രാജ്യദ്രോഹകുറ്റത്തിന് കുടുക്കിയത് ഫോട്ടോഷോപ്പ് മറിമായം കാട്ടിയ വ്യാജപോസ്റ്റിൽ; തെളിവില്ലെങ്കിലും ഷാഹു അമ്പലത്ത് നിരപരാധിയെന്ന് വിധി എഴുതാതെ പൊലീസ്; ഊരാക്കുടുക്കിൽ പെട്ടത് സിപിഎം സൈബർ പോരാളി; ഷാഹു മുഖ്യമന്ത്രിയോട് ചോദിക്കുന്നു നീതി എവിടെ?
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വർഷങ്ങൾ നീണ്ട നിയമപോരാട്ടം തുടരുകയാണെങ്കിലും ഷാഹു അമ്പലത്ത് തളരുന്നില്ല. അറിയപ്പെടുന്ന സിപിഎം സൈബർപോരാളിയും ആക്റ്റിവിസ്റ്റും ആയിരുന്നിട്ടും ഫേസ്ബുക്കിൽ പ്രചരിച്ച ഒരു വ്യാജ സ്ക്രീൻ ഷോട്ടിന്റെ പേരിൽ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് ജനങ്ങൾക്ക് മുൻപിൽ കുറ്റവാളിയെ പോലെ നിൽക്കേണ്ടിവന്നു ഷാഹുവിന്. താൻ ചെയ്യാത്ത കാര്യത്തിന് പാക് ഭീകരനെന്നു മുദ്രകുത്തിയതിനെ തുടർന്നു ഏൽക്കേണ്ടി വന്ന മാനസിക ആഘാതത്തിൽ നിന്നും ഷാഹു ഇപ്പോഴും മോചിതനായിട്ടില്ല. ഇത് ഷാഹുവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുകയും ചെയ്തു. വ്യാജ സ്ക്രീൻ ഷോട്സ് ആണെന്ന് മനസിലാക്കിയിട്ടും തന്നെ കുറ്റവാളിയാക്കിയ ഭരണകൂടത്തോട് ചില ചോദ്യങ്ങൾ ചോദിക്കുകയാണ് ഷാഹു തന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിൽ.
ഇന്ത്യൻ പട്ടാളക്കാരെ മോശമായി ചിത്രീകരിക്കുന്ന ഷാനുവിന്റെ പേരിൽ പ്രചരിച്ച ഫെയ്സ് ബുക്ക് പോസ്റ്റാണ് സിപിഎമ്മിന്റെ ഈ സൈബർ പോരാളിയെ കുടുക്കിയത്. 2016 സെപ്റ്റംബർ 30ന് രാത്രി 12.30നാണ് ഷാഹുവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിറ്റേന്ന് തന്നെ ഷാനുവിനെ ജാമ്യത്തിൽ വിടുകയും ചെയ്തു. എന്നാൽ അതോടെ ഷാഹുവിന്റെ ജീവിതം മാറി മറിഞ്ഞു. തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണവുമായി ബന്ധപ്പെട്ട കേസിൽ പിണറായി സർക്കാരിന്റെ കാലാവധി കഴിയാറായിട്ടും ഒരുപുരോഗതിയും ഇല്ല. താൻ കുറ്റക്കാരനാണെന്ന് ആരോപിക്കുന്ന കേസിലും കുറ്റക്കാരൻ ആണെന്ന് തെളിയിക്കുന്ന വസ്തിതകൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഷാഹു എഫ് ബി പോസ്റ്റിൽ പറയുന്നു. 'ആസന്നമായ പൊതു തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അങ്ങയുടെ ഈ സർക്കാരിന്റെ കാലവധി പൂർത്തിയായി ഒഴിയുന്നതിനു മുൻപ് എനിക്ക് നീതി വേണം... അനീതിയാണെങ്കിലും ഭാഗികമായ നീതിയാണെങ്കിലും വൈകി വരുന്ന നീതിയാണെങ്കിലും മനുഷ്യ മനസ്സിനെ അത് വല്ലാതെ അലട്ടും. ബഹുമാനപെട്ട മുഖ്യമന്ത്രി. എനിക്ക് നീതി വേണം... '-ഷാഹു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി
ശ്രീ പിണറായി വിജയൻ അറിയുന്നുന്നതിലേക്ക് തിരുവനന്തപുരം സ്വദേശി shahu ambalath എഴുതുന്ന ഹൃദയപക്ഷമായ അപേക്ഷ. സർ . അങ്ങയുടെ ഈ സർക്കാരിന്റെ കാലാവദി പൂർത്തിയാവാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നതിലേക്കാണ് എന്റെ ഈ കത്ത്.
അങ്ങ് കേരളത്തിൽ അധികാരത്തിൽ കയറിയ ആ വേളയിൽ എനിക്ക് നേരിടേണ്ടി വന്ന ഒരു സൈബർ അക്രമത്തിനു ഞാൻ എന്റെ ലോക്കൽ സ്റ്റേഷനായ നേമത്ത് ഒരു കേസ് ഫയൽ ചെയ്തിരുന്നു (പെറ്റീഷൻ NO :134958/2016.
വർഷം അഞ്ചു ആവുന്നു സർ. നാളിതുവരെ വരെ ഈ കേസിൽ എന്തെങ്കിലും പുരോഗതി ഉള്ളതായി അറിവില്ല.
എന്നാൽ ഞാൻ കേസ് കൊടുത്തത്തിന് പിന്നാലെ ഒരു Rss നേതാവ് എനിക്കെതിരെ എന്റെ പേരിൽ ആരോ വ്യാജമായി ഉണ്ടാക്കിയ ഒരു ഫോട്ടോ ഷോപ്പ് സ്ക്രീൻ ഷോട്ടിന്റെ പേരിൽ അങ്ങയുടെ പൊലീസ് രാജ്യ ദ്രോഹ കേസ് എടുക്കുകയും ചെയ്തു (1627/2016 ആ കേസിൽ എനിക്കെതിരെ ചാർത്തിയ വകുപ്പുകൾ U/S:124 A 153A 153B IPC &66&66 F of IT Act 2000.എനിക്കെതിരെ യുള്ള കേസിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിൽ ഞാൻ കുറ്റകാരൻ ആണെന്ന് തെളിയിക്കാനുള്ള വസ്തുതകൾ ഒന്നും കണ്ടെത്തിയില്ല. NO 2344/ptn cyber Cell 2016/tc Dated 30.09.2016
തുടർന്ന് കൂടുതൽ അന്വേഷണം നടത്തുന്നതിലേക്ക് എന്റെ കൈവശമുള്ള മൊബൈൽ ഫോൺ സാംസങ് ടാബും പൊലീസ് cc ചെയ്തു. KPF 151(A)
ഒരു നൂലിഴപഴുത് ഇല്ലാതെ കേരള പൊലീസും ഹൈ ടെക് പൊലീസും സൈബർ സെൽ പൊലീസും ചേർന്ന് അന്വേഷണം നടത്തിയിട്ടും നാളിതുവരെ ഞാൻ കുറ്റകാരൻ ആണെന്നുള്ള യാതൊരു വിദ തെളിവും ഹാജരാക്കാൻ പൊലീസിന് ആയിട്ടില്ല.
ശേഷം എനിക്ക് നീതി ലഭിക്കാത്തതിനാൽ തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ മുന്പാകെ പരാതി ബോധിപ്പിച്ചു (HRMP NO 10261/16tvm. രണ്ട് വർഷത്തോളം മനഷ്യാവകാഷ കമ്മീഷനിലും പോരാടി എങ്കിലും നീതി പിന്നെയും കിട്ടാകനിയായി തന്നെ നിന്നു. കേസിന്റെ നല്ല നടത്തിപ്പിന് വേണ്ടി നീതി ലഭ്യമാവാൻ വേണ്ടി തുടർന്ന് ബഹുമാനപെട്ട മുഖ്യമന്ത്രി മുൻപാകെ തന്നെ ഒരു പരാതി തന്നു. Ref Petition NO 134958/2016.
മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി തന്നിട്ട് വർഷം അഞ്ചാവുന്നു. ഇക്കാലമത്രയും ഈ പരാതിയിലും യാതൊരു മറുപടിയും ലഭിച്ചില്ല. കേസ് പുരോമിക്കുന്നു എന്ന റിപ്പോര്ട്ട് അല്ലാതെ ശേഷം മുസ്ലിം വിഭാഗത്തെ തിരഞ്ഞു പിടിച് പൊലീസ് rss മനോഭാവത്തോടെ പെരുമാറുന്നതിൽ പ്രതിഷേധിച്ചും യെതാർത്ഥ കുറ്റവാളിയെ നിയമത്തിന്റെ മുന്നിൽ ആജരാക്കാനും വേണ്ടി എന്റെ ജമാഅത് ആയ നേമം ജമഹത് കമ്മിറ്റി മറ്റൊരു പരാതി തന്നു.
ആ കേസും എങ്ങും എത്തിയതായി അറിവില്ല. എന്നാൽ ഇതേ പൊലീസ് തന്നെയാണ് Rss കാർക്ക് വേണ്ടി പാതിരാത്രി വീട്ടിൽ വന്ന് നിരപരാധിയായ എന്നെ തീവ്രവാദി എന്ന് ആരോപിച്ചു പിടിച്ചു കൊണ്ട് പോയതും. ഒരു മതേതര സർക്കാരിന്റെ നിഷ്കളങ്കതക്ക് കളങ്കം ചാർത്തുന്ന ഈ പൊലീസ് നടപടി ഇന്നും യെഥേഷ്ടം തുടർന്ന് വരുന്നു. Rss ന് ഒരു രീതി മുസ്ലിം വിഭാഗത്തിന് മറ്റൊരു രീതി എന്ന Rss തത്വ ശാസ്ത്രം അങ്ങയുടെ പൊലീസിൽ നിന്ന് ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു.
ആസന്നമായ പൊതു തിരെഞ്ഞെടുപ്പ് അടുത്തിരിക്കെ അങ്ങയുടെ ഈ സർക്കാരിന്റെ കാലവധി പൂർത്തിയായി ഒഴിയുന്നതിനു മുൻപ് എനിക്ക് നീതി വേണം...
അനീതിയാണെങ്കിലും ഭാഗികമായ നീതിയാണെങ്കിലും വൈകി വരുന്ന നീതിയാണെങ്കിലും മനുഷ്യ മനസ്സിനെ അത് വല്ലാതെ അലട്ടും.
ബഹുമാനപെട്ട മുഖ്യമന്ത്രി. എനിക്ക് നീതി വേണം...
മുസ്ലിംകൾക്കെതിരെ അനീതികൾ മുടിയഴിച്ചു തള്ളുന്ന വർത്തമാന ഇന്ത്യൻ സാഹചര്യത്തിൽ നിന്നാണ് ഞാൻ പറയുന്നത് എന്നുള്ള ഓർമ എനിക്കുണ്ട്. എന്നാലും ഇടതുപക്ഷ പ്രസ്ഥാനം തന്നെയാണല്ലോ ഭരിക്കുന്നത് എന്നുള്ള ആശ്വാസത്തിൽ അപേക്ഷിക്കുകയാണ്. എന്റെ മൗലികമായ ആവശ്യം.
എനിക്ക് നീതിവേണം.
എന്ന് shahu tvm
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ #പിണറായി വിജയൻ അറിയുന്നുന്നതിലേക്ക് തിരുവനന്തപുരം സ്വദേശി shahu ambalath എഴുതുന്ന...
ഇനിപ്പറയുന്നതിൽ Shahu Ambalath പോസ്റ്റുചെയ്തത് 2020, നവംബർ 19, വ്യാഴാഴ്ച
ഷാഹുവിന്റെ ജീവിതം മാറ്റിമറിച്ച സൈബർ ആക്രമണം
മെയ് 22 ന് മറുനാടനോട് പറഞ്ഞത്
'പാക്കിസ്ഥാന് എതിരെ ആക്രമണം അഴിച്ചു വിടുന്ന ഇന്ത്യൻ പട്ടാള ചെറ്റകളെ.. നീയൊക്കെ തീർന്നെടാ...തീർന്നു...ഇന്ത്യയിൽ ജനിച്ചു എന്നൊരു തെറ്റേ ഞാൻ ചെയ്തുള്ളൂ..അതിൽ ഞാൻ ദുഃഖിക്കുന്നു...എന്റെ മുസ്ലിം സഹോദരങ്ങളെ നിങ്ങൾക്ക് സ്വർഗം ലഭിക്കട്ടെ...ഈ പോസ്റ്റാണ് ഷാനുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇതേ ദിവസം ഇതേ സമയത്ത് ഷാനു ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയിരുന്നു. ഓരോ 37 സെക്കന്റിലും ഒരു പുരുഷൻ ആക്രമിക്കപ്പെടുന്നു സ്ത്രീയാൽ.. പൊതു സ്ഥലത്ത് വെച്ച് ഒരു സ്ത്രീ പുരുഷനാൽ ആക്രമിക്കപ്പെട്ടാൽ പൊതുബോധം അവനെതിരെ വാളോങ്ങിയിരിക്കും...എന്നുള്ള ഫെയ്സ് ബുക്ക് പോസ്റ്റ്. ഈ പോസ്റ്റിന്റെ സ്ഥാനത്താണ് മുകളിൽ പറഞ്ഞ പോസ്റ്റ് വന്നത് എന്നാണ് ഷാനു പറയുന്നത്.
എന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്സ് എടുത്ത് ഫോട്ടോ ഷോപ്പ് വഴി വ്യാജ പോസ്റ്റ് ആക്കി പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ സർജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ടു പോസ്റ്റ് ചെയ്യുകയായിരുന്നു. സെപ്റ്റംബർ 2016 സെപ്റ്റംബർ 29 ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് പാക് അതിർത്തിയിൽ നടന്ന സർജിക്കൽ സ്ട്രൈക്കിനെ കുറിച്ച് ഔദ്യോഗീക പ്രഖ്യാപനമുണ്ടാകുന്നത്. എന്നാൽ എന്റെ പേരിൽ പ്രചരിച്ച വ്യാജ പോസ്റ്റിൽ പറഞ്ഞ സമയം സെപ്റ്റംബർ 29 നു രാവിലെ 10.17 എന്നും. ഇതിൽ നിന്ന് തന്നെ സത്യാവസ്ഥ വ്യക്തമാണ്. വ്യാജ പോസ്റ്റാണ് ഇതെന്ന് എന്ന് എന്നെ അറസ്റ്റ് ചെയ്ത വിഴിഞ്ഞം പൊലീസിന് അറിയാമായിരുന്നു. എന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യാവകാശ കമ്മിഷനിൽ നടത്തിയ പോരാട്ടത്തെ തുടർന്നു പൊലീസ് തന്നെ മനുഷ്യാവകാശ കമ്മിഷന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ കേസുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന്. ഫെയ്സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ല. അതിനാൽ കേസ് അവസാനിപ്പിക്കാൻ പോവുകയാണ് എന്നാണ് മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിൽ പൊലീസ് പറയുന്നത്. ഇത് എന്റെ പേരിൽ ചമച്ച വ്യാജ പോസ്റ്റാണ് എന്ന് മനസിലാക്കിയിട്ടും എന്നെ നിരപരാധി എന്ന് പറയാൻ പൊലീസ് തയ്യാറാകുന്നില്ല. ഇതിനെ തുടർന്നാണ് ലോകായുക്തയിൽ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടു കേസ് നൽകിയത്. അത് ഇപ്പോഴും തുടരുന്നു-ഷാനു അമ്പലത്ത് പറഞ്ഞു.
ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്നത് ആരും അത് വിശ്വസിച്ചില്ല. കപീഷ് വാനരൻ എന്ന ഫേക്ക് ഐഡിയിൽ നിന്നാണ് ഇത് പുറത്തേക്ക് വന്നതും പ്രചരിക്കുകയും ചെയ്തത്. പൊലീസ് എന്നെ പാക് ഭീകരനായിട്ടു തന്നെയാണ് കണ്ടത്. എന്നെ ഐജി ഓഫീസിൽ കൊണ്ടുപോയി. സൈബർ സെൽ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ കൊണ്ടുപോയി. കമ്മിഷണർ ഓഫീസിൽ എത്തിയപ്പോൾ ഒരു പൊലീസ് ഓഫീസർ ഗണ്ണിൽ കൈ അമർത്തി പറഞ്ഞത് നിന്നെ എന്റെ ക്യാമ്പിൽ കിട്ടിയിരുന്നെങ്കിൽ ഷൂട്ട് അറ്റ് സൈറ്റിൽ വെച്ച് വെടിവെച്ച് കൊന്നേനെ എന്നാണ് പറഞ്ഞത്. നിരപരാധിയായ ഒരു കേസിലാണ് എനിക്ക് ഇതെല്ലാം സഹിക്കേണ്ടി വന്നത്. അതിനാലാണ് നീതി തേടി പോരാട്ടം തുടരുന്നത്. മനുഷ്യാവകാശ കമ്മിഷനിൽ പരാതി നൽകിയപ്പോൾ പൊലീസ് ഈ കേസുമായി മുന്നോട്ടു പോകുന്നില്ലെന്നും ഫെയ്സ് ബുക്കിൽ നിന്നും വിശദാംശങ്ങൾ ലഭിക്കുന്നില്ലെന്നും കമ്മിഷനിൽ പറഞ്ഞു.
അതായത് ഈ കേസ് ക്ലോസ് ചെയ്യാൻ പോവുകയാണ് എന്നാണ് പറഞ്ഞത്. പക്ഷെ ഈ പോസ്റ്റിങ് നടത്തിയത് ഞാനല്ല എന്ന് പറയാൻ തയ്യാറാകുന്നില്ല. എന്റെ പോസ്റ്റിങ് ആണെങ്കിൽ മാത്രമല്ലേ ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുള്ളു. അത് എന്റെ പോസ്റ്റ് അല്ല. അപ്പോൾ ഞാൻ നിരപരാധിയാണ്. ഇത് സമ്മതിക്കാൻ പൊലീസ് തയ്യാറാകുന്നില്ല. ഒരു ഒളി അജണ്ട കൂടി പൊലീസിനുണ്ട്. ഷാഹു അത്രത്തോളം കഴിവുള്ള വ്യക്തിയാണ്. ഞാൻ നിരപരാധിയല്ല. പക്ഷെ പൊലീസിനെയും കബളിപ്പിക്കുന്ന വലിയ കഴിവുള്ള വ്യക്തിയാണ് എന്ന ചിത്രീകരണം പൊലീസിന്റെ മറുപടിയിൽ ഒളിഞ്ഞിരിപ്പുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനാലാണ് ലോകായുകതയിലെ കേസുമായി മുന്നോട്ടു പോകുന്നത്. ഞാൻ അല്ല പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസിന് മനസിലായി. അപ്പോൾ ആരാണ് വ്യാജ പോസ്റ്റിങ് നടത്തിയത് എന്ന് പൊലീസ് കണ്ടുപിടിക്കെണ്ടേ? സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങളുടെ പേരിൽ ആർക്കൊക്കെ എതിരെ രാജ്യദ്രോഹക്കുറ്റത്തിനു കേസ് എടുത്തുവെന്ന് അബ്ദുറബ് നിയമസഭയിൽ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കൊടുത്ത പേരുകളിൽ ഒന്ന് എന്റെ പേരാണ്. ഇതോടെയാണ് ഞാൻ രാജ്യദ്രോഹകേസിലെ പ്രതിയാണ് എന്ന് എനിക്ക് തന്നെ ബോധ്യം വരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്