെയ്യാമെന്നും ഇയാൾ പറഞ്ഞു. ഇതേ തുടർന്ന് കഴിഞ്ഞ ഉച്ചയോടെയാണ് യുവതി ഇയാളുടെ ഭരതന്നൂരിലെ വാടകവീട്ടിലെത്തുന്നത്. വെള്ളറടയുള്ള ബന്ധുവിന്റെ വീട്ടിലെത്തിയ സ്ത്രീ അവിടെ നിന്നാണ് ഭരതന്നൂരിലുള്ള ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. ഇവിടെ എത്തിയ യുവതിക്ക് നേരിടേണ്ടി വന്നതുകൊടും ക്രൂരതകളായിരുന്നു. ക്വാറന്റൈൻ ലംഘിച്ച വിവരം പൊലീസിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ കയ്യും കാലും കെട്ടിയിട്ട് ക്രൂരമായ പീഡനം നടത്തിയെന്നാണ് എഫ്ഐആറിലുള്ളത്.

വീട്ടിൽ തനിച്ചായിരുന്ന ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പിടിച്ച് തള്ളിയിടുകയും ചെയ്തു. കാലുകൾ കട്ടിലിന്റെ കാലിൽ കെട്ടിയിടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്തു. തുടർന്ന് പലതവണ ക്രൂരമായ പീഡനത്തിന് ഇരയാക്കി. ഒരു ദിവസം മുഴുവൻ പീഡിപ്പിച്ചു. ഇയാൾ മദ്യലഹരിയായിരുന്നുവെന്നാണ് വിവരം. പാങ്ങോട് മധുര സ്വദേശിയായ പ്രദീപ് വീട്ടുകാരുമായി അകന്ന് വാടകവീട്ടിൽ ഒറ്റക്ക് കഴിയുകയായിരുന്നു. പീഡനത്തിന് ഇരയായ യുവതി പിറ്റേന്ന് വെള്ളറടയിലെ ബന്ധുവീട്ടിലെത്തി. അവശതകണ്ട് വീട്ടുകാർ കാര്യം തിരക്കിയതോടെയാണ് വിവരം പറഞ്ഞത്. വെള്ളറട പൊലീസിൽ പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP