സണ്ണി ഡാനിയേലിന്റെ ബഥേൽ നഴ്സിങ് കോളേജിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു വിദ്യാർത്ഥി കൂടി; വിജയിച്ചെന്ന് കാണിച്ചു സർട്ടിഫിക്കറ്റ് നൽകിയ കോളേജിൽ ഒറിജിനൽ സർട്ടിഫിക്കറ്റിന് വേണ്ടി ചെന്നപ്പോൾ പരാജയപ്പെട്ടിട്ടുണ്ടെന്ന് അറിയിപ്പ്; നാല് വർഷം പൂർത്തിയാക്കിയ കോഴ്സ് ഇനിയും നാല് വർഷം കൂടി പഠിക്കണമെന്നും കോളേജ് ചെയർമാൻ
ജാസീം മൊയ്ദീൻ
കോഴിക്കോട്: കഴിഞ്ഞ ദിവസമാണ് ബാംഗ്ലൂർ ലെഗരിയിൽ പാസ്റ്റർ സണ്ണി ഡാനിയേൽ നേതൃത്വം നൽകുന്ന ബഥേൽ നഴ്സിങ് കോളേജിൽ വെച്ച് വിദ്യാർത്ഥിനിക്കും കുടുംബത്തിനും ക്രൂരമർദ്ദനം ഏറ്റു വാങ്ങേണ്ടി വന്ന വാർത്ത മറുനാടൻ മലയാളി പുറത്തുവിട്ടത്. കോളേജ് ചെയർമാൻ പാസ്റ്റർ സണ്ണിഡാനിയേലും ഗുണ്ടകളുമായിരുന്നു കോഴിക്കോട് മുക്കം സ്വദേശിയായ അബി ഗെയിൽ എന്ന വിദ്യാർത്ഥിനിയെയും അവരുടെ കുടുംബത്തെയും കോളേജിനകത്തിട്ട് മർദ്ദിച്ചത്.
കോളേജിനും ചെയർമാനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഇന്ന് ഒരു വിദ്യാർത്ഥി കൂടി രംഗത്ത് വന്നിരിക്കുകയാണ്. 2014 മുതൽ 2018 വരെ ബഥേൽ മെഡിക്കൽ കോളേജിൽ ബിഎസ്സി നഴ്സിങ് വിദ്യാർത്ഥിനിയായിരുന്ന തിരുവനന്തപുരം ഭീമപള്ളി ഈസ്റ്റ് സ്വദേശിയായ ഡയാന ഫ്രാൻസിസാണ് ഇപ്പോൾ കോളേജ് തന്നോട് കാണിച്ച ക്രൂരതകൾക്കെതിരെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
2014ലാണ് ഡയാന ഫ്രാൻസിസ് തിരുവല്ലയിലുള്ള അഡിമിഷൻ സെന്ററിൽ നിന്നും ബാംഗ്ലൂർ ബഥേൽ നഴ്സിങ് കോളേജിൽ ബിഎസ്സി നഴ്സിംഗിന് അഡ്മിഷനെടുത്തത്. വിദ്യാഭ്യാസ വായ്പയെടുത്ത് നാല് വർഷത്തെ കോഴ്സ് പൂർത്തിയാക്കുകയും ചെയ്തു. 2018ൽ കോഴ്സ് പൂർത്തിയാക്കി ഡയാന ബാങ്കിൽ സമർപ്പിക്കാനായി മാർക്ക് ലിസ്റ്റ് ആവശ്യപ്പെടുകയും കോളേജിൽ നിന്നും മാർക്ക് ലിസ്റ്റ് നൽകുകയും ചെയ്തു. കോളേജ് അയച്ചുനൽകിയ മാർക്ക് ലിസ്റ്റിൽ ഡയാന ഫ്രാൻസിസ് എല്ലാ വിഷയങ്ങൾക്കും വിജയിച്ചിരുന്നു. എന്നാൽ പിന്നീട് ഒറിജിനൽ സർട്ടിഫിക്കറ്റ് വാങ്ങാനായി കോളേജിലെത്തിയപ്പോൾ സണ്ണി ഡാനിയേൽ പറഞ്ഞത് ഡയാന നാല് വിഷയങ്ങളിൽ പരാജയപ്പെട്ടിട്ടുണ്ടെന്നാണ്.
നേരത്തെ അയച്ച മാർക്ക് ലിസ്റ്റിൽ എല്ലാ വിഷയങ്ങൾക്കും വിജയിച്ചിട്ടുണ്ടെന്ന കാര്യം പറഞ്ഞപ്പോൾ അത് വിദ്യാർത്ഥിനിയും കുടുംബവും കൃത്രിമമായി ഉണ്ടാക്കിയതോ കോളേജിൽ ആരെയെങ്കിലും സ്വാധീനിച്ച് നേടിയെടുത്തതോ ആണെന്നാണ് സണ്ണി ഡാനിയേൽ പറഞ്ഞത്. മാത്രവുമല്ല കോഴ്സ് പൂർത്തിയാക്കണമെങ്കിൽ നാല് വർഷം കൂടി ഇനിയും ഇവിടെ പഠിക്കണമെന്നും കോളേജ് ചെയർമാൻ പറഞ്ഞു. നാല് വർഷം മാത്രം കാലയളവുള്ള ബിഎസ്സി നഴ്സിങ് കോഴ്സിന് എട്ടുവർഷം പഠിക്കണമെന്ന വിചിത്രവാദമാണ് സണ്ണിഡാനിയേൽ പറഞ്ഞത്. ഇനിയും നാല് വർഷം പഠിക്കാനാകില്ലെന്നും എസ്എസ്എൽസി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ തിരിച്ചു തന്നാൽ മതിയെന്നും വിദ്യാർത്ഥിയും രക്ഷിതാക്കളും പറഞ്ഞു.
എന്നാൽ സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരികെ ലഭിക്കണമെങ്കിൽ 1 ലക്ഷം രൂപ നൽകണമെന്നാണ് കോളേജ് അറിയിച്ചത്. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് വാക്കുതർക്കങ്ങൾ ഉണ്ടാകുകയും അവസാനം ഗത്യതന്തരമില്ലാതെ 25000 രൂപ നൽകി സ്കൂൾ സർട്ടിഫിക്കറ്റുകൾ തിരിച്ച വാങ്ങി അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു. കോളേജിൽ നിന്നിറങ്ങി രാജീവ്ഗാന്ധി യൂണിവേഴ്സിറ്റിയിൽ എത്തിയപ്പോഴാണ് ഡയാനഫ്രാൻസിസും കുടുംബവും അറിയുന്നത് കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കിയതാണെന്ന്. കോളേജിൽ നിന്നും നൽകിയ തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള രജിസ്റ്റർ നമ്പർ യൂണിവേഴ്സിറ്റിയുടെ രേഖകളിൽ ഉണ്ടായിരുന്നുമില്ല. യൂണിവേഴ്സിറ്റിയുടെ പേര് ഉപയോഗിച്ച് അനധികൃതമായി വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകിയ കോളേജിനെതിരെ യൂണിവേഴ്സിറ്റിയും പരാതി നൽകിയിട്ടുണ്ട്. കർണ്ണാടകയിൽ നിന്നുകൊണ്ട് സണ്ണിഡാനിയേലിനെതിരെ പരാതി നൽകിയിട്ട് കാര്യമില്ലെന്ന് ബോധ്യപ്പെട്ടതിനാൽ ഡയാന ഫ്രാൻസിസും കുടുംബവും തിരിച്ചുപോരുകയായിരുന്നു.
നാട്ടിൽ തിരച്ചെത്തി നടന്ന കാര്യങ്ങളെല്ലാം വിശദമാക്കി ശംഖുമുഖം പൊലീസിൽ പരാതി നൽകിയെങ്കിലും വാദി പ്രതിയാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സണ്ണി ഡാനിയേലിന്റെ തിരക്കഥക്കനുസരിച്ചാണ് പിന്നീട് ശംഖുമുഖം പൊലീസ് ഈ കേസിൽ ഇടപെട്ടതെന്ന് ഡയാനഫ്രാൻസിസിന്റെ പിതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു. ജയിച്ചെന്ന് കാണിച്ച് കോളേജ് നൽകിയ മാർക്ക് ലിസ്റ്റ് ബാങ്കിൽ നൽകാനായി തങ്ങൾ കൃത്രിമമായി നിർമ്മിച്ചതാണെന്നാണ് പൊലീസ് പറഞ്ഞത്. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച പൊലീസ് മാനസികമായി തളർത്തുകയും ചെയ്തു. പരാതി പിൻവലിച്ച് തയ്യൽ ജോലിക്ക് പൊയ്ക്കൂടെയെന്നും ശംഖുമുഖം പൊലീസ് സ്റ്റേഷനിൽ നിന്നും പറഞ്ഞു. മൊഴിനൽകാനായി ഉച്ചക്ക് 1 മണിക്കെത്തിയ പരാതിക്കാരെ രാത്രി 10 മണിക്കാണ് വിട്ടയച്ചത്. ഈ സമയമത്രയും സണ്ണിഡാനിയേൽ പറഞ്ഞ കഥകൾ ഡയാന ഫ്രാൻസിസിനെ കൊണ്ട് പറയിപ്പിക്കാൻ ഭീഷണിപ്പെടുത്തുകയാണ് പൊലീസ് ചെയ്തത്.
കോളേജിലെ ജീവനക്കാരിയുമായി ചേർന്ന് വ്യാജ മാർക്ക് ലിസ്റ്റ് ഉണ്ടാക്കിയതാണെന്ന് ഡയാനഫ്രാൻസിസിനെ കൊണ്ട് പറയിപ്പിക്കാനാണ് പൊലീസ് ശ്രമിച്ചത്. മൊഴി രേഖപ്പെടുത്തിയത് കാണിക്കാതെ ഒപ്പിടാനും പറഞ്ഞു. ആദ്യം സമ്മതിച്ചില്ലെങ്കിലും ഒപ്പിട്ടില്ലെങ്കിൽ പിതാവിനെ മർദ്ദിക്കുമെന്ന് പറഞ്ഞ് പൊലീസ് ഷർട്ടിൽ പിടിച്ച് വലിച്ചപ്പോൾ ആണ് ഡയാന ഫ്രാൻസിസ് മൊഴിവായിക്കാതെ ഒപ്പിട്ടുനൽകിയത്. ഡയാനയെ കുറിച്ച് വ്യാജവാർത്തകൾ ഉണ്ടാക്കുമെന്നും അത് പ്രചരിപ്പിച്ച് മാനം കെടുത്തുമെന്നും ശംഖുമുഖം പൊലീസ് ഭീഷണിപ്പെടുത്തി. ശംഖുമുഖം പൊലീസ് സണ്ണിഡാനിയേലുമായി ചേർന്ന് കേസ് അട്ടിമറിക്കുകയും ചെയ്തു.
പൊലീസ് സണ്ണി ഡാനിയേലുമായി ചേർന്ന് നടത്തിയ ഇടപെടലുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ശംഖുമുഖം പൊലീസിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സണ്ണി ഡാനിയേലിന്റെ നിർദ്ദേശത്തോടെ തയ്യാറാക്കിയ റിപ്പോർട്ടാണ് ശംഖുമുഖം പൊലീസ് നൽകിയിട്ടുള്ളത്. മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.
നാല് മാസങ്ങൾക്ക് മുമ്പ് ഹിയറിംഗിന് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും കൊറോണ കാരണം സാധിച്ചിട്ടില്ല. ബാങ്ക് വായ്പയുടെ തിരിച്ചടവിന്റെ കാലമായി. നിരന്തരം ബാങ്കിൽ നിന്നും മെസേജ് വരുന്നുണ്ട്. നാല് വർഷം ലക്ഷങ്ങൾ മുടക്കി പഠിച്ചിട്ടും അതെല്ലാം അവതാളത്തിലായ അവസ്ഥയിലാണ് തങ്ങൾ ഇപ്പോഴെന്നും ഡയാന ഫ്രാൻസിസും പിതാവ് ഫ്രാൻസിസും മറുനാടൻ മലയാളിയോട് പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍