83 വെട്ടേറ്റ് നുറുങ്ങിയ ശരീരവുമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ജഗദീപൻ പത്രിക നൽകാനെത്തിയത്; മൽസരിച്ചാൽ നായ്ക്കുരണ പ്രയോഗവും കരി ഓയിൽ ഒഴിക്കലും കിണറുകളിൽ മാലിന്യം തള്ളലും പതിവ്; സ്ഥാനാർത്ഥിയാകാൻ ആളെക്കിട്ടിയായലും 'പിന്താങ്ങാൻ ആളെ കിട്ടില്ല; പാർട്ടി ഗ്രാമങ്ങളിൽ പ്രതിപക്ഷം ഇല്ലാത്ത കഥ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ കണ്ണൂരിലെ അന്തൂരിലും മലപ്പട്ടത്തും, കാസർകോട്ടെ കയ്യൂർ ചീമേനിയിലുമൊക്കെയായി 19 സീറ്റുകളിൽ സിപിഎം എതിരില്ലാതെ ജയിച്ചത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കയാണ്. എന്തുകൊണ്ടാണ് സിപിഎം ഗ്രാമങ്ങളിൽ മൽസരിക്കാൻ എതിരാളികളെ കിട്ടാത്തത് എന്ന ചോദ്യത്ത് കോൺഗ്രസ് നേതാക്കൾക്കും ഒരു പാട് കാര്യങ്ങൾ പറയാനുണ്ട്. സിപിമമ്മിന്റെ ഭീഷണി തന്നെതാണ് ഇവർ ഇതിന് പ്രധാന കാരണമായി പറയുന്നത്.
83 വെട്ടേറ്റ് നുറുങ്ങിയ സ്ഥാനാർത്ഥി
പാർട്ടി ഗ്രാമങ്ങളിൽ എതിരില്ലാത്ത വിജയം ആഘോഷിക്കുന്ന സൈബർ സഖാക്കൾക്കു കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്തെ ജഗദീപന്റെ ചിത്രങ്ങളുമായി യു.ഡി.എഫിന്റെ മറുപടി. 83 വെട്ടേറ്റ് നുറുങ്ങിയ ശരീരവുമായാണു കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിൽ മൊകേരി പഞ്ചായത്ത് 14-ാം വാർഡിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ജഗദീപൻ നാമനിർദ്ദേശപത്രിക സമർപ്പിക്കാനെത്തിയത്. ബന്ധുക്കളും കോൺഗ്രസും പ്രവർത്തകരും ചേർന്ന് എടുത്താണ് മുകൾനിലയിലുള്ള പഞ്ചായത്ത് ഓഫീസിൽ പത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥിയെ എത്തിച്ചത്.2010-ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മൊകേരി പഞ്ചായത്ത് 13-ാം വാർഡിൽ മത്സരിച്ച ജഗദീപൻ സിപിഎമ്മിനു കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. ഇതേത്തുടർന്ന് പാനൂർ കൂരാറ ചക്യത്തുമുക്കിൽ അദ്ദേഹത്തിനു നേരേ വധശ്രമമുണ്ടായി. തെരഞ്ഞെടുപ്പിൽ തോറ്റ ജഗദീപന്റെ ശാരീരികാവസ്ഥയെ പരിഹസിച്ച് ആഹ്ലാദപ്രകടനവും അരങ്ങേറി. ഇതിനെതിരേ ജഗദീപൻ മനുഷ്യാവകാശ കമ്മിഷനു പരാതി നൽകിയിരുന്നു.
ആന്തൂരിലെ ദാസന് സംഭവിച്ചത്
1995ൽ പഞ്ചായത്തായിരുന്ന കാലത്ത് ആന്തൂരിലെ മുഴുവൻ വാർഡുകളിലും യു.ഡി.എഫ് സ്ഥാനാർത്ഥികളെ നിർത്തിയിരുന്നു. പിന്നീടെന്താണ് സംഭവിച്ചത് അതി ദാരുണമായിരുന്നു. അതിന് നേതൃത്വം നൽകിയ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി. ദാസനെ 1995 ഒക്ടോബർ 26ന് വെട്ടി തുണ്ടം തുണ്ടമാക്കി. അതിനു ശേഷം ആർക്കും അവിടെ മത്സരിക്കാനുള്ള ധൈര്യമുണ്ടായിട്ടില്ല. കഴിഞ്ഞ തവണ പതിനാലിടത്ത് എതിരില്ലാതെ സിപിഎം തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അത് ആറിടത്തേക്ക് ചുരുങ്ങി എന്നത് ആന്തൂരിൽ ജനാധിപത്യം തിരിച്ചുവരുന്നതിന്റെ സൂചനയാണെന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലായിരത്തിലേറെ വോട്ട് യു.ഡി.എഫിന് കിട്ടിയ സ്ഥലത്താണ് മൽസരിക്കാൻ ആണില്ലാത്തത് എന്ന് ഓർക്കണം. ലീഗിന് അഞ്ചു സീറ്റും കോൺഗ്രസിന് എട്ടു സീറ്റും മത്സരിക്കാൻ നിശ്ചയിക്കപ്പെട്ട മലപ്പട്ടം പഞ്ചായത്തിലെ ചൂളിയാട് മാത്രമാണ് ലീഗ് മത്സരിക്കുന്നത്. ഇവിടെ അഞ്ചിടത്ത് എതിരില്ലാതെ സിപിഎം തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ തവണ നോമിനേഷൻ കൊടുത്തവർ വധഭീഷണി കാരണം വീടിന് പുറത്തിറങ്ങിയിരുന്നില്ലെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ജീവിക്കാൻ കൊതിയുള്ളവർ നോമിനേഷൻ കൊടുക്കാതെ മാറിനിൽക്കുന്ന പ്രദേശങ്ങളാണിവ. നോമിനേഷൻ കൊടുത്താൽത്തന്നെ പ്രചാരണത്തിനോ ബൂത്തിലിരിക്കാനോ സമ്മതിക്കില്ല. കഴിഞ്ഞ വർഷം ആന്തൂരിലെ പുന്നക്കുളങ്ങരയിൽ 25 വർഷത്തിനു ശേഷം കോൺക്രീറ്റിട്ട് സ്ഥാപിച്ച കോൺഗ്രസ്, ലീഗ് കൊടിമരങ്ങൾ കണ്ണുചിമ്മി തുറക്കും മുമ്പെ അപ്രത്യക്ഷമായി. ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം രണ്ടു തവണ ഇവിടെ ലീഗ് ഓഫീസിനു നേരെ ബോംബേറുണ്ടായി.
പ്രശ്നം 'പിന്താങ്ങികൾ' ഇല്ലാത്തത്
കണ്ണൂരിന്റെ ഒരു ഭൂമിശാസ്ത്രമനുസ്സരിച്ച് ഒരു പാർട്ടി ഗ്രാമം രൂപപ്പെട്ട് കഴിഞ്ഞാൽ അവിടെ അവരുടെ സർവാധിപത്യമാണ്. സിപിഎമ്മിനും ആർഎസ്എസിനും മുസ്ലീലീഗിനും ഇങ്ങനെ ഏരിയാ ഡോമിനേഷൻ നടത്തുന്ന പ്രദേശങ്ങൾ ഉണ്ട്. ഇവിടെ മറ്റുപാർട്ടികളുടെ അനുഭാവികൾ ഉണ്ടാകുമെങ്കിലും അവർ ഭയന്ന് പ്രവർത്തിക്കാറില്ല. സിപിഎം ഗ്രാമങ്ങളിലാണ് ഈ പ്രവണത കൂടുതലുള്ളത്. മാത്രമല്ല ഇങ്ങനെയാവുമ്പോൾ ഒരു പ്രദേശത്ത് ന്യൂനപക്ഷമായ രാഷ്ട്രീയ കക്ഷിയുടെ ആളുകൾ അവിടം വിറ്റ് തങ്ങളുടെ കക്ഷിക്ക് ആധിപത്യമുള്ളിടത്തേക്ക് പോവകുയും പതിവാണ്. അങ്ങനെയാണ് മൽസരിക്കാൻ ആളില്ലാത്ത വാർഡുകൾ ഉണ്ടാകുന്നത്. ഇനി അനുഭാവികൾ ഉണ്ടെങ്കിലും അവർക്ക് പാർട്ടി ഗ്രാമങ്ങളിൽ പ്രവർത്തന സ്വാതന്ത്ര്യം ഉണ്ടാവാറില്ല. യൂണിറ്റ് രൂപീകരണമോ, കൊടിമരമോ, പോസ്റ്ററോ ഉണ്ടായാൽ അപ്പോൾ വിവരം അറിയും. ഒരു വലിയ വിഭാഗം രാഷ്ട്രീയക്കാരുടെ ഇടയിൽ ഒറ്റപ്പെട്ട് ജീവിക്കുന്നവർ പരസ്യമായ പ്രശ്നങ്ങൾക്കൊന്നും പോവില്ല.
''ഒറിജിനൽ'' സ്ഥാനാർത്ഥിയെത്തന്നെ കണ്ടെത്താൻ പ്രതിപക്ഷകക്ഷികൾ വിയർക്കുന്നതിനാൽ മിക്കയിടത്തും ഡമ്മി സ്ഥാനാർത്ഥികളുണ്ടാകാറേയില്ല. കണ്ണൂർ ജില്ലയിൽ കോൺഗ്രസിനാണു പ്രധാനമായും ഈ ദുര്യോഗം. സിപിഎം. കോട്ടകളിലെ സ്ഥാനാർത്ഥികളെയാണു കോൺഗ്രസ് നേതൃത്വം ഇങ്ങനെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. വനിതാസ്ഥാനാർത്ഥികളുടെ കാര്യത്തിലാണു കൂടുതൽ മുൻകരുതൽ. പിന്താങ്ങിയവർ പിൻവലിഞ്ഞാലും സ്ഥാനാർത്ഥിക്ക് അയോഗ്യതയാകും. സ്ഥാനാർത്ഥിയെ ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കാനും സാധ്യതയേറെ.
പഞ്ചായത്ത്, നഗരസഭകളിൽ ഏതു വാർഡിലുള്ളവർക്കും എവിടെയും മത്സരിക്കാം. എന്നാൽ, വാർഡിലെ ഒരു വോട്ടർ പിന്താങ്ങണം. സ്ഥാനാർത്ഥിയാകാൻ ആളെക്കിട്ടിയായലും 'പിന്താങ്ങി'കളെ കിട്ടാനാണു പാട്. പാർട്ടിക്കോട്ടകളിൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്നത് നേതൃത്വങ്ങൾക്ക് അഭിമാനപ്രശ്മാണെന്നതും സ്ഥിതി വഷളാക്കുന്നു. സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാനുള്ള ആദ്യസമ്മർദം സുഹൃത്തുക്കളെയും ബന്ധുക്കളെയും ഉപയോഗിച്ചാണ്. ഫലിച്ചില്ലെങ്കിൽ ഭീഷണി. അതുപോലെ കായിക ആക്രമണങ്ങളും ഇവിശട പതിവാണെന്ന് യുഡിഎഫ് നേതാക്കാൾ ചൂണ്ടിക്കാട്ടുന്നു.
നായ്ക്കുരണപ്പൊടി ആക്രമണം മുന്നിൽക്കണ്ട്, ചൊറിച്ചിലിന്റെ കാഠിന്യം കുറയ്ക്കാൻ അലർജി ഗുളിക കഴിച്ചാണു പല സ്ഥാനാർത്ഥികളും കണ്ണൂരിൽ പ്രചാരണത്തിനിറങ്ങുന്നത്. രണ്ടാംഘട്ടത്തിൽ കരി ഓയിൽ പ്രയോഗമാണ്. എതിരാളികളുടെ വീട്ടുകിണറുകളിൽ മാലിന്യം തള്ളുന്നതും പതിവ്. അതുപോലെ സാമുഹിമായി ഒറ്റപ്പെടുത്തുലും ഇവർ നടത്താറുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍