നെൽവയൽ- നീർത്തട നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പാടം നികത്തൽ; അതിസമ്പന്നർക്ക് പാർക്കാൻ ശോഭാ സിറ്റിയുടെ നക്ഷത്ര നിർമ്മാണങ്ങളെല്ലാം നിയമങ്ങൾ അനുസരിക്കാതെ; ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞ് ശോഭാ സിറ്റിയുടെ നിർമ്മാണത്തിന് ഇടക്കാല സ്റ്റേ
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: സാധാരണക്കാരനായ ഒരാൾ പാടം നികത്തി വീടുവെക്കാൻ ശ്രമിച്ചാൽ ഉണ്ടാകുന്ന നൂലാമാലകളെല്ലാ നമുക്കറിയാം. സർക്കാർ ഉദ്യോഗസ്ഥർ നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് സാധാരണക്കാരനെ വട്ടംകറക്കും. എന്നാൽ, ഇതേ നാട്ടിൽ തന്നെയാണ് അതിസമ്പന്നർക്ക് പാർക്കാനായുള്ള ശോഭാ സിറ്റി ഏക്കറു കണക്കിന് പാടം മണ്ണിട്ടു നികത്തിയിരിക്കുന്നത്. നിയമങ്ങൾ എല്ലാം കാറ്റിൽപ്പറത്തിയുള്ള ഈ നിർമ്മാണങ്ങൾക്കെതിരെ കോടതിയുടെ വിധികൾ നിരവധി ഉണ്ടെങ്കിലും അതൊന്നും പാലിക്കാതെ നിർമ്മാണം തുടരുന്ന അവസ്ഥയാണ് കണ്ടത്.
ഇപ്പോൾ ശോഭാ സിറ്റിയുടെ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടയിടുന്ന സുപ്രധാന വിധി കൂടി പുറത്തുവന്നു. ശോഭാ സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ പുറപ്പെടുവിച്ചത്. ശോഭാ സിറ്റി റസിഡന്റ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് കോടതി നിയമ വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി വിധി പുറപ്പെടുവിച്ചത്. കോലഴി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പെർമിറ്റ് അനുവദിക്കുന്നില്ലെന്ന് കാണിച്ചു നല്കിയ പരാതിയിലാണ് വിശദമായ ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തെ നിർമ്മാണം കഴിഞ്ഞു കൈമാറിയ വില്ലകളിലെയും ഫ്ളാറ്റുകളിലെയും താമസക്കാരാണ് തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
ഈ ഹർജിയിലാണ് ഇപ്പോൾ നടക്കുന്ന നിലം നികത്തൽ അടക്കമുള്ളവയ്ക്ക് സ്റ്റേ അനുവദിച്ചിരിക്കുന്നത്. ആർഡിഒയുടെ ഉത്തരവോടു കൂടിയാണ് ഇപ്പോൾ പാടം നികത്തുന്നത് എന്നായിരുന്നു ശോഭാ സിറ്റിയുടെ വാദം. എന്നാൽ, നെൽവയൽ നിർത്തട സംരക്ഷണ നിയമത്തിന്റെ അടക്കം ലംഘനമാകുമെന്ന വാദം ഉയർന്ന പശ്ചാത്തലത്തിലാണ് താൽക്കാലികമായി ശോഭാ സിറ്റിയുടെ തുടർ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ശോഭാ സിറ്റിയിൽ കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉറപ്പുവരുത്തണമെന്നും ജസ്റ്റിസ് അനിൽ നരേന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. ചീഫ് ടൗൺ പ്ലാനർ ശോഭാ സിറ്റിയുടെ നിർമ്മാണ പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും നിർമണത്തിൽ പ്രഥമദൃഷ്യാ ക്രമക്കേട് കണ്ടെത്തിയതായി ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. നിലം നികത്തുന്ന കര്യത്തിൽ അടക്കം സാറ്റലൈറ്റ് ചിത്രങ്ങൾ പരിശോധിച്ചുകൊണ്ടാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ശോഭാ സിറ്റിയുടെ വീഴ്ച്ചകൾ എടുത്തു പറഞ്ഞു കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പുഴയ്ക്കൽ പാടത്തിലെ 19 ഏക്കർ സ്ഥലമാണ് ശോഭാ സിറ്റി 2014ൽ മണ്ണിട്ട് നികത്തിയത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൽ ഉയർന്നിരുന്നു. പരാതിയിന്മേൽ അന്വേഷണം നടക്കുകയും നികത്തൽ നടന്നതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. മണ്ണിട്ട് മൂടിയ പാടം പഴയപടിയാക്കാൻ നെൽവയൽ- നീർത്തട സംരക്ഷണ നിയമപ്രകാരം ഉത്തരവുണ്ടായിട്ട് കൊല്ലങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും സ്ഥലത്തെ മണ്ണ് മാറ്റുകയോ കമ്പനിക്കെതിരെ നടപടിയുണ്ടാവുകയോ ചെയ്തിട്ടില്ല.
ശോഭാ സിറ്റി പാടംനിരത്തുന്നതായി ആദ്യം പരാതിപ്പെടുന്നത് കുറ്റൂർ ഗ്രാമത്തിലെ കർഷകരാണ്. ജില്ലാ പഞ്ചായത്തംഗമായ വിദ്യാസംഗീതിനോടായിരുന്നു അവരത് പരാതിപ്പെട്ടത്. പിഎൻസി മേനോൻ എന്ന പ്രവാസി ബിസിനസ്സുകാരന്റെ നേതൃത്വത്തിലുള്ള ശോഭാ ബിൽഡേഴ്സ് തങ്ങളുടെ 19 ഏക്കറോളം വരുന്ന പാടശേഖരം മണ്ണിട്ട്മൂടുന്നു എന്നായിരുന്നു പരാതി. കനത്ത വരൾച്ചയും കുടിവെള്ളപ്രശ്നവും അനുഭവിക്കുന്ന പ്രദേശത്തെ നെൽപ്പാടം നികത്താനുപയോഗിച്ച മണ്ണ് പൂർണമായും നീക്കണം എന്നാവശ്യപ്പെട്ട് വിദ്യാ സംഗീത് കളക്ടർക്ക് കത്തെഴുതുന്നത്. എന്നിട്ടും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല.
അന്ന് അഭിഭാഷകകൂടിയായ വിദ്യാസംഗീത് കേരള ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുന്നു. ഈ കേസുമായി ബ്ന്ധപ്പെട്ട നിയമ പോരാട്ടം നിലനിൽക്കുന്നുണ്ട്. 2008ൽ കേരള നിയമസഭ നെൽവയൽ-നീർത്തട സംരക്ഷണ നിയമം പാസാക്കിയതിന് ശേഷമാണ് ഇവിടം മണ്ണിട്ട് മൂടിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. കൃത്യമായ തെളിവുകളോട് കൂടിയുള്ള കണ്ടെത്തലിൽ നെൽവയൽ- തണ്ണീർത്തട നിയമപ്രകാരം നടപടിയെടുക്കാനാവും. എന്നാൽ പിന്നീട് കാര്യങ്ങൾ നീങ്ങാതെയാണ് ശോഭ സിറ്റിക്ക് രക്ഷപെടാൻ അവസം ഒരുക്കിയത്.
2018 ഏപ്രിൽ 12ന് കേരള ഹൈക്കോടതി ശോഭയുടെ ഹർജി തള്ളിയിരുന്നു. മൂന്ന് മാസത്തിനുള്ളിൽ കോലഴി കൃഷി ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രാദേശികതല നിരീക്ഷണ സമിതി സ്ഥലം സന്ദർശിച്ചു തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. സ്ഥലം സന്ദർശിച്ച കൃഷി ഓഫീസർ 2018 ഒക്ടോബർ 3ന് സമർപ്പിച്ച റിപ്പോർട്ടിൽ ശോഭ സിറ്റി മൂന്നു കമ്പനികളുടെ പേരിൽ നികത്തിയ 19 ഏക്കർ സ്ഥലം നിലം ആണെന്ന് വീണ്ടും സ്ഥിരീകരിച്ചിരുന്നു.
അതേസമയം ശോഭാ സിറ്റി കൈയേറി മണ്ണിട്ട് മൂടിയ പത്തൊമ്പതേക്കർ എന്നത് അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പ്രദേശമാണ്. കഴിഞ്ഞ രണ്ട് പ്രളയത്തിലും തൃശൂർ നഗരം വെള്ളത്തിലായി. മഴക്കാലത്ത് രണ്ട് കെട്ടിടത്തിന്റെ ഉയരത്തിൽ വെള്ളംകയറിയ പ്രദേശം കൂടിയാണ് ഇവിടം. വയലൂർ റിയൽറ്റേഴ്സ്, വലാസി വെട്ടിക്കാട്ട് റിയൽറ്റേഴ്സ്, പുഴക്കല്‍ റിയൽറ്റേഴ്സ് എന്നീ കമ്പനികളാണ് 55 ഏക്കറോളം വരുന്ന ശോഭാ സിറ്റിയൂടെ ഭൂമി നികത്തിയത്. ശോഭാസിറ്റി നിൽവിൽവന്നതോടെ, പരിസര പ്രദേശങ്ങളിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നതായും പരാതിയും ഉയർന്നിരുന്നു. പരിസരവാസികളുടെ പരാതിയിൽ കഴിഞ്ഞ വർഷം ജില്ലാ കളക്ടർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകിയിരുന്നെങ്കിലും പരാതിക്കാർ പിന്മാറിയതോടെ വീണ്ടും നികത്തൽ തുടരുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍