Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വഴിക്കച്ചവടക്കാർക്ക് നേരെ പൊലീസിന്റെ ചെവി പൊട്ടുന്ന തെറി; അസഭ്യ വർഷത്തിന്റെ വീഡിയോ കണ്ട് കണ്ണുതള്ളി നാട്ടുകാരും; പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്ന് സോഷ്യൽ മീഡിയ; സൈബർലോകം ചർച്ച ചെയ്ത ചെറുപുഴ പൊലീസിന്റെ തെറിയഭിഷേകത്തിന് പിന്നിലെ കഥ

വഴിക്കച്ചവടക്കാർക്ക് നേരെ പൊലീസിന്റെ ചെവി പൊട്ടുന്ന തെറി; അസഭ്യ വർഷത്തിന്റെ വീഡിയോ കണ്ട് കണ്ണുതള്ളി നാട്ടുകാരും; പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്ന് സോഷ്യൽ മീഡിയ; സൈബർലോകം ചർച്ച ചെയ്ത ചെറുപുഴ പൊലീസിന്റെ തെറിയഭിഷേകത്തിന് പിന്നിലെ കഥ

ആർ പീയൂഷ്

കണ്ണൂർ: വഴിക്കച്ചവടക്കാർക്ക് നേരെ പൊലീസിന്റെ ചെവി പൊട്ടുന്ന തെറി. ചെറുപുഴ പൊലീസാണ് വഴിക്കച്ചവടക്കാർക്ക് നേരെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യം പുറത്ത് വന്നത്. പൊലീസിന്റെ അസഭ്യ വർഷം കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ് നാട്ടുകാർ. ചെറുപുഴ ചിറ്റാരിക്കൽ പാലത്തിന് സമീപം വാഹനത്തിൽ കച്ചവടം നടത്തുന്നവർക്ക് നേരെയാണ് അതിക്രമം നടന്നതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. പാവപ്പെട്ട കച്ചവടക്കാർക്ക് നേരെ മാത്രമേ പൊലീസ് കുതിരകയറൂ എന്നൊക്കെയുള്ള തലക്കെട്ടോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

സംഭവത്തെ പറ്റി മറുനാടൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഇങ്ങനെ; ചെറുപുഴയിൽ നിന്നും ചിറ്റാരിക്കലേക്ക് പോകുന്ന ഭാഗത്ത് ചിറ്റാരിക്കൽ പാലത്തിന് തൊട്ടുമുൻപുള്ള വളവിൽ പെട്ടി ഓട്ടോ പാർക്ക് ചെയ്ത് പഴം പച്ചക്കറി വിൽപ്പന നടത്തുന്നത് വഴിയാത്രക്കാർക്ക് ഭീഷണിയാണ്. സാധനങ്ങൾ വാങ്ങാൻ മറ്റുള്ളവർ വാഹങ്ങൾ ഇവിടെ നിർത്തുന്നത് മൂലം ഗതാഗതം തടസപ്പെടുകയും കാഴ്ച തടസപ്പെടുന്നതും പതിവാണ്. കൂടാതെ അനിയത്രിതമായി ഇവർ കച്ചവടം നടത്തുന്നതാനാൽ സമീപത്തുള്ള കടകളിൽ കച്ചവടം തീരെ ഇല്ലാതാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാപാര വ്യവസായി സംഘടന പൊലീസിന് പരാതി നൽകിയിരുന്നു. പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഒഴിഞ്ഞു പോകാതെ അവിടെ തന്നെ തുടരുകയാണ് ചെയ്തത്. ഇതോടെ കഴിഞ്ഞ ദിവസം ഉച്ചയോടെ ചെറുപുഴ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇവിടെ എത്തി വാഹനവുമായി എത്രയും വേഗം പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പൊലീസിനോട് വാഗ്വാദം നടത്തുകയും പൊലീസിനെ പ്രകോപിപ്പിക്കുകയും ചെയ്തു. ഇതോടെ പൊലീസ് കച്ചവടക്കാർക്ക് നേരെ അസഭ്യം പറയുകയായിരുന്നു.

ഇത് വഴിക്കച്ചവടക്കാർ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ പൊലീസിന് നേരെ വ്യാപക വിമർശനങ്ങളുയർന്നു. വീഡിയോ പ്രചരിച്ച സാഹചര്യത്തിൽ ചെറുപുഴ പൊലീസ് വിശദീകരണവുമായി രംഗത്തെത്തി. കച്ചവടക്കാർക്കെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു എന്നും സ്ഥലത്ത് ഇവർ വലിയ പ്രശ്‌നക്കാരാണ് എന്നും പൊലീസ് പറഞ്ഞു. അടുത്തടുത്ത് കച്ചവടം നടത്തുന്നവർ തമ്മിൽ അടിയും പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. കഴിഞ്ഞ ദിവസം ഈ ഭാഗത്ത് പുതിയതായി എത്തിയ ഒരു വണ്ടിക്കച്ചവടക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഇതറിഞ്ഞാണ് സംഭസ്ഥലത്ത് എത്തുന്നതും വ്യാപാരികളുമായി വാക്കു തർക്കമുണ്ടാകുകയും ചെയ്തത് എന്നാണ് ചെറുപുഴ സിഐ വിനീഷ് കുമാർ മറുനാടനോട് പറഞ്ഞത്. 15 ഓളം കച്ചവടക്കാരാണ് അവിടെയുണ്ടായിരുന്നത്. അവർ മനഃപൂർവ്വം പൊലീസിനെ പ്രകോപിപ്പിച്ചാണ് വീഡിയോ എടുത്തത്. ഈ വീഡിയോയുടെ പ്രധാനഭാഗങ്ങളെല്ലാം അവർ എഡിറ്റ് ചെയ്തിട്ടാണ് പ്രചരിപ്പിച്ചിരിക്കുന്നത്. പൊലീസിനോട് മോശമായിട്ടാണ് പ്രതികരിച്ചത്. അതാനാലാണ് മോശമായി സംസാരിക്കാൻ ഇടയായതെന്നും സിഐ പറഞ്ഞു.

പൊലീസ് നിർദ്ദേശം അനുസരിക്കാതെ വാഹനം എടുത്തു കൊണ്ടു പോകാതിരുന്ന രണ്ട് വാഹനം പൊലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് 3000 രൂപ പിഴ ഈടാക്കി വിട്ടയക്കുകയും ചെയ്തു. എന്നാൽ എത്ര പ്രകോപിതരായാലും സഭ്യമായ ഭാഷയിൽ പൊലീസ് പെരുമാറേണ്ടിയിരുന്ന എന്നാണുയരുന്ന അഭിപ്രായം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP