Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പതിമൂന്നുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തി; ​ഗർഭത്തിനുത്തരവാദി പത്താംക്ലാസുകാരൻ എന്ന് പെൺകുട്ടിയെ കൊണ്ട് പറയിച്ചതും ഇതേ ക്രിമിനൽ ബുദ്ധി; പീഡനശേഷം ഖത്തറിലേക്ക് പോയ പ്രതിയെ വലയിലാക്കി കേരള പൊലീസ്

പതിമൂന്നുകാരിയായ സ്വന്തം മകളെ പീഡിപ്പിച്ചത് ഭീഷണിപ്പെടുത്തി; ​ഗർഭത്തിനുത്തരവാദി പത്താംക്ലാസുകാരൻ എന്ന് പെൺകുട്ടിയെ കൊണ്ട് പറയിച്ചതും ഇതേ ക്രിമിനൽ ബുദ്ധി; പീഡനശേഷം ഖത്തറിലേക്ക് പോയ പ്രതിയെ വലയിലാക്കി കേരള പൊലീസ്

ആർ പീയൂഷ്

കണ്ണൂർ: തളിപ്പറമ്പിൽ 13കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പിതാവ് പൊലീസിന്റെ വലയിലായി. വിദേശത്ത് ജോലി ചെയ്യുന്ന ഇയാളെ നാട്ടിൽ എത്തിച്ചാണ് പൊലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്നത്. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ പിതാവ് ഖത്തറിലേക്ക് തൊഴിൽ ആവശ്യത്തിനായി പോയിരുന്നു.

വയറു വേദന മൂലം സ്ഥിരമായി ആശുപത്രിയിലെത്തിയതിനെ തുടർന്ന് നടത്തിയ സ്‌കാനിങ്ങിലാണ് തളിപ്പറമ്പിലെ പതിമൂന്നുകാരി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ് പെൺകുട്ടിയുമായി ഉമ്മ ചികിത്സക്കായി എത്തിയത്. വയറുവേദന വിട്ടുമാറാത്തതിനെ തുടർന്ന് നടത്തിയ സ്‌കാനിങ് റിപ്പോർട്ടിലാണ് ആറുമാസം ഗർഭിണിയാണ് എന്ന് മനസ്സിലാകുന്നത്. തുടർന്ന് ആശുപത്രി അധികൃതർ വിവരം തൊട്ടടുത്തുള്ള വനിതാ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. വനിതാ എസ്‌ഐയുൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. ഈ സമയം ഗർഭത്തിന് ഉത്തരവാദി ആരാണെന്ന് ഡോക്ടറും പെൺകുട്ടിയുടെ ബന്ധുക്കളും മാറി മാറി ചോദിക്കുന്നുണ്ടായിരുന്നു. കരയുന്നതല്ലാതെ ഒന്നും പറഞ്ഞില്ല. പിന്നീട് വനിതാ എസ്‌ഐ പെൺകുട്ടിയോട് സംസാരിക്കുകയും കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് ഒരു പേപ്പറിൽ പത്താംക്ലാസ്സുകാരനായ ബന്ധുവിന്റെ പേര് എഴുതി കാണിച്ചത്.

അപ്പോൾ തളിപ്പറമ്പ് ഡി.വൈ.എസ്‌പിയോട് വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ പെൺകുട്ടി ചൂണ്ടിക്കാട്ടിയ പത്താംക്ലാസ്സുകാരൻ നന്നേ ചെറിയ കുട്ടിയാണെന്നും അവനത് ചെയ്യാൻ വഴിയില്ല എന്നും പെൺകുട്ടിയുടെ ഉമ്മയും മറ്റ് ബന്ധുക്കളും പറയുന്നുണ്ടായിരുന്നു. എന്നാൽ പെൺകുട്ടിയുടെ മൊഴി അനുസരിച്ച് തളിപ്പറമ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. അന്ന് രാത്രിയിൽ പെൺകുട്ടി തന്റെ പിതാവാണ് ഗർഭത്തിനുത്തരവാദി എന്ന് ഉമ്മയോടും ബന്ധുക്കളോടും പറയുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ ഇക്കാര്യം അറിയിക്കുകയും വീണ്ടും പെൺകുട്ടിയുടെ മൊഴി രഹസ്യമായി രേഖപ്പെടുത്തുകയും ചെയ്തു

അച്ഛൻ ഭീഷണിപ്പെടുത്തിയതിനാലാണ് പത്താം ക്ലാസുകാരനാണ് പീഡിപ്പിച്ചതെന്ന് ആദ്യം മൊഴി നൽകിയതെന്നും ആറു മാസം ഗർഭിണിയാണെന്ന വിവരം ഗൾഫിലുള്ള പിതാവിന് അറിയാമായിരുന്നു എന്നും പെൺകുട്ടി ബന്ധുക്കളോട് പറഞ്ഞു. ലോക് ഡൗൺ സമയത്ത് നാട്ടിലുണ്ടായിരുന്ന ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതായും പെൺകുട്ടി വെളിപ്പെടുത്തി. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ഇത് ബന്ധുവായ പത്താം ക്ലാസ്സുകാരന്റെ തലയിൽ കെട്ടിവെക്കാൻ ഇയാൾ ശ്രമിക്കുകയായിരുന്നു. ഗർഭിണിയാക്കിയ ശേഷം ബന്ധുവായ പത്താം ക്ലാസുകാരന്റെ തലയിൽ കെട്ടിവെച്ച് വിദേശത്തേക്ക് മുങ്ങുകയും ചെയ്തു.

പിതാവിന്റെ ഭീഷണിയെ തുടർന്ന് പെൺകുട്ടി പത്താം ക്ലാസ്സുകാരന്റെ പേര് പൊലീസിനോട് പറഞ്ഞെങ്കിലും പിന്നീട് പെൺകുട്ടി തന്നെ ബന്ധുക്കളോട് പറയുകയായിരുന്നു. ഇതോടെ മകളെ പീഡിപ്പിച്ച ശേഷം, കുറ്റം ബന്ധുവായ പത്താംക്ലാസുകാരനിൽ കെട്ടിവയ്ക്കാനുള്ള പിതാവിന്റെ ശ്രമം പൊളിയുകയായിരുന്നു. വിദേശത്ത് ജോലി ചെയ്യുന്ന പിതാവ് നാട്ടിൽ എത്തിയപ്പോഴാണ് പെൺകുട്ടിയെ പല തവണയായി പീഡനത്തിനു ഇരയാക്കിയതെന്ന് പറയുന്നു. നാട്ടിലുണ്ടായിരുന്ന ഇയാൾ ലോക്ഡൗണിനു ശേഷം വിദേശത്തേക്ക് തിരിച്ചുപോവുകയും ചെയ്തു.

പിതാവ് മെനഞ്ഞ കള്ള കഥയാണ് പൊലീസിന് മുന്നിൽ പെൺകുട്ടി ആദ്യം അവതരിപ്പിച്ചത്. 2019 ഡിസംബറിൽ വീട്ടിൽ ആളില്ലാത്ത ദിവസം ബന്ധുവായ പത്താം ക്ലാസുകാരൻ മൊബൈൽ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് പീഡിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പൊലീസിൽ പരാതി നൽകിയിരുന്നത്. എന്നാൽ പെൺകുട്ടിയുടെ മൊഴിയിൽ കണ്ടെത്തിയ ചില വൈരുദ്ധ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥരിൽ സംശയമുയർത്തിയിരുന്നു. വനിതാ എസ്‌ഐ പെൺകുട്ടിയോട് ആരാണ് കാരണക്കാരനെന്ന് കൃത്യമായി പറയണമെന്നും അല്ലെങ്കിൽ ഡി.എൻ.എ പരിശോധന നടത്തി യഥാർത്ഥ ഉത്തരവാദിയെ കണ്ടെത്തുമെന്നും പറഞ്ഞിരുന്നു. ഇക്കാര്യം മനസ്സിൽ കിടന്നതു കൊണ്ടാവാം പെൺകുട്ടി ഒടുവിൽ സത്യം പുറത്തു പറഞ്ഞത്. പൊലീസ് പെൺകുട്ടിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP