Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിലീപ് അറസ്റ്റിലായിരുന്ന സമയത്ത് രണ്ടുതവണ ജയിലിൽ കാണാൻ പോയി; ഒരുതവണ ഗണേശ് കുമാറിനൊപ്പവും മറ്റൊരുതവണ ഒറ്റയ്ക്കും; ദിലീപിന്റെ ഡ്രൈവർ സുനിൽ രാജുമായി ഫോണിൽ സംസാരിച്ചെന്നും വിവരം; എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയുടെ മൊഴി പുറത്ത്

ദിലീപ് അറസ്റ്റിലായിരുന്ന സമയത്ത് രണ്ടുതവണ ജയിലിൽ കാണാൻ പോയി; ഒരുതവണ ഗണേശ് കുമാറിനൊപ്പവും മറ്റൊരുതവണ ഒറ്റയ്ക്കും; ദിലീപിന്റെ ഡ്രൈവർ സുനിൽ രാജുമായി ഫോണിൽ സംസാരിച്ചെന്നും വിവരം; എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയുടെ മൊഴി പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

 കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിൽ സാക്ഷിയെ സ്വാധീനിക്കാൻ കൊച്ചിയിലെ നക്ഷത്ര ഹോട്ടലിൽ ജനുവരിയിൽ യോഗം ചേർന്നെന്ന പൊലീസ് കണ്ടെത്തലിന് പിന്നാലെ ഗണേശ് കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായിരുന്ന സമയത്ത് അദ്ദേഹത്തെ കാണാൻ രണ്ട് തവണ ജയിലിൽ പോയിട്ടുണ്ടെന്ന് പ്രദീപ്കുമാർ പറയുന്നു.

ഒരു തവണ ഗണേശ് കുമാറിന്റെ ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലിൽ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാർ മൊഴി നൽകിയിരിക്കുന്നത്. കൂടാതെ ദിലീപിന്റെ ഡ്രൈവർ സുനിൽരാജിനെ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാറിന്റെ മൊഴിയിലുണ്ട്. പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

കേസിലെ മാപ്പു സാക്ഷി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിൽ പ്രദീപ് കോട്ടത്തലയെ അഞ്ച് മണിക്കൂർ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപുമായി ബന്ധമൊന്നും ഇല്ലെന്നാണ് ആദ്യം പ്രദീപ് മൊഴി നൽകിയിരുന്നത്. കൂടുതൽ അന്വേഷണത്തിന് പ്രദീപിനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നും അറസ്റ്റ് ചെയ്യാൻ അനുമതി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്.

ജനുവരി 23ന് കേസിലെ മാപ്പുസാക്ഷിയും ബേക്കൽ സ്വദേശിയുമായ വിപിൻലാലിനെ കാണാൻ പ്രദീപ് കുമാർ ബേക്കലിലെത്തിയെന്നാണ് റിപ്പോർട്ട്. തൃക്കണ്ണാടയിലെ ബന്ധുവീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാൻ പറ്റാത്തതിനെ തുടർന്ന് വിപിന്റെ അമ്മാവൻ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുള്ള ജൂവലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീൽ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും ബിബിനോട് മൊഴിമാറ്റാൻ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് കേസ്. ജനുവരി 28നായിരുന്നു പ്രദീപ് കുമാർ വിപിൻലാലിനെ ഫോൺവിളിച്ച് കൂറുമാറണമെന്ന് ആവശ്യപ്പെട്ടത്. ഇത് വിപിൻലാൽ ബേക്കൽ പൊലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ജനുവരി 23ന് പ്രദീപ് കുമാർ കാഞ്ഞങ്ങാടെത്തി വിപിൻ ലാലിന്റെ അമ്മാവന്റെ ഫോണിൽ നിന്ന് ബിബിനെ വിളിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെയാണ് മറ്റൊരു സിം കാർഡിൽ നിന്ന് ജനുവരി 28ന് വിപിനെ വിളിച്ചത്. ഇതിന്റെ ടവർ ലൊക്കേഷൻ പത്തനാപുരം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാടെത്തി വിപിനെ വിളിച്ചതിനു ശേഷം സ്വന്തം ഫോണുപയോഗിച്ച് രണ്ട് പ്രധാന വ്യക്തികളെ കൂടി പ്രദീപ് കുമാർ വിളിച്ചിട്ടുണ്ട്. കേസിൽ ഉന്നതരുൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തെളിവുകളാണ് ഇതിലൂടെ പുറത്തുവരുന്നത്.

സാക്ഷിയെ സ്വാധീനിക്കാൻ എത്തിയപ്പോൾ കാഞ്ഞങ്ങാടെ ഹോട്ടലിൽ തങ്ങിയപ്പോൾ നൽകിയ മേൽവിലാസം പ്രദീപ് കുമാറിന്റേതാണ്. അടുത്തദിവസം ഓട്ടോ പിടിച്ച് ബേക്കലിലെത്തി വിപിൻ ലാലിന്റെ അമ്മാവൻ ഗിരീഷ് കുമാർ ജോലി ചെയ്യുന്ന ജൂവലറിയിൽ എത്തി. അമ്മാവൻ ജോലി ചെയ്യുന്ന വാച്ച് സെക്ഷനിലെത്തി 6000 രൂപ മുടക്കി വാച്ച് വാങ്ങി. എന്നാൽ ഇതിന്റെ ബില്ലിൽ മറ്റൊരു പേരാണ് നൽകിയത്. ഇത് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമം നടന്നുവെന്ന് കാണിച്ച് വിപിൻ ലാൽ പൊലീസിൽ പരാതി നൽകിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഫോൺകോൾ സംബന്ധിച്ച വിവരങ്ങളും ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി.

കെപിസിസി ജന.സെക്രട്ടറി ജ്യോതികുമാർ ചാമക്കലയും പ്രദീപ് കുമാർ ബേക്കലിലെ ജൂവലറിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. 'മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിന്റെ ബന്ധുവിനെ കാണാൻ പ്രദീപ് എത്തുന്ന ദൃശ്യങ്ങൾ ആണിത്. ദൃശ്യങ്ങളിൽ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ സ്വകാര്യ ജൂവലറിയിൽ എത്തിയത്. ഗണേശ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം എന്താണെന്ന് സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം' ചാമക്കാല ഫേസ്‌ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. പത്തനാപുരത്ത് ഗണേശിനെതിരെ സ്ഥാനാർത്ഥിയായി കോൺഗ്രസ് പരിഗണിക്കുന്ന പേരുകളിൽ ഒന്നാണ് ചാമക്കാലയുടേത്. പത്തനാപുരം കേന്ദ്രീകരിച്ചാണ് ചാമക്കാലയുടേയും പ്രവർത്തനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP